Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെയററായി ജോലി ചെയ്യവേ വീട്ടിൽ വെച്ച് വയോധികനെ ദിപിൻ ദാമോദരൻ മർദ്ദിച്ചത് ക്രൂരമായി; വീടിനുള്ളിൽ രഹസ്യമായി സ്ഥാപിച്ച ഒളിക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ പുറംലോകം ഞെട്ടി; കണ്ണൂർ സ്വദേശി ഇസ്രയേലിൽ അഴിക്കുള്ളിൽ; ആതുര ശുശ്രൂഷാ രംഗത്തെ ലോക മലയാളികൾക്ക് നാണക്കേടായി സംഭവം

കെയററായി ജോലി ചെയ്യവേ വീട്ടിൽ വെച്ച് വയോധികനെ ദിപിൻ ദാമോദരൻ മർദ്ദിച്ചത് ക്രൂരമായി; വീടിനുള്ളിൽ രഹസ്യമായി സ്ഥാപിച്ച ഒളിക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ പുറംലോകം ഞെട്ടി; കണ്ണൂർ സ്വദേശി ഇസ്രയേലിൽ അഴിക്കുള്ളിൽ; ആതുര ശുശ്രൂഷാ രംഗത്തെ ലോക മലയാളികൾക്ക് നാണക്കേടായി സംഭവം

അനീഷ് ചെമ്പേരി

കണ്ണൂർ: ലോകത്തിന്റെ വിവിധ കോണുകളിൽ ചെന്നാൽ മലയാളികൾ നഴ്‌സിങ് - കെയർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. മലയാള നാടിന്റെ ബ്രാൻഡ് അംബാസിഡർമാരാണ് ഇക്കൂട്ടർ. ഇതിനിടെയാണ് ചില ഇത്തിൽകണ്ണികളും ആതുര ശുശ്രൂഷാ രംഗത്തെ ലോക മലയാളികളെ നാണം കെടുത്തുന്നത്. അത്തരമൊരു സംഭവം ഒടുവിൽ പുറത്തുവന്നത് ഇസ്രയേലിൽ നിന്നാണ്. ഇസ്രയേലിൽ കെയർ ഗിവറായി ജോലി ചെയ്യുന്ന മലയാളി യുവാവ് വയോധികനെ മർദ്ദിച്ചതിന് അഴിക്കുള്ളിലായ വാർത്തയാണ് പുറത്തുവന്നത്.

കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത കതിരൂർ, ഏരുവാട്ടി സ്വദേശിയായ ദിപിൻ ദാമോദരൻ പാറമ്മേൽ എന്ന 34 വയസ്സുള്ള യുവാവാണ് ഇസ്രയേലിലെ ജറുസലേമിൽ പോലസിന്റെ പിടിയിലായിരിക്കുന്നത്. കെയർ ജോലിക്കിടെ താൻ ശുശ്രൂഷിക്കുന്ന വൃദ്ധനെ ക്രൂരമായി മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാൾ വിവാദത്തിലായത്. കിടപ്പിലായ വയോധികനെ ദിപിൻ മർദിച്ച വിഷയം ഇസ്രയേലിൽ പ്രദേശികമായി വിവാദങ്ങൾക്കും വഴിവെച്ചു.

എഴുനേൽക്കാൻ മടി കാണിച്ച വയോധികനെ ദിപിൻ എടുത്തു ഉയർത്താൻ ശ്രമിക്കുകയും പിന്നീട് കൈ ഞെരിക്കുയുമായിരുന്നു. കൈവീശി അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീട്ടുകാർ വീടിനുള്ളിൽ രഹസ്യമായി സ്ഥാപിച്ച ഒളിക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. വീട്ടുകാർ പൊലീസിനെ അറിയിച്ചതോടെ ദിപിന് മറ്റുവഴികൾ ഇല്ലാതെയായി. ഇസ്രയേലിൽ പൊലീസിന്റെ പിടിയിലായ സംഭവം വീട്ടുകാരും വൈകിയാണ് അറിഞ്ഞത്.

തന്റെ ഫോൺ കംപ്ലയിന്റായതിനാൽ കുറച്ച് ദിവസം കഴിഞ്ഞേ ലഭിക്കു എന്നാണ് പൊലീസ് പിടികൂടും മുൻപ് അവസാനമായി പുറത്ത് വിട്ട സന്ദേശം. കഴിഞ്ഞ ഒരു വർഷമായി ദിപിൻ ഇസ്രയേലിൽ കെയർ ഗിവർ ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തെ ജയിൽ ശിക്ഷ നൽകി കുറച്ച് മാസങ്ങൾക്ക് ശേഷം നാട്ടിൽ കയറ്റി വിടുവാനായിരുന്നു പരിപാടി എങ്കിലും ഇതിന് മുൻപും പ്രതി സമാനമായ രീതിയിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ നിന്ന് കുടുംബാങ്ങൾക്ക് ലഭിച്ചതിനെ തുടർന്ന് പരാതി ശക്തമാവുകയായിരുന്നു. ഇതോടെയാണ് അഴിക്കുള്ളിലായതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP