അനിതാ പുല്ലയിലിനെ സഭയിൽ എത്തിച്ചത് ജീവനക്കാരല്ല; ബിട്രൈറ്റ് സൊല്യുഷൻസിലെ മാനേജിങ് ഡയറക്ടറും ഡയറക്ടറും; കമ്പനിയുടെ പേരു പോലും പറയാതെ നടത്തിയ വാർത്താ സമ്മേളനത്തിൽ ജീവനക്കാരെന്ന് സ്പീക്കർ പറഞ്ഞത് പച്ചക്കള്ളം; ആ ഓപ്പൺ ഫോറം പാസും വ്യാജമാകാൻ സാധ്യത; നടന്നത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ കേസ് ഒതുക്കി തീർത്ത നിയമസഭാ മാജിക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണവിധേയയായ അനിത പുല്ലയിൽ ലോക കേരളസഭ നടക്കവേ നിയമസഭാമന്ദിരത്തിൽ പ്രവേശിച്ച സംഭവത്തിൽ സഭാ ടി.വിയിലെ നാല് ജീവനക്കാരെ പുറത്താക്കുമെന്നാണ് സ്പീക്കർ എംബി രാജേഷ് പ്രഖ്യാപിച്ചത്. എന്നാൽ സ്വകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരെ പുറത്താക്കാനുള്ള അധികാരം സ്പീക്കർക്കില്ലെന്നതാണ് വസ്തുത. നിയമസഭാ പാസ് റദ്ദാക്കാൻ മാത്രമേ അവർക്ക് അധികാരമുള്ളൂ. സഭാ ടി.വിക്ക് സാങ്കേതിക സഹായം നൽകുന്ന ബിട്രൈറ്റ് സൊല്യുഷൻസിലെ ജീവനക്കാരുടെ വീഴ്ചയായാണ് സ്പീക്കർ എല്ലാം വിശദീകരിച്ചത്. എന്നാൽ ഇതിൽ ചില പ്രശ്നമുണ്ടെന്ന് മറുനാടന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
ബിട്രൈറ്റ് സൊല്യുഷൻസിലെ ഫസീല, വിഭുരാജ്, വിഷ്ണു, പ്രവീൺ എന്നിവരെയാണ് പുറത്താക്കുക എന്നായിരുന്നു സ്പീക്കറുടെ പ്രഖ്യാപനം. നിയമസഭയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച നാല് പേരെ മാറ്റുകയെന്ന തീരുമാനം അനുസരിക്കാൻ ബന്ധപ്പെട്ട ഏജൻസി ബാദ്ധ്യസ്ഥമാണെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. നാലു പേരും ഇനി സഭയിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഏജൻസിയുമായുള്ള കരാർ റദ്ദാക്കുന്നത് സാങ്കേതികവും സാമ്പത്തികവും നിയമപരവുമായി പരിശോധിച്ചാണ് തീരുമാനിക്കുകയെന്നും സ്പീക്കർ പറഞ്ഞു. ഫലത്തിൽ ബിട്രൈറ്റ് സൊല്യുഷൻസിന് കരാർ തുടരാവുന്ന സ്ഥിതും വന്നു. ഇതിന് പിന്നാലെയാണ് മറുനാടൻ അന്വേഷണം നടത്തിയത്.
കേന്ദ്ര കമ്പനികാര്യ വകുപ്പിന്റെ വെബ് സൈറ്റിൽ ഈ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. സ്പീക്കർ പുറത്താക്കിയെന്ന് പറയുന്ന നാലു പേരിൽ രണ്ടു പേർ സ്ഥാപന ഉടമകളാണ്. ബിട്രൈറ്റ് സൊല്യുഷൻസിന്റെ മാനേജിങ് ഡറയക്ടറാണ് വിഭുരാജ്. ഫസീല ഡയറക്ടറും. ജേക്കബ് ജോർജും ബിബു രാജും ഫസീലയും മാത്യു ഷിനോയിയും ആണെന്ന് വ്യക്തമാണ്. ഇതിൽ ബിബു രാജും ജേക്കബ് ജോർജും 2019 മുതൽ ഡയറക്ടറാണ്. ഫസീല 2020ലാണ് കമ്പനിയുടെ ഭാഗമായത്.
അതായത് സ്ഥാപന ഉടമകൾക്കെതിരെയാണ് ജീവനക്കാർ എന്ന് തെറ്റിധരിച്ച് സ്പീക്കർ എംബി രാജേഷ് നടപടി എടുത്തത് എന്ന് വേണം കരുതാൻ. ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണ് പ്രവീൺ. സീരിയലുകൾ അടക്കം നിർമ്മിക്കുന്ന വ്യക്തി. പ്രവീണും സ്ഥാപനത്തിന്റെ ജീവനക്കാരനാണോ എന്ന് ആർക്കും വ്യക്തമല്ല. ഇത്രയും വിവാദമുണ്ടായിട്ടും കമ്പനി പ്രതികരണങ്ങൾ നടത്തിയതുമില്ല. ബിട്രൈറ്റ് സൊല്യുഷൻസിന്റെ പേരു പോലും പറയാതെയാണ് സ്പീക്കർ നടപടികൾ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. യഥാർത്ഥത്തിൽ എംഡിയും ഡയറക്ടറും ചെയ്ത തെറ്റിന് ഈ കമ്പനിയുടെ കരാർ റദ്ദാക്കുകയാണ് സ്പീക്കർ ചെയ്യേണ്ടത്.
ടെക്നോപാർക്കിന്റെ വെബ് സൈറ്റിലും ഈ കമ്പനിയുടെ വിവരങ്ങളുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും ഈ സ്ഥാപനത്തിന് ഓഫീസുണ്ട്. ഇതിൽ തിരുവനന്തപുരത്തെ സ്ഥാപനമാണ് ടെക്നോപാർക്കിലെ തേജസ്വിനിയിലുള്ളത്. ഇതിന്റെ വിശദാംശങ്ങളിൽ മാനേജിങ് ഡയറക്ടർ വിഭുരാജ് ആണെന്ന് രേഖപ്പെടുത്തുന്നുണ്ട്. രശ്മി മേനോനാണ് ജനറൽ മാനേജർ. റെഗ്ഗീ മാത്യുവാണ് മാർക്കറ്റിങ് വിഭാഗത്തെ നയിക്കുന്നതും വ്യക്തമാണ്. സോഷ്യൽ മീഡിയാ പ്രൊഫൈലുകളിലും ഈ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ താനാണെന്ന് വിഭുരാജ് വിശദീകരിക്കുന്നുണ്ട്. ഇതെല്ലാം മുഖവിലയ്ക്കെടുക്കുമ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ നടന്ന നടപടി പ്രഖ്യാപനമാണ് സ്പീക്കർ നടത്തിയതെന്ന് വ്യക്തം.
മുതിർന്ന മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജും ബിട്രൈറ്റ് സൊല്യുഷൻസിന്റെ ഡയറക്ടറാണ്. കരാർ അനുവദിക്കുന്നതിൽ പോലും പല ആരോപണങ്ങൾ ഉയർന്നു. ഇത്തരത്തിലൊരു സ്ഥാപനത്തിന്റെ എംഡിയും ഡയറക്ടറും എല്ലാം ചേർന്ന് അനിതാ പുല്ലയിലിനെ നിയമസഭയിൽ കൊണ്ടു വന്നത്. ഈ വിവാദത്തിൽ അനിതാ പുല്ലയിലിനെ വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കാനുള്ള അധികാരം നിയമസഭയ്ക്കുണ്ട്. അതു പോലും ചെയ്യാതെയാണ് ഓപ്പൺ ഫോറത്തിന്റെ പാസുമായാണ് അനിത എത്തിയതെന്ന നിഗമനത്തിലേക്ക് നിയമസഭയിലെ അന്വേഷണം എത്തുന്നതും അവസാനിക്കുന്നതും. ഓപ്പൺ ഫോറത്തിന്റെ പാസു പോലും വ്യാജമായി ഉണ്ടാക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇതൊന്നും അന്വേഷണ പരിധിയിലേക്ക് എത്തുന്നില്ല.
വിവാദ വനിത ലോക കേരളസഭ നടന്ന ഹാളിനകത്തോ അതിന്റെ പരിസരത്തോ എത്തിയിട്ടില്ലെന്നാണ് നിയമസഭയിലെ ചീഫ് മാർഷലിന്റെ അന്വേഷണ റിപ്പോർട്ടിൽ എന്നും സ്പീക്കർ പറഞ്ഞിരുന്നു. എന്നാൽ സഭയുടെ അടുത്ത് വരെ പുല്ലയിൽ എത്തിയെന്നതിന് ദൃശ്യ തെളിവുകളുമുണ്ട്. സഭാ ടിവിയുടെ ഓഫീസിലും അവർ എത്തി. ഇത്തരത്തിലൊരു വീഴ്ചയയെയാണ് ചെറുതാക്കി കാണിക്കുന്നത്. ഓപ്പൺഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തുമായാണ് ഇവർ സഭാവളപ്പിലെത്തിയത്. പാസില്ലാത്തയാൾ അവിടെ നിന്നെങ്ങനെ സഭയുടെ വരാന്തയിലേക്കും സഭാ ടിവിയുടെ മുറിയിലേക്കും കടന്നുവെന്നതാണ് പ്രശ്നം.
സഭാ ടിവിക്ക് സാങ്കേതികസഹായം നൽകുന്ന ഏജൻസിയിലെ ജീവനക്കാരിക്കൊപ്പമാണ് കയറിയതെന്ന് കണ്ടെത്തിയെന്ന് സ്പീക്കർ പറയുന്നു. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഇതിൽ വീഴ്ചയില്ല.നാല് പേർക്ക് വീഴ്ചയുണ്ടായെന്ന് ഏജൻസി സമ്മതിച്ചു. അനിത പുല്ലയിലിനൊപ്പമുണ്ടായ സ്ത്രീക്ക് നിയമസഭാ പാസും സംഘാടക പാസുമുണ്ടായിരുന്നു. അതുകൊണ്ടാണ് അവർക്കൊപ്പം വന്നയാളെയും വാച്ച് ആൻഡ് വാർഡ് കടത്തിവിട്ടത്. വന്നത് വിവാദ വനിതയാണോയെന്ന് വാച്ച് ആൻഡ് വാർഡിനറിയില്ലെന്നും സ്പീക്കർ പറഞ്ഞിരുന്നു.
ഡെലിഗേറ്റ്, ഒഫിഷ്യൽ, ഓർഗനൈസർ, വോളന്റിയർ, മീഡിയ എന്നിങ്ങനെ അഞ്ച് തരം പാസുകളാണ് ലോക കേരള സഭയ്ക്കുണ്ടായിരുന്നത്. ഓപ്പൺഫോറത്തിനുള്ള അഞ്ച് ക്ഷണക്കത്തുകളിൽ 250 വീതം പ്രവാസിസംഘടനകൾക്കും മലയാളം മിഷനിലൂടെ വിദ്യാർത്ഥികൾക്കുമാണ് നൽകിയത്. വ്യക്തിപരമായി ആർക്കും നൽകിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ പാസുകളിൽ ഒന്ന് എങ്ങനെ അനിതാ പുല്ലയിലിന് കിട്ടിയെന്നതാണ് ഉയരുന്ന ചോദ്യം.
Stories you may Like
- ആ കുടുംബം ചില്ലറക്കാരല്ലെന്ന് വാർഡ് മെമ്പറും; ഇത് ചിരിച്ചു കൊണ്ട് സ്വത്ത് എഴുതി വാങ്ങിയ ചതി
- ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- നഴ്സിങ് ഓഫീസർ പി ബി അനിതയ്ക്ക് കോഴിക്കോട് മെഡി.കോളേജിൽ തന്നെ നിയമനം
- അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- ഓയൂരിൽ കുടുങ്ങിയ അമ്മയും മകളും രണ്ട് സെല്ലിൽ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍