Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്‌ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?

താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്‌ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: രണ്ടു മാസം മുൻപാണ് കാരണവർ വധക്കേസ് പ്രതി ഷെറിൻ കോവിഡ് പരോൾ കഴിഞ്ഞ് കണ്ണൂർ വനിത ജയിലിൽ തിരിച്ചെത്തിയത്. ഷെറിനെ യാത്രയാക്കാൻ അന്ന് എത്തിയ ആഡംബര വാഹനങ്ങൾ കണ്ടാൽ ആരും ഞെട്ടും. താര സുന്ദരിയുടെ പ്രൗഢിയോടെയായിരുന്നു ഷെറിന്റെ തിരിച്ചു വരവ്. ഒറ്റ നോട്ടത്തിൽ ഒരു സിനിമ താരം വരുന്നു വെന്ന തോന്നുവെന്നാണ് ഒരു ജയിൽ ഉദ്യോഗസ്ഥൻ ഷെറിന്റെ മടങ്ങി വരവിനെ കുറിച്ച് പ്രതികരിച്ചത്.

ഏതു സർക്കാർ ഭരിച്ചാലും തടവുകാരിൽ കൂടുതൽ പരോൾ കിട്ടുക ഷെറിന് മാത്രമായരിക്കും. ഇക്കുറിയും കോവിഡിന്റെ ചെലവിൽ ഷെറിൻ മാസങ്ങളോളം പുറത്ത് തന്നെയായിരുന്നു. മുൻപും ഷെറിന് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചത് വിവാദത്തിനും പരാതികൾക്കും ഇടവെച്ചിരുന്നു. ജയിലിനുള്ളിലും ഷെറിൻ വി ഐ പി തന്നെ. വാർഡന്മാർക്കെല്ലാം ഷെറിനെ പേടിയാണ്. ജയിലിലെ ജോലി തയ്യലാണെങ്കിലും തോന്നുമ്പോൾ മാത്രം തുന്നാൻ പോകുന്ന സ്വഭാവമാണ് ഷെറിന്റേത്. മാസ്‌ക്കും നൈറ്റിയും നന്നായി തുന്നുമെങ്കിലും തയ്യൽ പണിക്കോ മറ്റ് മെയ്യനങ്ങിയുള്ള പണികൾക്കോ ഷെറിന് താല്പര്യമില്ല.

മിക്കവാറും ദിവസങ്ങളിലും ഷെറിന് സന്ദർശകർ ഉണ്ട്. അതും വി ഐ പി കൾ. സന്ദർശരിൽ ജയിൽ വകുപ്പിൽ നിന്നും വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുവെന്ന അടക്കം പറച്ചിലും ജയിൽ ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ട്. ഭക്ഷണ കാര്യത്തിലും ഇഷ്ടനിഷ്ടങ്ങളിലും ജയിലിനുള്ളിൽ ഷെറിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ഷെറിനെ സഹായിക്കാനായി ഉന്നതങ്ങളിൽ നിന്നുവരെ ഇവിടെ വിളി എത്താറുണ്ടെന്നാണ് വിവരം. ഷെറിൻ ആദ്യം തിരുവനന്തപുരം വനിതാ ജയിലിലായിരുന്നു. അവിടെ വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ താലമേന്തി സ്വീകരിക്കുന്നതു ഷെറിനായിരുന്നു.

മൊബൈൽ ഫോൺ വിളി പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. അന്ന് വനിതാ ജയിലിലെ ചില വനിതാ വാർഡർമാരാണു ഫോൺ വിളിക്കു ഷെറിന് ഒത്താശ ചെയ്തിരുന്നത്. സിം കാർഡ് ഊരിയ ശേഷം സ്വന്തം മൊബൈൽ ചാർജ് ചെയ്യാൻ ഉദ്യോഗസ്ഥർ ജയിൽ അടുക്കളയിൽ പ്ലഗിൽ കുത്തിവയ്ക്കും. ഷെറിൻ കൈവശമുള്ള സ്വന്തം സിം കാർഡ് അതിലിട്ടു രഹസ്യമായി വേണ്ടപ്പെട്ടവരെയെല്ലാം വിളിക്കുമായിരുന്നു. ഇതു സ്ഥിരം പരിപാടിയായതോടെ ജയിലിലെ സഹതടവുകാരിയായിരുന്ന ബ്ലൂ ബ്ളാക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യാസും ഒരു ദിവസം ഫോൺ ചോദിച്ചു.

എന്നാൽ ജീവനക്കാർ നൽകിയില്ല. അതോടെ ഷെറിന്റെ ഫോൺവിളി ഉന്നതരുടെ ചെവിയിലെത്തി. മറ്റൊരു തടവുകാരി രേഖാമൂലം പരാതിയും നൽകി. നെട്ടുകാൽത്തേരി തുറന്ന ജയിലിലെ ഒരു തടവുകാരനെയും മറ്റു ചിലരെയും സ്ഥിരമായി ഷെറിൻ വിളിക്കുന്നതായി കണ്ടെത്തി. അതൊടൊപ്പം ഫോൺ വിളിക്ക് ഒത്താശ ചെയ്ത മൂന്നു വനിതാ ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം അന്വേഷണ റിപ്പോർട്ട് മുകളിലോട്ടു പോയി. അങ്ങനെ ശിക്ഷാ നടപടിയുടെ ഭാഗമായാണ് ഷെറിനെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റിയത്.

വിയ്യൂരിലും ഷെറിൻ ബാഹ്യ സ്വാധീനങ്ങൾവെച്ച് ആളാവാൻ തുടങ്ങിയിരുന്നു. കഠിനജോലിയൊന്നും പറ്റില്ല. വെയിൽ കൊള്ളാൻ വയ്യ. സെല്ലിൽ നിന്നു ജയിൽ ഓഫിസിലേക്കു നടക്കുമ്പോൾ വെയിലു കൊള്ളാതിരിക്കാൻ ഷെറിന് അന്ന് ഒരു കുട അനുവദിക്കുകയും ചെയ്തു. ജയിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരമായിരുന്നു. ഇത്. സംഭവം വിവാദമായിരുന്നു. ജയിൽ അടുക്കളയിൽ ജോലിയും നൽകി. എന്നാൽ, ഷെറിനെ വനിതാ ഓപ്പൺ ജയിലിൽ എത്തിക്കാൻ ചില ഉന്നത ജയിൽ ഉദ്യോഗസ്ഥർ വാശി പിടിച്ചുവെങ്കിലും നടന്നില്ല. വിയ്യൂരിൽ ഇവർ പ്രശ്നക്കാരിയായി തുടങ്ങിയതോടെ സുപ്രണ്ടിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഇവരെ കണ്ണൂരിലേക്ക് മാറ്റിയത്.

ചുരുങ്ങിയ കാലത്തിനുള്ളിൽ ജയിലിൽ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയും ഷെറിനാണ്. പരോൾ കാലാവധി തീർന്നിട്ടും മടങ്ങി വരാതിരുന്നാലും ഉദ്യോഗസ്ഥർ നടപടിയെടുക്കില്ല. ഒരു ദിവസം വൈകിപ്പോയ വിയ്യൂരിലെ നിർധനയായ തടവുകാരിക്ക് ഇപ്പോൾ ഒരു വർഷത്തേക്കു പരോൾ നിഷേധിച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. 2010 ജൂൺ 11ന് ആണു മാവേലിക്കര അതിവേഗ കോടതി ഷെറിനു ജീവ പര്യന്തം ശിക്ഷ വിധിച്ചത്. ആദ്യം പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ച ഇവരെ പിന്നീട് നെയ്യാറ്റിൻകര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി.

അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചതു വിവാദമായിരുന്നു.പിന്നീട് തിരുവനന്തപുരത്തേക്കം അവിടെ നിന്നു കണ്ണൂരിലേക്കും മാറ്റുകയായിരുന്നു. 2009 നവംബർ ഏഴിനാണ് ചെങ്ങന്നൂരിലെ കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP