അസംതൃപ്ത നായർസമൂഹത്തെ ആകർഷിക്കാൻ സുരേഷ്ഗോപിയെ മുൻനിർത്തി സംവരണ പോരാട്ടത്തിന് ബിജെപി ആലോചന; മോഹൻലാലും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷ; ഗുജറാത്തിലെ പട്ടേൽസമരം മാതൃകയാക്കും; സുകുമാരൻനായർ വിരുദ്ധ നായർസംഘടനകളെ ഏകോപിപ്പിക്കാനും നീക്കം
തിരുവനന്തപുരം:ബിജെപി എസ്എൻഡിപിയോട് അടുത്തതോടെ മാനസികമായി അകന്ന നായർ സമൂഹത്തെ അണി നിരത്താൻ പാർട്ടി കേന്ദ്രനേതൃത്വം കർമപദ്ധതി തയാറാക്കുന്നു. എസ്എൻഡിപിയെയും വെള്ളാപ്പള്ളിയെയും ആകർഷിച്ചതുപോലെ എൻഎസ് എസിനെയും സുകുമാരൻ നായരെയും പാർട്ടിയോട് അടുപ്പിക്കുക എളുപ്പമല്ലെന്ന് ബോധ്യമായതോടെയാണ് പുതിയ ഓപ്പറേഷൻ ആവിഷ്കരിക്കപ്പെടുന്നത്. സമസ്ത നായർസമാജം, ഗ്ലോബൽ എൻഎസ്എസ് തുടങ്ങിയ അസംതൃപ്ത നായർ സംഘങ്ങളെ പാർട്ടി ബന്ധുക്കളാക്കുക എന്നതിനപ്പുറം എൻഎസ്എസുമായി ഗാഢബന്ധം പുലർത്തുന്ന പരമ്പരാഗത നായർ സമൂഹത്തെ പ്രത്യേക കർമപരിപാടികൾ വഴി ആകർഷിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഗുജറാത്തിൽ പട്ടേൽ സംവരണസമരത്തിന് കിട്ടിയ സ്വീകാര്യത മാതൃകയാക്കി നായർസംവരണം എന്ന മുദ്രാവാക്യമാണ് ആദ്യഘട്ടത്തിൽ ഉയർത്തുന്നക. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത്തരത്തിലുള്ള മുദ്രാവാക്യവുമായി നായർസമൂഹത്തിലെ പ്രമുഖരെ മുഖ്യധാരയിൽ അണിനിരത്തും.
ആദ്യഘട്ടത്തിൽ രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബിജെപി പരസ്യമായി ഈ മുദ്രാവാക്യത്തിനൊപ്പം നിൽക്കേണ്ട എന്നതാണ് തീരുമാനം. നായർസമൂഹത്തിന്റെ ആവശ്യം എന്ന നിലയിൽ ബിജെപി ബന്ധുക്കളായ പ്രമുഖരെ കൊണ്ട് ഈ ആവശ്യം ഉന്നയിപ്പിക്കുക. പൊതുആവശ്യം എന്ന നിലയിൽ പിന്തുണ കൊടുക്കുക എന്നതാണ് തന്ത്രം. ഈ ആവശ്യവുമായി സുരേഷ്ഗോപിയെ നായകസ്ഥാനത്ത് നിർത്തിയാൽ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്. സുരേഷ്ഗോപിക്ക് പിന്നാലെ മോഹൻലാൽ അടക്കമുള്ളവരും ഈ മുദ്രാവക്യത്തിന ഒപ്പം നിന്നേക്കും. നേരത്തെ നായർബാങ്ക് എന്ന ആശയം സുരേഷ്ഗോപി മുന്നോട്ട് വച്ചപ്പോൾ മോഹൻലാൽ പൂർണപിന്തുണ നൽകിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. സുരേഷ്ഗോപി ഒരുകോടി നായർബാങ്കിൽ ഇട്ടാൽ താൻ രണ്ടുകോടിയിടാമെന്ന് മോഹൻലാൽവാഗ്ദാനം ചെയ്യുമെന്നായിരുന്നുഅവകാശ വാദം. ഈ സാഹചര്യത്തിൽ നായന്മാരുടെ ഉന്നമനം എന്ന ലക്ഷ്യത്തോടെ സംവരണ മുദ്രാവാക്യം ഉയർത്തിയാൽ അതിനെയും മോഹൻലാൽ പിന്തുണച്ചേക്കും എന്നതാണ് അമിത് ഷാ ക്യാമ്പിന്റെ പ്രതീക്ഷ. അങ്ങനെ മോഹൻലാലിനെയും പരോക്ഷമായി ബിജെപിക്കൊപ്പം അണിനിരത്താൻ കഴിയുമെന്ന പ്രതീക്ഷയും അമിത് ഷാ ക്യാമ്പിനുണ്ട്.
ബിജെപി കൂറ് നേരത്തെ പ്രഖ്യാപിച്ച സുരേഷ്ഗോപി കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഗ്ലോബൽ എൻഎസ്എസ് യോഗത്തിൽ സംവരണത്തിന് വേണ്ടി നിരന്തരം ആവശ്യപ്പെട്ട് പരാജിതരായിക്കൊണ്ടിരിക്കുന്ന നായർസമൂഹത്തിന് വേണ്ടി മുന്നിൽ നിന്ന് പോരാടാൻ താൻ തയാറാണെന്നും പ്രഖ്യാപിച്ചിരുന്നു. നായർബാങ്ക് എന്ന സാമ്പത്തിക സമാഹരണ ആശയത്തിനൊപ്പം സംവരണം എന്ന ആശയം കൂടി സുരേഷ്ഗോപി പ്രസംഗത്തിലുടനീളം സൂചിപ്പിക്കപ്പെട്ടത്.
പട്ടേൽമാർ ഗുജറാത്തിൽ നടത്തുന്ന സംവരണ സമരത്തെ പരാമർശിച്ച് കേരളത്തിലെ നായന്മാരും ഒരുപോരാട്ടത്തിന് ഇറങ്ങണമെന്ന് സുരേഷ്ഗോപി ആഹ്വാനം ചെയ്യുകയും ചെയ്തു. അത്തരം പോരാട്ടത്തിന് ഇറങ്ങുമ്പോൾ തന്നെ സമ്പന്നരായ നായന്മാർ മറ്റുനായന്മാർക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് പരസ്പര സഹായസംഘമായി പ്രവർത്തിക്കണമെന്ന് കൂടി വിശദീകരിച്ചു. എന്തായാലും പിന്നാക്ക സംവരണം വേണ്ട എന്ന സംഘപരിവാർ ആശയം സുരേഷ്ഗോപിയുടെ പ്രസംഗത്തിലുട നീളം ഉണ്ടായിരുന്നു.
എൻഎഫ്ഡിസി ചെയർമാൻസ്ഥാനം വാഗ്ദാനം ചെയ്ത് സുരേഷ്ഗോപിയെ ചങ്ങനാശ്ശേരിയിലേക്ക് അയച്ചത് എൻഎസ്എസിനെ ബിജെപി പാളയത്തിലേക്ക് ആകർഷിക്കുന്നതിനായുള്ള നിലമൊരുക്കാനാണ്. എന്നാൽ അരുവിക്കര തെരഞ്ഞെടുപ്പ് ദിനത്തിൽ കാണാൻ എത്തിയ സുരേഷ്ഗോപിയെ ഇറക്കിവിട്ട് സുകുമാരൻ നായർ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചടിച്ചു. ജന്മദിനത്തിൽ സുകുമാരൻ നായരെ കാണാൻ പോയി എന്ന വാദമുന്നയിച്ച് തൽക്കാലം രക്ഷപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ പരാജിതനായ സുരേഷ്ഗോപിയോട് ബിജെപി ദേശീയ നേതൃത്വത്തിന് പിന്നീട് താൽപര്യമില്ലാതായി. ഈ സഹാചര്യത്തിൽ എസ്എൻഡിപി കൂടി വന്നതോടെ നായർബെൽറ്റിനെ ആകർഷിക്കാനുള്ള വഴികൾ തേടാൻ സുരേഷ്ഗോപിയോട് മോദിയുമായി അടുത്ത വൃത്തങ്ങൾ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ബിജെപിയോടുള്ള ആത്മാർത്ഥത തെളിയിച്ചാൽ മാത്രമേ ഇനി എൻഎഫ്ഡിസി ചെയർമാൻ അടക്കമുള്ള സ്ഥാനങ്ങൾക്കായുള്ള വാഗ്ദാനത്തിന്മേൽ അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന.
ആർഎസ്എസ് അനുഭാവികളായ സിനിമാപ്രവർക്കരെയും മറ്റുമേഖലകളിലുള്ള പ്രമുഖരായ സംഘടനാ ബന്ധുക്കളെയും അണിനിരത്തിയാണ് ഇപ്പോൾ ഇത്തരമൊരു ഓപ്പറേഷൻ ബിജെപി ആലോചിക്കുന്നത്. ഡൽഹിയിൽ ചേർന്ന ഗ്ലോബൽ എസ്എസ്എസിന്റെ യോഗത്തിൽ സംസാരിച്ചവരെല്ലാം പെരുന്നയിൽ ഇരിക്കുന്ന സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ചുവെന്ന് മാത്രമല്ല, എൻഎസ്എസ്ചെയ്യുന്നതിനപ്പുറത്ത് നായന്മാരുടെ പുരോഗതിക്കായി പദ്ധതികൾ നടപ്പാക്കാനുള്ള ആലോചനകൾ കൂടി നടത്തി. നായർബാങ്ക് എന്ന ആശയം മോഹൻലാലിനെ കൂടി മുൻനിർത്തി സുരേഷ്ഗോപി മുന്നോട്ട് വച്ചപ്പോൾ മേജർരവി നായർ സമുദായ വികാരം ആവേശത്തോടെ പ്രസംഗത്തിൽ കലർത്തി.
നായർ എന്നത് രാജ്യത്തിന്റെ ഐഡന്റിറ്റിയാണെന്നും നായർ പോരാട്ടത്തിനിറങ്ങിയാൽ അതിന് പിന്നിൽ ഹിന്ദുക്കളൊന്നാകെയിറങ്ങുമെന്നും അതോടെ ഇന്ത്യക്കാർ മുഴുവനായും അണിനിരക്കുമെന്നും മേജർരവി ആഹ്വാനം ചെയ്തു. ചുരുക്കത്തിൽ ബിജെപിയോട് അടുക്കാത്ത നായർസമൂഹത്തെയൊന്നാകെ ആകർഷിക്കാനുള്ള ശ്രമമാണ് ഇവർ പ്രസംഗത്തിലൂടെയും നടത്തിയത്.
സുരേഷ്ഗോപി, മേജർരവി എന്നിവരെ കൂടാതെ, പ്രിയദർശൻ, നിർമ്മാതാവ് സുരേഷ്കുമാർ തുടങ്ങിയ പ്രമുഖരെല്ലാം സുകുമാരൻ നായർ വിരുദ്ധ നായർ ഓപ്പറേഷനിൽ മുൻനിരയിലുണ്ട്. ഇക്കാര്യത്തിൽ സജീവമായി നടത്തുന്ന പ്രവർത്തനങ്ങൾവിലയിരുത്തി മാത്രമേ എൻഎഫ്ഡിസി ചെയർമാൻസ്ഥാനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രം എടുക്കുകയുള്ളൂ. പാർട്ടിക്ക ഉപയോഗമില്ലാത്ത സാഹചര്യത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം സുരേഷ്ഗോപിക്ക് നൽകുന്നതിൽ എന്ത് കാര്യം എന്നാണ് ടീം മോദിയുമായി ബന്ധപ്പെട്ടവർ തന്നെ ചോദിക്കുന്നത്.
എസ്എൻഡിപിയുമായി സഖ്യം പ്രഖ്യാപിച്ചതോടെ നായർവോട്ടുകൾ അകന്നുപോയി എന്നും എൻഎസ് എസ് എന്ന സംഘടനയെ കൂടെ നിർത്തിക്കൊണ്ടുള്ള ഒരു പരിഹാരം ഉടൻ പ്രായോഗികമല്ലെന്നും അമിത് ഷായ്ക്കും ബോധ്യമായിക്കഴിഞ്ഞു. ഇതോടെയാണ് നായർസമൂഹത്തെ പരോക്ഷമായി ആകർഷിക്കാൻ ഉതകുംവിധത്തിൽ സംവരണം എന്ന ആശയം തന്നെ മുന്നോട്ട് വയ്ക്കാൻ ബിജെപി തയാറാകുന്നത്. എന്നാൽ സജീവമായി ഈ ആശയവുമായി കേരളത്തെ ഒരു സമരവേദിയാക്കാൻ സാധിക്കുമോ എന്നും ഈ ആശയത്തിന ഗുജറാത്തിൽ ലഭിച്ചതുപോലെ സ്വീകാര്യത ലഭിക്കുമോ എന്നുമുള്ള കാര്യം കണ്ട് തന്നെ അറിയണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍