Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷമ്മി തിലകനെ 'അമ്മ'യിൽ നിന്നും പുറത്താക്കിയിട്ടില്ല; ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗം; ജനറൽ ബോഡിക്ക് പുറത്താക്കാൻ അധികാരമില്ല; എക്‌സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തി; നടപടി സ്വീകരിക്കും മുമ്പ് വിളിച്ച് വിശദീകരണം ആവശ്യപ്പെടും; ഭൂരിഭാഗം പേരുടേയും അഭിപ്രായം പുറത്താക്കണമെന്നായിരുന്നു; സംഘടനാ തീരുമാനം വിശദീകരിച്ചു സിദ്ദിഖ്

ഷമ്മി തിലകനെ 'അമ്മ'യിൽ നിന്നും പുറത്താക്കിയിട്ടില്ല; ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗം; ജനറൽ ബോഡിക്ക് പുറത്താക്കാൻ അധികാരമില്ല; എക്‌സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തി; നടപടി സ്വീകരിക്കും മുമ്പ് വിളിച്ച് വിശദീകരണം ആവശ്യപ്പെടും; ഭൂരിഭാഗം പേരുടേയും അഭിപ്രായം പുറത്താക്കണമെന്നായിരുന്നു; സംഘടനാ തീരുമാനം വിശദീകരിച്ചു സിദ്ദിഖ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടനയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്ന് അമ്മ. താരസംഘടയുടെ ജനറൽ ബോഡി യോഗത്തിന് ശേഷം നടൻ സിദ്ദീഖാണ് ഷമ്മിയെ പുറത്താക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കാൻ അധികാരമില്ല. എക്‌സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരമെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഷമ്മിക്കെതിരെ നടപടിയെടുക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും കൊച്ചിയിൽ അമ്മ ഭാരവാഹികൾക്കൊപ്പം വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെയും മറ്റ് വാർത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്‌ക്കെതിരെ ഒരുപാടുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതിൽ അമ്മയുടെ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറൽ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോഗം ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും നടപടിയെടുക്കാൻ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

ഇനി അദ്ദേഹത്തെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്യും. അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് നടപടിയെടുക്കുക. ഇന്ന് അദ്ദേഹം വരാതിരുന്നതിനാൽ അദ്ദേഹത്തിന് പറയാനുള്ളതെന്തെന്ന് കേട്ടിരുന്നില്ല. ഭൂരിഭാഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കണമെന്നതായിരുന്നു. അതേസമയം വിജയ് ബാബു വിഷയത്തിൽ അമ്മയിലെ പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവെച്ചവരുടെ രാജി സ്വീകരിച്ചതായി ഇടവേള ബാബു പറഞ്ഞു.

അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെൽ ഇനിയുണ്ടാവില്ല. പകരം സിനിമയ്ക്ക് മൊത്തമായി സെൽ വരും. വിജയ് ബാബുവിനെതിരെ തൽക്കാലം നടപടിയില്ല. കോടതി തീരുമാനം വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇടവേള ബാബു പറഞ്ഞു. കോടതിവിധി എല്ലാവരും കാത്തിരിക്കുകയാണ്. കൊച്ചിയിലെ ഒരുപാട് ക്ലബുകളിൽ അദ്ദേഹം അംഗമാണ്. അവിടെ എവിടെ നിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. അമ്മയും അതുപോലൊരു ക്ലബ് ആണ്. കോടതി നിർദേശമനുസരിച്ച് അമ്മ പ്രവർത്തിക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.

നേരത്തെ ജനറൽ ബോഡിയിലെ ദ്യശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചതിൽ ഷമ്മി തിലകനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ വിശദീകരണത്തിലും ഷമ്മി സംഘടനയെ പ്രതിക്കൂട്ടിലാക്കി. കളിയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടി. മാപ്പു പറഞ്ഞിരുന്നുവെങ്കിൽ ഷമ്മിയെ തുടരാൻ അനുവദിക്കുമായിരുന്നു. സംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌നടൻ സിദീഖ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദത്തിന് തുടക്കം കുറിച്ചത്. മത്സര രംഗത്തുണ്ടായിരുന്ന താരങ്ങളെ സിദ്ദീഖ് അപമാനിച്ചുവെന്ന് കാണിച്ച് മത്സരാർത്ഥികൾ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ഷമ്മി തിലകൻ യോഗത്തിന്റെ ദൃശ്യം പകർത്തിയെന്ന് ആരോപിച്ച് അംഗങ്ങൾ ഷമ്മി തിലകനെതിരെ തിരിഞ്ഞത്. നടനെ പുറത്താക്കണമെന്ന് ആവശ്യം ഉയർന്നിരുന്നുവെന്നും മമ്മൂട്ടി ഇടപെട്ടാണ് പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് ഷമ്മിയോട് വിശദീകരണം തേടി.

ഒളിക്യാമറ വെച്ചല്ല അമ്മയിലെ ദൃശ്യങ്ങൾ പകർത്തിയത്. പരസ്യമായിത്തന്നെയാണ്. എവിടെയാണ് ദൃശ്യങ്ങൾ പകർത്താൻ പാടില്ലെന്ന് പറഞ്ഞിട്ടുള്ളതെന്ന് താൻ അപ്പോൾ തന്നെ ചോദിച്ചിരുന്നു. പകർത്തിയതിൽ പലതും ഒരുപക്ഷേ അവർക്ക് ദോഷമായിട്ടുള്ള കാര്യമായിരിക്കുമെന്നും ഷമ്മി തിലകൻ ഒരു ഓൺലൈനിനോട് പ്രതികരിച്ചിരുന്നു. ദേവനായിരുന്നു താൻ ദൃശ്യങ്ങൾ പകർത്തുവെന്ന് പറഞ്ഞത്.അപ്പോൾ പബ്ലിക്ക് ആയി മൈക്കിൽ കൂടെ തന്നെയാണ് ബൈ- ലോയിൽ എവിടെയാണ് അംഗങ്ങൾക്ക് വീഡിയോ പകർത്താൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് ഞാൻ ചോദിച്ചത്. അങ്ങനെ നിർദ്ദേശമുണ്ടെങ്കിൽ ഞാൻ ചെയ്യുന്നത് തെറ്റാണ്. ഇതൊക്കെ ലീഗലായിട്ടുള്ള വിഷയങ്ങളാണെന്നും പ്രതികരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP