ഈ ചുവരുതാങ്ങി പല്ലികളെ പറിച്ചു താഴെ ഇട്ടില്ലെങ്കിൽ ഇടതുപക്ഷമേ ഇവരുണ്ടാക്കുന്ന ഡാമേജ് ചെറുതാകില്ല; വിദ്വേഷ കടന്നലുകൾ ഉറക്കമിളച്ച് ചെയ്യുന്നത് ഉദക ക്രിയയ്ക്ക് എണ്ണ സംഭരണം; നാട്ടുമനസ്സിൽ ഊറ്റത്തോടെ പാകുന്നത് അന്തക വിത്തുകൾ! കണ്ടും കേട്ടും മടുത്ത് ഹാഷ്മി താജ് ഇബ്രാഹിം പൊട്ടിത്തെറിച്ചു; മാധ്യമ പ്രവർത്തകന് 'മയിലെണ്ണയിൽ' ട്രോൾ ഒരുക്കി സൈബർ സഖാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ചാനൽ ചർച്ചകളിൽ തന്റെ നിലപാട് പറയുന്ന മാധ്യമ പ്രവർത്തകനാണ് ഹാഷ്മി താജ് ഇബ്രാഹിം. ഇടതു പക്ഷ മനസ്സാണ് ഹാഷ്മിയുടേതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അപ്പോഴും സത്യം പറയുന്നതിന് മടികാട്ടത്ത മാധ്യമ പ്രവർത്തകൻ. ഏഷ്യാനെറ്റിലും മാതൃഭൂമിയിലും നിറഞ്ഞ ഹാഷ്മി ഇപ്പോൾ ട്വന്റി ഫോർ ന്യൂസിലാണ്. അവിടേയും ഇടതുപക്ഷത്തെ തിരുത്താനാണ് ശ്രമം. പക്ഷേ ആ വാക്കുകൾക്ക് വില കൊടുക്കേണ്ടവർ വില കൊടുക്കുന്നില്ല. ആർക്കും യോജിക്കാൻ കഴിയാത്തതായിരുന്നു എസ് എഫ് ഐ അക്രമിക്കൂട്ടത്തിന്റെ വയനാട്ടിലെ ചെയ്തികൾ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവർക്ക് പ്രചോദനമെന്തായിരുന്നുവെന്നതിന് കൃത്യമായ മറുപടിയാണ് ഹാഷ്മി നൽകുന്നത്. പക്ഷേ അതും വെറും ട്രോളായി മാറുന്നു.
സോഷ്യൽ മീഡിയയിൽ അടിയൻ ലച്ചിപ്പോ എന്ന പേരിൽ ഞാനാണ് പാർട്ടി എന്ന അഹങ്കാരത്തിൽ ജനത്തെ എതിരാക്കുന്ന ഈ ചുവരു താങ്ങി പല്ലികളെ പറിച്ചു താഴെ ഇട്ടില്ലിങ്കിൽ ഇടതുപക്ഷമേ ഇവരുണ്ടാകുന്ന ഡാമേജ് ചെറുതാകില്ലെന്ന മുന്നറിയിപ്പാണ് തന്റെ ശൈലിയിൽ ഹാഷ്മി പകർന്നു നൽകിയത്. കഴിഞ്ഞ ദിവസം 24 ന്യൂസിന്റെ ചാനൽ ചർച്ചയിൽ വൈകാരികമായിട്ടാണ് സിപിഎമ്മിനോട് ഈ നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്. സിപിഎമ്മിനെ ശബരിമല പ്രക്ഷോഭ കാലത്ത് തെറ്റായ വഴികളിലൂടെ നയിച്ച സൈബർ സഖാക്കൾ. അവർ ലോക്സഭയിൽ സമ്പൂർണ്ണ തോൽവി നൽകിയെന്നത് വസ്തുതയാണ്. ആ കൂട്ടം തുടർഭരണ കാലത്ത് വീണ്ടും സജീവമാകുന്നു. മലയാളിയുടെ മനസ്സിലേക്ക് ഇവർ ഇടുന്ന വിഷം വലുതയാണ്. ഇത് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് തന്നെയാണ് ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന ഹാഷ്മിയും പറയുന്നത്.
ഹാഷ്മിയെ പരിവാറുകാരനും സംഘിയുമായി ചത്രീകരിക്കാൻ ആർക്കും കഴിയില്ല. നിലപാടുകളിലൂടെ തന്നെ തന്റെ പക്ഷം വിശദീകരിച്ച മാധ്യമ പ്രവർത്തകനാണ് ഹാഷ്മി. വയനാട്ടിലെ സംഭവങ്ങൾ കണ്ടും കേട്ടും വേദനയിൽ ഈ മാധ്യമ പ്രവർത്തന്റെ തന്റെ നിലപാട് പറയുമ്പോൾ അത് സിപിഎം തെരഞ്ഞെടുക്കേണ്ട ശരിപക്ഷമാണ്. അപ്പോഴും ഹാഷ്മിയെ കളിയാക്കുകയാണ് സൈബർ സഖാക്കൾ. ഹാഷ്മിയുടെ ചാനൽ അവതരണ വീഡിയോയ്ക്കൊപ്പം ജഗതിയുടെ പഴയ മയിലെണ്ണ വിൽപ്പനയുടെ ഓഡിയോ എഡിറ്റ് ചെയ്തു ചേർത്താണ് സൈബർ സഖാക്കളുടെ പ്രതികരണം. സത്യം പറയുന്നവരെ കളിയാക്കാൻ ഉപയോഗിക്കാൻ കിട്ടുന്നതിൽ പരമാവധി കോമഡി. ലെഫ്റ്റ് സൈബർ വിങ് എന്ന ഫെയ്സ് ബുക്ക് പേജിലാണ് ഈ കളിയാക്കൽ ട്രോൾ എത്തുന്നത്.
ഏതായാലും ഹാഷ്മിയുടെ പറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിപിഎമ്മിന് ഇപ്പോൾ സംഭവിക്കുന്നത് എന്തെന്ന് ഹാഷ്മി ഭയമില്ലാതെ പറയുന്നു. അത് തന്നെയാണ് പ്രധാനപ്പെട്ടതും.
ഹാഷ്മി താജ് ഇബ്രാഹിം പറഞ്ഞത് ഇങ്ങനെ
രാഹുൽ ഗാന്ധിയുടെ കൽപ്പറ്റിയിലെ ഓഫീസ് ആക്രമിച്ച്.. ജീവനക്കാരുടെ മണ്ട അടിച്ച് കീറി... എംപിയുടെ ഓഫീസിലെ കസേരയിൽ ഒരു വാഴവച്ച് പൊലിപ്പിച്ച അക്രമി കൂട്ടത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട് എസ് എഫ് ഐ. അങ്ങനെ പാർട്ടി അറിയാതെ നേതൃത്വം അറിയാതെ കമ്മറ്റികൾ അറിയാതെ അക്രമാകരമായ ഗൂളിക സംഘം തെരുവിൽ പൊടുന്നനെ പൊട്ടിവീണ് അഴിഞ്ഞാടിയങ്കിൽ സമാനതകളില്ലാത്ത ആ വെറുപ്പിന്റെ പ്രഭവ കേന്ദ്രം പാർട്ടി പരിശോധിക്കണം. ആ അന്വേഷണത്തിന്റെ പല പഴവഴികളിൽ ഒന്ന് ചെന്നു കേറുക ഹിംസാത്മകമായ ചോര നാറുന്ന സൈബർ വഴികളിലാണ്. അവിടെ ഇടതുപക്ഷ പ്രതിരോധമെന്ന വ്യാജത്തിൽ വിയോജിക്കുന്നവന്റെ വ്യക്തിഹത്യയാണ്.
വിമർശനമെന്ന വ്യാജത്തിൽ വിയോജിക്കുന്നവനെ തൊലി ഉരിച്ച് തൂക്കിലേറ്റുന്ന പ്രതീകാത്മക കൊലമുറികളാണ്. രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ച് ഇല്ലാതാക്കുന്ന പ്രൊപ്പഗന്റയുടെ ഭാഗമാണ് ആ വാഴ.. ഹിംസാത്മക ഭാഷയിൽ വിയോജിപ്പിക്കുന്നവരെ അപമാനിക്കുന്നവരുടെ പേര് ഇടതുപക്ഷം എന്നല്ല.. അധമ പക്ഷം എന്നാണ്..... കെ റെയിൽ സമയത്തും കണ്ടു. വിയോജിച്ച പരിസ്ഥിതി പ്രവർത്തകനെ റെയ്ഷ്യൽ പ്രൊഫൈൽ നടത്തുന്ന ഭീഷണി എന്ന തരത്തിലേക്ക് അത് മാറി.
അടിയൻ ലച്ചിപ്പോ എന്ന പേരിൽ ഞാനാണ് പാർട്ടി എന്ന അഹങ്കാരത്തിൽ ജനത്തെ എതിരാക്കുന്ന ഈ ചുവരു താങ്ങി പല്ലികളെ പറിച്ചു താഴെ ഇട്ടില്ലിങ്കിൽ ഇടതുപക്ഷമേ ഇവരുണ്ടാക്കുന്ന ഡാമേജ് ചെറുതാകില്ല. എതിർക്കുന്നവനെ വെറുക്കാൻ പഠിപ്പിക്കുന്ന സൈബർ ലിഞ്ചിങ് നടത്തുന്ന മുഖമില്ലാ കൂട്ടത്തെ ചെറുത്തില്ലെങ്കിൽ ഇനിയും ഇനിയും തെരുവിൽ അവതരിപ്പിക്കും. ഇടതുപക്ഷം എന്തെന്ന് അറിയാത്ത ബാലസംഘം സഖാക്കളുടെ ബോധം പോലുമില്ലാത്ത അക്രമി കൂട്ടങ്ങൾ. ഉറക്കമില്ലാത്ത വിദ്വേഷ കടന്നലുകൾ ഉറക്കമിളച്ച് ചെയ്യുന്നത് ഉദക ക്രിയയ്ക്ക് എണ്ണ സംഭരണമാണ്. നാട്ടു മനസ്സിൽ അവ ഊറ്റത്തോടെ പാകുന്നത് ഇടതു പക്ഷത്തിന്റെ അന്തക വിത്തുകളാണ്.
Stories you may Like
- 24 ന്യൂസിലെ ഹാഷ്മിക്കെതിരെ നിയമ നടപടിയുമായി അരുൺകുമാർ
- 'ഇറച്ചിയിൽ മണ്ണുപറ്റും': ഹാഷ്മിക്ക് ഭീഷണി
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- ചികിൽസയിലാണ് അധോലോക നായകൻ എന്ന് സ്ഥിരീകരിച്ച് മുംബൈയിലെ ബന്ധുക്കൾ
- യു. കെ വിസയ്ക്കായി ഇന്ത്യയിലെ താജ്, റാഡിസൺ ബ്ലൂ തുടങ്ങിയ പ്രമുഖ ഹോട്ടലുകൾ വഴിയും അപേക്ഷിക്കാം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍