വടക്കും തെക്കുമായി കൺസർവേറ്റീവുകൾക്ക് നഷ്ടമായത് രണ്ട് ഉറച്ച് സീറ്റുകൾ; ലിബറൽ ഡെമോക്രാറ്റുകൾക്ക് വൻ കുതിപ്പ്; ചരിത്രം തിരുത്തിയ തോൽവിയിൽ ബ്രിട്ടണിൽ ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി പദവി തെറിക്കുമോ ?
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇന്നലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില വീണ്ടും പരുങ്ങലിൽ ആയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സിറ്റിങ് സീറ്റുകളിലും ഭരണകക്ഷി പരാജയപ്പെട്ടതോടെ ടോറി ചെയർമാൻ ഒലിവർ ഡൗഡൻ രാജിവച്ചു. ഭരണകക്ഷിയെ പിടിച്ചുലച്ച ഫലം ടിവെർടണിൽ നിന്നും വേക്ക്ഫീൽഡിൽ നിന്നും വന്നതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമായിരുന്നു രാജി പ്രഖ്യാപനം ഉണ്ടായത്. നിരാശജനകമായ ഫലം തന്നെയാണ് രാജിക്ക് കാരണമായി പറഞ്ഞിരിക്കുന്നത്.
മാത്രമല്ല, ഇപ്പോൾ റുവാണ്ടൻ സന്ദർശനത്തിലുള്ള ബോറിസ് ജോൺസനെതിരെ ഒരു ഒളിയമ്പും രാജിക്കത്തിൽ കരുതിയിട്ടുണ്ട്. സാധാരണപോലെ ഇനിയും മുൻപോട്ട് പോകാനാവില്ല എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. മാത്രമല്ല, ഇനിയും ബോറിസ് ജോൺസന് പിന്തുണ നൽകും എന്ന് തെളിച്ചു പറയാതെ ഇനിയും താൻ കൺസർവേറ്റീവ് പാർട്ടിക്കായി നിലകൊള്ളും എന്നാണ് രാജിക്കത്തിൽ പറയുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം എതിരായാൽ രാജി വയ്ക്കുമോ എന്ന ചോദ്യം നേരത്തേ ബോറിസ് തള്ളിയിരുന്നു.
ബോറിസ് ജോൺസൺ ഭരണത്തിനു കീഴിൽ ജനത അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രതികരണം എന്നതുപോലെ വലിയ വ്യത്യാസത്തിലാണ് രണ്ടിടത്തും ഭരണകക്ഷി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരിക്കുന്നത്. 2019-ൽ മൂന്നാം സ്ഥാനത്തെത്തിയ ടിവെർടൺ ആൻഡ് ഹോണിടോൺ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ 6000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി വിജയിച്ചത്. ഏകദേശം 30 ശതമാനം വോട്ടുകളാണ് ഇവിടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക് അനുകൂലമായി തിരിഞ്ഞത്. 2019-ൽ 60 ശതമാനം വോട്ട് നേടി വിജയിച്ച ടോറി എം പി പാർലമെന്റിൽ വെച്ച് തന്റെ ഫോണിൽ അശ്ലീല ചിത്രം കണ്ടു എന്ന ആരോപണത്തെ തുടർന്ന് രാജിവെച്ചതാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വരാൻ കാരണമായത്.
അതേസമയം ഏകദേശം 270 മൈൽ വടക്ക് കിഴക്ക് മാറിയുള്ള വേക്ക്ഫീൽഡിൽ ലേബർ പാർട്ടിക്ക് മുൻപിലാണ് ഭരണകക്ഷി പരാജയം സമ്മതിച്ചത്. ലേബർ പാർട്ടിയുടെ ഉറച്ച മണ്ഡലമായിരുന്ന ഇവിടം കഴിഞ്ഞ തെരഞ്ഞെടുപ്പിലായിരുന്നു ടോറികൾ പിടിച്ചെടുത്തത്. മൂന്ന് വർഷങ്ങൾക്ക് ശേഷം അത് വീണ്ടും ലേബർ പാർട്ടിയുടെ കൈവശം തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ ഇവിടെ വിജയിച്ച ഇമ്രാൻ അഹമ്മദ് ഖാൻ, ലൈംഗിക പീഡനകേസിൽ ജയിലിൽ ആയതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് വന്നത്. എങ്കിലും, 1930 മുതൽ 2019 വരെ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഇവിടെ കേവലം 3500 ൽ താഴെ വോട്ടുകൾക്ക് മാത്രമാണ് ലേബർ പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്.
പ്രതിപക്ഷ കക്ഷികൾക്കിടയിൽ വ്യക്തമായ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടായിരുന്നതായി ചില നിരീക്ഷകർ പറയുന്നു. ലിബറൽ ഡെമോക്രാറ്റുകൾ വിജയിച്ച ടിവെർടണിൽ ലേബർ പാർട്ടി കാര്യമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയില്ല എന്നു മാത്രമല്ല, കെട്ടിവെച്ച് കാശ് നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഇതേ രീതിയിലാണ് രാജ്യം ചിന്തിക്കുന്നതെങ്കിൽ അടുത്ത പൊതുതെരെഞ്ഞെടുപ്പിനു ശേഷം ഒരു തൂക്കു പാർലമെന്റായിരിക്കും ഉണ്ടാവുക എന്ന് രാഷ്ട്രീയകര്യ വിദഗ്ധൻ കൂടിയായ പ്രൊഫസർ മൈക്കൽ ത്രാഷർ പറയുന്നു.
കഴിഞ്ഞ മാസം അവിശ്വാസ പ്രമേയത്തിൽ നിന്നും രക്ഷപ്പെട്ട ബോറിസ് ജോൺസന് പുതിയ വെല്ലുവിളി ഉയർത്തുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഈ ഫലങ്ങൾ പുറത്ത് വന്നതോടെ, ഏത് പ്രതിസന്ധിയിലും തെരഞ്ഞെടുപ്പു വിജയങ്ങൾ നേടാൻ കഴിവുള്ളയാൾ എന്ന പ്രതിച്ഛായ ബോറിസ് ജോൺസന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് എതിരാളികൾക്ക് കൂടുതൽ കരുത്തേകും എന്നതിൽ സംശയമൊന്നുമില്ല. ഇപ്പോൾ പാർട്ടി ചെയർമാൻ കൂടി രാജി വെച്ചതോടെ ഓറിസിനു മേൽ രാജിക്കുള്ള സമ്മർദ്ദം ഏറും.
ഏതായാലും കോമൺവെൽത്ത് ഉച്ചകോടി, നാറ്റോ ഉച്ചകോടി എന്നിവയുമായി ബന്ധപ്പെട്ട് വിദേശത്തുള്ള ബോറിസ് ജോൺസൺ എട്ടു ദിവസം കഴിഞ്ഞെ മടങ്ങുകയുള്ളു. അതിനു ശേഷം മാത്രമായിരിക്കും പുതിയ രാഷ്ട്രീയ നീക്കങ്ങൾ. എന്നാൽ, പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിക്ക് പ്രതീക്ഷിച്ചത്ര തെരഞ്ഞെടുപ്പിൽ തിളങ്ങാനായില്ല എന്ന വസ്തുത ഇപ്പോഴും ടോറി ക്യാമ്പുകൾക്ക് ആശ്വാസം പകരുന്നുണ്ട്. ഒരു കൂട്ടം ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിനൊടുവിൽ പൊതു തെരഞ്ഞെടുപ്പിൽ മാർഗരറ്റ് താച്ചർ ഒരു തിരിച്ചു വരവ് നടത്തിയ ചരിത്രം ഉയർത്തിക്കാട്ടുകയാണ് ബോറിസ് ക്യാമ്പ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍