Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലുഹാൻസ്‌ക് പ്രവിശ്യയിലെ ഗ്രാമങ്ങൾക്ക് തീയിട്ട് റഷ്യ; കെമിക്കൽ പ്ലാന്റിലെ ബങ്കറുകളും ബോംബാക്രമണത്തിൽ തകരുന്നതായി റിപ്പോർട്ട്: യുക്രൈനെ കീഴടക്കാൻ സർവ്വായുധവും പുറത്തെടുത്ത് റഷ്യ

ലുഹാൻസ്‌ക് പ്രവിശ്യയിലെ ഗ്രാമങ്ങൾക്ക് തീയിട്ട് റഷ്യ; കെമിക്കൽ പ്ലാന്റിലെ ബങ്കറുകളും ബോംബാക്രമണത്തിൽ തകരുന്നതായി റിപ്പോർട്ട്: യുക്രൈനെ കീഴടക്കാൻ സർവ്വായുധവും പുറത്തെടുത്ത് റഷ്യ

സ്വന്തം ലേഖകൻ

കീവ്: യുദ്ധം മാസങ്ങൾ നീണ്ടതോടെ യുക്രൈനിനെ കീഴടക്കാൻ സർവ്വായുധങ്ങളും പുറത്തെടുത്ത് റഷ്യൻ മുന്നേറ്റം. കിഴക്കൻ യുക്രെയ്‌നിലെ കൂടുതൽ മേഖലകൾ കീഴടക്കാനാണ് റഷ്യൻ സേനയുടെ നീക്കം. സീവിയെറോഡോണെറ്റ്‌സ്‌കിൽ ഉൾപ്പെടെ ലുഹാൻസ്‌ക് പ്രവിശ്യയിലെ ഗ്രാമങ്ങൾ തീയിട്ടാണ് റഷ്യൻ മുന്നേറ്റം. ലുഹാൻസ്‌ക് പ്രവിശ്യയുടെ 95 ശതമാനവും ഡോണെറ്റ്‌സ്‌ക് പ്രവിശ്യയുടെ പകുതിയും റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു. ഈ രണ്ടു പ്രവിശ്യകളും ചേർന്നുള്ള ഡോൺബാസ് മേഖല കൈക്കലാക്കാനാണു റഷ്യ ലക്ഷ്യമിടുന്നത്.

ലിസിചാൻസ്‌ക് നഗരത്തിലെ ചിലയിടങ്ങളിൽനിന്നു യുക്രെയ്ൻ സേനയ്ക്കു പിന്മാറേണ്ടി വന്നു. സീവിയെറോഡോണെറ്റ്‌സ്‌കിലെ അസോട്ട് കെമിക്കൽ പ്ലാന്റ് പരിസരം ഒഴികെ മറ്റിടങ്ങൾ റഷ്യയുടെ പിടിയിലാണ്. കെമിക്കൽ പ്ലാന്റിലെ ബങ്കറുകളും ബോംബാക്രമണത്തിൽ തകരുകയാണെന്നാണു റിപ്പോർട്ടുകൾ.

ലോസ്‌കുടിവ്ക, റയ് ഒലെക്‌സാൻഡ്രിവ്ക എന്നീ ഗ്രാമങ്ങൾ റഷ്യൻ പിടിച്ചു. സിറോടൈൻ മേഖലയ്ക്കായാണ് ഇപ്പോഴത്തെ റഷ്യൻ പോരാട്ടം നടക്കുന്നത്. ലിസിചാൻസ്‌ക് ബഖ്മുട് ഹൈവേ റഷ്യൻ ഷെല്ലാക്രമണം മൂലം ഉപയോഗശൂന്യമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP