Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?

ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?

എം റിജു

കോഴിക്കോട്: പങ്കാളിയെ കിട്ടാത്തതിന്റെ പേരിൽ അവിവാഹിതരായും ലൈംഗികബന്ധത്തിന് അവസരമില്ലാതെയും കഴിയുന്ന ചെറുപ്പക്കാർ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യയിലാണെന്നാണ് റിപ്പോർട്ട്. ഇവർക്ക് ആശ്വാസകരമായേക്കാവുന്ന ഒരു വാർത്ത എന്ന പേരിൽ, ഇപ്പോൾ നവമാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കയാണ്. മനുഷ്യശരീരത്തോട്, 99 ശതമാനം സാമ്യമുള്ള, അതിസുന്ദരിയായ, വിവിധ ഭാഷകൾ അറിയാവുന്ന 'ഹൂറി' എന്ന് പേരിട്ട കൃത്രിമ സുന്ദരിയെ ചൈന വികസിപ്പിച്ചെടുത്തു എന്നാണ് അത്. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കുർ ജീവൻ നിൽക്കുന്ന ഹൂറിയുമായി നിങ്ങൾക്ക്, ഒരു സ്ത്രീയുമായി ബന്ധപ്പെടുന്നതിനേക്കാൾ സുഖകരമായി ലൈംഗിക ജീവിതം നയിക്കാമെന്നും, ഇതിന്റെ വില 26,000 ഡോളർ ആണെന്നും പോസ്റ്റിൽ പറയുന്നു.

ഈ പോസ്റ്റ് ശരിയാണെന്ന രീതിയിൽ പല ഗ്രൂപ്പുകളിലും പ്രചരിക്കയാണ്. പക്ഷേ വസ്തുകൾ അന്വേഷിച്ച് പോവുമ്പോൾ ഇത് ലക്ഷണമൊത്ത ഒരു വ്യാജ വാർത്തയാണെന്ന് അറിയുക.

അത് ഒരു വീഡിയോ ഗെയിം

നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ഒരു ഒരു സുന്ദരിയായ റോബോർട്ട് സംസാരിക്കുന്നത് കാണാം. ഇത് ചൈനയിൽ നിർമ്മിച്ച കൃത്രിമ സ്ത്രീയാണെന്നാണ് പോസ്റ്റിനൊപ്പം അവകാശപ്പെടുന്നത്. ഈ അവകാശവാദം തെറ്റാണ്. വീഡിയോയിലെ സ്ത്രീ ആർട്ടിഫിഷ്യൽ വുമൺ അല്ല, മറിച്ച് ഒരു വീഡിയോ ഗെയിമിലെ ആനിമേറ്റഡ് കഥാപാത്രമാണ്. പ്രമുഖ ഫാക്റ്റ് ചെക്ക് ഏജൻസികൾ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ചൈന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും അവർ കൃത്രിമപ്പെണ്ണിനെ ഉണ്ടാക്കി അത് ലൈംഗിക ദാരിദ്രം ശമിപ്പിക്കാൻ കൊടുക്കുന്നില്ല.

പക്ഷേ ഇതുസംബന്ധിച്ച് വാട്സാപ്പിൽ പ്രചരിച്ച വാർത്ത ഇങ്ങനെയാണ്.-' കടലിലെ പ്ലാസ്റ്റിക് ശുചീകരിച്ച് ഉണ്ടാക്കിയ കൃത്രിമ പെണ്ണ് ചൈന മാർക്കറ്റിൽ ഇറക്കി. അതി സുന്ദരി, അതീവ ബുദ്ധിമതി. ആത്മാവ് ഇല്ല എന്ന ഒറ്റക്കുറവേയുള്ളൂ. മനുഷ്യനോട് നൂറു ശതമാനം ഗുണ സാദൃശ്യമുള്ള ഫാന്റ ഫ്ളഷ് മെറ്റീരിയൽ ബോഡി. സിലിക്കോൺ സ്പെയർ പാർടസ്. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കുർ ജീവൻ നില്ക്കും. ആത്മാവില്ല എന്ന ഒരു കുറവേ ഉള്ളൂ. ഭക്ഷണം വേണ്ട, വിസർജനം ഒന്നുമില്ല. അതുകൊണ്ടുതന്നെ ഹൂറി എന്നാണ് ബ്രാൻഡ് നെയിം.

വില 26,000 ഡോളറിൽ തുടങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 99% കൃത്യമായി ഏത് ഭാഷയും മനസിലാക്കി സംസാരിക്കും. ജാതക പൊരുത്തത്തിൽ കുടുങ്ങി പെണ്ണ് കെട്ടാതെ നിൽക്കുന്ന ഇന്ത്യൻ ചെറുപ്പക്കാരെയാണ് ലക്ഷ്യം വയ്ക്കുന്നത്.''- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

പക്ഷേ സെക്സ് ഡോളുകൾ വ്യാപകം

ഈ വാർത്ത വ്യാജമാണെങ്കിലും റോബാർട്ടിക്സിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി, 70 ശതമാനത്തിലേറെ കൃത്യതയോടെ സെക്സ് ഡോളുകളെ സൃഷ്ടിക്കാൻ യുഎസ് പോലുള്ള രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിൽ പലയിടത്തും ജിംനേഷ്യമൊക്കെ സെ്ക്സ് ഡോളുകളുടെ കേന്ദ്രങ്ങളും വന്നു കഴിഞ്ഞിട്ടുണ്ട്.

ഈ കോവിഡ് കാലത്ത് മനുഷ്യർ കൂടുതൽ വെർഷ്വൽ സെക്സിലേക്ക് നീങ്ങിയെന്നാണ് പഠനങ്ങൾ പറയുന്നത്. ദ സൺ മാഗസിനിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ലാം സാവി എഴുതിയ ലേഖനം കോവിഡ് മനുഷ്യലൈംഗിക ബന്ധങ്ങളെ പൂർണ്ണമായും അട്ടിമറിച്ച് അതിനെ യന്ത്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന്റെ വിവിധ വശങ്ങളാണ് ചർച്ച ചെയ്തത്.

കോവിഡിനുശേഷം യൂറോപ്പിലൊക്കെ ഇത്തരം ഷോപ്പുകളുടെ മുന്നിൽ രൂപപ്പെട്ടത് വലിയ തിരക്കാണ്. ഏറ്റവും വിചിത്രം, ഓസ്ട്രിയയിൽ വൻ വിജയമായ സെക്സ് ഡോളുകളുടെ വേശ്യാലയം പല യൂറോപ്യൻ രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞു എന്നയാണ്. ഇതിന്റെ ഭാഗമായി യഥാർത്ഥ സ്ത്രീയെന്ന് തോന്നിക്കുന്ന പാവകളുടെ മാത്രമായി വേശ്യാലയം തുറന്ന് ജർമനിയിലെ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ സന്ദർശിക്കാനെത്തുന്ന വിഐപിമാരിൽ ജഡ്ജിമാർ വരെയുണ്ടെന്നാണ് റിപ്പോർട്ട്. ഡോർമുണ്ടിലാണ് ഈവ്ലൈൻ സ്‌ക്വാർസ് എന്ന 29കാരി ബോർഡോൾ എന്ന പേരിൽ ഈ വേശ്യാലയം ആരംഭിച്ചിരിക്കുന്നത്.

ഇവിടേക്കായി അതുല്യമായ 11 സിലിക്കോൺ ലൗവ് ഡോളുകളെയാണ് ഈവ്ലിൻ വാങ്ങിച്ചിരിക്കുന്നത്. ഇവയ്ക്കെല്ലാം യഥാർത്ഥ യുവതികളെ വെല്ലുന്ന സൗന്ദര്യവും വശ്യതയുമാണുള്ളതെന്നാണ് റിപ്പോർട്ട്. ഇതിൽ ഓരോ പാവകൾക്കും പ്രത്യേകം പേരും നൽകിയിട്ടുണ്ട്. ഇതിൽ അഞ്ച് സ്റ്റോൺ സെക്സ് ഡോളുകൾ ഏഷ്യയിൽ നിന്നാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതിന് ഓരോന്നിനും 1786 പൗണ്ടാണ് വില വരുന്നത്. ഇവയ്ക്കെല്ലാം വ്യത്യസ്തമായ ഉയരവും കളറുമാണുള്ളത്. ഇവയുടെ മാറളവുകളും വ്യത്യസ്തമാണ്. ഇവിടെയെത്തുന്ന ഓരോ കസ്റ്റമറിന്റെയും വേറിട്ട അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണിത്.

ഇതിൽ ഓരോ പാവയും ദിവസത്തിൽ ഏതാണ്ട് 12 പേരെങ്കിലും ബുക്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഇതിന് മണിക്കൂറിന് 71 പൗണ്ടാണ് ചാർജായി വാങ്ങിക്കുന്നത്. ഇവിടെ നിരവധി പേർ എത്തുന്നത് ഇവയെ ലൈംഗികമോഹത്തോടെ കണ്ടിട്ടല്ലെന്നും മറിച്ച് കൗതുകം കൊണ്ടാണെന്നും ഈവ്ലൈൻ വെളിപ്പെടുത്തുന്നു.

ഭർത്താക്കന്മാർ ഇത്തരത്തിൽ പാവകളുമായി സെക്സിലേർപ്പെടുമ്പോൾ കൂടെ വന്ന ഭാര്യമാർ കാറിൽ കാത്ത് നിൽക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. ഭാര്യമാർ ഇതിനെ വെറുമൊരു കളിപ്പാട്ടം മാത്രമായിട്ടാണ് കാണുന്നതെന്നും ഈവ്ലിൻ വെളിപ്പെടുത്തുന്നു. ജർമ്മനി, സ്വറ്റ്സർലൻ്ഡ്, ഓസ്ട്രയില, ന്യുസിലാൻഡ് തുടങ്ങിയവടങ്ങളിലൊക്കെ സെക്സ്ഡോൾ വേശ്യാലയങ്ങൾ തുടങ്ങിയിട്ടുണ്ട്. അല്ലാതെ സ്വകാര്യ ആവശ്യങ്ങൾക്കായി സെക്സ് ഡോളുകളെ വാങ്ങുന്നവരുടെ എണ്ണവും വർധിച്ചരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP