കണ്ണീരിൽ കുതിർന്ന ഫേസ്ബുക്ക് ലൈവ്; ഹിന്ദുത്വയിൽ ഉറച്ചുനിൽക്കുമെന്ന പ്രഖ്യാപനം; ഔദ്യോഗിക വസതിയായ 'വർഷ'യിൽ നിന്ന് ബാൽ താക്കറെയുടെ മാതോശ്രീയിലേക്ക് പുഷ്പവൃഷ്ടിയോടെ മടക്കം; ഏക്നാഥ് ഷിൻഡേക്കും വിമതപ്പടയ്ക്കും ഉദ്ധവ് താക്കറെ നൽകുന്ന സന്ദേശം കൃത്യം; യഥാർത്ഥ ശിവസേന തങ്ങൾ തന്നെ; രാജി സന്നദ്ധത പ്രകടിപ്പിക്കുമ്പോഴും രാജിയാകാതെ നാടകം
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: രാഷ്ട്രീയ പ്രതിസന്ധിക്ക് പുറമേ, അലട്ടലായി കോവിഡും. ആപത്തുകളിൽ ഉദ്ധവ് താക്കറെയ്ക്ക് കരുത്ത് ബാലാസാഹേബ് താക്കറെ പകർന്ന പാഠങ്ങളാണ്. ബുധനാഴ്ച ഫേസ്ബുക്ക് ലൈവായി ചെയ്ത പ്രസഗം, മങ്ങിയ പ്രതിച്ഛായയ്ക്ക് പകരം വയ്ക്കാൻ പോന്നതായില്ലെങ്കിലും, അൽപം ആശ്വാസമായി നേതാവിനും അണികൾക്കും. രാജി സന്നദ്ധത പ്രകടിപ്പിച്ചതോടെ, ഔദ്യോഗിക വസതിയായ വർഷയിൽ നിന്ന് ഉദ്ധവ് താക്കറെ പടിയിറങ്ങി. കുടുംബ വസതിയായ മാതോശ്രീയിലേക്കുള്ള മടക്കം വികാരനിർഭരമായിരുന്നു. മുഖ്യമന്ത്രിക്ക് പ്രവർത്തകർ പുഷ്പവൃഷ്ടിയോടെ വൈകാരികമായ യാത്രഅയപ്പാണ് നൽകിയത്.
ഈ മടക്കവും ശിവസൈനികർക്കുള്ള രാഷ്ട്രീയ സന്ദേശമാണ്. വിമതർ, ഏക്നാഥ് ഷിൻഡെയുടെ മുന്നണിയിൽ വെല്ലുവിളിച്ച് നിൽക്കുമ്പോൾ, യഥാർത്ഥ ശിവസേന തങ്ങളാണെന്ന് സ്ഥാപിക്കാനുള്ള ഉദ്ധവിന്റെ തന്ത്രപരമായ നീക്കം. ഹിന്ദുത്വയിൽ ശിവസേന ഉറച്ചുനിൽക്കുമെന്ന പ്രഖ്യാപനവും, അതിൽ ഉദ്ധവ് വെള്ളം ചേർക്കുന്നെന്ന പാർട്ടിയിലെ വിമർശകർക്കുള്ള മറുപടിയാണ്.
വളരെ മിതഭാഷിയായ നേതാവാണ് ഉദ്ധവ്. അച്ഛൻ ബാൽ താക്കറെയുമായി താരതമ്യം ചെയ്യുമ്പോൾ തീപ്പൊരിയല്ല. കോവിഡിന്റെ രണ്ടാംതരംഗത്തിനിടെ, ജനങ്ങളോട് സംസാരിക്കുന്നത് തന്റെ സർക്കാരിന്റെ പ്രതിച്ഛായ കൂട്ടുമെന്ന് ഉദ്ധവ് തിരിച്ചറിഞ്ഞിരുന്നു. ബുധനാഴ്ചത്തെ വെബ്കാസ്റ്റിൽ ഉദ്ധവ് വികാരഭരിതനായിരുന്നു. ഇടയ്ക്ക് കണ്ണുനനഞ്ഞു. ഏക്നാഥ് ഷിൻഡെയ്ക്ക് പാർട്ടി പിളർത്താൻ വെറും 7 എംഎൽഎമാർ കൂടി മതിയെന്ന് തിരിച്ചറിവിൽ, തന്റെ രാജി കത്ത് തയ്യാറെന്ന് ഉറക്കെ പ്രഖ്യാപിച്ചു.
'എന്റെ തന്നെ പാർട്ടിക്കാർക്ക് ഞാൻ മുഖ്യമന്ത്രിയായി വേണ്ടെങ്കിൽ, അവർ എന്റെ അടുത്ത് വന്ന് പറയണം, ഞാൻ രാജിക്ക് തയ്യാറാണ്, ഞാൻ ബാലസാഹേബിന്റെ മകനാണ്, ഞാൻ പദവിയുടെ പിന്നാലെയല്ല, ഞാൻ പദവി ഒഴിയാൻ തയ്യാറാണ്, പക്ഷേ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പ് തരാമോ? ഏക്നാഥ് ഷിൻഡെയ്ക്ക് നേരിട്ടുള്ള വെല്ലുവിളിയായി ഉദ്ധവ് താക്കറെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ നിർദ്ദേശമോ?
ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി, മഹാവികാസ് അഘാഡി സർക്കാരിനെ രക്ഷിക്കാൻ നീക്കമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോൺഗ്രസും, എൻസപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറും ഇക്കാര്യം ഉന്നയിച്ചതായാണ് റിപ്പോർട്ട്.ഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. ശരദ് പവാർ, മകളും എംപിയുമായ സുപ്രിയ സുലെ, മന്ത്രി ജിതേന്ദ്ര അവ്ഹാദ് എന്നിവർ ഉദ്ധവിനെ നേരിട്ട് കാണാനെത്തിയിരുന്നു. ഉദ്ധവ് താക്കറ മഹാരാഷ്ട്രയിൽ സഖ്യകക്ഷി സർക്കാരിനെ എങ്ങനെയും സംരക്ഷിക്കണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടു. ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നതും പരിഗണിക്കാമെന്നും ആവശ്യമെങ്കിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചതായി വാർത്ത വന്നു.
എന്നാൽ, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും റാവുത്ത് പറഞ്ഞു് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാൻ എൻസിപി അധ്യക്ഷൻ ശരദ് പവാർ നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നാലു ശിവസേന എംഎൽഎമാർ കൂടി വിമതർക്കൊപ്പം ചേർന്നു. ഏകനാഥ് ഷിൻഡെയുമായോ ശിവസേന എംഎൽഎമാരുമായോ സംസാരിച്ചിട്ടില്ലെന്നാണ് ബിജെപി പുറമേ പറയുന്നത്. വിമതനീക്കം ശിവസേനയുടെ ആഭ്യന്തരപ്രശ്നമാണെന്നും ബിജെപി വ്യക്തമാക്കി.
അതേസമയം, മഹാവികാസ് അഘാഡി സഖ്യസർക്കാർ രൂപവത്കരിക്കാൻ എൻസിപിയോടും, കോൺഗ്രസിനോടും കൂട്ടുചേർന്ന ഉദ്ധവിന്റെ തീരുമാനത്തോടുള്ള ഷിൻഡെയുടെ എതിർപ്പ് ഇന്നും അദ്ദേഹം പ്രകടിപ്പിച്ചു. സഖ്യകക്ഷിയായ എൻസിപി ശിവസേനയുടെ ഭാവി തകർക്കുന്നുവെന്നാണ് ഷിൻഡെയുടെ വിശ്വാസം. അതുകൊണ്ടാണ് ഉദ്ധവ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കണമെന്നും, താൻ പാർട്ടി വിട്ടിട്ടില്ലെന്നും സൂറത്ത് വിമാനത്താവളത്തിൽ വച്ച് ഏക്നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഉദ്ധവ് അനുനയ ശ്രമം നടത്തിയപ്പോഴും, ഷിൻഡെയുടെ ഉപാധി ഇതായിരുന്നു. ശിവസേന, എൻസിപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയോട് കൂട്ടുചേരണം. എന്നാൽ, ശിവസേന എന്തുകൊണ്ട് 25 വർഷത്തെ ബിജെപി സഖ്യം ഉപേക്ഷിച്ചുവെന്ന കാര്യം ഓർക്കണമെന്നായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ മറുപടി. സഖ്യകക്ഷികൾ ശക്തരായപ്പോൾ ശിവസൈനികരും ശിവസേനയും ദുർബലരായി. മഹാരാഷ്ട്രയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി ഇനി തീരുമാനങ്ങളെടുക്കണം. കഴിഞ്ഞ രണ്ടര വർഷം ശിവസൈനികർക്ക് ഒരുനേട്ടവുമില്ലെന്ന് ഏറ്റവും ഒടുവിലും ഷിൻഡെ ആവർത്തിച്ചു. അസ്വാഭാവിക സഖ്യത്തിൽ നിന്ന് സേന പുറത്തുവരണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചിരിക്കുകയാണ്.
അധികാര കസേരയ്ക്ക് വേണ്ടി മല്ലടിക്കാൻ താനില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. വിമതരുടെ കലാപം സർക്കാരിനെ തകിടം മറിക്കുമെന്ന് ആയപ്പോഴാണ് ഉദ്ധവ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. പാർട്ടിയെ പ്രതിസന്ധി ഉലച്ച് രണ്ടുദിവസം പിന്നിടുമ്പോഴാണ് ഉദ്ധവ് ഫേസ്ബുക്ക് ലൈവിലൂടെ അഭിസംബോധന ചെയ്യുന്നത്. കോവിഡ് ബാധിതനായതിനാലാണ് ഉദ്ധവ് നേരിട്ട് രംഗത്ത് വരാത്തത്.
ശിവസേന ഹിന്ദുത്വ കൈവെടിയില്ലെന്നും ഉദ്ധവ് അർത്ഥശങ്കയില്ലാതെ വ്യക്തമാക്കി. ' ഞാൻ മുഖ്യമന്ത്രി പദവിയിൽ തുടരുന്നതിനെ ഒരു എംഎൽഎ എതിർത്താലും ഞാൻ രാജി വയ്ക്കും. എന്റെ രാജി കത്ത് ഞാൻ തയ്യാറാക്കി വയ്ക്കുകയാണ്. ഞാൻ രാജി വയ്ക്ക്ണമോ എന്ന് നിങ്ങൾ പറയുക', ഉദ്ധവ് താക്കറെ പറഞ്ഞു.
വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ പിന്തുണച്ച് 30 ശിവസേന എംഎൽഎമാർ ഗവർണർക്ക് കത്തെഴുതിയതോടെയാണ് താക്കറെ പ്രഖ്യാപനം നടത്തിയത്. ഷിൻഡെയ്ക്കൊപ്പം പോയ എംഎൽഎമാരിൽ നിന്ന് എനിക്ക് കോളുകൾ വരുന്നു. അവരെ ബലം പ്രയോഗിച്ച് കൊണ്ടുപോയതായാണ് അവർ പറയുന്നത്, ഉദ്ധവ് താക്കറെ പറഞ്ഞു.
ഏക്നാഥ് ഷിൻഡെയെ പാർട്ടി നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മഹാവികാസ് അഘാഡി സർക്കാർ നീക്കിയിരുന്നു. എന്നാൽ, ഗവർണർ ഭഗത് സിങ് കോഷ്യാരിക്ക് അസമിൽ നിന്ന് അയച്ച കത്തിൽ വിമത എംഎൽഎമാർ ഷിൻഡയെയാണ് തങ്ങൾ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ബാലസാഹേബ് താക്കറെ സ്ഥാപിച്ച പാർട്ടിയിൽ ഉദ്ധവ് താക്കറെയുടെ പിടി അയയുന്നു എന്ന സൂചന നൽകി കൊണ്ട് വൈകിട്ട് അഞ്ചിന് വിളിച്ച പാർട്ടി എംഎൽഎമാരുടെ യോഗം മുഖ്യമന്ത്രി ഉദ്ധവ് ഉപേക്ഷിച്ചു. യോഗത്തിൽ പങ്കെടുക്കില്ലെന്ന് വിമതർ അറിയിച്ചതോടെയാണ് വൈകിട്ട് അഞ്ചിന് നിശ്ചയിച്ച യോഗം വേണ്ടെന്ന് വച്ചത്.
വിമതരിൽ ചിലരെയെങ്കിലും അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെ പക്ഷം നടത്തിയ നീക്കങ്ങളൊന്നും വിജയിച്ചില്ല. ഇതോടെയാണ് വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിൽ നിശ്ചയിച്ച യോഗം ഉപേക്ഷിച്ചത്. നേരത്തെ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ പങ്കെടുത്തത് 16 എംഎൽഎമാർ മാത്രമായിരുന്നു.
Uddhav Thackeray leaves official residence Varsha for family home amid Maharashtra crisis
— ANI Digital (@ani_digital) June 22, 2022
Read @ANI Story | https://t.co/XAWJLKjRuE#UddhavThackeray #MaharashtraPoliticalCrisis #MahaVikasAghadi pic.twitter.com/BjxtZI2KbW
യോഗത്തിൽ പങ്കെടുക്കണമെന്ന താക്കറെയുടെ കർശന നിർദ്ദേശം പാലിക്കാൻ കഴിയില്ലെന്ന് വിമത എംഎൽഎമാരുടെ നേതാവ് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്