കണ്മുമ്പിൽ മകനും മകളും മുങ്ങി മരിച്ച ഷോക്കിൽ എല്ലാം വിട്ടു; മുറിവുണക്കി കൈപിടിച്ചുകയറ്റിയത് രാഷ്ട്രീയ ഗുരു ആനന്ദ് ദിഗെ; ശിവസേനയിലെ 'ഭായിക്ക്' എന്നും ഇഷ്ട ആശയം ഹിന്ദുത്വ; എൻസിപിയെയും കോൺഗ്രസിനെയും വെട്ടി ബിജെപിക്കൊപ്പം ചേരാൻ കൊതിച്ച ഏക്നാഥ് ഷിൻഡെയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഗുരു എന്ന വാക്കിന് ഇരുട്ടിനെ അകറ്റി വെളിച്ചം പകരുന്നയാൾ എന്നാണ് അർത്ഥം. ശിവസേനയിലെ വിമത നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് ആ അർത്ഥത്തിൽ രാഷ്ട്രീയ ഗുരു, താനെയിലെ ജനകീയ നേതാവായിരുന്ന ആനന്ദ് ദിഗെ ആയിരുന്നു. വളരെ സൂക്ഷ്മതയോടും ശ്രദ്ധയോടും തന്റെ രാഷ്ട്രീയ ജീവിതം കരുപിടിപ്പിച്ച നേതാവാണ് ഏക്നാഥ് ഷിൻഡെ. ആനന്ദ് ദിഗെയുടെ രാഷ്ട്രീയ ശൈലി കടമെടുത്തു എന്നുമാത്രമല്ല, അദ്ദേഹത്തെ പോലെ തന്നെ താടിയും വളർത്തി.
താഴെ തട്ടിൽ നിന്ന് പടിപടിയായി വളർച്ച
താനെയിലെ ബിയർ ബ്രൂവറിയിലെ ജോലിയായിരുന്നു ആദ്യം. പിന്നീട് ജീവിക്കാനായി ഓട്ടോ ഓടിച്ചു. തുടർന്ന് സ്വകാര്യകമ്പനിയിൽ ജോലി എടുക്കവേയാണ് ശിവസേനയുമായി അടുക്കുന്നത്. ആനന്ദ് ദിഗെയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി സാമൂഹിക, രാഷ്ട്രീയ രംഗത്ത് ഇടം പിടിച്ചു. ഇപ്പോൾ, താക്കറെ കുടുംബം കഴിഞ്ഞാൽ ഏറ്റവും കരുത്തനായ നേതാവും. 59 കാരനായ നേതാവ് ഛഗൻ ഭുജ്ബാലിനെയും, നാരായൺ റാണെയും പോലെ ശിവസേനയിൽ പിളർപ്പുണ്ടാക്കുന്നതിൽ വിജയിച്ചിരിക്കുകയാണ്. രാജ് താക്കറെയുടെയും നാരായൺ റാണെയുടെയും കലാപത്തിന് ശേഷം സേനാ റാലികളിലേക്ക് ആളെ കൂട്ടാൻ കഴിഞ്ഞതും ഷിൻഡെയ്ക്കായിരുന്നു.
മകനും മകളും മുങ്ങി മരിച്ച ദുരന്തത്തിൽ നിന്ന് കരകയറി...
ചെറുപ്പത്തിലെ സതാരയിലെ ജാവാലി ഗ്രാമത്തിൽനിന്നു ഏക്നാഥ് ഷിൻഡെ താനെയിലെത്തി. ശിവസേനയ്ക്കുവേണ്ടി തൊഴിലാളി സംഘടന രൂപീകരിച്ചാണു പൊതുപ്രവർത്തനത്തിലേക്ക് കടന്നത്. 1997-ൽ താനെ മുനിസിപ്പൽ കോർപറേഷനിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അതിന് മുമ്പ് വലിയൊരു ദുരന്തത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. സതാരയിൽ, ഷിൻഡെയുടെ കൺമുമ്പിൽ വച്ച് മക്കളായ ദീപേഷും ശുഭദയും മുങ്ങിമരിച്ചു. ഇതോടെ രാഷ്ട്രീയം വിടാൻ തന്നെ തീരുമാനിച്ചു. മനം മടുത്ത് എല്ലാറ്റിൽ നിന്നും അകന്നുനിന്നു. എന്നാൽ, രാഷ്ട്രീയ ഗുരുവായ ആനന്ദ് ദിഗെ പ്രോത്സാഹിപ്പിച്ചതോടെ പതിയെ ഷിൻഡെ ആ ആഘാതത്തിൽനിന്നു കരകയറി. 2001-ൽ താനെ കോർപറേഷൻ തലപ്പത്തെത്തി. അതേ വർഷം ആനന്ദ് ദിഗെ റോഡ് അപകടത്തിൽ മരിച്ചപ്പോൾ, പാർട്ടിയിലെ വിടവ് നികത്താൻ കഴിഞ്ഞുവെന്നതാണ് ഷിൻഡെയുടെ വളർച്ചയുടെ രഹസ്യം. താനെ മേഖലയിൽ ശിവസേന എന്നാൽ, ഷിൻഡെ എന്നായി. വമ്പൻ രാഷ്ട്രീയ പരിപാടികളെല്ലാം സംഘടിപ്പിക്കുന്നതും ഷിൻഡെ ആയിരുന്നു.
ശിവസേനയിലെ 'ഭായ്'
സ്വന്തം പാർട്ടിക്കാരുമായി മാത്രമല്ല, മറ്റുരാഷ്ട്രീയ കക്ഷി നേതാക്കളുമായും ഉറ്റ ബന്ധം പുലർത്തുന്ന നേതാവാണ് ഷിൻഡെ. സഹപ്രവർത്തകർ അദ്ദേഹത്തെ ഭായ് എന്നാണ് സ്നേഹപൂർവം വിളിക്കുന്നത്. തന്റെ വളർച്ചയ്ക്കൊപ്പം മക്കൾ രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധ വച്ചു. മകൻ ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള ലോക്സഭാ എംപിയും സഹോദരൻ പ്രകാശ് ഷിൻഡെ കൗൺസിലറുമാണ്.
ബിജെപിയുമായി ശിവസേന വഴിപിരിഞ്ഞ 2014ൽ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഷിൻഡെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിൽ കാബിനറ്റ് മന്ത്രിയായി നിയമിതനായെങ്കിലും തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നു. താനെയിലും പരിസര പ്രദേശങ്ങളിലും അദ്ദേഹം ശിവസേനയുടെ ട്രബിൾഷൂട്ടറായാണ് അറിയപ്പെട്ടിരുന്നത്. പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് വിജയം കൊയ്ത 2017ലെ താനെ കോർപ്പറേഷൻ, ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ ഷിൻഡെക്ക് പ്രധാന പങ്കുണ്ടായിരുന്നു.
2004-ൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശിവസേനയിലും പോഷകസംഘടനകളിലും ഷിൻഡെയുടെ സ്വാധീനം വർധിച്ചു.
2005-ൽ നാരായൺ റാണെയെ ശിവസേനയിൽ നിന്നു പുറത്താക്കുകയും 2006-ൽ ബാൽ താക്കറെയുടെ അനന്തരവൻ രാജ് താക്കറെ പാർട്ടി വിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന രൂപീകരിക്കുകയും ചെയ്തതോടെ നേതൃത്വം ഷിൻഡെയെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങി. അക്കാലത്തു രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് ഷിൻഡെയ്ക്കു കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം ശിവസേനയിൽ ഉറച്ചുനിന്നു.
എന്നും ബാലസാഹേബ് താക്കറെയോട് കൂറ്
സൂറത്തിൽ നിന്ന് വിമത എംഎൽഎമാർക്കൊപ്പം ഗുവാഹത്തിയിൽ, എത്തിയപ്പോഴും ഷിൻഡെ ആരെയും മുറിപ്പെടുത്താൻ ശ്രമിക്കുന്നില്ല. പാർട്ടി മാറുന്ന പ്രശ്നമില്ല. ഞങ്ങൾ ബാലസാഹേബ് താക്കറെയുടെ ഹിന്ദുത്വ പിന്തുടരും, ഇതാണ് വാക്കുകൾ. ഉദ്ധവ് താക്കറെയോടുള്ള പരിഹാസമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ശിവസേനയുടെ മുഖ്യനിലപാട്തറയായ ഹിന്ദുത്വയിൽ നിന്ന് ഉദ്ധവ് താക്കറെ പാർട്ടിയെ അകറ്റുന്നതായി വിമർശനങ്ങൾ ഉണ്ടായിരുന്നു. നൂപുർ ശർമയുടെ പ്രവാചക നിന്ദാ പരാമർശത്തിൽ ഉദ്ധവ് താക്കറെ മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ചിരുന്നു. എല്ലാ മതങ്ങളെയും ആദരിക്കുന്നതാണ് ശിവസേനയുടെ ഹിന്ദുത്വ എന്ന് നിർവചിക്കുകയും ചെയ്തു. ബാലസാഹേബിന്റെ കടുത്ത അനുയായിയായ ഷിൻഡെയ്ക്കും കൂട്ടർക്കും ഇത് ദഹിച്ചില്ല.
പാർട്ടിയുടെ നടത്തിപ്പിലും, തന്നെ പോലുള്ള പഴയ ശിവസൈനികരോടും ഉള്ള പെരുമാറ്റത്തിലും, ഷിൻഡെ അസ്വസ്ഥനായിരുന്നു. നേതൃത്വത്തിൽ വന്ന തലമുറമാറ്റത്തോടെ താൻ തഴയപ്പെടുന്നു എന്ന തോന്നലായി. മന്ത്രി എന്ന നിലയിൽ മുംബൈ മെട്രോപോളിറ്റൻ റീജിയൺ ഡവലപ്മെന്റ് അഥോറിറ്റി ചെയർപേഴ്സണാണ് ഷിൻഡെ. എന്നാൽ, പരിസ്ഥിതി കാര്യ മന്ത്രി എന്ന നിലയിൽ ആദിത്യ താക്കറെ, അഥോറിറ്റി യോഗങ്ങളിൽ പങ്കെടുത്തതും ഷിൻഡെയ്ക്ക് ഇഷ്ടമായില്ല.
മന്ത്രിമാർക്കുള്ള സുരക്ഷയിലും തന്നെ തഴഞ്ഞതായി ഷിൻഡെയ്ക്ക് തോന്നി. ഷിൻഡെയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഉണ്ടായിരുന്നു. എന്നാൽ, ഉദ്ധവിനെയും, പവാറിനെയും പോലെ സെഡ് പ്ലസ് സുരക്ഷ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അത് കിട്ടാതെ വന്നതോടെ ഷിൻഡെ അതൃപ്തനായി. ഇത് കൂടാതെ മാതോശ്രീയിലെ പ്രവേശനത്തിന് തനിക്ക് വന്ന നിയന്ത്രണങ്ങളും ഷിൻഡെയെ അലോസരപ്പെടുത്തി. ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ച തീർത്തും അസാധ്യമായെന്ന വിമർശനം പാർട്ടിയിലുണ്ടായിരുന്നു. ഒരു പ്രശ്നം വന്നാൽ, ഉദ്ധവിനെ നേരിട്ട് സമീപിക്കാൻ കഴിയാത്ത സാഹചര്യം. എൻസിപിയുടെ വാലായി ശിവസേന മാറുന്നുവെന്ന പ്രവർത്തകരുടെ വികാരം. അജിത് പവാർ മുഖ്യമന്ത്രിയെ പോലെ പെരുമാറുന്നു, പാർട്ടി അദ്ധ്യക്ഷന്റെ ജോലി സഞ്ജയ് റാവുത്ത് ഏറ്റെടുത്തു, തുടങ്ങിയ വിമർശനങ്ങളും ഉയർന്നിരുന്നു.
ചേരാത്തത് ചേരില്ല
മഹാവികാസ് അഘാഡി സഖ്യസർക്കാർ രൂപവത്കരിക്കാൻ എൻസിപിയോടും, കോൺഗ്രസിനോടും കൂട്ടുചേരാനുള്ള ഉദ്ധവിന്റെ തീരുമാനത്തോടും ഷിൻഡെയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. സഖ്യകക്ഷിയായ എൻസിപി ശിവസേനയുടെ ഭാവി തകർക്കുന്നുവെന്നായിരുന്നു ഷിൻഡെയുടെ വിശ്വാസം. അതുകൊണ്ടാണ് ഉദ്ധവ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കണമെന്നും, താൻ പാർട്ടി വിട്ടിട്ടില്ലെന്നും സൂറത്ത് വിമാനത്താവളത്തിൽ വച്ച് ഏക്നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉദ്ധവ് അനുനയ ശ്രമം നടത്തിയപ്പോഴും, ഷിൻഡെയുടെ ഉപാധി ഇതായിരുന്നു. ശിവസേന, എൻസിപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയോട് കൂട്ടുചേരണം. എന്നാൽ, ശിവസേന എന്തുകൊണ്ട് 25 വർഷത്തെ ബിജെപി സഖ്യം ഉപേക്ഷിച്ചുവെന്ന കാര്യം ഓർക്കണമെന്നായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ മറുപടി.
Stories you may Like
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- രാജിവെച്ചതിനാൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിക്കാനാകില്ല: സുപ്രീംകോടതി
- ശിവസേനയിലെ അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി
- മഹാരാഷ്ട്രയിൽ മന്ത്രി കുപ്പായം തയ്പിച്ച ശിവസേന പക്ഷം നിരാശർ
- സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ഉദ്ധവ് താക്കറെ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്