ഗുജറാത്തിൽ ഇനി കളിയില്ല; വിമത എംഎൽഎമാരെ സൂറത്തിൽ നിന്ന് അസമിലേക്ക് മാറ്റുന്നു; ചാർട്ടർ വിമാനത്തിൽ എംഎൽഎമാർ പറക്കും; ബുധനാഴ്ച ഉച്ചയ്ക്ക് അടിയന്തര മന്ത്രിസഭായോഗം വിളിച്ച് ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയിലെ ഓപ്പറേഷൻ താമര വിജയിപ്പിക്കാൻ ബിജെപി
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: രണ്ടരവർഷം പഴക്കമുള്ള മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സഖ്യസർക്കാർ ആടി ഉലയുകയാണ്. ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡെയും വിമത എംഎൽഎമാരും, മുങ്ങി ഗുജറാത്തിലെ സൂറത്തിലേക്ക് പോയതോടെ, സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി.
ശിവസേന, എൻസിപി, സ്വതന്ത്രൻ എന്നിവരെല്ലാം അടങ്ങുന്ന വിമത എംഎൽഎമാരെ, സൂറത്തിൽ നിന്ന് അസമിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. 150 സീറ്റുള്ള ചാർട്ടർ വിമാനം സൂറത്ത് വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. അതിനിടെ, ഉദ്ധവ് താക്കറെ നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ മഹാവികാസ് അഘാഡി നേതാക്കളുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. ബാലാ സാഹേബ് തോറട്ട്, ജയന്ത് പാട്ടീൽ, അജിത് പവാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അതിനിടെ ശിവസേന നേതാക്കൾ സൂറത്തിലെത്തി മുഖ്യമന്ത്രിയുടെ സന്ദേശം ഏക്നാഥ് ഷിൻഡെയ്ക്കു കൈമാറി. രണ്ടു മണിക്കൂറോളം ഇവർ ഷിൻഡെയുമായി സംസാരിച്ചെന്നാണ് വിവരം.
ഉദ്ധവ് താക്കറെ ഷിൻഡെയുമായി പത്തു മിനിറ്റോളം ഫോണിൽ സംസാരിച്ചെന്നാണ് വിവരം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉദ്ധവ് ഷിൻഡെയോട് ആവശ്യപ്പെട്ടതായി സൂചന. അതേസമയം ഷിൻഡെയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ തയാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അറിയിച്ചു. ഉപമുഖ്യമന്ത്രിയാക്കണമെന്ന് ബിജെപിയോട് ഏക്നാഥ് ആവശ്യം ഉന്നയിച്ചതായാണ് വിവരം. ഉപമുഖ്യമന്ത്രി പദം നൽകി അനുനയിപ്പിക്കാൻ ശിവസേന നീക്കം തുടങ്ങി. തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലേക്ക് തിരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറുമായി എൻസിപി നേതാവ് ശരദ് പവാർ കൂടിക്കാഴ്ച നടത്തും.
ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ 22 എംഎൽഎമാരുടെ നാടകം ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ആണെന്നത് തന്നെ സംഭവങ്ങളുടെ കിടപ്പ് വ്യക്തമാക്കുന്നു. ബിജെപിയുടെ മഹാരാഷ്ട്ര പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ ഷിൻഡെയ്ക്ക് ഒപ്പം സർക്കാർ രൂപീകരിക്കുന്നതിന് ഒരുക്കം എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. നിയമസഭയിൽ 134 വോട്ടുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. മഹാവികാസ് അഘാടി സർക്കാർ ന്യൂനപക്ഷമായി. ഒളിവിൽ പോയ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം 35 എംഎൽഎമാരുണ്ടെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.
തിങ്കളാഴ്ച നിയമസഭാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, ബിജെപിക്ക് 134 വോട്ടുകൾ നേടാൻ കഴിഞ്ഞു. അതിനർത്ഥം സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ ഞങ്ങൾക്ക് 11 വോട്ടുകളുടെ കുറവ് മാത്രമേ ഉള്ളൂ എന്നാണ്. സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും ശുപാർശ ബിജെപിക്ക് ലഭിച്ചാൽ അത് ഗൗരവകരമായി പരിഗണിക്കും. ശിവസേനയും ബിജെപിയും തമ്മിലുള്ള പ്രശ്നത്തിന് ഉത്തരവാദി ശിവസേന നേതാവ് സഞ്ജയ് റാവുത്താണെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ സാഹചര്യത്തിൽ ആറ് സാധ്യതകളാണുള്ളത്:
ഒന്ന്-ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. 37 എംഎൽഎമാരുമായി ഷിൻഡെ പുതിയ പാർട്ടി ഉണ്ടാക്കുന്നു. ബിജെപി തുണയ്ക്കുന്നതോടെ അംഗസംഖ്യ 150 ആയി ഉയരുന്നു. മഹാവികാസ് അഘാടി സർക്കാർ വീഴുന്നു. ബിജെപിയും സഖ്യകക്ഷികളും ഭൂരിപക്ഷം നേടുന്നു
രണ്ട്ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. വിമതർ പാർട്ടി വിപ്പ് ലംഘിക്കുന്നു. വിമതർ അയോഗ്യരാകുന്നതോടെ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വരുന്നു. എത്ര എംഎൽഎമാർ അയോഗ്യരാകുന്നതിനെ ആശ്രയിച്ച് ശിവസേന സർക്കാരിന്റെ ഭാവി
മൂന്ന്വിമത എംഎൽഎമാർ രാജി വയ്ക്കുന്നു. ഷിൻഡെയ്ക്ക് 37 എംഎൽഎമാരുടെ പിന്തുണ കിട്ടുന്നില്ല. എത്ര എംഎൽഎമാർ രാജി വയ്ക്കുന്നുവെന്നതിനെ ആശ്രയിച്ച് സർക്കാർ ഭാവി
നാല്-ബിജെപി പിന്തുണയോടെ ഷിൻഡെ മുഖ്യമന്ത്രിയാകുന്നു. സ്വന്തം പാർട്ടി രൂപീകരിക്കുകയോ ബിജെപിയിൽ ലയിക്കുകയോ ചെയ്യുന്നു.
അഞ്ച്അയോഗ്യത ഒഴിവാക്കാൻ ആവശ്യമായ 37 എംഎൽഎമാരെ ഷിൻഡെയ്ക്ക് കിട്ടാതെ വരുന്നു. ചില എംഎൽഎമാർ ശിവസേനയിലേക്ക് മടങ്ങുന്നു. മഹാവികാസ് അഘാടി സർക്കാർ അതിജീവിക്കുന്നു. ഷിൻഡെയുടെ കലാപം പരാജയപ്പെടുന്നു.
ആറ്- രാഷ്ട്രപതി ഭരണം
കരുനീക്കങ്ങൾ ഇങ്ങനെ
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് സർക്കാരിനായി ബിജെപി കരുനീക്കം തുടരുന്നതിനിടെ, വിമതനായ ഏക്നാഥ് ഷിൻഡെയെ ശിവസേന, പാർട്ടി നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് നീക്കി. അജയ് ചൗധരിയാണ് പുതിയ നിയമസഭാകക്ഷി നേതാവ്. ഷിൻഡെയും മറ്റ് 21 എംഎൽഎമാരുമാണ് സൂറത്തിലെ മെറിഡിയൻ ഹോട്ടലിലേക്ക് മാറിയത്. ഇതോടെ ഉദ്ധവ് താക്കറെ സർക്കാരിന് അലാം മണി മുഴങ്ങി കഴിഞ്ഞു.
പാർട്ടി നിയമസഭാകക്ഷി സ്ഥാനത്ത് നിന്ന് പുറത്താക്കിയ അതേ സമയത്ത് തന്നെ ഷിൻഡെ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു. 'ബാലസാഹേബ് താക്കറെയാണ് ഞങ്ങളെ ഹിന്ദുത്വ പഠിപ്പിച്ചത്. ഒരിക്കലും അധികാരത്തിന് വേണ്ടി ചതിക്കില്ല'; ബാലസാഹേബിന്റെ ചിന്തകളെ ഉപേക്ഷിക്കില്ലെന്നും ഷിൻഡെ കുറിച്ചു.
അതേസമയം, ശിവസേനയുടെ സഖ്യകക്ഷിയായ എൻസിപിയുടെ ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ തനിക്ക് ഉദ്ധവ് താക്കറെയിൽ പൂർണ വിശ്വാസമുണ്ടെന്ന് പറഞ്ഞു. ഈ സാഹചര്യത്തിൽ നിന്ന് പുറത്തുകടക്കാൻ താക്കറെ വഴി കണ്ടെത്തുമെന്നും, ഇത് ശിവസേനയുടെ ആഭ്യന്തര പ്രശ്നമാണെന്നും പവാർ പറഞ്ഞു.
സൂറത്തിലെ ഹോട്ടലിൽ കഴിയുന്ന 21 എംഎൽഎമാരിൽ, അഞ്ച് മന്ത്രിമാരും, ഒരു സ്വതന്ത്ര എംഎൽഎയുമുണ്ട്. ഉദ്ധവ് താക്കറെ ഉച്ചകഴിഞ്ഞ് തന്റെ വസതിയിൽ അടിയന്തര യോഗം വിളിച്ചുചേർത്തു. ഷിൻഡെയ്ക്ക് ഒപ്പമുള്ളവരെ കൂടാതെ മറ്റുചിലരും യോഗത്തിൽ പങ്കെടുത്തില്ലെന്നാണ് വിവരം. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്. ഷിൻഡെയോട് സംസാരിക്കാൻ ആരെയും ഗുജറാത്തിലേക്ക് അയയ്ക്കില്ലെന്നാണ് സേനാ നേതൃത്വത്തിന്റെ നിലപാട്. പാർട്ടി നേതൃത്വവുമായി സംസാരിക്കണമെങ്കിൽ ഷിൻഡെ മുംബൈക്ക് വരട്ടെയെന്ന നിലപാടാണ് താക്കറെയ്ക്ക്.
താക്കറെ സർക്കാരിനെ താഴെയിടാൻ ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് ആരോപിച്ചു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും അതേ രീതിയിലാണ് മഹാരാഷ്ട്രയിലും അട്ടിമറി ശ്രമം നടക്കുന്നത്. ശിവസേന വിശ്വസ്തരുടെ പാർട്ടിയാണ്. അത് ഞങ്ങൾ അനുവദിച്ച് കൊടുക്കില്ല, സഞ്ജയ് റാവുത്ത് പറഞ്ഞു. സൂറത്തിലെ ചില എംഎൽഎമാർക്ക് മടങ്ങണമെന്ന് ഉണ്ടെങ്കിലും അതനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി മുറുകിയത്. എൻസിപി- കോൺഗ്രസ്- ശിവസേന സഖ്യമായ മഹാവികാസ് അഘാഡി സർക്കാരിന് തലവേദനയാകുകയാണ് ഏക്നാഥ് ഷിൻഡെയുടെ ഈ നീക്കം. 11 എംഎൽഎമാർ ഒറ്റയടിക്ക് മറുകണ്ടം ചാടിയാൽ അത് സർക്കാറിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. കഴിഞ്ഞ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂന്ന് വീതം ശിവസേന - കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തിരുന്നു.
താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ് ഷിൻഡെ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു. ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷനേതൃപദവി വിശ്വാസത്തോടെ പാർട്ടി ഏൽപിച്ചതും ഷിൻഡെയെത്തന്നെ. പിന്നീട് എൻസിപി - കോൺഗ്രസ് - സഖ്യം മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിൻഡെയ്ക്ക് നൽകിയത്.
തന്നെ ഒതുക്കാനാണ് ഉദ്ധവിന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നതെന്ന വികാരം ശക്തമായിത്തന്നെ ഷിൻഡെയുടെ വൃത്തങ്ങളിലുണ്ട്. അതിനാൽത്തന്നെ നേതൃത്വവുമായി കഴിഞ്ഞ കുറച്ച് കാലമായി ഭിന്നിപ്പിലായിരുന്നു ഷിൻഡെ. നിലവിൽ എൻസിപി- കോൺഗ്രസ് കക്ഷികളുടെയും, മറ്റ് ചെറുകക്ഷികളുടെയും പിന്തുണ ചേർത്താൽ 169 പേരുടെ പിന്തുണയാണ് മഹാവികാസ് അഘാഡി സർക്കാരിനുള്ളത്.
ഇതിനിടെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ടെന്നും എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും പിസിസി അധ്യക്ഷൻ നാന പടോല അറിയിച്ചു. 2019 പൊതുതിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് വഴിപിരിയുകയായിരുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ മാറ്റിനിർത്തി ശിവസേന എൻസിപിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാർ രൂപീകരിച്ചു.
ശിവസേന 56, എൻസിപി 53, കോൺഗ്രസ് 44 എന്നിങ്ങനെയും സ്വതന്ത്രരും ചെറുപാർട്ടികളുമടക്കം 169 എംഎൽഎമാരുടെ പിന്തുണയാണ് മഹാവികാസ് അഘാടിക്കുള്ളത്. ബിജെപിക്ക് 106 എംഎൽഎമാരുണ്ട്. ശിവസേനയിലെ വിമത നീക്കങ്ങളും സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചാൽ സഖ്യ സർക്കാരിനെ അട്ടിമറിച്ച് സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഉദ്ധവ് സർക്കാരിൽ വിള്ളൽ വീഴ്ത്താൻ പലതവണ ശ്രമം നടത്തിയിട്ടുള്ള ബിജെപിയുടെ ഒടുവിലെ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ചില കോൺഗ്രസ് എംഎൽഎമാരേയും ബിജെപി ബന്ധപ്പെട്ടതായ റിപ്പോർട്ടുകളുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്