Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എന്ന വാദം നിലനിൽക്കില്ല; ഒരു പട്ടി കടിച്ചു എന്ന് കരുതി നിയമ പോരാട്ടവുമായി അതിജീവിത മുന്നോട്ടു പോകണമെന്ന് കെമാൽപാക്ഷ; പീഡനത്തിന് തെളിവ് സൂയിസയിഡ് ഓഡിയോ മാത്രം മതി; എന്നിട്ടും മീശ പിരിച്ച് ഇരയുടെ പേര് വെളിപ്പെടുത്തിയ സിനിമാക്കാരന് സുഖവാസം; വിജയ് ബാബുവിന് ജാമ്യം കിട്ടുമോ?

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എന്ന വാദം നിലനിൽക്കില്ല; ഒരു പട്ടി കടിച്ചു എന്ന് കരുതി നിയമ പോരാട്ടവുമായി അതിജീവിത മുന്നോട്ടു പോകണമെന്ന് കെമാൽപാക്ഷ; പീഡനത്തിന് തെളിവ് സൂയിസയിഡ് ഓഡിയോ മാത്രം മതി; എന്നിട്ടും മീശ പിരിച്ച് ഇരയുടെ പേര് വെളിപ്പെടുത്തിയ സിനിമാക്കാരന് സുഖവാസം; വിജയ് ബാബുവിന് ജാമ്യം കിട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിജയ് ബാബുവിനെതിരായ കേസിൽ മൗനം വെടിഞ്ഞ് അതിജീവിത രംഗത്തു വന്നതിന് പിന്നിൽ അന്വേഷണം പൊലീസ് അട്ടിമറിക്കുമോ എന്ന സംശയം. ദുബായിൽ ഒളിവിൽ കഴിഞ്ഞപ്പോൾ വിജയ് ബാബു സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. പണം വാഗ്ദാനം ചെയ്ത് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും പരാതിക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സംവിധായകനെ വിളിച്ച് അവസരം കളയാൻ ശ്രമിച്ചുവെന്നും അതിജീവിത ആരോപിച്ചു. വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധിപറയാൻ ഇരിക്കെയാണ് അതിജീവിതയുടെ വെളിപ്പെടുത്തൽ.

വിജയ് ബാബുവിന് മുൻകൂർ ജാമ്യം കിട്ടാൻ പൊലീസ് എല്ലാ സഹായവും ചെയ്യുന്നുവെന്ന സംശയം അതിജീവിതയ്ക്കുണ്ട്. ചോദ്യം ചെയ്തുവെന്ന പേരു പറഞ്ഞ് വിജയ് ബാബുവിനെ രക്ഷിച്ചെടുക്കാനാണ് നീക്കം. അന്വേഷണവുമായി വിജയ് ബാബു സഹകരിക്കുന്നില്ലെന്ന വസ്തുത കോടതിയെ പ്രോസിക്യൂഷൻ അതിശക്തമായി അറിയിക്കുന്നില്ല, അതിനിടെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പൊലീസിനുമെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാൽ പാഷ രംഗത്തു വന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാനെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

പൊലീസ് ശ്രമിച്ചിരുന്നെങ്കിൽ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലർക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഗൗരവമുള്ള കാര്യമാണ്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്നും കെമാൽ പാഷ ചോദിച്ചു. വിജയ് ബാബു കേസിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എന്ന വാദം നിലനിൽക്കില്ലെന്നും ഒരു പട്ടി കടിച്ചു എന്ന് കരുതി നിയമ പോരാട്ടവുമായി അതിജീവിത മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അതിജീവിത കഴിഞ്ഞ ദിവസം നടത്തിയത്. പരാതിയുമായി മുന്നോട്ട് പോകരുതെന്ന് പല തവണ വിജയ് ബാബു കെഞ്ചിയിട്ടുണ്ട്. എന്ത് ഡീലിനും തയ്യാറാണെന്ന് പറഞ്ഞിരുന്നു. പൈസ വാങ്ങി വേണമെങ്കിൽ തനിക്ക് പരാതി നൽകാതിരിക്കാമായിരുന്നു. അതല്ല ഞാൻ ചെയ്തത്. അതിനാണ് താൻ കല്ലേറ് വാങ്ങുന്നതെന്നും അതിജീവിത പറഞ്ഞു. ഞാനല്ല തെറ്റുകാരി എന്ന് ഉത്തമബോധ്യമുള്ളതിനാലാണ് പരാതി നൽകിയത്. ഇതുപോലെ മറ്റു സ്ത്രീകളും ചൂഷണത്തിന് ഇരയായിട്ടുണ്ടാവില്ലേ എന്നോർത്താണ് പരാതി നൽകിയതെന്നും അവർ പറഞ്ഞു.

താൻ കാശ് ചോദിച്ചെന്ന് പറയുന്നതൊക്കെ വ്യാജമാണ്. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും തമ്മിൽ ഉണ്ടായിട്ടില്ല. കാശ് വാങ്ങാനാണെങ്കിൽ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. വിജയ് ബാബു നിർമ്മാതാവായ സിനിമയിൽ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് തനിക്ക് ലഭിച്ചത്. ഒരു പുതുമുഖമായതുകൊണ്ടാണ് ഇത്തരത്തിലുള്ള നീതിനിഷേധം ഉണ്ടായതെന്നും അതിജീവിത പറഞ്ഞു. അതിജീവിത അഭിനയിച്ച സിനിമയിലൂടെ കോടികളുടെ ലാഭം വിജയ് ബാബുവിന് ഉണ്ടായി എന്നതാണ് വസ്തുത.

പണം വാഗ്ദാനം ചെയ്ത് ഒരുപാട് സാക്ഷികളെ വിജയ് ബാബു സ്വന്തം ഭാഗത്താക്കുന്നുണ്ട് എന്നും താരസംഘടനയായ അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്മെയിൽ ചെയ്തും പൈസ ഓഫർ ചെയ്തതു കൊണ്ടാണെന്നും താൻ വിശ്വസിക്കുന്നു എന്നും നടി പറയുന്നു. പരാതിക്ക് ശേഷം വിജയ് ബാബു തനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് അവസരം കളയാൻ ശ്രമിച്ചിട്ടുണ്ട് എന്നും നടി പറഞ്ഞു.

കുക്കു പരമേശ്വരൻ, മാലാ പാർവ്വതി, ശ്വേത മേനോൻ എന്നിവർ അന്തസ്സുള്ള സ്ത്രീകളാണ് എന്നും ഇരയുടെ പേര് വെളിപ്പെടുത്തിയ ഒരാളെ പുറത്താക്കാതെ പകരം, വിജയ് ബാബു മാറി നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മണിയൻപിള്ള രാജുവിനെപ്പോലുള്ള ഒരാൾ പറയുന്നത് എന്തർഥത്തിലാണ് എന്നും നടി ചോദിക്കുന്നു. പേര് വെളിപ്പെടുത്തി എന്ന് മാത്രമല്ല, വ്യാജമായ ആരോപണങ്ങളുന്നയിച്ചു, മിടൂ പോലുള്ള ചരിത്രപരമായ മുന്നേറ്റങ്ങളെ ഇകഴ്‌ത്തിക്കാണിച്ചു തുടങ്ങിയ ഒരുപാട് കുറ്റമാണ് വിജയ് ബാബു ചെയ്തിരിക്കുന്നത് എന്നും നടി പറഞ്ഞു.

തന്റേത് വ്യാജ പരാതി ആയിരുന്നെങ്കിൽ പൊലീസ് കേസ് അന്ന് തന്നെ അത് ക്ലോസ് ചെയ്‌തേനെ. ഫേസ്‌ബുക്ക് ലൈവിൽ നൽകിയ മീശ പിരിച്ചുള്ള ഭീഷണിയാണ് വിജയ് ബാബു തന്നെ ഫോൺ വിളിച്ചും തന്നുകൊണ്ടിരുന്നത്. നിങ്ങളെല്ലാം സാധാരണക്കാരാണ്, ഇത്രയധികം കാശുള്ള എന്നെ നിങ്ങൾക്കൊന്നും ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്ന ഭാവമായിരുന്നു അയാൾക്കെന്നും നടി ആരോപിച്ചു. എന്റെ ചേച്ചിയെ വിളിച്ച് സൂയിസൈഡ് ചെയ്യുമെന്നെല്ലാം പറഞ്ഞ് വിജയ് ബാബു വിളിച്ചിട്ടുണ്ട് എന്നും അതിന്റെ എല്ലാ റെക്കോഡിങ്ങും കൈയിലുണ്ട് എന്നും നടി വ്യക്തമാക്കി.

വിജയ് ബാബു ഏത് തരത്തിൽ കേസ് വഴി തിരിച്ചു വിട്ടാലും തന്റെ കയ്യിൽ എല്ലാത്തിനുമുള്ള തെളിവുണ്ട് എന്നും അതിനാൽ കേസിൽ നീതി ലഭിക്കും വരെ പോരാടുമെന്നും നടി പറഞ്ഞു. ജയവും പരാജയവും ഓർത്ത് തന്റെ ഉള്ള സമാധാനം നഷ്ടപ്പെടുത്താൻ ഒരുക്കമല്ല എന്നും നീതികേട് കാണിച്ച ഒരാൾക്കെതിരേ യാതൊരുവിധ കോംപ്രമൈസിനും തയ്യാറാവാതെ പോരാടി എന്നതാണ് എന്നോട് സ്വയം പുലർത്തേണ്ട നീതിയായി താൻ കാണുന്നത്. എന്നും നടി വ്യക്തമാക്കി.

നേരത്തെ വിജയ് ബാബു തന്നെ ഭീഷണിപ്പെടുത്തിയെന്ന് അതിജീവി ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാട്സാപ്പ് സന്ദേശങ്ങളും മറ്റും പുറത്തുവിടുമെന്ന് വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സിനിമയിൽ അവസരങ്ങൾ തടഞ്ഞെന്നും നടി ബോധിപ്പിച്ചു. വിദേശത്ത് ഒളിവിലിരുന്നപ്പോഴും ഭീഷണി തുടർന്നെന്നും അതിജീവിത പറഞ്ഞിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധപ്പെട്ടെതെന്ന പ്രതിയുടെ വാദം കളവാണന്നും സംരക്ഷകനായി ചമഞ്ഞ് ചൂഷണം ചെയ്തെന്നുമാണ് കോടതിയിൽ പറഞ്ഞത്.

ഏപ്രിൽ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്തുകൊച്ചിയിലെ ഫ്ളാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP