എയർഹോസ്റ്റസ് സുരക്ഷാ ഡെമോൺസ്ട്രേഷൻ നടത്തുമ്പോൾ കയ്യടിക്കുകയും വിസിലടിക്കുകയും ചെയ്തു; 8 വർഷം മുമ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കളിക്കാൻ പോയ ഭാവന-ഇടവേള ബാബു ടീമിനെ ഇറക്കി വിട്ടു; നിസ്സാരമല്ല ഏവിയേഷൻ നിയമങ്ങൾ; ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിച്ച കണ്ണൂർ-തിരുവനന്തപുരം വിമാനത്തിലുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ചുള്ള വിവാദങ്ങൾ തുടരുകയാണ്. തുടർ നടപടികളെ കുറിച്ച് ആശയക്കുഴപ്പവും തർക്കവും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ ഏവിയേഷൻ രംഗത്തെ വിദഗധനായ ജേക്കബ് കെ ഫിലിപ്പ് എഴുതിയ രണ്ടു കുറിപ്പുകൾ വായിക്കാം.
ഇൻഡിഗോ കണ്ണൂർ-തിരുവനന്തപുരം വിമാനസംഭവത്തിന്റെ തുടർനടപടികളെപ്പറ്റി ഒരുപാട് ആശയക്കുഴപ്പവും തർക്കവും ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവിൽ ഒരു വിശദീകരണം കൂടി.
2010 ജനുവരി 27 ന് വ്യോമയാന ഡയറക്ടർ ജനറൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം, ഇത്തരത്തിലുള്ള സംഭവങ്ങൾ വിമാനത്തിന്റെ കമാൻഡർ (അതായത് ക്യാപ്റ്റൻ) നിർബന്ധമായും റിപ്പോർട്ടു ചെയ്യേണ്ടതാണ്. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് അയയ്ക്കുന്ന അതേ മാതൃകയിലാണ്, ശല്യമുണ്ടാക്കിയ, കുഴപ്പമുണ്ടാക്കിയ യാത്രക്കാരെപ്പറ്റിയുള്ള ഈ റിപ്പോർട്ട് അയയ്ക്കേണ്ടതെന്നും എയർക്രാഫ്ട് റൂൾസ് (1937) പറയുന്നു.
കമാൻഡർ അറിയിക്കുന്നതനുസരിച്ച്, ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി അല്ലെങ്കിൽ കാബിൻ ക്രൂ നോഡൽ ഓഫിസർ ഉടൻ തന്നെ ഫോണിൽ ഡിജിസിഎ അറിയിക്കുകയും, വിമാനം ലാൻഡു ചെയ്ത് 12 മണിക്കൂറിനുള്ളിൽ രേഖാമൂലം അറിയിക്കുകയും വേണം.
റിപ്പോർട്ട് അയയ്ക്കേണ്ടിയത് ഇവർക്കാണ്-
1. Director Air Safety - Headquarters (Cabin Safety Division)
2. Director Air Safety / Regional Controller Air Safety in whose region the flight lands after the incident.
അയച്ചില്ലെങ്കിൽ എയർലൈനിനെതിരേ നടപടിയെടുക്കാം. നേരത്തേ തന്നെയുള്ള ഈ റിപ്പോർട്ടിങ്ങിനു പുറമേയാണ്, 2017 ൽ നടപ്പിലായ അൺറൂലി പാസഞ്ചേഴ്സ് നിയമ പ്രകാരമുള്ള റിപ്പോർട്ടിങ്ങ്.
കമാൻഡർ വിമാനക്കമ്പനിക്കു തന്നെ നൽകുന്ന റിപ്പോർട്ട്, വിമാനക്കമ്പനി തന്നെ രൂപീകരിക്കുന്ന ഒരു ഇന്റേണൽ കമ്മിറ്റിക്കു കൈമാറും.
കമ്മിറ്റിയുടെ രൂപം ഇതാണ്-
1. ചെയർമാൻ- റിട്ട ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്
2. മറ്റൊരു എയർലൈനിൽ നിന്നുള്ള ഒരാൾ
3. പാസഞ്ചർ അസോസിയേഷനിൽ നിന്നോ ഉപഭോക്തൃ അസോസിയേഷനിൽ നിന്നുള്ള ഒരാൾ, അല്ലെങ്കിൽ
ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നിന്ന് വിരമിച്ച ഒരാൾ.
ഇവിടെ ശ്രദ്ധിക്കേണ്ടിയ ഒരു കാര്യം. ഈ കമ്മിറ്റി തീരുമാനിക്കുക, യാത്രാവിലക്കു മാത്രമാണ് എന്നതാണ്. മറ്റു ശിക്ഷാവിധികളൊക്കെ തീരുമാനിക്കേണ്ടത് (അന്വേഷണത്തിനു ശേഷം) ആദ്യം പറഞ്ഞ റിപ്പോർട്ട് സ്വീകരിക്കുന്ന ഡിജിസിയയുടെ ശുപാർശയനുസരിച്ച് വ്യോമയാന മന്ത്രാലയം തന്നെയാണ്.
ഈ രണ്ട് അന്വേഷണത്തിനും പുറമേയാണ് പൊലീസ് അന്വേഷണം (ഉണ്ടെങ്കിൽ).
രണ്ടാമത്തെ പോസ്റ്റ്
കണ്ണൂർ-തിരുവനന്തപുരം ഇൻഡിഗോ വിമാന സംഭവത്തെപ്പറ്റി കൂടുതൽ ഉൾക്കാഴ്ച കിട്ടാൻ സഹായിക്കുന്ന രണ്ടു സംഭവങ്ങളെപ്പറ്റി-
1. 2018 സെപ്റ്റംബർ മൂന്ന്
ചെന്നൈയിൽ നിന്ന് തൂത്തുക്കുടിയിലേക്കു വന്ന ഒരു വിമാനം തൂത്തുക്കുടിയിൽ ലാൻഡു ചെയ്തയുടൻ വിമാനത്തിലുണ്ടായിരുന്ന ലോവിസ് സോഫിയ എന്നൊരു പെൺകുട്ടി സീറ്റിൽ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം മുഴക്കി - 'Fascist BJP government down, down.' അന്തരീക്ഷ മലിനീകരണമുണ്ടായിരുന്ന സ്റ്റെർലൈറ്റ് കോപ്പർ എന്ന കമ്പനിക്കെതിരേ സമരം ചെയ്തവർക്കെതിരെ നാലുമാസം മുമ്പു നടന്ന പൊലീസ് വെടിവയ്പിൽ 12 പേർ മരിച്ചതിലുള്ള പ്രതിഷേധം അറിയിക്കുകയായിരുന്നു സോഫിയ. മുദ്രാവാക്യം തന്നെ ഉദ്ദേശിച്ചാണെന്ന് മനസിലായ, വിമാനത്തിലുണ്ടായിരുന്ന തമിഴ്നാട് ബിജെപി പ്രസിഡന്റ് തമിൾ ഇശൈ സൗന്ദർരാജൻ പക്ഷേ ഒന്നുമേ പ്രതികരിച്ചില്ല.
എന്നാൽ, വിമാനമിറങ്ങി ടെർമിനലിലെത്തിയ തമിൾ ഇശൈ സ്വീകരിക്കാനത്തിയ ബിജെപി പ്രവർത്തകരോട് പരാതി പറയുകയും അവർ സോഫിയയോട് തട്ടിക്കയറുകയും പിന്നാലെ നടന്ന് ബഹളം വയ്ക്കുകയും ചെയ്തു. പിന്നാലെ, ബിജെപി പരാതി കൊടുത്തതുനുസരിച്ച് സോഫിയയെ പൊലീസ് അറസ്റ്റു ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
വിമാനസംബന്ധമായ എന്തെങ്കിലും കാരണമല്ല, പൊതുസ്ഥലത്ത് ശല്യമുണ്ടാക്കി എന്ന വകുപ്പനുസരിച്ചായിരുന്നു അറസ്റ്റെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. കാനഡയിലെ ഗണിതശാസ്ത്ര പഠനത്തിനിടയിൽ അവധിക്കുവന്ന സോഫിയയ്ക്ക്, തമിഴ്നാട്ടിലെങ്ങുമുണ്ടായ വൻപ്രതിഷേധത്തെത്തുടർന്ന് പിന്നീടെന്തായാലും ജാമ്യം കിട്ടി.
2. 2014 ഫെബ്രുവരി 22
സെലിബ്രിറ്റി ക്രിക്കറ്റ്ലീഗ് കളിക്കായി ഹൈദരാബാദിലേക്കു പോകാൻ കേരളാ സ്ട്രൈക്കേഴ്സിനൊപ്പം കൊച്ചിയിൽ വിമാനം കയറിയ ഇടവേള ബാബു, ഭാവന തുടങ്ങിയവരുൾപ്പെട്ട സിനിമാ സംഘം, എയർഹോസ്റ്റസ് സുരക്ഷാ ഡെമോൺസ്ട്രേഷൻ നടത്തുമ്പോൾ കയ്യടിക്കുകയും വിസിലടിക്കുകയും ചെയ്തു. വിമാനം ടേക്കോഫ് ചെയ്യും മുമ്പായിരുന്നു ഇത്. ബഹളമുണ്ടാക്കരുതെന്നു പറഞ്ഞിട്ടും ഫലമുണ്ടാകാതെ വന്നപ്പോൾ, എയർഹോസ്റ്റസ് പെൺകുട്ടി ക്യാപ്റ്റനോട് പരാതിപ്പെടുകയും ക്യാപ്ൻ എടിസിയെ അറിയിച്ച്, വിമാനം തിരികെ ഏപ്രണിലെത്തിച്ച് എല്ലാവരെയും ഇറക്കിവിടുകയും ചെയ്തു.
ഒന്നു കയ്യടിച്ചതിനെന്തിനാ ഇറക്കിവിട്ടത്, കയ്യടിക്കുന്നത് ഇന്ത്യയിൽ കുറ്റമാണോ എന്നൊക്കെ പത്രക്കാരോട് പരിഭവം പറഞ്ഞെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. സംഭവം അവിടെക്കൊണ്ട് അവസാനിക്കുകയും ചെയ്തു. രണ്ടു സംഭവങ്ങളിലെയും പൊതുവായ കാര്യം രണ്ടിലും ഇന്ത്യൻ വ്യോമയാന നിയമമനുസരിച്ചുള്ള ഒരു നടപടിയും ഉണ്ടായില്ല എന്നതാണ്.
സിനിമാക്കാരെ ഇറക്കിവിടാൻ ഇടയാക്കിയ സംഭവത്തിൽ ഈ നിയമമനുസരിച്ച്, ഒരു കൊല്ലത്തിൽ കവിയാത്ത തടവോ അഞ്ചുലക്ഷത്തിൽ കവിയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കേണ്ടിയിരുന്ന ഗുരുതരമായ, വിമാന സുരക്ഷയെ ബാധിക്കും വിധം വിമാനജോലിക്കാരുടെ ജോലി തടസ്സപ്പെടുത്തി എന്ന കുറ്റമായിട്ടുകൂടി, വിമാനക്കമ്പനി കണ്ണടയ്ക്കുകയാണ് ചെയ്തത്. ശല്യക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടുക എന്ന തൽസമയ പ്രതികരണം പൈലറ്റിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും രേഖാമൂലം ഡിജിസിഎയ്ക്ക് റിപ്പോർട്ടു കൊടുക്കാനോ നടപടിയെടുപ്പിക്കാനോ എയർലൈൻ തയ്യാറായില്ല.
തൂത്തുക്കുടിയിലുണ്ടായ ആദ്യ സംഭവത്തിൽ എയർലൈനിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകാതിരുന്നതിനു കാരണം, സംഭവം വെറും മുദ്രാവാക്യം വിളി മാത്രമായിരുന്നുവെന്നതും വിളിച്ചത് സ്വന്തം സീറ്റിൽ നിന്നായിരുന്നവെന്നതും വിളി ലക്ഷ്യം വച്ചയാൾ വിമാനത്തിനുള്ളിൽ പ്രതികരിക്കാതിരുന്നുവെന്നതുമാണ്. വിമാനത്തിന് ഉള്ളിലുള്ള ഒരാളെ വാക്കുകൾകൊണ്ട് ഉപദ്രവിക്കുക എന്ന, ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് അനുസരിച്ച് തടവും പിഴയും ലഭിക്കാൻ ഉതകുമായിരുന്ന കുറ്റം ചെയ്തു എന്ന് തെളിയിക്കാൻ ഇവിടെ ബുദ്ധിമുട്ടായിരുന്നതും എയർലൈൻ പ്രതികരിക്കാതിരുന്നതിന് കാരണമായിട്ടുണ്ട്.
തിരുവനന്തപുരത്തും 2018 ൽ തൂത്തുക്കുടിയിലും 2014 ൽ കൊച്ചിയിലുമുണ്ടായ സംഭവങ്ങളിലെല്ലാം, വിമാനക്കമ്പനി ഒന്നു തന്നെയായിരുന്നുവെന്നത് - ഇൻഡിഗോ - ഇതിന് കൗതുകകരമായ അനുബന്ധം. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുമ്പോൾ ഇൻഡിഗോ മാത്രമല്ല, സ്വകാര്യ വിമാനക്കമ്പനികളെല്ലാം ഇങ്ങനെ തന്നെയാണ് പ്രതികരിക്കാനിട. സിനിമാക്കാരെയും രാഷ്ട്രീയക്കാരെയും പോലെ ഇഷ്ടംപോലെ അനുയായികൾ ഉള്ളവരുൾപ്പെട്ട സംഭവങ്ങൾ കഴിയുന്നത്ര ഒതുക്കത്തിൽ അവസാനിപ്പിക്കുന്നത് ബിസിനസ് ബുദ്ധിമാത്രമാണ്, ഇന്ത്യയിൽ ഇന്നത്തെ സാഹചര്യത്തിൽ. ഇനി കേസെടുത്ത് സംഭവം മുന്നോട്ടു കൊണ്ടുപോകാൻ ലോക്കൽ പൊലീസിനു കഴിയുകയും ചെയ്യും. വിമാനത്താവളം ഉൾപ്പെട്ട സ്ഥലത്തിന്റെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാം. കേസ് നടത്താം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍