സിപിഎം തെരുവിൽ ഇറങ്ങിയതോടെ ക്രമസമാധാന നില തകർന്നു; 'സഖാക്കളെ' പിടിച്ചു മാറ്റാൻ പോലും ഭയന്ന് പൊലീസുകാർ; അടിക്ക് തിരിച്ചടിയെന്ന നിലപാടിലേക്ക് കോൺഗ്രസും; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതു കൊലപാതക ശ്രമം; ഇപിക്കെതിരെ കേസില്ല; എല്ലാം നിരീക്ഷിച്ച് രാജ്ഭവൻ; ഗവർണ്ണർ കടുത്ത നടപടികളിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളം കലാപ ഭൂമിയാകുന്നു. സ്വർണ്ണ കടത്തിലെ സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയുണ്ടായ പ്രതിഷേധമാണ് എല്ലാത്തിനും കാരണം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമം. തലസ്ഥാന നഗരി കലാപഭൂമിയായി. സിപിഎം, കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. കറുത്ത മാസ്കും കറുത്ത വസ്ത്രവും വിലക്കേർപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് കാറിൽ പോയത്. കരിങ്കൊടി പ്രതിഷേധവുമായി എത്തിയ കോൺഗ്രസുകാരനെ ലക്ഷ്യമിട്ട് ചീറിയെത്തിയ കമാണ്ടോ വാഹനത്തേയും കണ്ടു. എന്നാൽ ഇപ്പോൾ എല്ലാം സിപിഎം ഏറ്റെടുക്കുകയാണ്. മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചവരെ നേരിടാൻ സിപിഎം തെരുവിൽ ഇറങ്ങുന്നു. ഇതോടെ പൊലീസ് നിസ്സഹായരായി. സിപിഎമ്മുകാരുടെ ദേഹത്ത് തൊട്ടാൽ പണി കിട്ടും. ഇതിനിടെ കോൺഗ്രസുകാരും സംഘടിക്കുന്നു. കേരളത്തിൽ ഉടനീളം അക്രമം നടക്കുകയാണ്.
തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിനു മുന്നിൽ കല്ലും കമ്പുമെറിഞ്ഞു സിപിഎം-കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രിക്കാൻ ദ്രുതകർമസേന ഇറങ്ങി. അക്രമസംഭവങ്ങളെ തുടർന്ന് സംസ്ഥാന വ്യാപകമായി അതീവജാഗ്രതയ്ക്ക് ഡിജിപി നിർദ്ദേശം നൽകി. പരമാവധി പൊലീസുകാരെ വിന്യസിക്കും. പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. മുഴുവൻ സേനയോടും കരുതിയിരിക്കാൻ നിർദ്ദേശം നൽകി. അതിനിടെ രാജ്ഭവനും സ്ഥിതി ഗതികൾ നിരീക്ഷിക്കുകയാണ്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ക്രമസമാധാനത്തിൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും. ഭരണ കക്ഷിയിൽ പെട്ടവർ അക്രമത്തിന് ഇറങ്ങിയത് അതിഗൗരവ സാഹചര്യമാണ് ഉണ്ടാക്കുന്നത്. രാഷ്ട്രപതിക്കാകും ഗവർണ്ണർ റിപ്പോർട്ട് നൽകുക. അങ്ങനെ വന്നാൽ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകും.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളാണ് ഉയർന്നത്. ഇതിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. എന്നാൽ പ്രതിഷേധിച്ചവരെ അക്രമിച്ച ഇപി ജയരാജനെതിരെ കേസെടുത്തതുമില്ല. സിപിഎം നേതാവിനെതിരെ കേരളാ പൊലീസ് കേസെടുക്കില്ല. എന്നാൽ വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിൽ വ്യോമയാന വകുപ്പ് എന്ത് നടപടി എടുക്കുമെന്നതാണ് നിർണ്ണായകം. ഇതെല്ലാം ഗവർണ്ണറും പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് സേനയോട് തയ്യാറായിരിക്കണമെന്ന ഡിജിപിയുടെ ജാഗ്രതാ നിർദ്ദേശവും രാജ് ഭവൻ ഗൗരവത്തോടെ എടുക്കും. കേരളത്തിലെ ക്രമസമാധാനത്തിൽ അതിശക്തമായ നടപടിക്ക് ഗവർണ്ണർ ശുപാർശ ചെയ്തേയ്ക്കും.
മുതിർന്ന നേതാവ് എ.കെ.ആന്റണി ഓഫിസിൽ ഉള്ളപ്പോഴായിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനുനേരെ അക്രമണമുണ്ടായത്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കെപിസിസി ഓഫിസ് ആക്രമണത്തിനു പിന്നാലെ പ്രതിഷേധപ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ വെള്ളയമ്പലംൃശാസ്തമംഗലം റോഡിലെ സിപിഎം പതാക നശിപ്പിച്ചു. ഇതേത്തുടർന്നു പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. വെള്ളയമ്പലത്തെ സിഐടിയു ഓഫിസ് കോൺഗ്രസ് പ്രവർത്തകർ തകർത്തു. നേതാക്കളുടെ നിർദ്ദേശങ്ങൾ പോലും മറികടന്നാണ് യൂത്ത് കോൺഗ്രസുകാർ തെരുവിൽ സിപിഎമ്മിനെ നേരിട്ടത്.
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രകടനത്തിനിടെ പ്രവർത്തകർ കോൺഗ്രസിന്റെ ഫ്ളക്സുകൾ നശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കറുത്ത മാസ്കിലെ പ്രതിഷേധങ്ങൾ കേരളത്തെ സംഘർഷത്തിലാക്കിയിരിക്കുന്നു. ഇതിന് അപ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടു പോകുകയാണ് വിമാനത്തിലെ പ്രതിഷേധവും തുടർന്നുള്ള അക്രമവും.
പൊലീസ് കസ്റ്റഡിയിലും സിപിഎം മർദ്ദനം
നേരത്തെ കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിനു സമീപം മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശിയ കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയെ സിറ്റി പൊലീസ് കമ്മിഷണറുടെ കസ്റ്റഡിയിലിരിക്കെ സിപിഎം പ്രവർത്തകർ മർദിച്ചു. ഇതും നിയമം കൈയിലെടുക്കലാണ്. കരിങ്കൊടി പ്രതിഷേധം പോലും സിപിഎം അംഗീകരിക്കുന്നില്ലെന്നതിന് തെളിവാണ് ഇത്. തളിപ്പറമ്പിലേക്കുള്ള പുറപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഗെസ്റ്റ് ഹൗസിൽ നിന്ന് കന്റോൺമെന്റ് റോഡിൽ 100 മീറ്റർ പിന്നിടുന്നതിനു മുൻപ്, ഡിഫൻസ് സെക്യൂരിറ്റി കോർ റെക്കോഡ്സ് ഓഫിസിനു മുന്നിൽ വച്ചാണു ഫർഹാൻ മുണ്ടേരി കരിങ്കൊടി വീശിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചത്.
കൊടിയടിയാളം... കണ്ണൂർ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിൽ നിന്നു തളിപ്പറമ്പിലേക്കു യാത്രതിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനു നേരെ ബർണശ്ശേരിയിൽ കരിങ്കൊടി കാണിക്കുന്ന കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയെ എസ്കോർട് വാഹനത്തിന്റെ ഡോർ തുറന്നു നേരിടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ അംഗരക്ഷകർ. 2. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ഫർഹാൻ. 3,4 പിന്നാലെയെത്തിയ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പിടികൂടിയ ഫർഹാനെ സിപിഎം പ്രവർത്തകർ മർദിക്കുന്നു. പിന്നിലെ വാഹനത്തിലെത്തിയ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ നേതൃത്വത്തിൽ പൊലീസുകാർ ഫർഹാനെ പിടികൂടി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണു ചെങ്കൊടിയുമായി 3 സിപിഎം പ്രവർത്തകർ ഓടിയെത്തി മർദിച്ചത്.
ഫർഹാൻ കമ്മിഷണറുടെ പിടിയിലായിരുന്നപ്പോഴാണ് ആദ്യം മർദനമേറ്റത്. വാഹനത്തിൽ കയറ്റിയ ശേഷവും വലതു വശത്തെ ഡോർ തുറന്ന് ഒരു സിപിഎം പ്രവർത്തകൻ മർദിച്ചു. കാൽടെക്സിൽ, മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടുന്നതിനിടെയാണു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എം.കെ.സജീഷിന്, എസ്കോർട്ട് വാഹനത്തിലെ പൊലീസ് കമാൻഡോയുടെ ലാത്തിയടിയേറ്റത്. അടികൊണ്ട സജീഷ് റോഡരികിൽ വീണു. എഴുന്നേറ്റ് വീണ്ടും പ്രതിഷേധിച്ചു. വായന്തോട് വച്ചും പൊലീസ് കമാൻഡോ കാറിനു പുറത്തേക്കു ലാത്തി വീശി. കരിമ്പത്ത്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞതായി പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു.
വ്യാപക ആക്രമണം
കണ്ണൂരിൽ ഡിസിസി ഓഫിസിനു നേരെ അക്രമണമുണ്ടായി. ബൈക്കിലെത്തിയ രണ്ടു പേർ കല്ലെറിഞ്ഞു. കല്ലേറിൽ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.എച്ച്.ആസാദ്, ഷിബു ഫെർണാണ്ടസ് എന്നിവർക്കു പരുക്കേറ്റു.ഇരിട്ടിയിലും യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷമുണ്ടായി. ഒട്ടേറെ പേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രകടനങ്ങൾ ഇരുദിശയിലായി വരുമ്പോഴാണ് സംഘർഷമുണ്ടായത്. പയ്യന്നൂരിൽ കാറമേൽ പ്രിയദർശിനി ഓഫിസും അക്രമിച്ചു.
തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസ് പൂർണമായും അടിച്ചുതകർത്തു. തൃച്ചംബരം പാലക്കുളങ്ങരയിലെ പ്രിയദർശിനി മന്ദിരമാണ് പൂർണമായും അടിച്ചുതകർത്തത് ഉള്ളിലുണ്ടായിരുന്ന സ്കൂട്ടർ കത്തിച്ചു. കോൺഗ്രസ് ഓഫിസ് ആക്രമണത്തെ തുടർന്ന് തളിപ്പറമ്പിൽ സംഘർഷാവസ്ഥ. കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കാസർകോട് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തിനെതിരായ ഡിവൈഎഫ്ഐയുടെ പ്രകടനത്തിനിടെയാണ് സംഭവം. ഓഫിസിൽ കയറി ഫർണിച്ചറുകൾ അടച്ചു തകർത്തു. ഈ സമയത്ത് ഓഫിസിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും മറ്റൊരു ഭാരവാഹിയും മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകിട്ട് 7.30നാണ് സംഭവം.
ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ വാഹനത്തിനു നേരെ സിപിഎം ആക്രമണം. കാർ അടിച്ചു തകർത്തു. സി.പി.മാത്യു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പത്തനംതിട്ട അടൂരിൽ സിപിഎം പ്രവർത്തകർ കോൺഗ്രസ് ഓഫിസ് ആക്രമിച്ചു. കോൺഗ്രസ് നേതാവിനെ മർദിച്ചു. തടഞ്ഞ പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കോഴഞ്ചേരിയിൽ ഇന്ദിര ഗാന്ധി പ്രതമയ്ക്കു സമീപത്തെ കോൺഗ്രസ് കൊടിമരം സിപിഎം പ്രവർത്തകർ തകർത്തു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്