കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് ഓഫീസർക്ക് സോഷ്യൽ മീഡിയയിൽ രക്തസാക്ഷി പരിവേഷം; അഴിമതിക്കെതിരേ പ്രതികരിക്കുന്ന തന്നെ കുടുക്കാൻ അണിയറ നീക്കമെന്ന വില്ലേജ് ഓഫീസറുടെ ഫേസ് ബുക്ക് പോസ്റ്റ്; സഹപ്രവർത്തകൻ നിരപരാധിയെന്ന് രണ്ടു വില്ലേജ് ഓഫീസർമാർ; രാജീവ് പ്രമാടം പെരുങ്കള്ളനെന്ന് സാക്ഷ്യപ്പെടുത്തി വിജിലൻസും
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് ഓഫീസർ നിരപരാധിയാണെന്നും കുടുക്കിയതാണെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം. തങ്ങളുടെ വിശ്വാസ്യത തകർക്കുന്ന പ്രചാരണത്തിനെതിരേ വിജിലൻസും പ്രതികരിച്ചതോടെ വില്ലേജ് ഓഫീസറുടെ ചെമ്പ് തെളിഞ്ഞു. 1.62 ഏക്കർ വസ്തു പോക്കുവരവ് ചെയ്യുന്നതിന് 5000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങി വിജിലൻസ് പിടിയിലായ ചെറുകോൽ വില്ലേജ് ഓഫീസർ എസ്. രാജീവ് പ്രമാടത്തിന് വേണ്ടിയാണ് ചില സോഷ്യൽ മീഡിയ ഗ്രൂപ്പിൽ വ്യാപക പ്രചാരണം നടന്നത്.
ഫേസ് ബുക്കിൽ സജീവമായ രാജീവിന്റെ ചില മുൻകാല പോസ്റ്റുകൾ ഉദ്ധരിച്ചാണ് രക്തസാക്ഷി പരിവേഷം ചമച്ചത്. എന്നാൽ, ഇയാൾ നമ്പർ വൺ കള്ളനാണെന്നും പിടിക്കപ്പെടുമ്പോൾ പിടിച്ചു നിൽക്കാനുള്ള അടവായിരുന്നു ഫേസ് ബുക്ക് പോസ്റ്റെന്നും വിജിലൻസ് വ്യക്തമാക്കി. കോട്ടാങ്ങൽ വില്ലേജ് ഓഫീസർ ആയിരിക്കുമ്പോഴും രാജീവിനെതിരേ പരാതി ഉണ്ടായിരുന്നു. യഥാർഥ ജീവിതത്തിൽ അഴിമതിക്കാരനായ രാജീവ് അത് മറയ്ക്കാൻ സോഷ്യൽ മീഡിയയിൽ അഴിമതിക്കെതിരായ പോരാളിയുടെ വേഷം അണിയുകയായിരുന്നു. ഫെബ്രുവരി ഒന്നിന് രാജീവ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് തന്നെ കുടുക്കാൻ പോകുന്നുവെന്ന പരാമർശമുള്ളത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഞാൻ കുറേ നാളുകളായി അഴിമതിക്കാർക്കെതിരെ കടിഞ്ഞാണിടുന്നതിനു വേണ്ടി പോരാടുന്നു. നമ്മുടെ കൂട്ടത്തിൽ തന്നെ ചിരിച്ചു കൊണ്ടിരിക്കുന്ന പല ഉദ്യോഗസ്ഥ മുഖങ്ങൾ എന്നെ എന്തിനാണ് സപ്പോർട്ട് ചെയ്യുന്നത് അവൻ വലിയ പ്രശ്നക്കാരനാണ് നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ എന്നുള്ള രീതിയിൽ ചർച്ചകൾ കാര്യമായി നടക്കുന്നുണ്ടെന്ന് അറിഞ്ഞു.
ഈ പറയുന്ന കൂട്ടർ എനിക്കെതിരെ പല കുടുക്കു പണികളുമായി വരുമെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ട്. അല്ലെങ്കിൽ ആരെ കൊണ്ടെങ്കിലും ചെയ്യിപ്പിക്കും.എനിക്ക് അതൊന്നും ഒരു പ്രശ്നമല്ല. എന്നെ ഒറ്റപ്പെടുത്തിയാലും എനിക്ക് ഒന്നും ഇല്ല. എനിക്ക് പൊതുജനം മാത്രം മതി. അഴിമതിക്കെതിരെ ഞാൻ വീണ്ടും പോരാടും. കൂലി വേല ചെയ്ത് ജീവിച്ചു കൊള്ളാം. മരണത്തിൽ ഭയമില്ല. സ്നേഹ നിധിയായ യേശുക്രിസ്തുവിനെ വരെ കള്ളനെന്ന് പറഞ്ഞ് കുരിശിലേറ്റിയ സമൂഹം ആണ് നമ്മുടേത്.
പണവും സ്വാധീനവും ഉള്ളവർക്ക് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. നേരെ വാ നേരെ പോ അതാണ് എന്റെ പോളിസി. എന്റെ പ്രിയപ്പെട്ടവർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നിങ്ങൾക്ക് ഒരോരുത്തർക്കും എന്നെ ബന്ധപ്പെടാം. കരക്കിരുന്ന് ഏഷണി പറയുന്നവർ മുട്ടാൻ വരുന്നവർ നേരിട്ട് വരണം: ഒളിച്ചും പാത്തും വരരുത്. ഈ ലോകത്തു നിന്നും ആരും ഒന്നും കൊണ്ടുപോകുന്നില്ല.
കൃത്യമായ പരാതിയുടെയും വ്യക്തമായ തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് വിജിലൻസ് ഡിവൈ.എസ്പി ഹരിവിദ്യാധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളെക്കുറിച്ചുള്ള ചില പരാതികൾ ആധാരമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജീവിനെ വിജിലൻസ് പിടിച്ചുവെന്നറിഞ്ഞ് ചിലർ വില്ലേജ് ഓഫീസിൽ ഓടിയെത്തി വിജിലൻസ് ഉദ്യോഗസ്ഥരുമായി തങ്ങളുടെ അനുഭവങ്ങൾ പങ്കു വച്ചു. മാതാപിതാക്കൾ മരിച്ചു പോയതിനാൽ മൂന്ന് ആധാരം പോക്കുവരവ് ചെയ്തു കിട്ടുന്നതിന് വേണ്ടി വില്ലേജ് ഓഫീസറെ സമീപിച്ചവരോട് ആവശ്യപ്പെട്ട കൈക്കൂലി 40,000 രൂപയായിരുന്നു.
ഇതിനായി അപേക്ഷകന് മനസിലാകാത്ത വാക്കുകളും ഉപയോഗിച്ചു. ഒമ്പതു തവണ കയറിയിറങ്ങിയിട്ടും കാര്യം സാധിക്കാതെ വന്നപ്പോഴാണ് 40,000 രൂപ കൈക്കൂലി തന്നാൽ എല്ലാം ശരിയാക്കാമെന്ന് രാജീവ് പറഞ്ഞത്. ഒടുവിൽ 30,000 രൂപയ്ക്ക് ഉറപ്പിച്ചു. ആദ്യ ഗഡുവായി 15,000 രൂപ കൈപ്പറ്റിയിരുന്നു. ബാക്കി തുക രണ്ടു ദിവസം കഴിഞ്ഞ് കൊടുക്കാനിരിക്കേയാണ് വിജിലൻസ് പിടിയിലായത്. തങ്ങളുടെ കാര്യം നടക്കാൻ ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് വില്ലേജ് ഓഫീസർക്ക് വഴങ്ങേണ്ടി വന്നതെന്നും ഇവർ വിജിലൻസ് ഡിവൈ.എസ്്പിയോട് പറഞ്ഞു.
പ്രതികൾ അറസ്റ്റിലാകാൻ കാരണമായത് വയലത്തല സ്വദേശി ഷാജി ജോണിന്റെ പരാതിയാണ്. 1.62 ഏക്കർ പോക്കുവരവ് ചെയ്യുന്നതിന് 5000 രൂപയാണ് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്. തുടർന്നാണ് ഷാജി വിജിലൻസിൽ പരാതി നൽകിയതും നാഫ്ത്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് നൽകിയതും. കൈക്കൂലിപ്പണം രാജീവും വില്ലേജ് അസിസ്റ്റന്റ് ജിനുവും വാങ്ങിയതിന് ശേഷമായിരുന്നു വിജിലൻസ് ഉദ്യോഗസ്ഥർ ചെന്നത്.
ലായനിയിൽ കൈമുക്കിയപ്പോൾ തന്നെ പണം വാങ്ങിയെന്ന് തെളിഞ്ഞു. ആ പണം എവിടെയെന്ന് ചോദിച്ചപ്പോൾ ഒളിപ്പിച്ചു വച്ചിടത്തു നിന്ന് എടുത്തു കൊടുത്തതും രാജീവായിരുന്നു. ബ്രൗൺ കവറിലാക്കിയ കണക്കിൽപ്പെടാത്ത 2500 രൂപ കൂടി വിജിലൻസ് സംഘം കണ്ടെടുത്തു. വിജിലൻസ് ചെല്ലുന്നതിന് മുൻപ് മണ്ണെടുപ്പുകാരിൽ നിന്ന് കൈപ്പറ്റിയ കൈക്കൂലിപ്പണമായിരുന്നു അതെന്നും ഡിവൈ.എസ്പി പറഞ്ഞു. ആരെയും മനഃപൂർവം കുടുക്കാൻ വിജിലൻസിന് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം കഴിഞ്ഞ ദിവസം ഉച്ചയോടെ രാജീവ് നിരപരാധിയാണെന്ന് പറഞ്ഞ് രണ്ടു വില്ലേജ് ഓഫീസർമാർ പത്തനംതിട്ട വിജിലൻസ് ഓഫീസിൽ എത്തി. ഇവർ രണ്ടു പേരും വിജിലൻസ് അന്വേഷണം നേരിടുന്നവരാണ് എന്നതാണ് ഏറെ രസകരം. രാജീവിനെ ന്യായീകരിച്ച് സംസാരിക്കാനെത്തിയവർ മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ ഇവരെ അനുനയിപ്പിച്ചു മടക്കി വിടുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍