മണിയാശാനും കൊടുത്തു അന്ന് കെഡിഎച്ച് വില്ലേജിൽ 25 സെന്റ്; പട്ടയം റദ്ദാക്കിയ ഉത്തരവ് റവന്യു വകുപ്പ് ഇറക്കിയപ്പോൾ മണിയാശാൻ പറഞ്ഞു ഒരുത്തനും ഇങ്ങോട്ട് കയറേണ്ടെന്ന്; വ്യാജനല്ലെന്ന് വിജിലൻസ് തീർപ്പാക്കിയിട്ടും ഉത്തരവിറക്കിയവർ പഠിക്കുന്നില്ല: എം ഐ രവീന്ദ്രൻ മറുനാടനോട്; പരമ്പരയുടെ അവസാന ഭാഗം
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ മേഖലയിലെ രവീന്ദ്രൻ പട്ടയങ്ങൾ മുഴുവൻ വ്യാജ പട്ടയങ്ങളായിരുന്നോ, അതോ ഭാഗികമായി മാത്രം വ്യാജനോ? 1999 ൽ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി പട്ടയങ്ങൾ പതിച്ചു നൽകിയെന്നാണ് ഉയർന്നിരുന്ന ആരോപണം. സംസ്ഥാനം ഏറെ ചർച്ച ചെയ്ത മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിനു ശേഷം രവീന്ദ്രൻ പട്ടയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതാണ് വിഷയത്തെ ഒരിക്കൽക്കൂടി ഇടുക്കിയിൽ ചൂടേറിയ ചർച്ചയാക്കിയത്.
മൂന്നാറിലെ കെ ഡി എച്ച് ഉൾപ്പെടെ ദേവികുളം താലൂക്കിലെ 9 വില്ലേജുകളിൽ വിതരണം ചെയ്തിട്ടുള്ള രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി, പുതിയ പട്ടയങ്ങൾ വിതരണം നടത്തുന്നതിനായി സർക്കാർ നടപടികൾ തുടങ്ങിയിരിക്കുകയാണ്. 1999 ൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റി ശുപാർശ പ്രകാരം എന്ന നിലയ്ക്ക് അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദ് ചെയ്യാനാണ് ജില്ലാ കളക്ടർക്ക് റവന്യൂ വകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഭൂമിക്ക് അർഹരാണെങ്കിൽ അവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് നിലവിലെ ചട്ടപ്രകാരം പട്ടയം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം നിലവിൽ 270-ളം പട്ടയങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയങ്ങൾ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് നടപ്പിലാവില്ലന്ന് വ്യക്തമായതോടെ നടപടികൾ പൂർത്തീകരിക്കാൻ 3 മാസത്തെ സമയം കൂടി സർക്കാർ നീട്ടി നൽകി.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ല കളക്ടർ ഉൾപ്പെടെ ഉന്നതാധികൃതർ ദേവികുളം ആർഡിഒ ഓഫീസിൽ എത്തി രവീന്ദ്രൻ പട്ടയങ്ങൾ കൈവശമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ പൂതിയ പട്ടയം നേടിയെടുക്കുന്നതിന് കടമ്പകൾ ഏറെയാണ്. അതുകൊണ്ട് തന്നെ രവീന്ദ്രൻ പട്ടയമുള്ള ഭൂമി കൈവശമുള്ളവരിൽ ഏറെപ്പേരും അങ്കലാപ്പിലാണ്. ഈ പശ്ചാത്തലത്തിൽ,പട്ടയ വിതരണത്തിന്റെ പിന്നാമ്പുറ കഥകൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുകയാണ് എം.ഐ.രവീന്ദ്രൻ. പരമ്പരയുടെ അവസാനഭാഗം:
മൂന്നാർ കെഡിഎച്ച് വില്ലേജിൽ വിതരണം ചെയ്ത പട്ടയങ്ങളിൽ ഒരെണ്ണം അന്നത്തെ സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിയുടെ പേരിലുള്ളതാണ്. 25 സെന്റ് ഭൂമിക്കാണ് പട്ടയം കൊടുത്തിട്ടുള്ളത്. വെറും ഭൂമിക്കാണ് അന്ന് പട്ടയം കൊടുത്തത്. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ പാർട്ടി ഓഫീസ് അവിടെ സ്ഥാപിക്കപ്പെട്ടത്.
ഈ ഓർഡർ ഇറങ്ങിയ ശേഷം മണിയാശാന്റെ പ്രതികരണം പുറത്തുവന്നിരുന്നു. കെഡിഎച്ച് വില്ലേജിൽ എന്റെ പേരിൽ പട്ടയം കിട്ടിയിട്ടുള്ള സ്ഥലത്തേയ്ക്ക് ഒരു ഓർഡറുമായി ഒരുത്തനും കേറണ്ടെന്നും കയറിയാൽ ബാക്കി കാര്യങ്ങൾ നോക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്. ഏത് കളക്ടർ ആയാലും സിപിഐ നേതാവായാലും അവിടെ കയറാമെന്ന് കരുതണ്ട, അതുനടക്കില്ല. അക്കാര്യം തറപ്പിച്ചുതന്നെ പറയാം.
2003-ൽ ഞാൻ ചാർജ്ജിൽ ഉണ്ടായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്നത് ബ്രിട്ടീഷുകാരുടെ കാലത്തുള്ള ശംഖ് മുദ്രയുള്ള സീലാണ്. ചാർജ്ജ് വിട്ടപ്പോൾ ഇതും ഉത്തരവാദിത്തപ്പെട്ടവരെ ഏൽപ്പിച്ചിരുന്നു. അതിനും രേഖയുണ്ട്. ചാർജ്ജ് ലിസ്റ്റും സൂക്ഷിച്ചിട്ടുണ്ട്. ഞാൻ ഓഫീസ് വിട്ട് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ആ ശംഖ് മുദ്രയുള്ള സീൽ ഓഫീസിൽ നിന്നും അപ്രത്യക്ഷമായി. ഞാൻ കൊടുത്തിട്ടുപോന്ന പട്ടയഫോറങ്ങൾ പലതും അപ്രത്യക്ഷമായി.
ഇതിന് ശേഷമിറങ്ങിയ പട്ടയങ്ങളിൽ ശംഖ് മുദ്ര കാണാനില്ല, ആന എംബ്ലമാണ് കാണുന്നത്. ഇത് നിർമ്മിച്ചത് ആരാണെന്ന് അറിയില്ല, ഒരു കാര്യം വ്യക്തമായി പറയാം, ഞാൻ വിതരണം ചെയ്ത 530 പട്ടയങ്ങളിൽ ശംഖ മുദ്രയും എന്റെ ഒപ്പുമുണ്ട്. അതുകൊണ്ട് ഈ പട്ടയങ്ങൾ തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല. അത് ലാന്റ് അസൈമെന്റ് കമ്മിറ്റി അംഗീകരിച്ചതാണ്. അതിൽ വ്യാജനില്ല.
2014-ൽ രവീന്ദ്രൻ പട്ടയം വ്യാജനാണെന്ന് പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി ഈ പട്ടയങ്ങളെല്ലാം വിശദമായി പരിശോധിച്ചു. താമസിയാതെ വിജിലൻസ് ദേവികുളം തഹസീൽദാർക്ക് റിപ്പോർട്ടും നൽകി. കൊടുത്തിട്ടുള്ള പട്ടയങ്ങൾ റഗുലറൈസ് ചെയ്യണമെന്നായിരുന്നു പരിശോധിച്ച പട്ടയങ്ങളുടെ ലിസ്റ്റ് സഹിതം നൽകിയ റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഇതിർത്ഥം രവീന്ദ്രൻ കൊടുത്ത പട്ടയങ്ങൾ വ്യാജനല്ല എന്ന് തന്നെയാണ്.
ഈ അന്വേഷണ റിപ്പോർട്ടിന് എന്ത് സംഭിച്ചു എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. ഇത് നടപ്പിലാക്കാൻ സർക്കാർ തയ്യാറാവാതിരുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ട് നടപ്പിലായിരുന്നെങ്കിൽ അന്നെ ഈ പട്ടയങ്ങളെ ചൊല്ലിയുള്ള പ്രശ്നങ്ങൾ അവസാനിക്കുമായിരുന്നു.
കെ ഡി എച്ച് വില്ലേജിനെ ഒഴിവാക്കിയത് മണിയാശാനെ പേടിച്ച്
രവീന്ദ്രൻ പട്ടയങ്ങളുടെ സമാപനം എന്ന് പറയുന്നത് 18-2-22-ൽ റവന്യൂവകുപ്പിൽ നിന്നിറക്കിയ ഒരു ഉത്തരവാണ്. ദേവികുളം താലൂക്കിൽ അഡീഷണൽ തഹസീൽദാർ ആയിരുന്ന എം ഐ രവീന്ദ്രൻ അധികാര പരിധി മറികടന്ന് , അനധികൃതമായി നൽകിയ പട്ടയങ്ങൾ( രവീന്ദ്രൻ പട്ടയങ്ങൾ) റദ്ദുചെയ്യുന്നതിന് ഇടുക്കി ജില്ലാകളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതാണ് ഉത്തരവ്. ഇതിൽ എടുത്ത് പറയേണ്ട കാര്യം കെഡിഎച്ച് വില്ലേജിനെ ഈ ഉത്തരവിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ്. മണിയാശാനെ പേടിച്ചിട്ടാണ് ഇത്തരത്തിൽ ഒരു ഭേദഗതിക്ക് ബന്ധപ്പെട്ടവർ തയ്യാറായതെന്നാണ് ഉറച്ച് വിശ്വസിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പരിശോധി്ക്കപ്പെടേണ്ട രണ്ട് കാര്യങ്ങളുണ്ട്. കെ ഡി എച്ച് റിസംക്ഷൻ (resumption )ആക്ട് അനുസരിച്ച് ലാന്റ്ബോർഡ് അവാർഡ് പ്രകാരം സർക്കാർ മിച്ചഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഈ ഭൂമിക്ക് പട്ടയം കൊടുക്കുന്നതിനുള്ള അധികാരം ജില്ല കളക്ടറിൽ നിക്ഷിപ്തമാണ്്. ഇത് നിയമപരമായിട്ട് ശരിയാണ്. പക്ഷേ അന്ന് കെഡിഎച്ച് വില്ലേജിന്റെ ഭാഗമായിരുന്നു ഇന്നത്തെ മാങ്കുളം വില്ലേജ്. ഈ മാങ്കുളം വില്ലേജിലാണ് പട്ടയം കൊടുക്കാനുള്ള 5754 ഏക്കർ സ്ഥലം ഉള്ളത്.
ടി കെ ജോസ് ജില്ലാ കളക്ടർ ആയിരുന്ന സമയത്ത് അവിടെ കുറച്ച് പട്ടയം വിതരണം ചെയ്തു. അതിന് ശേഷം അവിടെ പട്ടയം കൊടുത്തിട്ടില്ല. കെഡിഎച്ച് വില്ലേജിൽ ഇപ്പോഴും കെഡിഎച്ച് റിസംക്ഷൻ ആക്ട് നിലിൽക്കുന്നു എന്ന ധാരണയാണ് റവന്യൂവകുപ്പിന് ഉള്ളത്. ഇതാണ് അധികാര ദുർവ്വിനിയോഗം ചെയ്ത് രവീന്ദ്രൻ പട്ടയം വിതരണം ചെയ്തു എന്ന കണ്ടെത്തലിന് പിന്നിലുള്ളത്. സത്യത്തിൽ ഗൃപാഠം ചെയ്യാതെയാണ് ഇവർ ഇത്തരം കണ്ടെത്തലുകൾ നടത്തിയിട്ടുള്ളതും ഉത്തരവ് ഇറക്കിയിട്ടുള്ളതും.
രണ്ടാമത്തെ കാര്യം രവീന്ദ്രന് അധികാരമില്ല എന്നുള്ളതാണ്. എനിക്ക് പട്ടയം ഒപ്പിടാനുള്ള അധികാരം ഉണ്ടായിരുന്നു. കളക്ടർ ആണ് രേഖാ മൂലം ആ അധികാരം നൽകിയത്. പട്ടയം അനുവദിച്ച് തന്നത് ലാന്റ് അസൈമെന്റ് കമ്മറ്റിയാണ്. എനിക്ക് തോന്നുന്നവർക്ക് പട്ടയം കൊടുക്കുന്ന പരിപാടിയല്ല അവിടെ നടന്നത്. ഇത് കൃത്യമായി അന്വേഷിക്കണം.
ഇത് അഴിമതിക്കുവേണ്ടിയുള്ള കളിയാണ്. ഈ ഉത്തരവ് തെറ്റാണ്്. 10000 രൂപ വാർഷിക വരുമാനമാണ് അന്ന് പട്ടയം ലഭിക്കുന്നതിനായുള്ള മാനദണ്ഡം. ഇത്തരത്തിൽ വാർഷിക വരുമാനം ഉള്ള വ്യക്തി പട്ടയത്തിന് അപേക്ഷ നൽകി, പട്ടയം ലഭിച്ചിട്ടുണെങ്കിൽ, അയാൾക്ക് കേരളത്തിൽ മറ്റൊരിടത്തും സ്ഥലം ഇല്ലെങ്കിൽ ആ പട്ടയം റദ്ദുചെയ്യാൻ നിയമമില്ല. ഇതൊന്നും നോക്കാതെയാണ് ഇപ്പോൾ ജില്ല കളക്ടർ കൂടടച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഇത് അടുത്തൊന്നും തീരുന്ന വിഷയമല്ല. കണ്ണൻ ദേവൻ കമ്പനി വൻതോതിൽ ഭൂമി കയ്യേറിയിട്ടുണ്ടെന്നുള്ള ആരോപണം നിയമസഭാ സമിതി പരിശോധിക്കുകയും 50000 ഏക്കറിലേറെ ഭൂമി കയ്യേറിയിട്ടുണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സാറ്റ്ലൈറ്റ് സർവ്വെ നടത്തിയിട്ടുപോലും ഈ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൂക്കുകൊണ്ട് സർവ്വെ നടത്തിയല്ല പട്ടയം കൊടുക്കുന്നത്. ഇതൊന്നും നടക്കുന്ന കാര്യമല്ല. ഫണ്ട് ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലുള്ളത്. കോടതിയിൽ കേസുകൾ നിലിൽക്കുന്നതിനാൽ ഈ ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
27 ഏക്കറിൽ കയ്യേറ്റം, പിന്നിൽ രാഷ്ട്രീയക്കാരുടെ ബിനാമികൾ, കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥരും
ലോകത്തിലെ ഒന്നാം നമ്പർ ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാർ. ഇവിടെ സ്ഥലത്തിന്റെ മാർക്കറ്റ് വില സെന്റിന് 18,19 ലക്ഷമൊക്കെയാണ്. ഇത് കേരളത്തിൽ എവിടെയൊക്കെ ഉണ്ടെന്നറിയില്ല. മൂന്നാറിൽ ഒരു സെന്റ് സ്ഥലത്തിന്റെ മോഹവില 45 ലക്ഷത്തിന് മുകളിൽ വരെ എത്തിക്കഴിഞ്ഞു. ഇവിടെ സർക്കാർ ഭൂമി ഇഷ്ടം പോലെ കിടക്കുന്നുണ്ട്. ഇത്രയും വിലയുള്ള വസ്തു ആരും നോക്കാനില്ലാതെ കിടക്കുമ്പോൾ കയ്യേറ്റം ഉണ്ടാകുക സ്വാഭാവികമാണ്.
കേരളത്തിലെ വനഭൂമി വനംവകുപ്പ് ജണ്ടയിട്ട് തിരിച്ചാണ് സംരക്ഷിച്ചുവരുന്നത്. അല്ലാതെ വനത്തിന് ചുറ്റും കാവലിന് ആളെ നിർത്തിയിട്ടില്ല. ജണ്ടയ്ക്കുള്ളിൽ കടന്നാൽ അവർ കേസെടുക്കും ആളെ പിടിക്കും. ഇത്തരത്തിൽ റവന്യൂവകുപ്പും അവരുടെ സ്ഥലം ജണ്ടയിട്ട് സംരക്ഷിക്കാൻ തയ്യാറാവണം. ഇവിടെ വരുന്ന ഉദ്യോഗസ്ഥർക്ക് റവന്യൂഭൂമി സംരക്ഷിക്കുന്ന കാര്യത്തിൽ താൽപര്യമില്ല. ഇതിനുള്ള നിർദ്ദേശം നൽകാൻ മാറി മാറി വരുന്ന കളക്ടർമാർ തയ്യാറാവുന്നുമില്ല.
ഈ അലംഭാവം രാഷ്ട്രീയ സ്വാധീനമുള്ളവർക്കും കുത്തുകമുതലാളിമാർക്കും കയ്യേറ്റത്തിന് അവസരം ഒരുക്കുന്നു. ഒരു തവണ കയ്യേറും, ആരെങ്കിലും പരാതി ഉന്നയിച്ചാൽ ഇറക്കി വിടും. പിന്നെയും കയറും, വ്യാജ രേഖകൾ സംഘടിപ്പിക്കും, സ്വന്തമാക്കും. ഇതാണ് ഇപ്പോൾ മൂന്നാറിൽ നടക്കുന്നത്. ഇത് അവസാനിപ്പിക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന് ഈ ഘട്ടത്തിൽ ആലോചിക്കുന്നത് നന്നായിരിക്കും.
ഇവിടെ വൈദ്യുത വകുപ്പിന് 27 ഏക്കർ സ്ഥലം കൈവശമുണ്ട്. 1957-മുതൽ അവരുടെ കൈവശത്തിലുള്ള സ്ഥലമാണ്. ഇതുവരെ പൊസഷൻ സർട്ടിഫിക്കറ്റോ പട്ടയമോ റവന്യൂവകുപ്പ് നൽകിയിട്ടില്ല. ജില്ലാ കളക്ടർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം വൈദ്യുത വകുപ്പ് കത്തെഴുതിയിരുന്നു. ഈ സ്ഥലങ്ങൾ ഇന്ന് ഉന്നതർ ഉൾപ്പെടെയുള്ളവർ സാമ്പത്തിക -രാഷ്ടീയ സ്വാധീനത്താൽ കൈയടക്കി വച്ചിരിക്കുകയാണ്. ഇതൊന്നും കാണാത്ത റവന്യൂവകുപ്പ്്, കൃത്യമായി നടപ്പാക്കാൻ കഴിയാത്ത ഉത്തരവിന്റെ പിറകെ ഖജനാവിൽ നിന്നും വൻതുക ചിലവഴിച്ച് വട്ടം ചുറ്റന്നതിനെക്കുറിച്ച് ഹാ..കഷ്ടം എന്നെ പറയാനുള്ളു.
(അവസാനിച്ചു)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍