എന്റെ പേര് സ്വപ്നയുടെ മുന്നിൽ ആളാകാൻ ദുരുപയോഗിച്ചിട്ടുണ്ട് എങ്കിൽ ഷാജ് ദുഃഖിക്കും; എനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണ്; അത് തട്ടിക്കളിക്കാൻ ഷാജ് എന്റെ ആരുമല്ല; വരട്ടെ, സ്വപ്ന തെളിവ് പുറത്തു വിടട്ടെ; ആരോപണങ്ങൾ നിഷേധിച്ച് നികേഷ് കുമാർ; വാട്സാപ്പ് തെളിവും പുറത്തുവിട്ട് റിപ്പോർട്ടർ ടിവി മേധാവി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളാണ് വാർത്തകളിൽ നിറയുന്നത്. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിൽ പ്രതിയാകുകയും മുൻകൂർ ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തതിന് പിന്നാലെ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തുവരികയുണ്ടായി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താൻ നൽകിയ രഹസ്യമൊഴി മാറ്റാൻ സമ്മർദ്ദമുണ്ടെന്നും മുൻ മാധ്യമ പ്രവർത്തകൻ ഷാജ് കിരൺ അതിന് വേണ്ടി മാനസികമായി പീഡിപ്പിച്ചെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
നികേഷ് കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിക്ക് വേണ്ടി ഒത്തുതീർപ്പ് ഇടപെടൽ നടത്താൻ ശ്രമിക്കുന്നതായി ഷാജ് കിരൺ പറഞ്ഞെന്ന സ്വപ്നയുടെ ആരോപണവും വിവാദമായി. ഷാജ് കിരണും സ്വപ്ന സുരേഷും തന്റെ പേര് പരാമർശിക്കുന്നത് ചർച്ചയാകവെ റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ എം വി നികേഷ് കുമാർ ആരോപണങ്ങൾ വിശദീകരിക്കുകയാണ്. നികേഷ് കുമാറിന്റെ നിലപാട് വിശദീകരണം റിപ്പോർട്ടർ ടിവിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാട്സാപ്പ് ചാറ്റും നികേഷ് പുറത്തു വിട്ടിട്ടുണ്ട്.
നികേഷ് കുമാറിന്റെ റിപ്പോർട്ടർ പ്രസിദ്ധീകരിച്ച വിശദീകരണം ചുവടെ
സ്വപ്ന സുരേഷ്, ഷാജ് കിരൺ എന്നീ രണ്ട് വ്യക്തികൾ ഇന്ന് പരാമർശിച്ച നികേഷ് കുമാർ താങ്കളാണോ?
എന്റെ പേര് തന്നെയാണ് സ്വപ്ന പറഞ്ഞത് എന്ന് ഷാജ് കിരൺ പറഞ്ഞുവല്ലോ. ഷാജ് കിരൺ ഇന്റവ്യൂവിന് എന്നെ ക്ഷണിച്ചിട്ടുമുണ്ട്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിൽ എംവി നികേഷ് കുമാറിന് മാധ്യമപ്രവർത്തകൻ എന്നതിനും അപ്പുറത്ത് എന്താണ് റോൾ?
ഇന്നലെ എന്നെ ഷാജ് കിരൺ എന്ന ആൾ വിളിച്ചിരുന്നു. രണ്ടു മൂന്നു പ്രാവശ്യം വിളിച്ചപ്പോഴും എടുക്കാൻ പറ്റിയില്ല. ഫോൺ എടുക്കാത്തതുകൊണ്ടാകാം അയാൾ രാത്രി 8:44ന് എനിക്ക് ഒരു എസ്എംഎസ് അയച്ചു. 'സർ വെരി അർജെന്റ്' എന്നും 'ഇമ്പോർട്ടന്റ് മാറ്റർ സ്വപ്ന കേസ്' എന്നീ രണ്ടു മെസേജുകൾ എന്റെ ഫോണിൽ ഉണ്ട്. വാർത്താപരമായ കാര്യമായതിനാൽ ഒൻപത് മണി കഴിഞ്ഞ് തിരിച്ചു വിളിച്ചു. ഷാജി പറഞ്ഞത് ഇങ്ങനെയാണ് 'സ്വപ്നാ സുരേഷ് വിഷയം നമ്മൾ പുറത്തു കേൾക്കുന്നതൊന്നും അല്ല. അവരെ എച്ച്ആർഡിഎസ് തടങ്കലിൽ വെച്ചിരിക്കുകയാണ്. വക്കീൽ ആണ് അവരെക്കൊണ്ട് പലതും പറയിപ്പിക്കുന്നത്. അവർ എന്നെ ബാത്റൂമിൽ ഇരുന്ന് വിളിച്ചു. ഞാൻ (സ്വപ്ന )ആത്മഹത്യാ മുനമ്പിൽ ആണെന്ന് പറഞ്ഞു'. ഈ കാര്യം പറഞ്ഞതിനു ശേഷം ഷാജി എന്നോട് ആവശ്യപ്പെട്ടു, സർ വന്ന് ഒരു എക്സ്ക്ലൂസീവ് ഇന്റർവ്യൂ എടുക്കണം. സാറിനോട് മാത്രമേ അവർ തുറന്നു പറയുകയുള്ളൂ.'
എനിക്ക് എച്ച്ആർഡിഎസിലെ ആൾക്കൂട്ടത്തെക്കുറിച്ച് ധാരണ ഉള്ളതുകൊണ്ട്, ഇന്റർവ്യൂ എടുക്കാം, പക്ഷെ ആളുകൾ ചുറ്റും കൂടി നിന്നു കൊണ്ടുള്ള ഒരു ഇന്റർവ്യൂ പറ്റില്ല. അതിന് അവർ തയ്യാറാണോ എന്ന് ചോദിക്കൂ എന്ന് പറഞ്ഞു. തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത ഷാജി അവർ വേണമെങ്കിൽ ഞാൻ ഉള്ള കൊച്ചിയിൽ വരാനും തയ്യാറാണ് എന്ന് പറഞ്ഞു. അത് വേണ്ട, ഞാൻ ട്രാവൽ ചെയ്തോളാം. രാവിലെ എനിക്ക് നേരത്തെ നിശ്ചയിച്ച ചില കാര്യങ്ങൾ ഉണ്ട്, അതുകൊണ്ട് വരാൻ പറ്റുന്ന സമയം അറിയിക്കാം എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.രാവിലെ നടക്കേണ്ട എന്റെ മീറ്റിങ് നീണ്ടുപോയി. അതിനിടയിൽ ഷാജി വിളിക്കുമ്പോഴും എനിക്ക് എപ്പോൾ ഇന്റർവ്യൂവിനായി വരാൻ കഴിയും എന്നത് സംബന്ധിച്ച് ഒരു വ്യക്തത നൽകാൻ കഴിയുന്നുണ്ടായിരുന്നില്ല. ഈ സമയം എല്ലാം ഷാജി എന്നെ ഇന്റർവ്യൂവിന് നിർബന്ധിക്കുന്നുണ്ടായിരുന്നു. വൈകീട്ട് സ്വപ്നയുടെ വാർത്താ സമ്മേളനം കണ്ടപ്പോൾ എനിക്ക് ഇതിന്റെ തിരക്കഥ സംബന്ധിച്ച് സംശയം വരുന്നു. എന്റെ സംശയം രണ്ടു തരത്തിൽ ആണ്.ഒന്ന്: ഷാജിയും സ്വപ്നയും ചേർന്ന് എന്നെ അവിടെ എത്തിച്ച് പുതിയ ഒരു തിരക്കഥ സൃഷ്ടിക്കാൻ ശ്രമം നടത്തിയിരുന്നോ?രണ്ട്: ഷാജിയുടെ 'തള്ള് ' ഇതിൽ പങ്കുവഹിച്ചിട്ടുണ്ടോ? ഒരു ബലം കിട്ടാൻ സ്വപ്നയുടെ മുൻപിൽ ഷാജി വായിൽ തോന്നുന്നത് പറഞ്ഞിട്ടുണ്ടോ?രണ്ടായാലും എനിക്ക് കാര്യം അറിയണം. എന്റെ പേര് രണ്ടു പേരിൽ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടെങ്കിൽ വിടില്ല ഞാൻ. അറ്റം വരെ പോകും.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി താങ്കൾക്ക് എന്താണ് ബന്ധം?സ്വപ്നാ സുരേഷിനെ ഒരിക്കലും ഞാൻ ഫോണിൽ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. ഒരു വാർത്താ സോഴ്സ് എന്ന നിലയിൽ വിളിക്കുന്നതിലോ കാണുന്നതിലോ തെറ്റില്ല. പക്ഷെ, അങ്ങനെ ഉണ്ടായിട്ടില്ല എന്ന് മാത്രം.
കുറ്റാരോപിതരായാലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരായാലും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നവരെ മാധ്യമ പ്രവർത്തകർ റിപ്പോർട്ടിങ്ങിനായി സമീപിക്കുന്നത് സ്വാഭാവികമാണ്. സ്വപ്നയുമായി താങ്കൾ ബന്ധപ്പെട്ടതിൽ വാർത്തയ്ക്ക് അപ്പുറമുള്ള എന്തെങ്കിലും താൽപര്യമുണ്ടായിരുന്നോ?
സ്വപ്നയെ ഞാൻ ബന്ധപ്പെട്ടിട്ടില്ല. ഷാജിയാണ് എന്നെ വിളിക്കുന്നത്. സ്വപ്ന ഷാജിയുടെ കൃത്രിമ ഗർഭം ധരിക്കാം എന്ന് പറഞ്ഞിട്ടുണ്ടത്രേ. അവർക്ക് ഒരു പ്രശ്നം വന്നപ്പോൾ അത് പുറം ലോകത്തെ അറിയിക്കാൻ അയാൾക്ക് പരിചയമുള്ള മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എന്നെ വിളിച്ചു എന്നാണ് ഷാജി പറയുന്നത്. അതിനപ്പുറം ഉണ്ടെങ്കിൽ ഞാൻ കണ്ടു പിടിക്കും.
മുഖ്യമന്ത്രിയുടെ ശബ്ദമാണ് നികേഷ് കുമാർ, ഫോൺ നികേഷ് കുമാറിന് കൊടുക്കണം എന്നെല്ലാം ഷാജ് കിരൺ പറഞ്ഞതായാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ താങ്കളുടെ ഇടപെടൽ ആവശ്യപ്പെടാറുണ്ടോ?
ഇക്കാര്യം ഞാനും മനസിലാക്കാൻ ശ്രമിക്കുന്ന വിഷയമാണ്. അതാണ് 'തള്ള് ' ഉണ്ടായിട്ടുണ്ടോ എന്ന് അറിയണം എന്ന് പറഞ്ഞത്. ഞാൻ ഇന്റർവ്യൂ എടുത്താൽ അത് മുഖ്യമന്ത്രി കാണും, അങ്ങനെ പ്രശ്നങ്ങളിൽ അയവ് വരും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഷാജിയുടെ വിവരക്കേട് ആണ്. മുഖ്യമന്ത്രിയുടെ ശബ്ദമാണ് ഞാൻ എന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്. എന്റെ കയ്യിൽ സ്വപ്നയുടെ ഫോൺ കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഷാജിക്ക് തല്ലു കൊള്ളാത്തതിന്റെ കുഴപ്പമുണ്ട്. ഇതിലൊക്കെ ഓഡിയോ റെക്കോർഡ് ഉണ്ടെന്നാണല്ലോ സ്വപ്ന പറയുന്നത്. പുറത്തു വരട്ടെ. എന്നിട്ട് പറയാം. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഒത്തുതീർപ്പ് ശ്രമം നടത്തി എന്നതാണ് താങ്കൾക്കെതിരെയുള്ള ആരോപണം. വ്യക്തി എന്നതിനേക്കാൾ ഒരു മാധ്യമസ്ഥാപനത്തിന്റെ ഉടമയും കൂടിയാണ്. ഇത്തരം ആരോപണങ്ങൾ
താങ്കളുടേയും സ്ഥാപനത്തിന്റേയും വിശ്വാസ്യതയെ ബാധിക്കില്ലേ?
മാധ്യമ പ്രവർത്തനം പൂർണ്ണമായും ആസ്വദിക്കുന്ന ആളാണ് ഞാൻ. സോഴ്സിൽ എത്തിപ്പെടുമ്പോൾ ഉള്ള ആനന്ദം വേറൊന്നാണ്. അതിൽ നിന്ന് ഒരു ബ്രെയ്ക്കിങ് ന്യൂസ് രൂപപ്പെടുമ്പോൾ കുഞ്ഞു ജനിക്കുന്നതിന്റെ ആഹ്ലാദം ആണ് മാധ്യമപ്രവർത്തകർക്ക് അനുഭവപ്പെടുക. എനിക്കും അങ്ങനെയാണ്. മുഖം നോക്കാതെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ ആണ് സുഖം. ഒത്തു തീർപ്പിന് ഇറങ്ങിയാൽ ആ സുഖം പോയില്ലേ.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് താങ്കൾ. ഈയിടെ നടന്ന സിപിഐഎം പാർട്ടി കോൺഗ്രസിൽ താങ്കൾ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. എൽഡിഎഫ് സർക്കാരിന് വേണ്ടി ഇടപെട്ടെന്ന വാദത്തിന് ഈ ഘടകങ്ങൾ ബലം പകരുന്നില്ലേ?ഞാൻ ഒരു പാർട്ടിയിലും അംഗമല്ല. പക്ഷെ, രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ട്. അത് തുടരും. എല്ലാ നല്ല മാധ്യമ പ്രവർത്തകർക്കും കൃത്യമായ രാഷ്ട്രീയ വീക്ഷണം ഉണ്ടായിരുന്നു എന്ന് ഇന്ത്യയിലെ മാധ്യമ ചരിത്രം പരിശോധിച്ചാൽ മനസിലാകും. എന്റെ രാഷ്ട്രീയ വീക്ഷണത്തിൽ എനിക്ക് അഭിമാനമേയുള്ളൂ.
നികേഷ് കുമാറുമായി വർഷങ്ങളുടെ പരിചയമുണ്ടെന്ന് ഷാജ് കിരൺ ആവർത്തിക്കുന്നു. ഇന്ത്യാവിഷൻ കാലത്ത് സഹപ്രവർത്തകരായിരുന്നെന്നും പറയുകയുണ്ടായി. താങ്കൾക്ക് ഷാജ് കിരൺ ആരാണ്?ഇന്ത്യാവിഷനിൽ ഞാൻ എക്സിക്യൂട്ടീവ് എഡിറ്റർ ആയിരിക്കുന്ന ഘട്ടത്തിൽ ട്രെയ്നി ആയി വന്ന ആളാണ് ഷാജ് കിരൺ. അയാളെ കൂടുതൽ പഠിക്കാൻ ഡൽഹിക്ക് ട്രാൻസ്ഫർ ചെയ്തു. അതിന്റെ സാധ്യത അയാൾക്ക് മനസിലായില്ല. രാജിവെച്ച് ഏഷ്യാനെറ്റിൽ പോയി.
സ്വപ്ന ആരോപിക്കുന്ന കാര്യങ്ങൾ താങ്കൾ ഷാജ് കിരണിനോട് പറഞ്ഞിട്ടുണ്ടോ?
വ്യാഴാഴ്ച രാത്രി എട്ടു മണിയുടെ എഡിറ്റേഴ്സ് അവർ പരിപാടിയിൽ സ്വപ്ന പറഞ്ഞ കാര്യങ്ങളിൽ ഷാജിനോട് ഞാൻ ലൈവ് ആയി വിശദീകരണം ചോദിച്ചല്ലോ. മറുപടി തൃപ്തികരമല്ല.
താങ്കൾ സ്വപ്നയുടെ ആരോപണം നിഷേധിക്കുകയാണല്ലോ. ഇവിടെ ആരോ ഒരാൾ നുണ പറയുന്നെന്ന് വ്യക്തം. സ്വപ്നാ സുരേഷാണോ? ഷാജ് കിരണാണോ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്?ആരായാലും എന്റെ പേര് ദുരുപയോഗിച്ചാൽ വെറുതെ വിടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം ഇല്ലാത്ത ആൾ ആണ്. വീടോ കാറോ സമ്പാദിക്കാൻ ശ്രമിച്ചിട്ടില്ല. ഒരു സ്വതന്ത്ര ടെലിവിഷൻ ചാനൽ നടത്തുക വലിയ വെല്ലുവിളിയാണ്. എന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാൻ സ്വപ്നയേയോ ഷാജിനെയോ അനുവദിക്കാൻ ആവില്ല. അത് എന്നെ മാത്രമല്ല എന്റെ കൂടെ പ്രവർത്തിക്കുന്ന എല്ലാവരേയും ബാധിക്കും. അതിനാൽ അവസാനം വരെ പോകും.
വാർത്തയ്ക്ക് വേണ്ടി ബന്ധപ്പെട്ട താങ്കളുടെ വിശ്വാസ്യതയും മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള പ്രശസ്തിയും ഷാജ് കിരൺ വിലപേശലിനോ, ഒത്ത് തീർപ്പിനോ അല്ലെങ്കിൽ മറ്റെന്തിലും ലക്ഷ്യത്തോടെ ദുരുപയോഗം ചെയ്തിട്ടുണ്ടോ?
എന്റെ പേര് സ്വപ്നയുടെ മുന്നിൽ ആളാകാൻ ദുരുപയോഗിച്ചിട്ടുണ്ട് എങ്കിൽ ഷാജ് ദുഃഖിക്കും. എനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണ്. അത് തട്ടിക്കളിക്കാൻ ഷാജ് എന്റെ ആരുമല്ല. വരട്ടെ, സ്വപ്ന തെളിവ് പുറത്തു വിടട്ടെ. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് താങ്കളുടെ പേര് ഉയർന്നുവരുന്നതിൽ മറ്റെന്തെങ്കിലും താൽപര്യങ്ങളുണ്ടോ? എന്തായിരിക്കും അത് ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം?എന്റെ പേര് കൂട്ടിച്ചേർക്കപ്പെട്ടത് ചിലർ നന്നായി ഉപയോഗിക്കുന്നുണ്ട്. പൂർണ്ണ ബോധ്യം ഇല്ലാതെ ആസൂത്രണമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ല. ഏതായാലും, ഈ വിഷയത്തിൽ ഗൗരവമായ ഇടപെടൽ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില് റിപ്പോർട്ടർ ടിവി നടത്തും. കാരണം ഇരുപക്ഷവും രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. ആരാണ് ശരി ആരാണ് തെറ്റ് എന്ന് കണ്ടെത്തേണ്ടതുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്