Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്‌നയുമായി ഉള്ളത് സൗഹൃദം മാത്രം; മുഖ്യമന്ത്രിയെയും കോടിയേരിയെയും പരിചയമില്ല; പാലക്കാട്ടേക്ക് പോയത് സ്വപ്‌ന ആവശ്യപ്പെട്ടത് പ്രകാരം; മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ല; സുരക്ഷ കണക്കിലെടുത്ത് വിഡ്ഡിത്തം കാണിക്കരുതെന്നാണ് ആവശ്യപ്പെട്ടത്; സ്വപ്‌നയുടെ ആരോപണം തള്ളി മുൻ മാധ്യമപ്രവർത്തകൻ ഷാജി കിരൺ

സ്വപ്‌നയുമായി ഉള്ളത് സൗഹൃദം മാത്രം; മുഖ്യമന്ത്രിയെയും കോടിയേരിയെയും പരിചയമില്ല; പാലക്കാട്ടേക്ക് പോയത് സ്വപ്‌ന ആവശ്യപ്പെട്ടത് പ്രകാരം; മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ല; സുരക്ഷ കണക്കിലെടുത്ത് വിഡ്ഡിത്തം കാണിക്കരുതെന്നാണ് ആവശ്യപ്പെട്ടത്; സ്വപ്‌നയുടെ ആരോപണം തള്ളി മുൻ മാധ്യമപ്രവർത്തകൻ ഷാജി കിരൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണം തള്ളി ഷാജി കിരൺ. താൻ മുൻകാല മാധ്യമ പ്രവർത്തകനാണെന്നും സ്വപ്‌നയുമായി സൗഹൃദം ഉണ്ടെന്നും ഷാജി കിരൺ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു. അതേസമയം തനിക്ക് മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയും പരിചയം ഇല്ലെന്നും ഷാജി പറഞ്ഞു. താൻ പാലക്കാട്ടേക്ക് പോയത് സ്വപ്‌ന ആവശ്യപ്പെട്ടത് പ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചല്ലെന്നും ഷാജി കിരൺ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ല. സുരക്ഷ കണക്കിലെടുത്ത് വിഡ്ഡിത്തം കാണിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. മകനെ അടക്കം ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഷാജി കിരൺ തള്ളി. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സ്വപ്‌നയുമായി പരിചയപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുപി രജിസ്‌ട്രേഷനുള്ള വാഹനം തന്റെ സുഹൃത്തിന്റേതാണെന്നും താൻ വലിയ പണക്കാരൻ അല്ലെന്നും ഷാജി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ്. ഇന്ത്യാവിഷൻ, ജയ്ഹിന്ദിലും ജോലി ചെയ്ത മാധ്യമ പ്രവർത്തകനാണ് ഷാജി കിരൺ. മംഗളം ടിവിയിൽ കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. സമുദായ പ്രമുഖരുമായും അടുപ്പം പുലർത്തുന്ന ആളാണ് ഇയാൾ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ നൽകിയ മൊഴി പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായാതായി സ്വപ്‌ന ചൂണ്ടിക്കാടിയത് മുൻകൂർ ജാമ്യാപേക്ഷയിലാണ്.

കെ.ടി.ജലീലിന്റെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിലാണ് സ്വപ്ന സുരേഷ് ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഷാജി തന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്ന് സ്വപ്ന വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിച്ചെങ്കിൽ പത്ത് വയസ്സുള്ള മകൻ തനിച്ചാകുമെന്നാണ് ഭീഷണി. ഇന്ന് രാവിലെ പത്ത് മണിക്കകം മൊഴിമാറ്റാനാണ് ആവശ്യം.

'മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധം തനിക്കുണ്ട്. കെപി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായി പ്രവർത്തിക്കുന്നു. ഇവരുടെ വിദേശത്തുള്ള കാര്യങ്ങൾ താനാണ് കൈകാര്യം ചെയ്യുന്നത്. തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് ഷാജി കിരൺ പരിചയപ്പെടുത്തിയത്' സ്വപ്നയുടെ ഹർജിയിൽ പറയുന്നു.

യുപി രജിസ്ട്രേഷനിലുള്ള കാറിലാണ് ഷാജി കിരൺ വന്നത്. ആർഎസ്എസിന്റേയും ബിജെപിയുടേയും പ്രേരണയിലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതെന്ന് പറയണം. അങ്ങനെ പറഞ്ഞുകൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി സ്വപ്ന പറയുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. ജയിലിലാകും, മകൻ തനിച്ചാകും തുടങ്ങിയ കാര്യങ്ങളുയർത്തി ഭീഷിപ്പെടുത്തിയെന്നും സ്വപ്ന വ്യക്തമാക്കുന്നു.

ചൊവ്വാഴ്ചത്തെ വെളിപ്പെടുത്തലിൽ സ്വപ്നാ സുര്ഷേ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ കെ.ടി.ജലീൽ നൽകിയ പരാതിയിൽ സ്വപ്ന, പി.സി.ജോർജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് സ്വപ്ന മുൻകൂർ ജാമ്യം തേടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP