സ്വപ്ന സുരേഷ് പി സി ജോർജുമായി ഗൂഢാലോചന നടത്തിയത് രണ്ടുമാസം മുമ്പ്; മുഖ്യമന്ത്രിക്കും കെ ടി ജലീലിനും എതിരെ വ്യാജ പ്രചാരണം നടത്തി ലഹള ഉണ്ടാക്കാൻ ഇരുവരുടെയും ഗൂഢാലോചന; പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച് ആസൂത്രിത കലാപത്തിന് ശ്രമം എന്നും എഫ്ഐആർ; ഗൂഢാലോചന നടത്തിയതുകൊച്ചിയിൽ അഞ്ചംഗ സംഘമെന്ന ആരോപണവുമായി സരിത
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുഖ്യമന്ത്രിക്കും, കെ ടി ജലീലിനും സർക്കാരിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷ്, പി.സി.ജോർജുമായി ഗൂഢാലോചന നടത്തിയത് രണ്ടുമാസങ്ങൾക്ക് മുമ്പെന്ന് പ്രഥമ വിവര റിപ്പോർട്ട്. മുഖ്യമന്ത്രിക്കും, കെ ടി ജലീലിനും, സർക്കാരിനും എതിരെ വ്യാജ പ്രചാരണങ്ങളുമായി സമൂഹത്തിൽ ലഹള നടത്തണമെന്ന ഉദ്ദേശത്തോടും, കരുതലോടും കൂടി ഇരുവരും ചേർന്ന് രണ്ട് മാസങ്ങൾക്ക് മുമ്പ് കുറ്റകരമായ ഗൂഢാലോചന നടത്തി. സ്വപ്ന സുരേഷ് ഹൈക്കോടതിക്ക് മുന്നിൽ വച്ച് മാധ്യങ്ങളിലൂടെ, സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ മുഖ്യമന്ത്രിക്കും, ജലീലിനും സർക്കാരിനും എതിരെ വ്യാജപ്രചാരണങ്ങൾ നടത്തി. പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച് ആസൂത്രിത കലാപത്തിന് ശ്രമിച്ചു എന്നും എഫ്ഐആറിൽ പറയുന്നു.
കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പിസി ജോർജ് രണ്ടാം പ്രതിയുമാണ്. സ്വപ്ന സുരേഷ് തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചാരണവും നടത്തിയെന്ന കെ.ടി.ജലീന്റെ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു
പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം 153, 120 (ബി) വകുപ്പുകൾ ചുമത്തിയാണ് ക്രൈം നമ്പർ 645/22 ആയി കേസ് എടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണമുന്നയിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് കെ ടി ജലീൽ സ്വപ്ന സുരേഷിന് എതിരെ പരാതി നൽകിയത്. രാവിലെ കന്റോൺമെന്റ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ജലീൽ പരാതി കൈമാറിയത്. സ്വപ്നയുടെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പരാതി. ഈ സാഹചര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും പരാതിയിൽ ജലീൽ ആവശ്യപ്പെട്ടു.
സരിത ചാനലിൽ പറഞ്ഞത്
അതേസമയം, ഗൂഢാലോചന നടന്നത് ക്രൈം നന്ദകുമാറിന്റെ എറണാകുളത്തെ ഓഫീസിലാണെന്നും യോഗത്തിൽ സ്വപ്ന സുരേഷ്, നന്ദകുമാർ, പിസി ജോർജ്, സരിത്ത് എന്നിവടക്കം അഞ്ച് പേർ പങ്കെടുത്തിട്ടുണ്ടെന്ന് സരിത എസ് നായർ പറഞ്ഞു. റിപ്പോർട്ടർ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യോഗത്തിൽ പങ്കെടുത്ത അഞ്ചാമത്തെ വ്യക്തിയുടെ പേര് സ്ഥിരീകരിക്കാൻ സാധിക്കാത്തതുകൊണ്ട് സാധിക്കുന്നില്ലെന്നും സരിത പറഞ്ഞു.
സരിതയുടെ വാക്കുകൾ
'ക്രൈം നന്ദകുമാറിന്റെ എറണാകുളത്തെ ഓഫീസിൽ വച്ചാണ് ചർച്ച നടന്നത്. നന്ദകുമാറാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത്. ജനുവരി അഞ്ചിന് അറസ്റ്റിലായ ശേഷമാണ് ഗൂഢാലോചന നടന്നത്. സ്വപ്നയും പിസി ജോർജും സരിത്തും മറ്റൊരു വ്യക്തിയും യോഗത്തിൽ പങ്കെടുത്തു. നാലാമത്തെ വ്യക്തിയുടെ പേര് ഉറപ്പില്ലാത്തതുകൊണ്ട് പറയുന്നില്ല. വിഷയങ്ങൾ എല്ലാം ഒന്നുകൂടി കോടതിയുടെ പരിഗണനയിൽ കൊണ്ടുവരുകയെന്നതായിരുന്നു ലക്ഷ്യം. ആദ്യം എന്നെയും ഉൾപ്പെടുത്തി ഒരുമിച്ച് മീറ്റിങ് ചേരാമെന്നാണ് പിസി ജോർജ് പറഞ്ഞത്. ഒരുപക്ഷെ പിന്നീട് മറ്റാരുടെയോ നിർദ്ദേശപ്രകാരം എന്നെ മാറ്റിയതായിരിക്കും. ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് മീറ്റിങ് എന്ന് പറഞ്ഞപ്പോൾ തന്നെ ഏകദേശം കാര്യം മനസിലായതുകൊണ്ട് വിട്ടുനിന്നു.'
'ഇത് എല്ലാം തെരഞ്ഞെടുപ്പിന്റെ മുൻപ് പുറത്തുവരേണ്ടതായിരുന്നു. പക്ഷെ ലേറ്റായി പോയി. സ്വപ്നയെ പിന്തുയ്ക്കാൻ വേണ്ടി മാത്രമല്ല, തെരഞ്ഞെടുപ്പ് അജണ്ടയായി കണ്ടിട്ടുള്ള പ്ലാനിംഗാണ് നടക്കുന്നതെന്ന് ഞാൻ അന്വേഷണത്തിൽ മനസിലാക്കി. എന്നാൽ പ്ലാൻ ചെയ്തത് നടപ്പാക്കാൻ സാധിച്ചില്ല. നിയമകുരുക്കിലേക്ക് പോകുകയും ചെയ്തു.'
ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ എളുപ്പത്തിൽ പൊലീസിന് ലഭിക്കും. ഫെബ്രുവരി 7 മുതൽ 25 വരെ. ആ ദിവസങ്ങളിലാണ് ഗൂഢാലോചന നടന്നത്. 15ന് ശേഷമാണ് എന്നെ ഒഴിവാക്കിയത്. പിസി ജോർജ് പറയാത്തതുകൊണ്ട് വിവരങ്ങൾ ലഭിച്ചില്ല. ഗൂഢാലോചന കേസിന്റെ അന്വേഷണവുമായി സഹകരിക്കും. ശബ്ദം പുറത്തുവന്നു കഴിഞ്ഞല്ലോ. എങ്ങനെയാണ് പിസി ജോർജുമായുള്ള സംഭാഷണം പുറത്തുവന്നതെന്ന് പറയാൻ സാധിക്കില്ല. ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്ന സമയത്താണ് ജോർജും സ്വപ്ന സുരേഷും തമ്മിൽ ആശയവിനിമയം ആരംഭിച്ചതെന്നാണ് തന്റെ അറിവെന്നും സരിത പറഞ്ഞു.
സ്വപ്ന ആദ്യമായി രംഗത്ത് വന്നത് ശിവശങ്കറിന്റെ പുസ്തകം പുറത്ത് വന്ന സമയത്താണ്. തുടർന്ന് പിസി ജോർജിനെ അവർ ബന്ധപ്പെട്ടതായാണ് എന്റെ അറിവ്. തിരിച്ചാണോയെന്ന് അറിയില്ല. എന്നെ ഫോൺ ചെയ്തതിന്റെ തലേന്ന് ഇവർ കണ്ടെന്നാണ് എന്നോട് ആദ്യം പറഞ്ഞത്. ലഭിച്ച വിവരങ്ങളും വാർത്തകളും കണ്ടപ്പോഴുണ്ടായ ആകാംക്ഷയിലാണ് ഞാൻ പിസി ജോർജിനോട് കാര്യങ്ങൾ ചോദിക്കുന്നത്. ചോദിച്ചപ്പോൾ അവർ ഭയങ്കര മോശമായ അവസ്ഥയിലാണെന്നും ജോലി തരപ്പെടുത്തി കൊടുക്കണമെന്നുമുള്ള കാര്യങ്ങളാണ് പറഞ്ഞത്. തുടർന്ന് ഇതിൽ എന്തെങ്കിലും വെളിപ്പെടുത്തലുകൾ ഉണ്ടോന്ന് ഞാൻ ചോദിച്ചു. ഉണ്ട്, വലിയ കാര്യങ്ങളാണെന്നാണ് എന്നോട് പറഞ്ഞത്. നേരിട്ട് പറയാമെന്നും പറഞ്ഞു. പിറ്റേന്ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വരാൻ പറഞ്ഞു. ബന്ധുവിനൊപ്പമാണ് അവിടെ ചെന്നത്. അതിൽ അവർക്ക് വേണ്ടി ജഡ്ജിയോട് സംസാരിച്ചെന്നും കോടതിയിൽ നൽകാനുള്ള പേപ്പർ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹമാണ് ചെയ്യുന്നതെന്നും പറഞ്ഞു. എൻഐഎയിലെ നാല് പേർക്കെതിരെ സ്വപ്നയെ കൊണ്ട് ഹർജി നൽകാൻ ഉദേശിക്കുന്നെന്ന് പിസി ജോർജ് പറഞ്ഞിരുന്നു. ഇതിനായാണ് ഒരു ജഡ്ജിയെ കണ്ടത്. അദ്ദേഹത്തിന്റെ പേര് എന്നോട് പറഞ്ഞിട്ടില്ല.'
പിസി ജോർജും സരിതയും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറാനും സർക്കാർ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, പൊലീസ് മേധാവി, എഡിജിപി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതായാണ് വിവരം.
നുണ പ്രചാരണം നടത്തി ഇടത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും യുഡിഎഫും ഒരുമിച്ച് ശ്രമിക്കുകയാണെന്ന് പരാതി കൊടുത്ത ശേഷം കെ ടി ജലീൽ പ്രതികരിച്ചു. പി സി ജോർജ് സ്വപ്നയുമായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമന്നും പരാതിയിൽ ഉണ്ട്.
'സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരേയും വ്യക്തിപരമായി എനിക്കെതിരേയും ഉന്നയിച്ചിട്ടുള്ള കള്ള ആരോപണങ്ങൾക്കെതിരെ പരാതി നൽകി. നുണ പ്രചാരണം നടത്തി ഇടത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും യുഡിഎഫും ഒരുമിച്ച് ശ്രമിക്കുന്നു. ഗൂഢാലോചന നടന്നിട്ടുണ്ട്. പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന് മുമ്പും സമാനമായ അടിസ്ഥാനരഹിതമായ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.' കെ ടി ജലീൽ പറഞ്ഞു.
മൂന്ന് അന്വേഷണ ഏജൻസികൾ സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്തിട്ടുണ്ട്. അവർക്കെതിരെ 164 കൊടുത്തിട്ടുണ്ട്, അന്ന് പറഞ്ഞ കാര്യങ്ങൾ തേൻ പുരട്ടി മസാല തേച്ച് അവതരിപ്പിക്കുകയാണ്. ഇതിലൊന്നും ഭയമില്ലെന്നും കെ ടി ജലീൽ വിശദീകരിച്ചു. മൂന്ന് അന്വേഷണ ഏജൻസികൾ അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്തിയിട്ടില്ല. എത്ര വലിയ അന്വേഷണം ഇനിയും നടത്തിയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന ആത്മവിശ്വാസം ഉണ്ട്. തോന്നുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമായി ആരുടെയോ പ്രേരണയെ തുടർന്ന് ജനങ്ങളോട് പറഞ്ഞ് മാന്യമായി പൊതു പ്രവർത്തനം നടത്തുന്നവരെ അപമാനിക്കാൻ രെു രാഷ്ട്രീയ പാർട്ടിയും കൂട്ടുനിൽക്കരുത്. ബിജെപി പ്രേരണയിൽ നടക്കുന്ന ഗൂഡാേലാചനയ്ക്ക് യുഡിഎഫ് ഇന്ധനം പകരുന്നു. പ്രക്ഷോഭകർക്ക് ദുഃഖിക്കേണ്ടി വരുമെന്നും കെ ടി ജലീൽ പറഞ്ഞു.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത
- ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന പ്രസ്താവന ദോഷം ചെയ്യുമോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്