20 വർഷത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ ആറുപേർ; പനമരത്തെ മരണങ്ങൾ കൂടത്തായ് മോഡലാണോ ? പോസ്റ്റ്മോർട്ടത്തിൽ ഒന്നും കണ്ടെത്താനായില്ല; കെമിക്കൽ അനലിസ്റ്റിന്റെ റിപ്പോർട്ട് കാത്ത് പൊലീസ്; ദുരൂഹത അഴിക്കാൻ മാനന്തവാടി ഡി വൈ എസ് പി
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം: 2002-20016 കാലയളവിൽ ഒരേ കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ, 2019 ഒക്ടോബർ അഞ്ചിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജോളി ജോസഫിനെ ആരും മറന്നു കാണില്ല. കേരളമാകെ ചർച്ച ചെയ്ത കൊലപാതക പരമ്പരയിലെ വില്ലൻ സയനെയ്ഡായിരുന്നു. അതുപോലെ തന്നെയുള്ള ദുരൂഹ മരണങ്ങളാണ് വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ കൊളത്തറ കോളനിയിൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ 20 വർഷത്തിനിടെ ഇവിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ആറുപേർ. അതും ഒരേ കുടുംബത്തിൽ പെട്ടവർ. ഇതിൽ ഒടുവിലത്തെ ആളാണ് വ്യാഴാഴ്ച രാത്രി മരിച്ച സുനിത (34 ). സുനിത അടക്കം ഒരു മാസത്തിനിടെ നടന്നത് രണ്ട് മരണങ്ങളാണ്. കോളനിയിൽ 200 ലധികം വീടുകൾ ഉണ്ടെങ്കിലും സുനിതയുടെ അമ്മ കൊച്ചി അടക്കമുള്ളവരുടെ വീട് ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കൊച്ചിയുടെ സഹോദരൻ കറുപ്പനെ ആദ്യം ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇതിന് ശേഷം എട്ടു വർഷം മുമ്പ് സുനിതയുടെ അച്ഛൻ ബാലനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതിയെ തുടർന്ന് ഇവരുടെ മകനായ വിനുവിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. എന്നാൽ വിനുവിനെ മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇവർക്കൊപ്പം താമസിച്ചിരുന്ന ബന്ധുവായ 60 കാരനായ ചൊക്ലിയേയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം സുനിതയുടെ രണ്ടാനച്ഛൻ രാമനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദുരൂഹമരണങ്ങൾ ചർച്ചയായി മാറിയിരിക്കുകയാണ്. കൊലപാതകങ്ങളാണ് എന്നാണ് നാട്ടുകാരുടെ സംശയം. അതേ സമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൽ അസ്വാഭാവികതയില്ലെന്നും പോസ്റ്റ്മോർട്ടത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും പനമരം സബ് ഇൻസ്പെക്ടർ അജേഷ് അറിയിച്ചു എന്നാൽ കെമിക്കൽ അനലിസ്റ്റ് റിപ്പോർട്ടിന് വേണ്ടി കാക്കുകയാണ് എന്നും അതു കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും പൊലീസ് പറഞ്ഞു. എന്തായാലും സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . മാനന്തവാടി ഡിവൈഎസ് പി നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. കൂടത്തായി മോഡൽ കൊലപാതകം ആണോ തുടർച്ചയായുള്ള മരണങ്ങൾക്ക് പിന്നിലെന്ന സംശയം നാട്ടുകാർക്കുണ്ട്.
സിനിമാ കഥകളെ വെല്ലുന്ന രീതിയിലാണ് കൂടത്തായിയിൽ കൊലപാതക പരമ്പര അരങ്ങേറിയത്. 2002 മുതൽ 2016 വരെയുള്ള 14 വർഷങ്ങളിലായി ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. അവസാന മരണം സംഭവിച്ച് പിന്നെയും മൂന്ന് വർഷങ്ങൾക്കു ശേഷമാണ് കൊലപാതക പരമ്പരയിൽ അന്വേഷണം നടക്കുന്നതും മരിച്ച റോയിയുടെ ഭാര്യ ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.
കൂടത്തായിയിൽ സംഭവിച്ചത്
കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലാണ് കൊലപാതക പരമ്പര അരങ്ങേറുന്നത്. 2002 ഓഗസ്റ്റ് 22 നാണ് ആദ്യ മരണം സംഭവിച്ചത്. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യയും അദ്ധ്യാപികയുമായ അന്നമ്മയാണ് മരിച്ചത്. ഓഗസ്റ്റ് 22 ന് രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നമ്മയ്ക്ക് ചില അസ്വസ്ഥതകളുണ്ടായി. ഭക്ഷണത്തിനൊപ്പം അന്നമ്മ ആട്ടിൻസൂപ്പ് കഴിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവർക്ക് അസ്വസ്ഥതകളുണ്ടാകുന്നതും പിന്നീട് മരിക്കുന്നതും. വീട്ടിലെ എല്ലാവരും അന്നേദിവസം ഭക്ഷണത്തിനൊപ്പം ആട്ടിൻസൂപ്പ് കഴിച്ചിരുന്നു. എന്നാൽ, അന്നമ്മയ്ക്ക് മാത്രമാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. അതുകൊണ്ട് മരണത്തെ കുറിച്ച് മറ്റ് സംശയങ്ങളൊന്നും ഉടലെടുത്തില്ല.
അന്നമ്മ മരിച്ച് ആറു വർഷം കഴിഞ്ഞാണ് അടുത്ത മരണം റിപ്പോർട്ട് ചെയ്യുന്നത്. 2008 ഓഗസ്റ്റ് 26 നായിരുന്നു രണ്ടാമത്തെ മരണം. ഗൃഹനാഥനായ ടോം തോമസായിരുന്നു മരിച്ചത്. അന്നമ്മ മരിച്ചതിനു സമാനമായ സാഹചര്യമായിരുന്നു ഇതും. കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് രാത്രി ഭക്ഷണം കഴിച്ച ശേഷം ടോം തോമസിന് ചില അസ്വസ്ഥതകളും ശാരീരിക ബുദ്ധിമുട്ടുകളും തോന്നി. ഇതേ തുടർന്ന് ടോം തോമസും മരിച്ചു.
മൂന്നാമത്തെ മരണം സംഭവിക്കുന്നത് 2011 ലാണ്. ടോം തോമസിന്റെയും അന്നമ്മയുടെയും മൂത്ത മകനായ റോയ് തോമസ് (40) 2011 സെപ്റ്റംബർ 30 ന് മരിക്കുന്നു. രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതകൾ പ്രകടിപ്പിച്ച റോയ് തോമസ് അന്നേ ദിവസം തന്നെ മരിച്ചു. ആദ്യ രണ്ട് മരണങ്ങൾ ഹൃദയാഘാതത്തെ തുടർന്നാകാമെന്നു കുടുംബാംഗങ്ങൾ കരുതിയിരുന്നു. എന്നാൽ, റോയ് തോമസിന്റെ മരണത്തിൽ ബന്ധുക്കൾക്ക് ചില സംശയങ്ങൾ തോന്നി. ഇതേ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു.
ടോം തോമസിന്റെയും അന്നമ്മയുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിരുന്നില്ല. റോയ് തോമസിന്റെ മരണത്തിൽ പോസ്റ്റുമോർട്ടത്തിനു ശേഷം നിർണായകമായ സൂചന ലഭിച്ചു. റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതോടെ ദുരൂഹത തോന്നി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും നടന്നു. എന്നാൽ, റോയ് തോമസ് ആത്മഹത്യ ചെയ്തതാകാമെന്ന ധാരണയിലായിരുന്നു ബന്ധുക്കൾ.
പിന്നീട് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്യുന്നത് ഗൃഹനാഥയായ അന്നമ്മയുടെ സഹോദരൻ മാത്യുവിന്റേതാണ്. മഞ്ചാടിയിൽ കുടുംബാംഗമാണ് മാത്യു. 2014 ഏപ്രിൽ 24 നായിരുന്നു മാത്യുവിന്റെ മരണം. രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷമായിരുന്നു മാത്യുവിന്റെ മരണവും.
അതിനുശേഷം വീണ്ടും ഈ കുടുംബത്തിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. പൊന്നാമറ്റം ടോം തോമസിന്റെ സഹോദരൻ സഖറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ ഫിലിയും മകൾ അൽഫൈനും രണ്ട് വർഷത്തെ വ്യത്യാസത്തിൽ മരിച്ചു. 2014 മെയ് മൂന്നിനാണ് ഷാജുവിന്റെ മകൾ അൽഫൈൻ മരിക്കുന്നത്. ഇതിനു പിന്നാലെ 2016 ജനുവരി 11 ന് ഷാജുവിന്റെ ഭാര്യ ഫിലിയും മരിച്ചു.
ഷാജുവും ജോളിയും വിവാഹിതരാകുന്നു
മരിച്ച റോയ് തോമസിന്റെ ഭാര്യയാണ് ജോളി. എല്ലാ മരണങ്ങളും നടക്കുന്ന സമയത്ത് ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് പരാതിയുണ്ടായിരുന്നു. മരണങ്ങളെല്ലാം കൊലപാതകമാണെന്നു വ്യക്തമായതോടെ പൊലീസ് ജോളിയെ കസ്റ്റഡിയിലെടുത്തു. മരണങ്ങളുമായി ജോളിക്ക് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു. സയനൈഡ് നൽകിയാണ് എല്ലാവരെയും കൊലപ്പെടുത്തിയത്. ജോളിക്ക് സയനൈഡ് നൽകിയത് ബന്ധുവും ജുവലറി ജീവനക്കാരനുമായ എം.എസ്.ഷാജി (മാത്യു) വാണ്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാത്യുവിന്റെ സുഹൃത്തും സ്വർണപ്പണിക്കാരനുമായ പ്രജുകുമാറാണ് സയനൈഡ് എത്തിച്ചുനൽകിയത്. ഇവർ മൂന്നു പേരെയും പൊലീസ് ചോദ്യം ചെയ്യുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊലപാതകങ്ങളെല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നു ജോളി സമ്മതിച്ചു. മറ്റാരുടെയും പേര് ജോളി പൊലീസിനോട് പറഞ്ഞിട്ടില്ല.
വഴിത്തിരിവായത് റോജോയുടെ പരാതി
മരിച്ച റോയ് തോമസിന്റെ ഇളയ സഹോദരൻ റോജോ നൽകിയ പരാതിയിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയാൻ തുടങ്ങിയത്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചായിരുന്നു റോജോ പരാതി നൽകിയത്. പിന്നീട് കല്ലറകൾ തുറന്ന് ഫൊറൻസിക് പരിശോധന നടത്താൻ തീരുമാനിച്ചു. മരിച്ചവരുടെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതോടെ കൊലപാതക പരമ്പരയിൽ വഴിത്തിരിവുണ്ടായി.
അന്വേഷണം ജോളിയിലേക്ക്
മരിച്ച റോയ് തോമസിന്റെ ഭാര്യയാണ് ജോളി. എല്ലാ മരണങ്ങളും നടക്കുന്ന സമയത്ത് ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് പരാതിയുണ്ടായിരുന്നു. മരണങ്ങളെല്ലാം കൊലപാതകമാണെന്നു വ്യക്തമായതോടെ പൊലീസ് ജോളിയെ കസ്റ്റഡിയിലെടുത്തു. മരണങ്ങളുമായി ജോളിക്ക് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു. സയനൈഡ് നൽകിയാണ് എല്ലാവരെയും കൊലപ്പെടുത്തിയത്. ജോളിക്ക് സയനൈഡ് നൽകിയത് ബന്ധുവും ജുവലറി ജീവനക്കാരനുമായ എം.എസ്.ഷാജി (മാത്യു) വാണ്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാത്യുവിന്റെ സുഹൃത്തും സ്വർണപ്പണിക്കാരനുമായ പ്രജുകുമാറാണ് സയനൈഡ് എത്തിച്ചുനൽകിയത്. ഇവർ മൂന്നു പേരെയും പൊലീസ് ചോദ്യം ചെയ്യുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കൊലപാതകങ്ങളെല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നു ജോളി സമ്മതിച്ചു. മറ്റാരുടെയും പേര് ജോളി പൊലീസിനോട് പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ ഭർത്താവ് ഷാജു സ്കറിയക്ക് കൊലപാതകങ്ങളിൽ പങ്കില്ലെന്നും ജോളി പറഞ്ഞതായാണ് റിപ്പോർട്ട്. കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്നും സ്വത്ത് തർക്കമുണ്ടായിരുന്നെന്നും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവും പ്രതികരിച്ചിട്ടുണ്ട്. മരിച്ച റോയിയുടെ സഹോദരിയെ കൊല്ലാനും പ്രതികൾ ശ്രമിച്ചുവെന്ന ഗുരുതര വെളിപ്പെടുത്തലുമുണ്ട്. എന്തായാലും കേസിലെ മുഖ്യപ്രതി ജോളി ഇപ്പോൾ ജയിലിലാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്