Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനമേഖലയ്ക്കു ചുറ്റും ഒരു കിലോ മീറ്റർ ലോലമേഖല നിർബന്ധം; മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ഖനനമോ പാടില്ല; ഇഎസ്‌സെഡ് മേഖലയിൽ നിലനിൽക്കുന്ന നിർമ്മിതികളെക്കുറിച്ചും സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകണം; വനമേഖലയിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഉത്തരവുമായി സുപ്രീംകോടതി

വനമേഖലയ്ക്കു ചുറ്റും ഒരു കിലോ മീറ്റർ ലോലമേഖല നിർബന്ധം; മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ഖനനമോ പാടില്ല; ഇഎസ്‌സെഡ് മേഖലയിൽ നിലനിൽക്കുന്ന നിർമ്മിതികളെക്കുറിച്ചും സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകണം; വനമേഖലയിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഉത്തരവുമായി സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽനിന്ന് ജനവാസമേഖലകൾ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ നിരന്തരം അവഗണിച്ചിരുന്നു. ഇത് മാത്രമല്ല, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സുപ്രീംകോടതി ഉത്തരവ് വനമേഖലയിൽ താമസിക്കുന്നവരെ സാരമായി ബാധിക്കുന്നതാണ്. സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല (ഇഎസ്സെഡ്) ആയി നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവാണ് ആശങ്കയിലാക്കുന്നത്.

ഇത്തരം ഇഎസ്‌സെഡ് മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ദേശീയ വന്യജീവി സങ്കേതം, ദേശീയ പാർക്കുകൾ എന്നിവിടങ്ങളിൽ ഖനനമോ പാടില്ലെന്നും കോടതി വിധിച്ചു. ഇതുപ്രകാരം, നിലവിലെ ഇഎസ്‌സെഡ് മേഖലയിൽ നിലനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിർമ്മിതികളെക്കുറിച്ചും സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാനും വനംവകുപ്പ് അധികൃതരോടു നിർദേശിച്ചു.

ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമാണെന്ന വിധി നിലവിൽ അതിലധികം ബഫർ സോൺ നിശ്ചയിച്ചിരിക്കുന്ന മേഖലകൾക്കു ബാധകമാകില്ലെന്നും ജഡ്ജിമാരായ എൽ. നാഗേശ്വർ റാവു, ബി.ആർ. ഗവായ്, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ചുരുക്കത്തിൽ നിലവിലുള്ള ബഫർ സോണുകളും ഇഎസ്‌സെഡ് മേഖലകളും നിലനിൽക്കും. നീലഗിരിയിലെ വനനശീകരണത്തിനെതിരെ നിയമയുദ്ധം നടത്തി ശ്രദ്ധ നേടിയ, പരേതനായ ടി.എൻ.ഗോദവർമൻ തിരുമുൽപ്പാട് നൽകിയ ഹർജിയിലെ അപേക്ഷകളും റിപ്പോർട്ടുകളുമാണു കോടതി പരിഗണിച്ചത്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് വന്യജീവിസങ്കേതങ്ങളോട് ചേർന്ന ജനവാസ മേഖലകളടക്കം പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുമെന്നിരിക്കെ ഇവയിൽനിന്ന് കിഴക്കൻ മേഖലയിലെ ജനവാസമേഖലകൾ ഒഴിവാക്കണമെന്ന നിർദേശമാണ് കേന്ദ്ര സർക്കാറു നിരസിച്ചിരുന്നു. അതോടെയാണ് വന്യജീവി സങ്കേതത്തോട് ചേർന്നു ജീവിക്കുന്നവർ ഏറെ ആശങ്കയിലായിരുന്നു.

ഇരവികുളം ദേശീയോദ്യാനത്തിനുചുറ്റും പരിസ്ഥിതി ലോല മേഖലയും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു വിജ്ഞാപനം പുറത്തിറങ്ങിയത് ജനജീവിതത്തെ ബാധിക്കുമോയെന്ന് ആശങ്കയും ശക്തമായിരുന്നു. മതികെട്ടാൻ ചോല ദേശീയോദ്യാനത്തിനു ചുറ്റുമായി 17.5 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയായി (ഇഎസ്സെഡ്) പ്രഖ്യാപിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനമിറക്കിയിരുന്നു. ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിലെ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയിൽ. അതിനു പിന്നാലെയാണ് ഇരവികുളം ദേശീയോദ്യാനത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖല വരുന്നത്. ഇരവികുളം ദേശീയോദ്യാനം, ചിന്നാർ വന്യജീവി സങ്കേതം, ആനമുടി ചോല ദേശീയോദ്യാനം, കുറിഞ്ഞിമല വന്യജീവി സങ്കേതം,

പാമ്പാടുംചോല ദേശീയോദ്യാനം എന്നിവയ്ക്കു ചുറ്റുമായി മൊത്തം 102.26 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കാനാണ് വിജ്ഞാപനം. ഇവയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ ദൂരത്തിലാണ് പരിസ്ഥിതി ലോല മേഖല. ആകെ 264.643 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയുടെ വിസ്തീർണം.

ജിയോ കോർഡിനേറ്റ്‌സ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് വന്യജീവി സങ്കേതത്തിന്റെ അതിർത്തിയും പരിസ്ഥിതി ലോല മേഖലയുടെ അതിരുകളും നിശ്ചയിച്ചിട്ടുള്ളത്. പരിസ്ഥിതി ലോല മേഖലയിൽ നിരോധനങ്ങളും നിയന്ത്രണങ്ങളും അനുമതികളും ഏതിനൊക്കെയെന്ന് കരടു വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ആകെ 41 വിഭാഗങ്ങളായാണ് ഇവ തരം തിരിച്ചിട്ടുള്ളത്.അതിൽ 9 കാര്യങ്ങൾക്ക് പൂർണ നിരോധനവും 21 കാര്യങ്ങൾക്ക് നിയന്ത്രണവും 10 കാര്യങ്ങൾക്ക് അനുമതിയും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP