സിപിഎമ്മിന്റെ കണ്ണൂർ കോട്ടയിൽ നെഞ്ചുറപ്പോടെ നിന്ന കരുത്തൻ; ജനകീയ ഇടപെടലിലൂടെ പറവൂറിനെ കാൽനൂറ്റാണ്ട് കാത്ത നയതന്ത്രം; രണ്ടും ചേർന്ന് കേഡറിനെ തകർക്കുന്ന സെമി കേഡറായി; കാലുവാരൽ രാഷ്ട്രീയം അനുവദിക്കാതെ വിഡിയും കെ എസും ജാഗരൂഗരായി; തൃക്കാക്കരയിലേത് അടിത്തറ ശക്തമാക്കിയതിന്റെ മെച്ചം; ജയിക്കുന്നത് കോൺഗ്രസ് ടീം വർക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിപിഎം കേഡർ പാർട്ടിയാണ്. ഒരു പരിധി വരെ ബിജെപിയും ആർഎസ്എസ് ചട്ടക്കൂട്ടിൽ പ്രവർത്തിക്കുന്ന കേഡർ സംവിധാനം. എന്നാൽ കോൺഗ്രസ് തോന്നുംപടി പോയ പാർട്ടിയാണ്. ആർക്കും എന്തുമാവാം. എന്നാൽ കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്തിയതോടെ കഥമാറി. കേഡറിനെ മറികടക്കാൻ സെമി കേഡറിനെ അവതരിപ്പിച്ചു. അണികൾ എല്ലാം അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ഏകീകൃത പാർട്ടി നേതൃത്വമെന്ന സംവിധാനത്തെ ചില നേതാക്കൾ എതിർത്തു. എന്താണ് സെമി കേഡർ എന്ന് ചോദിച്ചവർ പോലും ഉണ്ടായിരുന്നു. പക്ഷേ തൃക്കാക്കരയിൽ ആ അച്ചടക്കം വിജയമാകുകയാണ്.
എൽഡിഎഫിന്റെ സംഘടനാ സംവിധാനത്തെ വെല്ലാനുള്ള കരുത്ത് സെമി കേഡർ ബുദ്ധിയിലൂടെ കോൺഗ്രസ് നേടി. എല്ലാം വിഡി സതീശനും കെ സുധാകരനും ചേർന്ന് തീരുമാനിച്ചു. അത് അതേ പോലെ നടപ്പാക്കി. നേതാക്കൾക്ക് ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചു. പക്ഷേ അച്ചടക്കം ലംഘിച്ച കെവി തോമസിനെ പോലുള്ളവരെ തള്ളിക്കളഞ്ഞു. കെവി തോമസിനെ മൈൻഡ് പോലും ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ചു. ഒരു ചുക്കും സംഭവിക്കില്ലെന്ന് സുധാകരന്റെ വാക്കുകൾ അണികൾക്ക് പ്രതീക്ഷയായി. മാധ്യമങ്ങളോട് വിഡി സതീശന്റെ മുഖം കറുപ്പിച്ച് ഇടപെടലും നടത്തി. ഇതെല്ലാം കോൺഗ്രസിൽ പതിവില്ലാത്തതായിരുന്നു. നിങ്ങൾ മുഖ്യമന്ത്രിയോട് ഇങ്ങനെ ചോദിക്കുമോ എന്ന മറു ചോദ്യം ജനകീയ മുഖവുമായി നിറഞ്ഞ വിഡി സതീശനെ കൊണ്ട് മാധ്യമങ്ങളോട് ചോദിപ്പിച്ചതായിരുന്നു സെമി കേഡറിലേക്ക് കോൺഗ്രസ് മാറ്റത്തിന് ഏറ്റവും വലിയ തെളിവ്.
നേതൃത്വം പറഞ്ഞ ഉത്തരവാദിത്തങ്ങൾ നേതാക്കളെല്ലാം പാലിച്ചു. തൃക്കാക്കരയിൽ ഉമാ തോമസിനെതിരെ ജനകീയ പരിവേഷമുള്ള നേതാക്കളാരും സംസാരിച്ചില്ല. സീറ്റ് മോഹിച്ചവർ പോലും ഉമാ തോമസിന് വേണ്ടി വോട്ട് തേടി എത്തി. കുടുംബ വാഴ്ചയിലെ ചർച്ചകൾ ഉമാ തോമസിനെതിരെ ഉയർത്തിയാൽ കെവി തോമസിന്റെ ഗതിയുണ്ടാകുമെന്ന മുന്നറിയിപ്പും സുധാകരൻ നൽകിയിരുന്നു. ചെറിയാൻ ഫിലിപ്പിനെ കൊണ്ട് സിപിഎമ്മിന്റെ കൂടെ കിടന്നവനേ രാപ്പനി അറിയൂവെന്ന് പറയിപ്പിച്ചതും തന്ത്രങ്ങളുടെ ഭാഗം. അങ്ങനെ ആവനാഴിയിലെ അസ്ത്രമെല്ലാം സുധാകരൻ കൃത്യമായി വിനിയോഗിച്ചു. കാലുവാരി തോൽപ്പിക്കുന്ന കോൺഗ്രസ് ചരിത്രം അങ്ങനെ തൃക്കാക്കരയിൽ നടക്കാതെ പോയി.
കേരളത്തിൽ കോൺഗ്രസ് അസ്തമിച്ചെന്ന് വിമർശിച്ച് നടന്നവർക്കുമുന്നിൽ ഇനി കെ.സുധാകരനും വി.ഡി സതീശനും ജയം നേടി. പാർട്ടിയുടെ സെമികേഡർ പരിവർത്തനത്തിന്റെ ആദ്യ ഫലമായി അവർ തൃക്കാക്കരയെ കാണുന്നു. ഇനി യുഡിഎഫിലും ചോർച്ചയുണ്ടാകില്ല. ഘടക കക്ഷികളിൽ ചിലരെ അടർത്തിയെടുക്കാൻ സിപിഎം രംഗത്തുണ്ട്. തൃക്കാക്കരയിൽ തോറ്റിരുന്നുവെങ്കിൽ പലരും കോൺഗ്രസിനെ ഉപേക്ഷിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അത്രയ്ക്ക് കെട്ടുറപ്പോടെയായിരുന്നു തൃക്കാക്കരയിൽ കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും പ്രവർത്തനം. ജയം മാത്രമാണ് അവർ ആഗ്രഹിച്ചത്. അത് അതിഗംഭീരമാക്കി ഉമാ തോമസിന്റെ ഇടപെടലുകളും.
കെവി തോമസിനെ ഫോണിൽ വിളിച്ച ഉമാ തോമസിന് കിട്ടിയത് മോശം പ്രതികരണമായിരുന്നു. എങ്കിലും തോമസിനെ നേരിട്ട് കണ്ട് വോട്ട് അഭ്യർ്ത്ഥിക്കണമെന്ന് ഉമാ തോമസിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതിനെ സുധാകരൻ അനുകൂലിച്ചില്ല. അങ്ങനെ പാർട്ടി പറഞ്ഞത് അനുസരിച്ച് സ്ഥാനാർത്ഥിയും പ്രവർത്തിച്ചു. പറഞ്ഞിടത്തെല്ലാം പോയി. എൻ എസ് എസ് ആസ്ഥാനത്ത് അടക്കം ഉമാ തോമസ് എത്തിയത് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. വിഡിയും കെ എസും രാഷ്ട്രീയം പറഞ്ഞപ്പോൾ മാന്യമായി പ്രചരണത്തിൽ ഇടപെട്ട് ഉമാ പിടിയെ ചർച്ചയാക്കി. അത് വിജയമായി.
കോൺഗ്രസ് സിപിഎമ്മിനെ പോലെ സെമി കേഡർ സ്വഭാവത്തിലാകണമെന്നായിരുന്നു കെ.സുധാകരൻ കെപിസിസി അധ്യക്ഷനായ ശേഷം ആദ്യം മുന്നോട്ടുവെച്ച നിലപാട്. എതിർപ്പുകളും വിമർശനങ്ങളും കളിയാക്കലുകളും ഏറെയുണ്ടായെങ്കിലും സെമികേഡറിലേക്കുള്ള മാറ്റത്തിന്റെ ആദ്യപടിയായി പാർട്ടിയിൽ സി.യു.സി(കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി) മാറി. ഗ്രാമങ്ങളിലടക്കം സി.യു.സിയുടെ ചുവടുപിടിച്ച് കോൺഗ്രസ് നേതാക്കൾ പാർട്ടി പരിപാടികളിൽ അണിനിരന്നു. ഇത് കോൺഗ്രസിന് നൽകിയ ആത്മവിശ്വാസവും ഊർജ്ജവും വലുതായിരുന്നു. ഈ കരുതൽ തൃക്കാക്കരയിലും തുണച്ചു. ക.വി തോമസിനെ പോലെ സഭയ്ക്കുള്ളിലും ചില കേന്ദ്രങ്ങളിലും വലിയ സ്വാധീനമുണ്ടായിരുന്ന നേതാവ് കളം മാറിയിട്ടും സെമി കേഡർ തന്ത്രം കോൺഗ്രസിനെ തുണച്ചു.
കെ.വി തോമസിന്റെ സ്വാധീനം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും എൽ.ഡി.എഫ് കരുതി. പക്ഷെ കോൺഗ്രസ് നേതാക്കളെ പോലും ഞെട്ടിച്ചു കളഞ്ഞു തൃക്കാക്കര വിജയം. സെക്രട്ടേറിയറ്റ് പോലും എറണാകുളത്തേക്ക് മാറ്റിയതുപോലെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും പാർട്ടി നേതാക്കളുമടക്കം അണിനിരന്നായിരുന്നു എൽ.ഡി.എഫിന്റെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണം. ഒട്ടും വിട്ടുകൊടുക്കാതെ കോൺഗ്രസും യു.ഡി.എഫും അണി നിരന്നു. യു.ഡി.എഫിൽ ക്യാപ്റ്റനായി വി.ഡി സതീശൻ മാറി. പിന്നണിയിൽ നിന്ന് സുധാകരൻ ഉപദേശകനായി.
കോൺഗ്രസിൽ വി.ഡി സതീശനും കെ.സുധാകരനും ഒരു പ്രത്യേക കോക്കസായി പ്രവർത്തിക്കുന്നുവെന്നുവരെ പാർട്ടിക്കുള്ളിൽ വിമർശനമുയുർന്നു. അതുകൊണ്ടുതന്നെ തൃക്കാക്കരയിലെ വിജയം വി.ഡി സതീശനും കെ.സുധാകരനും ഒരു പോലെ പ്രധാനപ്പെട്ടതുമായിരുന്നു. കെ.റെയിൽ സമരം കേരളത്തിൽ കത്തിനിൽക്കുമ്പോൾ തൃക്കാക്കരയിലെ വിജയം കോൺഗ്രസിന് അനിവാര്യമായിരുന്നു. കോൺഗ്രസ് ഉയർത്തിയ വിഷയങ്ങളുടെ പ്രസക്തിയാണ് ഇതോടെ ഉയരുന്നത്.
യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയെന്നാണ് എറണാകുളം അറിയപ്പെട്ടിരുന്നതെങ്കിലും ആ ചരിത്രം മാറ്റിമറിക്കുമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രഖ്യാപനം. മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടി. അത് ഉറപ്പാക്കാൻ പി.സി ജോർജിന്റെ അറസ്റ്റുകൊണ്ട് കഴിയുമെന്ന് നേതൃത്വം കരുതി. പക്ഷേ ഒന്നും നടന്നില്ല. തൃക്കാക്കരയിലെ മിന്നും ജയത്തോടെ തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കുകൾ എങ്ങോട്ടും പോയിട്ടില്ല എന്ന് സ്ഥാപിക്കാനും യു.ഡി.എഫിന് കഴിഞ്ഞു.
കഴിഞ്ഞ തവണ 69.28 ആയിരുന്നു വോട്ടിങ് ശതമാനമങ്കിൽ ഇത്തവണ അത് 68.77 ആയി കുറഞ്ഞിരുന്നു. മാത്രമല്ല, 20-20 യും ആം ആദ്മിയും മത്സരത്തിനുണ്ടായിരുന്നില്ല. കണക്കുകൂട്ടലുകളിൽ യു.ഡി.എഫ് കോട്ടയിലായിരുന്നു വോട്ടിങ് കുറഞ്ഞിരുന്നത്. എന്നിട്ടും ഇടതു കോട്ടകളിൽ പോലും മുന്നേറ്റമുണ്ടാക്കി ഉമ മുന്നേറി. അരും പ്രതീക്ഷിക്കാത്ത മുന്നേറ്റം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍