ആരെ വേണമെങ്കിലും വിവാഹം ചെയ്തോളൂ... അത് പള്ളിയിൽ വച്ചാകണം... എന്നു പറഞ്ഞ അമ്മ; കാനോൻ നിയമ പ്രകാരം ഒരാൾ ക്രിസ്ത്യൻ ആയാൽ പള്ളിയിൽ വച്ചു വിവാഹം നടത്തമെങ്കിലും വിസമ്മതം പറഞ്ഞ ബിഷപ്പ്; കോതമംഗലത്ത് അവർ ഒരുമിച്ചു; വിയോഗത്തിലും ആ വിശ്വാസം ഉമയ്ക്ക് കരുത്തായി; തൃക്കാക്കരയിൽ ജയിച്ചത് പി ടി തരംഗം
മറുനാടൻ മലയാളി ബ്യൂറോ
കാക്കനാട്: ആദ്യ റൗണ്ട് എണ്ണി തീർന്നു.. ഉമാ തോമസിന് ലീഡ് 597... ഈ ഘട്ടത്തിൽ 1000 വോട്ടെങ്കിലും ലീഡ് വേണമായിരുന്നു. ഉമാ തോമസിന് തിരിച്ചടി ഉറപ്പ്. മലയാളത്തിലെ പ്രധാന ചാനൽ തുടക്കത്തിൽ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. ഈ ഘട്ടത്തിൽ വോട്ട് പോലും എണ്ണിയിരുന്നില്ല. എന്നാൽ മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ അവരും പറഞ്ഞു പിടിയെക്കാൾ ഇരട്ടി വോട്ടിന്റെ ലീഡ് ഉമാ തോമസിന്. തൃക്കാക്കരയിൽ ഉമയുടെ പടയോട്ടം അവർ മാറ്റി പറഞ്ഞു. ഇവിടെ വിജയിക്കുന്നത് പിടിയിലുള്ള ഉമാ തോമസിന്റെ വിശ്വാസമാണ്. തൃക്കാക്കരക്കാർ പിടിയെ കൈവിടില്ലെന്ന് മനസ്സിൽ ഉറപ്പിച്ചാണ് ഉമാ തോമസ് വോട്ട് ചോദിച്ചത്. ആ വിശ്വാസം യുഡിഎഫിനെ രക്ഷിച്ചു. കോൺഗ്രസിലെ കുതികാൽ വെട്ടുകാർ തോൽക്കുമെന്ന് പറഞ്ഞിട്ടും ഉമാ തോമസ് ജയിച്ചു.
മഹാരാജാസ് കോളജിലെ പഠന കാലത്താണ് പി.ടി.തോമസും ഭാര്യ ഉമയും കണ്ടുമുട്ടുന്നത്. അന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റാണ് പി.ടി.തീപ്പൊരി പ്രസംഗകൻ. ഉമ മഹാരാജാസ് കോളജിന്റെ തന്നെ കെഎസ്യു വൈസ് ചെയർപഴ്സനും ഗായികയും. മഹാരാജാസ് ക്യാംപസിൽ ഉമ ഒരു പാട്ട് പാടിയതോടെയാണു പി.ടി.യുടെ സൗഹൃദം പ്രണയമായി പൂത്തതെന്നു സഹപാഠികൾ പറയുന്നു. അത് മഞ്ഞിൽ വിരഞ്ഞ പൂക്കൾ എന്ന സിനിമയിലെ മനോഹര ഗാനം. പിന്നീട് പിടിയുടെ വിശ്വാസത്തിനൊപ്പം ഉമാ തോമസ് ഉറച്ചു നിന്നു. അപ്രതീക്ഷിതമായി പിടിയെ മരണം തിരിച്ചു വിളിച്ചു. തളർന്ന ഉമ മഹാരാജാസിലെ പഴയ രാഷ്ടീയക്കാരിയായി. പിടിയെ വിശ്വസിച്ച് അവർ വീണ്ടും വോട്ട് തേടിയെത്തി. അപ്പോഴും അവർ ജയിച്ചു കയറി.
ഉമയുടേയും പിടിയുടേയും പ്രണയം കാമ്പസുകൾ ഏറ്റെടുത്ത ഒന്നാണ്. കോൺഗ്രസിലെ വിപ്ലവ പ്രണയ വിവാഗം. ഉമയ്ക്കു വിവാഹാലോചനകൾ വരുന്നുണ്ടെന്ന് അറിഞ്ഞ് നേരിട്ട് പ്രണയം പറയാൻ പി.ടി. ഹോസ്റ്റലിൽ എത്തിയെങ്കിലും ഒപ്പം കൂട്ടുകാരികൾ ഉണ്ടായിരുന്നതിനാൽ മടങ്ങി. എന്നാൽ, അന്നു രാത്രി തന്നെ പി.ടി. ഫോണിൽ വിളിച്ച് ഇഷ്ടം തുറന്നു പറഞ്ഞു. ഉമയ്ക്കും ഇഷ്ടമായി. രണ്ടു മതത്തിൽ പെട്ടവരാകയാൽ വിവാഹം അന്ന് അത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിച്ചു വയലാർ രവിയുടെ ഭാര്യ മേഴ്സി ഉമയ്ക്കായി സാരിയും താലിമാലയും വാങ്ങി നൽകി.
ബന്ധത്തെ എതിർത്ത് ഉമയുടെ വീട്ടുകാർ ആദ്യം അകന്നുനിന്നെങ്കിലും മകൻ വിഷ്ണു ജനിച്ചതോടെ ഭിന്നത മറന്ന് ഒപ്പം ചേർന്നു. ഭാര്യയേയും മക്കളേയും അവരുടെ സ്വാതന്ത്ര്യത്തിന് വിട്ട കുടുംബനാഥനായിരുന്നു പിടി തോമസ്. പിടി... നടക്കുക നിങ്ങൾ... മഹാരാജാസിന്റെ മുറ്റത്ത് നിന്നും ഉമയുടെ കൈ കോർത്തു പിടച്ചു നടന്ന പോലെ, ആ മനോഹര പ്രണയത്തിന്റെ ഓർമ്മകളുടെ കരം പിടിച്ച് നടക്കുക.-ഇതായിരുന്നു പിടിയുടെ വിയോഗത്തിന് ശേഷം സോ്ഷ്യൽ മീഡിയയിൽ എത്തിയ ഒരു കുറിപ്പ്. ആ കുറിപ്പിലെ വാക്കുകൾ ശരിവച്ച് പിടിയുടെ കരം പിടിച്ച് തൃക്കാക്കരയിലും ഉമാ തോമസ് ജയിക്കുകയാണ്.
തൃക്കാക്കരയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച എംഎൽഎയായിരുന്നു പിടി തോമസ്. പാരിസ്ഥിതിക വിഷയങ്ങളിലും മനുഷ്യന്റെ കണ്ണീരിലും എല്ലാം ഇടപെട്ട പിടി തോമസ്. മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിൽ ധീരതയോടെ എതിരിട്ട നേതാവ്. അപ്രതീക്ഷിത വിയോഗത്തിൽ വേദനിച്ച മലയാളികൾ. പിടി ഒരു തരംഗമാണ്. പ്രതികൂല രാഷ്ട്രീയ അവസ്ഥയിലും തൃക്കാക്കരയിലും അത് നിഴലിക്കുകയാണ്. ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായ തിരിച്ചടി തൃക്കാക്കരയിലും പ്രതിഫലിക്കുമെന്ന് കരുതിയവർക്ക് തെറ്റി. അതിനും അപ്പുറമായിരുന്നു പിടിയുടെ വികാരം.
പിടി തോമസിന്റെ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് മാഹൻ അബൂബേക്കർ വീക്ഷണത്തിൽ എഴുതിയ ലേഖനം നേരത്തെ വെറലായിരുന്നു. ആ ലേഖനം ചുവടെ
പണ്ട്, പതിറ്റാണ്ടുകൾക്കും മുൻപേ മഹാരാജാസിന്റെ ചുവരുകൾ രാഷ്ട്രീയത്തിന്റെയും, പ്രണയത്തിന്റെയും ചൂടറിഞ്ഞ നാളുകളിലൊന്നിൽ രണ്ട് മനുഷ്യരെ സൗഹൃദമെന്ന പാലത്തിലൂടെ കൂട്ടി മുട്ടിച്ചു. മഹാരാജാസിന്റെ നടുമുറ്റത്ത് തീപ്പൊരി പോലെ യുവാക്കളിലേക്ക് ആളി പടരുകയും, സിരകളിൽ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിക്കുകയും ചെയ്ത ആ പഴയ മഹാരാജാസുകാരൻ പിടി തോമസ് സംഘടന പ്രവർത്തനവുമായി രാജകീയ കലാലയത്തിന്റെ വരാന്തകളിലൂടെ നടക്കുന്ന കാലം.
പൂർവ വിദ്യാർത്ഥിയായി കലാലയത്തിന്റെ ഇടനാഴികളിൽ നിറഞ്ഞു നിന്ന തോമസെന്ന യുവജന നേതാവിനെ, ആദ്യമായി ഉമയെന്ന മഹാരാജാസുകാരിയുടെ കണ്ണിലുടക്കിയത് പ്രണയത്തിന്റെ വഴിയിൽ ഒരുമിച്ചൊഴുകാൻ വിധിക്കപ്പെട്ട രണ്ട് ജീവിതങ്ങളുടെ കൂടിച്ചേരൽ കൂടിയായിരുന്നു. ഉമ അടിമുടി കെ എസ് യൂകാരി ആയിരുന്നു എന്ന് മാത്രമല്ല, മഹാരാജാസിന്റെ ചുവരുകൾക്കുള്ളിലെ കെ എസ് യൂവിന്റെ മുന്നണി പോരാളി കൂടിയായിരുന്നു. തീവ്രമായി പ്രണയിക്കുന്നതിന് മുൻപ് തീവ്രമായ സൗഹൃദത്തിലേക്ക് രണ്ട് പേരെയും വഴി നടത്തിച്ചത് കെ എസ് യൂ എന്ന പ്രസ്ഥാനമാണ്.
കോളേജ് യൂണിയനിൽ പ്രതിനിധിയായും, യൂണിയൻ വൈസ് ചെയർപേഴ്സൺ ആയും നിറഞ്ഞു നിന്ന ഉമയുടെ കെ എസ് യൂ പ്രണയത്തെ പിടി തോമസ് എന്ന കെ എസ് യൂക്കാരൻ ഒരല്പം പ്രണയത്തോടെയാകണം നോക്കി കണ്ടത്. ഉമയെ കണ്ട നിമിഷം മുതൽ ഉമയോട് തോന്നിയ ഇഷ്ടം പങ്ക് വക്കാതെ പിടിച്ചു നിർത്തി പോന്ന പിടി തോമസിന് ഒടുവിൽ അത് പറയണമെന്നും, പറഞ്ഞില്ലെങ്കിൽ ഉമയെ എന്നെന്നേക്കുമായി പിരിയേണ്ടി വരുമെന്നും മനസ്സിലായി.
അമ്മയുടെ അനുജത്തി വഴി ഉമക്ക് വിവാഹ ആലോചനകൾ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ പിടി തോമസ് ഉമയോട് ഒന്ന് കാണണമെന്ന് പറഞ്ഞു. സംഘടന പ്രവർത്തനവുമായി നിറഞ്ഞു നിൽക്കുന്ന ഉമ പിടിയുടെ ആവശ്യം സംഘടന കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയായിരിക്കും എന്ന് കരുതി. അതുകൊണ്ട് തന്നെ ഉമ പിടിയെ കാണാൻ വന്നത് രണ്ട് കൂട്ടുകാരികളെയും കൂട്ടിയാണ്. ഉള്ളിലുള്ള പ്രണയം തുറന്ന് പറയാൻ ഉമയെ കാത്തിരുന്ന പിടിയുടെ മുൻപിലേക്ക് കൂട്ടുകാരികളുടെ നടുവിലൂടെ വരുന്ന ഉമ നിരാശയാണ് പിടിക്ക് സമ്മാനിച്ചത്. മനസ്സ് തുറന്നു പറയണം എന്ന് കരുതിയ കാര്യം കൂട്ടുകാരികളുടെ സാന്നിധ്യത്തിൽ പറയാതെ പിടി മറച്ചു വച്ചു.
പിന്നീട് പിടി തോമസ് ആ പ്രണയം ഫോൺ മാർഗം ഉമയോട് പറഞ്ഞു. ആഴത്തിൽ പതിഞ്ഞു പോയ പിടിയുടെ സൗഹൃദത്തെ പ്രണയമായി കാണാനും, തുടർന്ന് അങ്ങോട്ട് പിടിയെ പ്രണയിക്കാനും ഉമക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ക്രിസ്ത്യാനി പയ്യനോടുള്ള ഉമയുടെ പ്രണയം ഉമയുടെ ബ്രാഹ്മണ കുടുംബത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. അവരുടെ എതിർപ്പ് ഉമയുടെയും തോമസിന്റെയും ഒന്ന് ചേരലിന് ഒരു തടസ്സമായി നിലകൊണ്ടു. എന്നാൽ തോമസ് തന്റെ പ്രണയം വീട്ടിൽ അവതരിപ്പിച്ചു.
തോമസിന്റെ അമ്മ ഒരു കാര്യം മാത്രമാണ് മകനോട് ആവശ്യപ്പെട്ടത്. ആരെ വേണമെങ്കിലും വിവാഹം ചെയ്തോളൂ, പക്ഷെ അത് പള്ളിയിൽ വച്ചാകണം... കാനോൻ നിയമ പ്രകാരം ആരെങ്കിലും ഒരാൾ ക്രിസ്ത്യൻ ആയാൽ പള്ളിയിൽ വച്ചു വിവാഹം നടത്തുന്നതിൽ തടസ്സമില്ലെന്ന് മനസ്സിലാക്കിയ തോമസ് വിവാഹം നടത്തുന്നതിനായി ബിഷപ്പിനെ സമീപിച്ചു. പക്ഷെ ബിഷപ് വിസമ്മതിച്ചു. എന്നാൽ കോതമംഗലം സെന്റ് ജോർജ് ഫെറോന ചർച്ചിലെ ഫാദർ ജോർജ് കുന്നംകോട്ട് പിടിയുടെയും ഉമയുടെയും വിവാഹം നടത്തി തരാമെന്ന് വാക്ക് നൽകി.
ഞാൻ വരുമെന്നും, എന്നോടൊപ്പം നീ ഇറങ്ങി വരണമെന്നും, ഒരുമിച്ച് ജീവിക്കാമെന്നും ഉമയോട് തോമസ് വിളിച്ചു പറഞ്ഞു. പിടി തോമസ് എന്ന ചെറുപ്പക്കാരൻ ഉമയെ വീട്ടിൽ നിന്നും വിളിച്ചറക്കി കൊണ്ട് വന്നു. ഉമയുടെ വീട്ടിലേക്ക് വിളിക്കുകയും മകൾ തന്റെ കൂടെ സുരക്ഷിതയായിരിക്കുമെന്നും രക്ഷിതാക്കളെ അറിയിച്ചു. നേരെ പോയത് വയലാർ രവിയുടെ വീട്ടിലേക്കാണ്. അവിടെ വയലാർ രവിയുടെ ഭാര്യ മെഴ്സി ഉമക്കായി സാരി കാത്തു വച്ചിരുന്നു. സാരിയുടുത്തു ഉമ ഒരുങ്ങി. തുടർന്ന് സഹപ്രവർത്തകരോടൊപ്പം കോതമംഗലം പള്ളിയിലേക്ക്, അവിടെ വച്ച് മഹാരാജാസിലെ ആ രണ്ട് കെ എസ് യൂക്കാർ ഒരുമിച്ചുള്ള ജീവിത യാത്ര ആരംഭിച്ചു.
പിന്നീടുള്ള ജീവിതത്തിൽ ഉമ ഉമയായും, തോമസ് തോമസായും ജീവിച്ചു. മതം മാറ്റത്തിന്റെ വേലിയിൽ തട്ടി വ്യക്തി സ്വാതന്ത്ര്യം തകരാതെ ഉമയുടെ മത വിശ്വാസം ഉമക്ക്, തന്റെ വിശ്വാസം തനിക്ക് എന്ന് തോമസ് നിലപാട് എടുത്തു. രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയ അവർ മൂത്ത മകന് വിഷ്ണു എന്നും, വിവേകാനന്ദനോടുള്ള ഇഷ്ടം ഉള്ളിൽ സൂക്ഷിച്ച പിടി ഇളയ മകന് വിവേക് എന്നും പേര് നൽകി. രാജകീയ കലാലയത്തിന്റെ ചുവരുകൾക്കുള്ളിൽ ഒരു കൊടിക്കീഴിൽ തുടങ്ങിയ തീവ്രമായ പ്രണയം അങ്ങനെ വിപ്ലവകരമായി വിജയിക്കുകയും, പതിറ്റാണ്ടുകൾ നീണ്ട സന്തോഷം നിറഞ്ഞ ദാമ്പത്യ മായി മുന്നേറുകയും ചെയ്തു. ഒടുവിൽ ആ മഹാരാജാസുകാരിയെ തനിച്ചാക്കി ആ മഹാരാജാസുകാരൻ യാത്ര തിരിക്കുകയാണ്.
പിടി തോമസ് പ്രതീകമാണ്.
പ്രണയത്തിന്റെ... ആർജ്ജവത്തിന്റെ...
സമൂഹത്തിന്റെ അതിർ വരമ്പിൽ തട്ടി ഉടഞ്ഞു പോകാത്ത വിധം പ്രണയത്തെ ചേർത്ത് പിടിച്ചതിന്റെ!
പിടി...
നടക്കുക നിങ്ങൾ... മഹാരാജാസിന്റെ മുറ്റത്ത് നിന്നും ഉമയുടെ കൈ കോർത്തു പിടച്ചു നടന്ന പോലെ, ആ മനോഹര പ്രണയത്തിന്റെ ഓർമ്മകളുടെ കരം പിടിച്ച് നടക്കുക.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്