ഉഷ കുമാരി ടീച്ചറെ തൂപ്പുജോലിയിലേക്ക് മാറ്റിയത് അവരുടെ സമ്മതത്തോടെ; സ്ഥിരം ജോലിയും, തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് ചെയ്തത്; മികച്ച ശമ്പള സ്കെയിലിലാണ് നിയമനം എന്നും സോഷ്യൽ മീഡിയ വാർത്തയിൽ കഴമ്പില്ലെന്നും മന്ത്രി വി.ശിവൻകുട്ടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 23 വർഷം അമ്പൂരി കുന്നത്തുമല ഏകാദ്ധ്യാപക വിദ്യാലയത്തിൽ അദ്ധ്യാപികയായി ജോലി നോക്കിയ ശേഷം മറ്റൊരു സ്കൂളിൽ തൂപ്പുകാരിയായി നിയമിച്ച കെ.ആർ.ഉഷാകുമാരിയുടെ വാർത്ത ഇതിനകം വൈറലായി കഴിഞ്ഞു. പേരൂർക്കട ഹയർസെക്കൻഡറി സ്കൂളിൽ സ്വീപ്പർ തസ്തികയിലാണ് പുതിയ നിയമനം. ഏകാദ്ധ്യാപക സ്കൂളുകൾ പൂട്ടുന്നതിന്റെ ഭാഗമായാണ് മാറ്റം. ദേശീയ പുരസ്കാരം അടക്കം ലഭിച്ച ടീച്ചർക്കാണ് തൂപ്പുകാരിയായി മാറേണ്ടി വന്നത്. മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ചർച്ചയായതോടെ. വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.
കെ ആർ ഉഷാ കുമാരിയെ യോഗ്യതയുടേയും അവരുടെ സമ്മതത്തോടെയും 23,000- 50,200 രൂപ ശമ്പള സ്കെയിലിൽ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തെന്ന് അദ്ദേഹം വാർത്താ കുറിപ്പിൽ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ വാർത്തകൾക്ക് യാതൊരു അടിസ്ഥാനം ഇല്ലെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വാർത്താ കുറിപ്പിന്റെ പൂർണ്ണ രൂപം:
യാത്രാസൗകര്യം തീരെ ഇല്ലാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലെയും വന മേഖലകളിലെയും വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് 1997 ഡിപിഇപി പദ്ധതിയിൽ രൂപം കൊടുത്തതാണ് ഏകാധ്യാപക വിദ്യാലയങ്ങൾ. 2021 വരെ 11 ജില്ലകളിൽ 270 ഏകാധ്യാപക വിദ്യാലയങ്ങളിൽ 3818 വിദ്യാർത്ഥികളായിരുന്നു പഠനം നടത്തിയിരുന്നത്. ഈ വിദ്യാലയങ്ങളിൽ അദ്ധ്യാപനത്തിന് അതാത് പ്രദേശങ്ങളിൽ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള വരെ വിദ്യാവോളണ്ടിയർമാരായി താൽക്കാലികമായി നിയമിച്ചു. 344 വിദ്യാവോളണ്ടിയർമാരാണ് ഇത്തരത്തിൽ നിയമിക്കപ്പെട്ടത്. ഇവർക്ക് ഓണറേറിയം ആയി 18500 രൂപയാണ് നൽകിയിരുന്നത്.
പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയി മാറുകയും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളോടെ മികവിന്റെ കേന്ദ്രങ്ങളായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഒരു സൗകര്യവും ഇല്ലാത്ത ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഇക്കാര്യങ്ങൾ അനുഭവവേദ്യമാകേണ്ടതുണ്ട്. അതിനാൽ തൊട്ടടുത്ത പ്രൈമറി സ്കൂളുകളിൽ എത്തിച്ചേരാൻ സാധിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ഗോത്രവർഗ്ഗ വകുപ്പിന്റെയും സഹായത്തോടെയും സ്കൂളുകളിൽ എത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്തു.
തൊട്ടടുത്ത എൽപി സ്കൂളുകളിൽ കുട്ടികളെ ഗതാഗതമാർഗം എത്തിക്കാൻ കഴിയും എന്ന് പഠനറിപ്പോർട്ടിന്റെയും ഇത് ഉറപ്പുവരുത്തിയതിന്റെയും അടിസ്ഥാനത്തിൽ 243 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടാനും ഇത്തരത്തിൽ സൗകര്യമില്ലാത്ത ബാക്കി 27 ഏകാധ്യാപക വിദ്യാലയങ്ങൾ തുടർന്നു പോകാനും ഗവൺമെന്റ് തീരുമാനിച്ചു. ഈ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാ വോളണ്ടിയർമാരെ അവർക്ക് ആദ്യം നിയമനം നൽകിയ സീനിയോറിറ്റിയുടെയും അവരുടെ സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ 23,000- 50,200 ശമ്പളസ്കെയിൽ പിടിസിഎം/ എഫ്ടിഎം തസ്തികയിൽ സ്ഥിര നിയമനം നടത്തി ജോലി സുരക്ഷിതത്വം ഉറപ്പാക്കി.
അമ്പൂരി കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിൽ പ്രൈമറി വിഭാഗത്തിൽ ഏഴ് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഈ വിദ്യാർത്ഥികളെ പുരളിമല ട്രൈബൽ എൽപിഎസ് സെന്റ് ജോർജ് എൽപിഎസ് അമ്പൂരി എന്നീ സ്കൂളുകളിൽ പഠിപ്പിക്കുന്നതിന് സൗകര്യം ഉറപ്പു വരുത്തിയിട്ടുണ്ട്. പ്രസ്തുത സ്കൂളിൽ 18,500 രൂപ ഓണറേറിയത്തിൽ വിദ്യാവോളണ്ടിയർ ആയി സേവനം അനുഷ്ടിച്ച ശ്രീമതി കെ ആർ ഉഷാകുമാരിയെ യോഗ്യതയുടെയും അവരുടെ സമ്മതത്തോടെയും 23,000- 50,200 രൂപമ്പളസ്കെയിൽ പേരൂർക്കട പിഎസ്എൻഎം ഹയർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പിടിസിഎം ആയി നിയമനം നൽകി. ഇത്തരത്തിൽ വിദ്യാ വോളന്റിയർമാർക്ക് സ്ഥിര ജോലിയും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. വസ്തുതകൾ ഇതായിരിക്കെ ഇതുസംബന്ധിച്ച സമൂഹമാധ്യമങ്ങളിലെ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
സങ്കടം മാറാതെ ഉഷാ കുമാരി ടീച്ചർ
അതേസമയം, ദേശീയ പുരസ്കാരം അടക്കം ലഭിച്ച ടീച്ചർക്കാണ് തൂപ്പുകാരിയായി മാറേണ്ടി വന്നത് എന്നത് വസ്തുതയാണ്. തൂപ്പുകാരി എന്ന ജോലി മോശമായി കരുതുന്നതേയില്ല, ഉഷാകുമാരി ടീച്ചർ. തൂപ്പുജോലി കുറഞ്ഞ ജോലിയായി കാണുന്നില്ല. ക്ലീൻ ചെയ്യുക എന്നാൽ, നല്ലൊരു ജോലിയാണ്. കാണുന്നവർക്ക് അതൊരു ബുദ്ധിമുട്ടാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അടക്കം. ഇത്രയും നാൾ ടീച്ചറായിരുന്ന ആൾ ഇനി എങ്ങനെ ഇതു ചെയ്യുമെന്ന ബുദ്ധിമുട്ട്. മക്കൾക്ക് അതംഗീകരിക്കാൻ പറ്റത്തില്ല. മോന് ഭയങ്കര സങ്കടമാണ്. അവൻ പറഞ്ഞു...അമ്മ പോകണ്ടാ... അത് എന്റെ മാത്രമല്ല,വേറൊരു ടീച്ചറിന് ...ഇനി ഒരുവർഷമേയുള്ളു സർവീസ്. അവര്‍ ജോലിയിരുന്ന് കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. സ്വന്തം മക്കൾ രണ്ടുപേരും അദ്ധ്യാപകരായി. ടീച്ചർ വിളിച്ചിട്ട് പറഞ്ഞു...പഠിപ്പിച്ച കുട്ടികൾ വന്ന് കണ്ടിട്ട് ടീച്ചർന്ന് വിളിക്കുമോ..എന്തുവിളിക്കും... ഞങ്ങൾ ടീച്ചറിനെ എന്തുവിളിക്കും...ടീച്ചറിനെ ഇങ്ങനെ കാണേണ്ടി വന്നല്ലോ എന്നൊക്കെ, 54 കാരിയായ ഉഷാകുമാരി ടീച്ചർ സങ്കടത്തോടെ പറഞ്ഞു.
പക്ഷെ സ്കൂളിലെ എന്റെ കൊച്ചുങ്ങളെ മിസ് ചെയ്യുന്നു...കരഞ്ഞുകൊണ്ട് ടീച്ചർ പറഞ്ഞു. അവര്‍ വന്ന് എന്റെ കാലില്‍ നമസ്കാരം പറഞ്ഞ് അനുഗ്രഹം വാങ്ങിച്ചപ്പോൾ എന്റെ ഹൃദയം പൊട്ടി പോയ പോലെ. ആ നാട്ടിലെ ആൾക്കാരുടെയും കുട്ടികളുടെയും മനസ്സില്‍ കളങ്കമില്ലാത്ത സ്നേഹമാ. അതൊരിക്കലും നാട്ടിലുള്ളവർക്ക് കാണുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ടീച്ചർ പറഞ്ഞു.
ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഭാവി പ്രതിസന്ധിയിലായ 344 പേരിൽ ഒരാളാണ് ഉഷാകുമാരി. ഇവരെ ഒഴിവ് അനുസരിച്ച് പാർട്ട് ടൈം/ഫുൾ ടൈം തൂപ്പുകാരായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അൻപതു പേർ ഇന്നലെ തന്നെ ജോലിക്കെത്തി. സർക്കാരിനെ പൂർണമായി കുറ്റം പറയുന്നില്ല ഉഷ കുമാരി. 'എസ്എസ്എ ആയപ്പോൾ ഇതെല്ലാം പൂട്ടി കെട്ടി പറഞ്ഞുവിടാമായിരുന്നു. തിരിഞ്ഞു നോക്കേണ്ടായിരുന്നു. 10 വർഷമായി സർക്കാർ സംരക്ഷിക്കുന്നുണ്ട്. സർക്കാരിനെ ഞങ്ങളും ജോലി ചെയ്ത് സഹായിക്കുകയാണ്. ഒരു അദ്ധ്യാപകന് എന്തുമാത്രം ശമ്പളം കൊടുക്കുന്നുണ്ട്. ഞങ്ങൾക്ക് തരുന്നത് 18, 500 രൂപയാണ്. എന്നാൽ, നാല് അദ്ധ്യാപകരുടെ ജോലി..ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലെ ജോലി ഒറ്റയ്ക്കാണ് നിർവഹിക്കുന്നത്. കഞ്ഞി വയ്ക്കാൻ ഒരാൾ വരുന്നതൊഴിച്ചാൽ, സ്കൂൾ തൂത്ത് വൃത്തിയാക്കുന്നത് അടക്കം ചെയ്യുന്നത് ഏകാദ്ധ്യാപകരാണ്. കഞ്ഞി വയ്ക്കുന്ന ആള് വന്നില്ലെങ്കിൽ അതുകൂടി ചെയ്യണം. ഒരു സ്കൂള്‍ മൊത്തം നടത്തിക്കൊണ്ടുപോന്നു...ഇത്രയും കാലം സർക്കാരിനെ സേവിച്ചു. അതിന്റെ പരിഗണന സർക്കാർ തരുമെന്ന പ്രതീക്ഷയാണ് ഉഷ കുമാരിക്ക്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍