കുളിയും നനയും ഇല്ലാതെ, നാക്കെടുത്താൽ നുണ പറയുന്ന ഫുൾ ടൈം ഫിറ്റായ, സ്ത്രീകളുടെ അടി വാങ്ങുന്ന കിറുക്കൻ 'ജാക് സ്പാരോ' വീണ്ടും ചിരിച്ചു; 'ഭാര്യയെ തല്ലി' എന്ന മോശം പേരിൽ ലണ്ടനിൽ തോറ്റപ്പോൾ അമേരിക്കയിൽ ജയം; വില്ലനോ നായകനോ എന്ന് പിടികിട്ടാത്ത ജോണി ഡെപ്പിന്റെ കഥ
മറുനാടൻ ഡെസ്‌ക്
ന്യൂയോർക്ക്: ആറാഴ്ചത്തെ കടുപ്പമേറിയ നിയമയുദ്ധം. അരവട്ടനായ, കുളിയും നനയും ഇല്ലാത്ത, നാക്കെടുത്താൽ നുണ പറയുന്ന, റമ്മിൽ കുളിച്ചുകിടക്കുന്ന ക്യാപ്റ്റൻ ജാക്ക് സ്പാരോയെ അനശ്വരനാക്കിയ ഹോളിവുഡ് താരം ജോണി ഡെപ്പ് കോടതിയിൽ ധരിച്ച വേഷം പോലും സോഷ്യൽ മീഡിയയിൽ ചർച്ചയായി. സമീപ കാലത്ത് ഏറ്റവും അധികം പബ്ലിസിറ്റി കിട്ടിയ വിചാരണ. ഡെപ്പിന്റെ ആരാധകർ, അദ്ദേഹത്തിന്റെ മുൻഭാര്യ ആംബർ ഹേർഡിന് എതിരായ യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി വിധി അക്ഷരാർത്ഥത്തിൽ ആഘോഷിച്ചു. ജാക് സ്പാരോയുടെ ഡയലോഗുകൾ വീശിയായിരുന്നു ആഘോഷം. 'ഈ ദിവസം ക്യാപ്റ്റൻ ജാക് സ്‌പോരോയെ മിക്കവാറും പിടിച്ച ദിവസമായി നിങ്ങൾ എല്ലായ്‌പോഴും ഓർമിക്കും', ആംബർ ഹേർഡിനെ ലാക്കാക്കി ട്വീറ്റുകൾ. രണ്ടുവർഷം മുമ്പ് ഇതായിരുന്നില്ല കഥ.
കുട്ടികൾ തൊട്ട് മുതിർന്നവർ വരെ ഇഷ്ടപ്പെടുന്ന 'ജാക് സ്പാരോ'യ്ക്ക് അന്ന് കണ്ണീരിന്റെ നാളുകളായിരുന്നു. മുൻഭാര്യ ആംബർ ഹേർഡിനും ദി സൺ ന്യൂസ് പേപ്പറിനും എതിരെ ജോണി ഡെപ്പ് നൽകിയ 20 ലക്ഷം ഡോളറിന്റെ മാനനഷ്ടക്കേസ് 2020 നവംബറിൽ ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. പൈറേറ്റ്സ് ഓഫ് കരീബിയനിലെ ജാക് സ്പാരോയുടെ വേഷം അതിനും രണ്ടുവർഷം മുമ്പ് ഡെപ്പിന് നഷ്ടമായത് കേസും കൂട്ടവും സാമ്പത്തിക പരാധീനതകളും വേട്ടയാടിയതോടെയായിരുന്നു. താരത്തിന്റെ പ്രശസ്തിക്ക് വലിയ രീതിയിൽ മങ്ങലേൽപ്പിക്കുന്ന വിധിയാണ് ലണ്ടൻ ഹൈക്കോടതി പുറപ്പെടുവിച്ചത്. അമേരിക്കൻ താരം 2018 ൽ ബ്രിട്ടീഷ് പത്രമായ ദി സണിൽ വന്ന ലേഖനത്തിന് എതിരെയാണ് കേസ് കൊടുത്തത്. തലക്കെട്ട് ഇങ്ങനെയായിരുന്നു: 'Gone Potty: How can JK Rowling be 'genuinely happy' casting wife beater Johnny Deppin the new Fantastic Beasts film?'
ജോണി ഡെപ്പ് മുൻ ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നായിരുന്നു ദി സണിന്റെ റിപ്പോർട്ടിന്റെ ഉള്ളടക്കം. ഡെപ്പിന്റെ അനിയന്ത്രിതമായ ജീവിതശൈലിയും, മദ്യസേവയും, മയക്കുമരുന്ന് ഉപയോഗവും എല്ലാം പുറത്തുവന്നതോടെ താരപ്രതിച്ഛായയ്ക്ക് വലിയ കളങ്കമാണ് ഏറ്റത്. ദി സണ്ണിലെ ലേഖനത്തിൽ ആരോപിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്നാണ് ലണ്ടൻ ഹൈക്കോടതി വിധിച്ചത്. ഗാർഹിക പീഡനത്തിനെതിരെ തങ്ങൾ 20 വർഷമായി തുടരുന്ന പോരാട്ടത്തെ സാധൂകരിക്കുന്നതാണ് വിധിയെന്ന് ദി സൺ അന്ന് പ്രതികരിച്ചു.
തന്റെ 2 വർഷത്തെ വിവാഹജീവിതത്തിനിടെ ഡെപ് പലവട്ടം അക്രമാസക്തനായി എന്ന് തെളിയിക്കാൻ ദി സണ്ണിന് കഴിഞ്ഞതായി ലണ്ടൻ ഹൈക്കോടതി വിധിച്ചു. ഇംഗ്ലണ്ടിലെ 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനനഷ്ടക്കേസ് എന്നാണ് മാധ്യമങ്ങൾ അന്ന് വിശേഷിപ്പിച്ചിരുന്നത്. ഇംഗ്ലണ്ടിന്റെ പുരാതനമായ അപകീർത്തി നിയമങ്ങൾ പ്രകാരം കേസ് തെളിയിക്കേണ്ട ബാധ്യത ആരോപണം ഉന്നയിച്ച മാധ്യമത്തിനാണ്. പാശ്ചാത്യ ലോകത്തെ ഏറ്റവും കർക്കശമായ അപകീർത്തി നിയമമാണ് ഇംഗ്ലണ്ടിലേത്. 2018 ൽ തങ്ങൾ പ്രസിദ്ധീകരിച്ച ലേഖനത്തിന് സാധുതയുണ്ടെന്നും, ഡെപ് ഹേർഡിനെ ഗാർഹിക പീഡനത്തിന് ഇരയാക്കിയ 14 സംഭവങ്ങൾ ഉണ്ടെന്നും തെളിയിക്കാൻ ദി സണ്ണിന് കഴിഞ്ഞു.
ഡെപ്പിനെ തകർത്ത വിധി
16 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ഹോളിവുഡ് താരം ഭാര്യയെ മർദ്ദിച്ചിരുന്നുവെന്നും, അവരുടെ കാറും കോളും നിറഞ്ഞ ദാമ്പത്യ ജീവിതത്തിനിടെ 12 തവണ മർദ്ദിച്ചിരുന്നുവെന്നും കോടതി വിധി എഴുതിയത്. ആംബർ ഹേർഡിന്റെ മൊഴിയെ പൂർണമായി മുഖവിലയ്ക്കെടുത്താണ് ജഡ്ജിയുടെ വിധിയെന്നും ബദൽ തെളിവുകൾ പരിഗണിച്ചില്ലെന്നും ഡെപ്പിന്റെ അഭിഭാഷകർ അന്ന് പ്രതികരിച്ചിരുന്നു.
സണ്ണിന്റെ പ്രസാധകരായ ന്യൂസ് ഗ്രൂപ്പ് ന്യൂസ് പേപ്പേഴ്സ്, എക്സിക്യൂട്ടീവ് എഡിറ്റർ ഡാൻ വൂട്ടൺ എന്നിവർക്കെതിരെയാണ് ഡെപ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 34 കാരിയായ ആംബർ ഹേഡായിരുന്നു പത്രത്തിന്റെ മുഖ്യസാക്ഷി. മദ്യപിച്ചും മയക്കുമരുന്ന് കഴിച്ചും തന്നെ 14 വട്ടം തല്ലിയ കഥ ഹേഡ് കണ്ണീരോടെ കോടതിയിൽ വിവരിച്ചു. ഇതിൽ 12 വട്ടം മർദ്ദിച്ച കാര്യം കോടതി ശരിവച്ചു. 2013 ൽ ഡെപ്പിന്റെ ടാറ്റുവിനെ കുറിച്ച് കമന്റ് പറഞ്ഞതിനാണ് നടിയെ ആദ്യം കരണത്തടിച്ചത്.
ലണ്ടനിൽ തോൽവി, അമേരിക്കയിൽ വിജയം
എന്നാൽ, യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി ഡെപ്പിന് അനുകൂലമായി വിധിച്ചത്, വാഷിങ്ടൺ പോസ്റ്റിൽ താൻ ഗാർഹിക പീഡനത്തിന് ഇരയായി എന്ന് കാട്ടി ഹേഡ് എഴുതിയ കോളത്തിന് എതിരായ കേസിലാണ്. ജൂറി തനിക്ക് ജീവിതം മടക്കി തന്നുവെന്നും, താൻ സന്തോഷവാനാണ് എന്നുമായിരുന്നു ഡെപ്പിന്റെ പ്രതികരണം. അംബർ ഹേഡ് ജോണി ഡെപിന് 15 ദശലക്ഷം ഡോളർ നൽകണമെന്നാണ് കോടതി വിധി. ഡെപിനെതിരെ അംബർ ഹേഡ് നൽകിയ കൗണ്ടർ മാനനഷ്ടക്കേസുകളിൽ ഒന്നിൽ ഡെപ് 2 ദശലക്ഷം ഡോളർ പിഴ നൽകുകയും വേണം.
ആറ് വർഷം മുൻപ് തന്റെയും തന്റെ മക്കളുടെയും, തനിക്ക് ചുറ്റുമുണ്ടായിരുന്നവരുടെയും ജീവിതം തകിടം മറിഞ്ഞതായി ഡെപ് പറഞ്ഞു. തനിക്കൊപ്പം വിശ്വസ്തരായി നിന്നവർ പെട്ടെന്നൊരു നാൾ തനിക്കെതിരെ തിരിഞ്ഞു. തനിക്കെതിരേ വ്യാജമായ ഗുരുതര ക്രിമിനൽ കുറ്റങ്ങൾ പ്രചരിപ്പിച്ചു. ഒരു കുറ്റം പോലും തെളിയിക്കാൻ ആവാതിരുന്നിട്ടും വിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചത് തന്റെ ജീവിതത്തെയും കരിയറിനെയും ഗുരുതരമായി ബാധിച്ചു. ഒരാൾ കുറ്റക്കാരനെന്ന് തെളിയാതെ മാധ്യവിചാരണ അരുതെന്ന സന്ദേശമാണ് ജോണി ഡെപ്പ് നൽകുന്നത്. തന്റെ അതേ സാഹചര്യം നേരിടുന്ന സ്ത്രീയായാലും, പുരുഷനായാലും, സത്യം തുറന്നു പറയാൻ ഈ വിധി ധൈര്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡെപ് പ്രതികരിച്ചു.
ജാപ് സ്പാരോയും പോയി..കേസും തോറ്റു
സദാ മദ്യപിച്ച് നടക്കുന്ന ഭ്രാന്തൻ കടൽ കൊള്ളക്കാരൻ ജാക്ക് സ്പാരോ സ്ഥാനത്ത് നിന്ന് ഡിസ്നി മാറ്റിയതോടെ താരത്തിന്റെ തലവര മാറിയിരുന്നു. നടന്റെ കുടുംബപ്രശ്നങ്ങളും സാമ്പത്തികപരാധീനതകളുമാണ് ഡിസ്നി സ്റ്റുഡിയോസിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. അഞ്ചോളം പൈറേറ്റ്സ് ഓഫ് കരീബിയൻ മൂവി ഫ്രാഞ്ചൈസിയിൽ ജോണി ഡെപ്പ് നായകനായി എത്തിയിരുന്നു.
വിവാദജീവിതവും ഏറ്റവും അവസാനമായി റിലീസ് ചെയ്ത പൈറേറ്റ് ചിത്രം ഡെഡ്മെൻ ടെൽ നോ ടേൽസ് അതിലെ ഏറ്റവും കളക്ഷൻ കുറഞ്ഞ ചിത്രമായി മാറുകയും ചെയ്തതോടെയാണ് ഡിസ്നി 2018 ൽ മാറിച്ചിന്തിച്ചത്.
1.-പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ: ദ് കേർസ് ഓഫ് ദ് ബ്ലാക്ക് പേൾ (2013)
2. ദ് ഡെഡ് മാൻസ് ചെസ്റ്റ് (2006)
3. അറ്റ് വേൾഡ്സ് എൻഡ് (2007)
4. ഓൺ സ്ട്രെയ്ഞ്ചർ ടൈഡ്സ് (2011)
ഡെപ്പിന് പകരം ഡ്വെയിൻ ജോൺസണോ?
പൈറേറ്റ്‌സ ഓഫ് ദ കരീബിയൻ 6 ൽ ജാക് സ്പാരോയെ ജോണി ഡെപ്പിന് പകരം ഡ്വെയിൻ ജോൺസൺ അവതരിപ്പിക്കുമെന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഡെപ്പല്ലാതെ മറ്റാരെങ്കിലും, ഈ വേഷം ചെയ്യുന്നത് ആലോചിക്കാനേ വയ്യെന്നാണ് ഫാൻസ് സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. കേസ് ഡെപ് ജയിച്ച സാഹചര്യത്തിൽ, ഡിസ്‌നി മാപ്പ് പറയണമെന്നും ആരാധകർ ആവശ്യപ്പെടുന്നു. ഡ്വെയിൻ ജോൺസൺ വിനയത്തോടെ ഒഴിഞ്ഞുമാറണമെന്നും അവർ ആഗ്രഹിക്കുന്നു.
Idc how much I love @TheRock but me and millions of millions of people will boycott this movie fk NO everything has been taken from him everything do not take Captain Jack #JusticeForJohnnyhttps://t.co/UP54btfVJ1
— Darlene (@dzurfley) May 27, 2022
വിവാഹത്തിനു തൊട്ടുപുറകെ വിവാഹ മോചനവും
2015- ൽ വിവാഹിതരായെങ്കിലും ഡെപ്പും ഹേർഡും തമ്മിലുള്ള ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. 2016 മെയ് 23 ന് ഹേർഡ് തന്നെ ഡെപിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു. ഡെപ്പിന്റെ അമിത മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവും ഒക്കെയാണ് പ്രധാന കാരണമായി പറഞ്ഞിരുന്നത്. കൂടാതെ ഗാർഹിക പീഡനവും വിവാഹമോചനത്തിനുള്ള കാരണമായി പറഞ്ഞിരുന്നു. മദ്യപിച്ച് ലക്കുകെട്ട് ഡെപ്പ് തന്റെ നേരെ ഫോൺ വലിച്ചെറിഞ്ഞെന്നും തന്റെ മുഖത്ത് പരിക്കുപറ്റിയെന്നും അവർ വിവാഹമോചന കേസിന്റെ വിചാരണക്കിടെ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഗാർഹിക പീഡനങ്ങൾ അന്വേഷിക്കുന്ന പൊലീസ് വിഭാഗം ഇത് പരിശൊധിച്ചെന്നും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നുമായിരുന്നു പൊലീസ് വക്താവ് പറഞ്ഞത്.
സാമ്പത്തിക ലാഭം ലാക്കാക്കിയാണ് ഹേർഡ് ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നായിരുന്നു ഡെപ്പിന്റെ വാദം. ഏതായാലും , 7 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി കേസ് കോടതിക്ക് വെളിയിൽ ഒത്തു തീർപ്പാക്കുകയായിരുന്നു. തങ്ങൾ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നതെന്നും, വിവാഹമോചന ശേഷം പരസ്പരം കുറ്റാരോപണങ്ങൾ നടത്താനില്ലെന്നും ഇരുവരും അന്ന് പറഞ്ഞിരുന്നു. വിവാഹ മോചനത്തിനുള്ള നഷ്ടപരിഹാരമായി ലഭിച്ച 7 മില്യൺ ഡോളർ ഹേർഡ് ചാരിറ്റിക്ക് നൽകിയതായി അവരുമായി അടുത്ത വൃത്തങ്ങൾ പറായുന്നു.
വാഷിങ്ടൺ പോസ്റ്റിലെ ലേഖനവും മാനനഷ്ട കേസും
വിവാഹമോചനത്തിനു ശേഷം പരസ്പരം കുറ്റപ്പെടുത്തുകയില്ലെന്ന് ഒരു കരാർ ഉണ്ടായിരുന്നു. എന്നാൽ, അത് ഏറെക്കാലം പാലിക്കാൻ ഹേർഡിനായില്ല. വാഷിങ്ടൺ പോസിൽ 2018-ൽ എഴുതിയ ഒരു ലേഖനത്തിൽ, ഗാർഹിക പീഡനത്തിന്റെ പൊതുമുഖമാണ് താൻ എന്ന് ആംബർ എഴുതി. 2019 ൽ ഇതിനെതിരെ ജോണി ഡെപ്പ് 50 മില്യൺ പൗണ്ടിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്നൽകുകയായിരുന്നു. താൻ ഒരിക്കലും ഹേർഡിനെ പീഡിപ്പിച്ചിട്ടില്ലെന്നും ഹേർഡിന്റെ ഈ ആരോപണം പൊതുമനസ്സിൽ ഇടം കണ്ടെത്താനുള്ള ഒരു വിപുലമായ വ്യാജപ്രചാരണമാണെന്നുമായിരുന്നു ഡെപ് കോടതിയിൽ ബോധിപ്പിച്ചത്.
ആറാഴ്‌ച്ചക്കാലത്തെ വിചാരണ
കേസ് കോടതിയിൽ വിചാരണക്ക് എത്തിയപ്പോൾ തീർത്തും പരസ്യമായ വിചാരണ തന്നെയായിരുന്നു നടന്നത്. ഈ വിചാരണയ്ക്കിടയിലായിരുന്നു ആംബർ ഹേർഡ് തനിക്കേറ്റ പീഡനങ്ങൾ തുറന്നു പറഞ്ഞത്. ആസ്‌ട്രേലിയൻ യാത്രയ്ക്കിടെ ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിച്ചതും അതുപോലെ തന്റെ ലൈംഗികാവയവത്തിൽ ബിയർബോട്ടിൽ ഉപയോഗിച്ച് പീഡനം നടത്തിയതുമെല്ലാം വർ കോടതിയിൽ വിവരിച്ചു.
വീടിനുള്ളിൽ പലപ്പൊഴയി സഹിക്കേണ്ടിവന്ന ക്രൂര മർദ്ദനങ്ങളുടേ കഥകളുംഹേർഡ് കോടതിയിൽ വിവരിച്ചിരുന്നു. ഡെപ് ഹേർഡിനെ മർദ്ദിച്ചതായി സമ്മതിക്കുന്ന ഒരു ടെലെഫോൺ സംഭാഷണത്തിന്റെ ക്ലിപ്പും കോടതിയിൽ ഹാജരാക്കിയിരുന്നു. അതുപോലെ ഡെപിന്റെ മുൻ പങ്കാളികളും ഏതാണ്ട് ആംബറിന്റെ വാദത്തെ പിന്താങ്ങുന്ന രീതിയിലുള്ള കാര്യങ്ങളാണ് പറഞ്ഞിരുന്നത്. അവഗണന നിറഞ്ഞ ബാല്യകാലവും, അമ്മയുടെ കൈകളിൽ നിന്നേൽക്കേണ്ടി വന്ന ക്രൂരതകളും ഡെപിനെ സ്ത്രീ വിദ്വേഷിയാക്കി എന്നുവരെ ഹേർഡ് ആരോപിച്ചിരുന്നു.
അതേസമയം, പീഡന കുറ്റങ്ങൾ എല്ലാം നിഷേധിച്ച ഡെപ്, തന്റെ ഭാര്യയായി തുടരുമ്പോൾ തന്നെ ഹേർഡിന് ചില അവിഹിത ബന്ധങ്ങളും ഉണ്ടായിരുന്നതായി ഡെപും ആരോപിച്ചിരുന്നു. അതിനിടയിൽ ഭാര്യാ മർദ്ദകൻ എന്നപേരിൽ ഡെപിനെതിരെ ഒരു ലേഖനം സൺ മാസികയിൽ പ്രത്യക്ഷപ്പെട്ടു. ഡെപ് ഇതിനെതിരെ കേസ് കൊടുത്തെങ്കിലും ആ കേസ് തള്ളിപോവുകയായിരുന്നു. ഇത് ഹേർഡിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
അതേസമയം, ഈ കേസും അതിനെ തുടര്ന്നുള്ള പത്രവാർത്തകളുമൊക്കെ ജോണി ഡെപ്പിന്റെ തൊഴിൽ ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് 3 യിൽ നിന്നും ഡെപിനോട് പിന്മാറാൻ നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. മറ്റുപല അവസരങ്ങളും ഇതുമൂലം നഷ്ടപ്പെട്ടതായി ഡെപ്പറഞ്ഞിരുന്നു. മാത്രമല്ല, ഒരു സ്ത്രീ പീഡകൻ എന്ന ഒരു പ്രതിച്ഛായ ഇത് ഡെപിന് നൽകി. ഇത് അദ്ദേഹത്തിന്റെ ആരാധകരുടേ എണ്ണത്തിൽ ഇടിവുണ്ടാക്കുകയും ചെയ്തു.
വിചാരണയും വിധിയും
വിചാരണക്കിടയിൽ വളരെ വിചിത്രമായ പല കാര്യങ്ങളും ഉയർന്നു വന്നു. ഗൃഹത്തിലെ യഥാർത്ഥ പീഡക ആംബർ ഹേർഡ് ആണെന്ന രീതിയിൽ വരെ ചില കഥകൾ കോടതിയിൽ എത്തി. അതിനിടെ ഡെപിൽനിന്നും വിവാഹമോചന സമയത്ത് നഷ്ടപരിഹാരമായി ലഭിച്ച 7 മില്യൺ ഡോളറിൽനിന്നും നൽകാമെന്ന് പറഞ്ഞ 3.5 മില്യൺ ഡോളറിൽ 1.3 മില്യൺ ഡോളർ മാത്രമെ ഹേർഡ് നൽകിയിട്ടുള്ളു എന്ന് ഒരു ചാരിറ്റി സംഘടന വെളിപ്പെടുത്തുകയും ചെയ്തു.
അതിനിടെ ഡെപ് ഹേർഡിനെ നിർബന്ധിച്ച് വദനസൂരതം ചെയ്യിക്കുമായിരുന്നു എന്നും ഒരിക്കൽ ബിയർ കുപ്പി ഉപയോഗിച്ച് ഹേർഡിനെ പീഡിപ്പിച്ചു എന്നും ഒരു മാനസിക രോഗ വിദഗ്ദൻ കോടതിൽ പറഞ്ഞു. ഇതേതുടർന്ന് ഹേർഡ് മാനസികമായി തകർന്നു എന്നും അദ്ദേഹം പറഞ്ഞു. മദ്യപിച്ചു കഴിഞ്ഞാൽ ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക ഡെപിന്റെ ഒരു വിനോദമാണെന്നും ഈ മനഃശ്ശാസ്ത്രജ്ഞൻ കോടതിയിൽ പറഞ്ഞിരുന്നു. അതുപോലെ കലഹങ്ങൾ ഉണ്ടാകുമ്പോൾ സ്വയം പരിക്കെൽപിച്ച് രക്തസാക്ഷി ചമയുന്ന സ്വഭാവവും ഡെപ്പിനുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, സഹസ്ര കോടീശ്വരൻ എലൻ മസ്‌കുമായി താൻ ബന്ധം പുലർത്തിയിരുന്ന കാര്യം ഹേർഡ് കോടതിയിൽ സമ്മതിച്ചു. അങ്ങനെ വാദപ്രതിവാദങ്ങളുമായി ആറാഴ്‌ച്ചത്തെ വിചാരണയ്‌ക്കൊടുവിൽ ഇന്നലെയായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. ഇരുവരും പരസ്പരം മാനഹാനി വരുത്തി എന്ന് നിരീക്ഷിച്ച കോടതി 15 മില്യൺ ഡോളർ ഡെപിനു നൽകാനും 2 മില്യൺ ഡോളർ ഹേർഡിന് നൽകാനും വിധിക്കുകയായിരുന്നു.
Stories you may Like
- നാഷണൽ പ്രോഗ്രസീവ് പാർട്ടി പ്രതിസന്ധിയിൽ
- കേരളാ കോൺഗ്രസ് എമ്മിൽ ചേരാൻ ജോണി നെല്ലൂർ
- 2021ൽ പിണറായിയേയും സഖാവ് ജോസഫൈനേയും കുറ്റപ്പെടുത്തിയ മയൂഖാ ജോണി 2023ൽ പറയുന്നത് മറുനാടൻ ഗൂഢാലോചന
- പിടികൂടിയത് 36 കോടിയുടെ തിമിംഗല ഛർദ്ദിൽ; ആറ് മലയാളികൾ പിടിയിൽ
- പാപ്പരാസികളെ പേടിച്ച് സ്പെയ്നിലേക്ക് താമസം മാറി, ഹോളിവുഡ് ഉപേക്ഷിച്ചോ?
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍