'പഠിപ്പിച്ച കുട്ടികൾ വന്ന് കണ്ടിട്ട് ഞങ്ങൾ ടീച്ചറിനെ എന്തുവിളിക്കും...ടീച്ചറിനെ ഇങ്ങനെ കാണേണ്ടി വന്നല്ലോ': ഉഷ കുമാരി ടീച്ചർ കരയുന്നത് തൂപ്പുകാരി ആയതിലല്ല; അനുഗ്രഹം വാങ്ങിയ കുട്ടികളെ പിരിയുന്നതിൽ മനംനൊന്ത്; 23 വർഷം കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപിക ഇനി സ്കൂളിലെ തൂപ്പുകാരി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രണ്ടുവർഷം മുമ്പാണ് സ്കൂളിലെ തൂപ്പുകാരിയുടെ ജോലിയിൽ നിന്ന് അതേ സ്കൂളിലെ അദ്ധ്യാപികയായി മാറിയ ലിൻസ വാർത്തകളിൽ നിറഞ്ഞത്. തൂപ്പുകാരിയായി ഇരുന്നു കൊണ്ട് ബി എഡ്, ടെറ്റും, സെറ്റുമെല്ലാം നേടി, പ്രതികൂല സാഹചര്യത്തിലും സ്ത്രീകൾക്ക് മുന്നേറാൻ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ലിൻസയുടെ ജീവിതം. കാസർകോഡ് കാഞ്ഞങ്ങാട്ടെ കഥയിൽ നിന്ന് വ്യത്യസ്തമാണ് തിരുവനന്തപുരം അമ്പൂരി കുന്നത്തുമല ഏകാദ്ധ്യാപക വിദ്യാലയത്തിലെ ഉഷാകുമാരിയുടേത്. 23 വർഷം കുട്ടികളെ പഠിപ്പിച്ച ടീച്ചർക്ക് ഇനി മറ്റൊരു സ്കൂളിലെ തൂപ്പുകാരിയായാണ് ജോലി. പേരൂർക്കട ഹയർസെക്കൻഡറി സ്കൂളിൽ സ്വീപ്പർ തസ്തികയിലാണ് പുതിയ നിയമനം. ഏകാദ്ധ്യാപക സ്കൂളുകൾ പൂട്ടുന്നതിന്റെ ഭാഗമായാണ് മാറ്റം. ദേശീയ പുരസ്കാരം അടക്കം ലഭിച്ച ടീച്ചർക്കാണ് തൂപ്പുകാരിയായി മാറേണ്ടി വന്നത്.
തൂപ്പുകാരി എന്ന ജോലി മോശമായി കരുതുന്നതേയില്ല, ഉഷാകുമാരി ടീച്ചർ. തൂപ്പുജോലി കുറഞ്ഞ ജോലിയായി കാണുന്നില്ല. ക്ലീൻ ചെയ്യുക എന്നാൽ, നല്ലൊരു ജോലിയാണ്. കാണുന്നവർക്ക് അതൊരു ബുദ്ധിമുട്ടാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അടക്കം. ഇത്രയും നാൾ ടീച്ചറായിരുന്ന ആൾ ഇനി എങ്ങനെ ഇതു ചെയ്യുമെന്ന ബുദ്ധിമുട്ട്. മക്കൾക്ക് അതംഗീകരിക്കാൻ പറ്റത്തില്ല. മോന് ഭയങ്കര സങ്കടമാണ്. അവൻ പറഞ്ഞു...അമ്മ പോകണ്ടാ... അത് എന്റെ മാത്രമല്ല,വേറൊരു ടീച്ചറിന് ...ഇനി ഒരുവർഷമേയുള്ളു സർവീസ്. അവര്‍ ജോലിയിരുന്ന് കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു. സ്വന്തം മക്കൾ രണ്ടുപേരും അദ്ധ്യാപകരായി. ടീച്ചർ വിളിച്ചിട്ട് പറഞ്ഞു...പഠിപ്പിച്ച കുട്ടികൾ വന്ന് കണ്ടിട്ട് ടീച്ചർന്ന് വിളിക്കുമോ..എന്തുവിളിക്കും... ഞങ്ങൾ ടീച്ചറിനെ എന്തുവിളിക്കും...ടീച്ചറിനെ ഇങ്ങനെ കാണേണ്ടി വന്നല്ലോ എന്നൊക്കെ, 54 കാരിയായ ഉഷാകുമാരി ടീച്ചർ സങ്കടത്തോടെ പറഞ്ഞു.
പക്ഷെ സ്കൂളിലെ എന്റെ കൊച്ചുങ്ങളെ മിസ് ചെയ്യുന്നു...കരഞ്ഞുകൊണ്ട് ടീച്ചർ പറഞ്ഞു. അവര്‍ വന്ന് എന്റെ കാലില്‍ നമസ്കാരം പറഞ്ഞ് അനുഗ്രഹം വാങ്ങിച്ചപ്പോൾ എന്റെ ഹൃദയം പൊട്ടി പോയ പോലെ. ആ നാട്ടിലെ ആൾക്കാരുടെയും കുട്ടികളുടെയും മനസ്സില്‍ കളങ്കമില്ലാത്ത സ്നേഹമാ. അതൊരിക്കലും നാട്ടിലുള്ളവർക്ക് കാണുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ടീച്ചർ പറഞ്ഞു.
ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഭാവി പ്രതിസന്ധിയിലായ 344 പേരിൽ ഒരാളാണ് ഉഷാകുമാരി. ഇവരെ ഒഴിവ് അനുസരിച്ച് പാർട്ട് ടൈം/ഫുൾ ടൈം തൂപ്പുകാരായി നിയമിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അൻപതു പേർ ഇന്നലെ തന്നെ ജോലിക്കെത്തി. സർക്കാരിനെ പൂർണമായി കുറ്റം പറയുന്നില്ല ഉഷ കുമാരി. 'എസ്എസ്എ ആയപ്പോൾ ഇതെല്ലാം പൂട്ടി കെട്ടി പറഞ്ഞുവിടാമായിരുന്നു. തിരിഞ്ഞു നോക്കേണ്ടായിരുന്നു. 10 വർഷമായി സർക്കാർ സംരക്ഷിക്കുന്നുണ്ട്. സർക്കാരിനെ ഞങ്ങളും ജോലി ചെയ്ത് സഹായിക്കുകയാണ്. ഒരു അദ്ധ്യാപകന് എന്തുമാത്രം ശമ്പളം കൊടുക്കുന്നുണ്ട്. ഞങ്ങൾക്ക് തരുന്നത് 18, 500 രൂപയാണ്. എന്നാൽ, നാല് അദ്ധ്യാപകരുടെ ജോലി..ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലെ ജോലി ഒറ്റയ്ക്കാണ് നിർവഹിക്കുന്നത്. കഞ്ഞി വയ്ക്കാൻ ഒരാൾ വരുന്നതൊഴിച്ചാൽ, സ്കൂൾ തൂത്ത് വൃത്തിയാക്കുന്നത് അടക്കം ചെയ്യുന്നത് ഏകാദ്ധ്യാപകരാണ്. കഞ്ഞി വയ്ക്കുന്ന ആള് വന്നില്ലെങ്കിൽ അതുകൂടി ചെയ്യണം. ഒരു സ്കൂള്‍ മൊത്തം നടത്തിക്കൊണ്ടുപോന്നു...ഇത്രയും കാലം സർക്കാരിനെ സേവിച്ചു. അതിന്റെ പരിഗണന സർക്കാർ തരുമെന്ന പ്രതീക്ഷയാണ് ഉഷ കുമാരിക്ക്.
അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിൽ ആയിരുന്ന ഉഷാകുമാരിക്ക് പേരൂർക്കട ഹയർ സെക്കൻഡറി സ്കൂളിലാണ് നിയമനം കിട്ടിയത്. രണ്ടു മാസം മുൻപുവരെ ഞാൻ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ചോക്കും ഡസ്റ്ററുമായിരുന്നു, കൈയിൽ. ഇന്നിപ്പോൾ ചൂലെടുത്ത് സ്കൂൾ വൃത്തിയാക്കുന്നു, ഉഷാ കുമാരി പറഞ്ഞു. തൂപ്പുകാരിയുടെ ജോലിയോട് വീട്ടുകാർക്ക് താൽപര്യം ഇല്ലെങ്കിലും, സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നതാണ് ഉഷാ കുമാരി ടീച്ചർക്ക് ഇഷ്ടം. മുഴുവൻ പെൻഷനും നൽകണമെന്നു മാത്രമാണ് സർക്കാരിനോട് അവർക്ക് അപേക്ഷിക്കാനുള്ളത്. ആറു വർഷത്തെ സർവീസ് ബാക്കിയുള്ളപ്പോഴാണ് സർക്കാർ ഉഷാകുമാരിയെ പുതിയ ജോലിക്കു നിയോഗിച്ചത്. മുഴുവൻ പെൻഷന് 20 വർഷത്തെ സർവീസ് വേണം. നല്ല വശമെന്ന് പറയുന്നത് അദ്ധ്യാപികയിൽ നിന്നു തൂപ്പുകാരിയിലേക്കു മാറിയപ്പോൾ ഉഷാകുമാരിയുടെ ശമ്പളത്തിൽ ഉണ്ടായ വർധനയാണ്. ഏകാധ്യാപക വിദ്യാലയത്തിൽ 19,000 രൂപയായിരുന്നു മാസ ശമ്പളം. പുതിയ ജോലിയിൽ 23,000-50,200 ആണ് സ്കെയിൽ. ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയപ്പോൾ ജീവനക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് പുതിയ നിയമനം നടത്തിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഒഴിവു വരുന്ന മുറയ്ക്ക് ശേഷിക്കുന്നവർക്കും നിയമനം നൽകുമെന്നും വകുപ്പ് വ്യക്തമാക്കി.
ലിൻസയുടെ അതിജീവന കഥ
സ്കൂളിലെ തൂപ്പുകാരിയുടെ ജോലിയിൽ നിന്നും അതെ സ്കൂളിലെ അദ്ധ്യാപികയായി മാറിയ ലിൻസയുടേത് ആത്മവിശ്വാസത്താൽ വിജയം കൈവരിച്ച കഥയാണ് കാസർഗോഡ് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ് ഇപ്പോൾ ലിൻസ. ദൃഢ നിശ്ചയത്തോടെ പഠിച്ചത് തന്റെ ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചു. 2001 ലാണ് ഇതേ സ്കൂളിലെ സംസ്കൃത അദ്ധ്യാപകനായ ലിൻസയുടെ അച്ഛന്റെ മരണം. അന്ന് ഡിഗ്രി വിദ്യാർത്ഥിയായിരുന്ന ലിൻസക്ക് വിദ്യാഭ്യാസ യോഗ്യത കണക്കാക്കി സ്കൂളിൽ തൂപ്പു ജോലിക്കാരിയായാണ് നിയമനം ലഭിച്ചത്. അന്നത്തെ സാഹചര്യത്തിൽ ജോലി അത്യാവശ്യമായതിനാൽ ലിൻസ ആ ജോലി സ്വീകരിക്കുകയായിരുന്നു.
12 വർഷത്തെ തന്റെ ജോലിക്കിടയിലും പഠനം തുടർന്നു. ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്ത ബിരുദവും പൂർത്തിയാക്കി. മറ്റൊരാളുടെ ഒഴിവിൽ ലിൻസക്ക് സ്കൂൾ അധികൃതർ ജോലി നൽകി. 2012 ൽ വീണ്ടും സ്കൂളിൽ തൂപ്പു ജോലിക്കായി തിരിച്ചു വിളിച്ചു. ഇതിനിടയിൽ ബി എഡ് പൂർത്തിയാക്കിയ ലിൻസ, ടീച്ചർമാർക്കായുള്ള എലിജിബിലിറ്റി ടെസ്റ്റ് പാസ്സാവുകയും, യുപി, ഹൈസ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. തുടർന്നു സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ക്ലിയർ ചെയ്തു ഹയർ സെക്കന്ററി അദ്ധ്യാപികയായി. നേട്ടങ്ങൾ കൈയെത്തിപിടിക്കാൻ സാഹചര്യങ്ങൾ ഒന്നും തടസ്സമല്ലെന്ന് കാണിക്കുന്നതാണ് ലിൻസയുടെ ജീവിതം. തൂപ്പുകാരിയായി ഇരുന്നു കൊണ്ട് ബി എഡ്, ടെറ്റും, സെറ്റുമെല്ലാം നേടി. ഒടുവിൽ,
2020 ൽ അദ്ധ്യാപികയായി മാറി.
Stories you may Like
- വിവാദ സ്കൂൾ അടച്ചുപൂട്ടാൻ യുപി സർക്കാർ ഉത്തരവ്
- അമ്പൂരി രാഖി കൊലക്കേസ്: മൂന്ന് പ്രതികളും കുറ്റക്കാർ; ശിക്ഷ വെള്ളിയാഴ്ച
- അമ്പൂരി രാഖി കൊലക്കേസിൽ കാമുകനുൾപ്പെടെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്
- ലേ ഹയാത്തിൽ നിന്ന് ഷവർമ കഴിച്ച ആറുപേർക്ക് കൂടി ഭക്ഷ്യവിഷബാധ
- മുസ്ലിം വിദ്യാർത്ഥിയെ അടിപ്പിച്ച സംഭവത്തിൽ വർഗ്ഗീയതയില്ലെന്ന് ടീച്ചർ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍