കണ്ണിൽ മുളക് തേച്ചതിന് മാപ്പുപറഞ്ഞിട്ടും രജത് കുമാറിനെ ശിക്ഷിച്ച് പുറത്താക്കിയ രണ്ടാം സീസൺ; വിഷ സ്പ്രേ പ്രയോഗിച്ച ജാസ്മിനെ വെറുതെ വിട്ട് ഡോക്ടറെ ഈ സീസണിൽ ശിക്ഷിക്കുമോ? മോഹൻലാൽ ഇനി എന്തു ചെയ്യും? ഡോ റോബിനെ അനുകൂലിച്ച് സോഷ്യൽ മീഡിയാ കാമ്പെയിൻ; ഏഷ്യാനെറ്റിലെ ആ വീട്ടിൽ നിറയുന്നത് നാടകീയത മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മോഹൻലാൽ ഇനി എന്തു ചെയ്യും? ഡോക്ടർ റോബിനെ മോഹൻലാൽ പുറത്താക്കുമോ? സോഷ്യൽ മീഡിയ ചർച്ച സജീവമാണ്. റോബിന് വേണ്ടി തിരുവനന്തപുരത്തുകാരുടെ അഭിപ്രായ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡോ റോബിനെ തിരിച്ചുകൊണ്ടു വരണമെന്നാണ് അവരുടെ ആവശ്യം. ജാസ്മിനും റോബിനും തമ്മിലുള്ള പക ബിഗ് ബോസ് കളിയെ പുതിയ തലത്തിലേക്ക് എത്തിക്കുന്നു. ബിഗ് ബോസിന്റെ ഇതുവരെയുള്ള സീസണിലൊന്നും നടക്കാത്ത സംഭവങ്ങളാണ് ഇപ്പോഴുള്ളത്.
ബിഗ് ബോസിന്റെ സീക്രട്ട് റൂമിലാണ് ഡോക്ടറായ റോബിൻ. റോബിൻ ആരേയും അടിച്ചില്ല. അടിച്ചെന്ന് വരുത്തി തീർത്തി പുറത്താക്കാൻ ശ്രമിക്കുന്നു. കപ്പു കൊണ്ടേ പോകൂ എന്ന് റോബിൻ പറഞ്ഞിരുന്നു. ഇതിനുള്ള പകയാണ് എല്ലാത്തിനും കാരണം. റോബിൻ രാധാകൃഷ്ണനെ എത്രയും വേഗം സീക്രട്ട് റൂമിൽ നിന്ന് തിരിച്ചുകൊണ്ട് വരണം. എല്ലാം ജാസ്മിനും റിയാസും കൂടെയുള്ള കളിയാണ്-ഇങ്ങനെയൊക്കെയാണ് പ്രതികരണങ്ങൾ. ബിഗ് ബോസ് രണ്ടാം സീസണിൽ നിന്ന് ഡോ രജത് കുമാറിനെ പുറത്താക്കിയിരുന്നു. ഒരു മത്സരാർത്ഥിയുടെ മുഖത്ത് മുളക് തേച്ചതായിരുന്നു ഇതിന് കാരണം. അന്നും രജത് കുമാറിന് വേണ്ടി സോഷ്യൽ മീഡിയ രംഗത്ത് എത്തി. ഇതിന് സമാനമാണ് ഇപ്പോഴത്തെ റോബിന് വേണ്ടിയുള്ള പ്രതികരണവും.
കോവിഡ് രജത് കുമാറിനെ പുറത്താക്കിയതിന് തൊട്ടു പിന്നാലെയാണ് കോവിഡ് ആഞ്ഞടിച്ചത്. ഇതോടെ ആ ഷോ നിൽക്കുകയും ചെയ്തു. രണ്ടാം സീസണിൽ രജത് കുമാറിന് കിട്ടിയതിന് സമാനമായ പിന്തുണയാണ് ഡോ റോബിനും കിട്ടുന്നത്. അന്നും ബിഗ് ബോസ് ഹൗസിൽ രജത് കുമാർ ഒറ്റപ്പെട്ടിരുന്നു. ഇതിന് സമാനമാണ് റോബിന്റേയും അവസ്ഥ. മത്സരാർത്ഥികൾ എല്ലാം റോബിനെ എതിർക്കുന്നു. ദിൽഷ മാത്രമാണ് പിന്തുണയ്ക്കുന്നത്. രജത് കുമാറിനെ പുറത്താക്കിയത് നീതികേടായിരുന്നുവെന്ന പൊതു അഭിപ്രായം ഉയർന്നിരുന്നു. ഇതു പോലെ റോബിനേയും ഇത്തവണ പുറത്താക്കുമോ എന്ന ആശങ്കയാണ് അദ്ദേഹത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
വീക്കെൻഡ് എപ്പിസോഡിലെ റിയാസിന്റെ തീരുമാനം അനുസരിച്ചായിരിക്കും റോബിന്റെ വീട്ടിലെ നിലനിൽപ്പ്. റോബിനെ വീട്ടിൽ നിന്നും മാറ്റിയതിൽ വലിയ പ്രതിഷേധവും പ്രേക്ഷകർക്കിടയിൽ നിന്നും ഉണ്ടാകുന്നുണ്ട്. രജത് കുമാർ മുളക് തേച്ച സംഭവത്തിലും അതിന് ഇരയായ മത്സരാർത്ഥിയോട് തീരുമാനം ചോദിച്ചിരുന്നു. മാപ്പു പറഞ്ഞിട്ടും രജത് കുമാറിനെ പുറത്താക്കാൻ അവർ ആവശ്യപ്പെട്ടു. അങ്ങനെ പുറത്തായി. ഇതു പോലെ റിയാസും റോബിനെ പുറത്താക്കാൻ സാധ്യത ഏറെയാണ്.
റോബിൻ ടോയ്ലെറ്റിൽ ഒളിച്ചിരുന്നപ്പോൾ വിഷ സ്പ്രേ പ്രയോഗിച്ച ജാസ്മിനെ സംരക്ഷിച്ച് റോബിനെ മാത്രം ശിക്ഷിച്ചതാണ് പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തുപേർ രണ്ടുഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണ്. ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ എന്നിവർ ഒരു ഗ്രൂപ്പും വിനയ്, അഖിൽ, സൂരജ്, റോൺസൺ, റിയാസ്, ജാസ്മിൻ എന്നിവർ മറ്റൊരു ഗ്രൂപ്പുമായി തിരിഞ്ഞാണ് മത്സരിക്കുന്നതും പക പോക്കുന്നതും.
അതിനിടെ സീക്രട്ട് റൂമിൽ നിന്നുള്ള റോബിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. ദിൽഷയെ മിസ് ചെയ്യുന്നുണ്ടെന്നും ഒരു തവണയെങ്കിലും ദിൽഷയുടെ മുഖം മാത്രം കാണാനുള്ള അവസരം ഉണ്ടാക്കി തരണമെന്നുമാണ് റോബിൻ ബിഗ് ബോസിനോട് ആവശ്യപ്പെടുന്നത്. 'കുറെ ദിവസമായില്ലേ ബിഗ് ബോസ് ഈ റൂമിനുള്ളിൽ കഴിയുന്നൂ... ഇതിനുള്ളിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എനിക്ക് ദിൽഷയെ ഒന്ന് കാണണമെന്നുണ്ട്. വേറാരെയും വേണ്ട. ദിൽഷയെ മാത്രം ഒന്ന് കാണിച്ച് തരുമോ.'
'അതിനുള്ള സംവിധാനങ്ങൾ ഇതിനുള്ളിൽ ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. എങ്കിലും ഞാൻ ചോദിക്കുകയാണ്. പറ്റുമെങ്കിൽ ദിൽഷയെ മാത്രം ഒന്ന് കാണിച്ച് തരണം' എന്നാണ് റോബിൻ ബിഗ് ബോസിനോട് ആവശ്യപ്പെടുന്നത്. എന്നാൽ ബിഗ് ബോസ് ഇതുവരെ മറുപടിയൊന്നും നൽകിയിട്ടില്ല. ഇരുവരുടേയും കോമ്പോയ്ക്ക് വലിയ ആരാധകവൃന്ദം സോഷ്യൽമീഡിയയിലുണ്ട്. റോബിൻ പുറത്തായപ്പോൾ പ്ലാൻ ചെയ്ത് ഗെയിം കളിച്ച് റോബിനെ പുറത്താക്കിയവർക്കെതിരെ തിരിഞ്ഞ് ദിൽഷയും രംഗത്തു വന്നു. വീക്കിലി ടാസ്ക്കിൽ അത് പ്രകടമായിരുന്നു. റിയാസിനെയാണ് റോബിൻ തല്ലിയെന്ന് പറയപ്പെടുന്നത്. എന്നാൽ തല്ലിയില്ലെന്നാണ് ആരാധകർ പറയുന്നത്.
പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കായിരുന്ന ബിഗ് ബോസ് സാമ്രാജ്യം നടക്കുന്നതിനിടെ നടന്ന നാടകീയ സംഭവങ്ങൾ ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യത്തേതായിരുന്നു. രാജാവായി റിയാസിനെയും രാജ്ഞിമാരായി ദിൽഷ, ധന്യ എന്നിവരെയും ബിഗ് ബോസ് തീരുമാനിച്ചിരുന്നു. ബിഗ് ബോസിന്റെ നിർദ്ദേശമനുസരിച്ച് മറ്റ് സ്ഥാനങ്ങളിലേക്ക് സഹമത്സരാർഥികളെ റിയാസ് നിർദ്ദേശിച്ചു. ജാസ്മിൻ മന്ത്രിയും റോൺസൺ ഭടനും സൂരജ് കൊട്ടാരം വിദൂഷകനുമായി. ലക്ഷ്മിപ്രിയ, വിനയ് എന്നിവർക്കാണ് രാജാവിനായി ഭക്ഷണം പാകം ചെയ്യാനുള്ള ഉത്തരവാദിത്തം ലഭിച്ചത്.
വേഷവിധാനങ്ങൾക്കൊപ്പം രാജാവിന് ബിഗ് ബോസ് ഒരു മാന്ത്രിക ലോക്കറ്റും നൽകിയിരുന്നു. അടുത്ത നോമിനേഷൻ സമയത്ത് ഈ മാന്ത്രിക ലോക്കറ്റ് ആരുടെ പക്കലാണോ ഉള്ളത് അയാൾ നോമിനേഷനിൽ നിന്ന് മുക്തി നേടുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഇത് എല്ലാവരും കാണുന്ന തരത്തിൽ ഒരു ലോക്കറ്റ് പോലെ ധരിക്കണമെന്നും റിയാസിനെ അറിയിച്ചിരുന്നു. എന്നാൽ ഗെയിമിനിടെ ഈ ലോക്കറ്റ് കൈക്കലാക്കി റോബിൻ കടന്നുകളഞ്ഞു. പിന്നാലെ പോയ റിയാസ്, ജാസ്മിൻ തുടങ്ങിയവർ റോബിനെ ടോയ്ലെറ്റിൽ നിന്നും പുറത്തിറക്കി ലോക്കറ്റ് കൈക്കലാക്കാൻ ശ്രമിക്കുകയും ടാസ്ക്ക് കൈയാങ്കളിയിലേക്ക് മാറുകയുമായിരുന്നു.
അതേസമയം ലാസ്റ്റ് വാണിങ് കിട്ടിയിട്ടും ബിഗ് ബോസ് വീടിന് യോജിക്കാത്ത തരത്തിൽ പെരുമാറിയ റോബിനെ ബിഗ് ബോസ് വീട്ടിൽ നിന്നും മാറ്റിയിരിക്കുകയാണ്. മോഹൻലാൽ വന്ന ശേഷം വീക്കെൻഡ് എപ്പിസോഡിൽ റോബിൻ പുറത്താകാനുള്ള സാധ്യതയും കൂടുതലാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍