ജനാധിപത്യം ഇല്ലെങ്കിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനവുമില്ല: ഇന്ത്യാ പ്രസ്ക്ലബ് സമ്മേളനത്തിൽ സ്പീക്കർ എം.ബി. രാജേഷ്
ജോർജ് ജോസഫ്
ഹൂസ്റ്റൺ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പുതിയ ഭരണസമിതിയുടേയും ഹൂസ്റ്റൺ ചാപ്റ്ററിന്റേയും പ്രവർത്തനോദ്ഘാടനം കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. സ്റ്റാഫോർഡിലെ അൺഫോർഗറ്റബിൾ മെമ്മറീസ് ഹാളിലെ നിറഞ്ഞ സദസിൽ നടന്ന ചടങ്ങിൽ ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ട് ബെൻഡ് കോർട്ട് ഓഫ് ലോ-3 ജഡ്ജ് ജൂലി മാത്യൂസ്, സ്റ്റാഫോർഡ് പ്രോടേം മേയർ കെൻ മാത്യു എന്നിവർ ആശംസകൾ നേർന്നു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്പീക്കർ രാജേഷിനേയും, വിശിഷ്ടാതിഥികളേയും ഹാളിലേക്കാനയിച്ചു. അനിൽ ആറന്മുള, മഞ്ജു മേനോൻ എന്നിവരായിരുന്നു എം.സിമാർ. യുവാൽഡേ സ്കുളിൽ നടന്ന കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവർക്കും, അന്തരിച്ച മറിയാമ്മ പിള്ളയ്ക്കും അനുശോചനം അർപ്പിച്ചുകൊണ്ടാണ് സമ്മേളനം തുടങ്ങിയത്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ അനുസ്മരിക്കുന്ന മെമോറിയൽ ഡേ പ്രമാണിച്ച് ധീര സൈനികരേയും അനുസ്മരിച്ചു.
ഐ.പി.സി.എൻ.എ ജനറൽ സെക്രട്ടറി രാജു പള്ളത്ത് നടത്തിയ ആമുഖത്തിൽ പ്രസ്ക്ലബിന്റെ സേവന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി. ഇവിടുത്തെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായി പ്രവർത്തിക്കുമ്പോൾ തന്നെ നാട്ടിലെ പത്രപ്രവർത്തകരുമായി ഉറ്റബന്ധമാണ് പ്രസ്ക്ലബ് പ്രവർത്തകരുടേത്. കേരളത്തിലെ പത്രപ്രവർത്തകർക്കുള്ള ഏറ്റവും വലിയ അവാർഡ് ഇന്ത്യാ പ്രസ്ക്ലബ് നൽകുന്നതാണ്.
സ്വാഗതമാശംസിച്ച പ്രസിഡന്റ് സുനിൽ തൈമറ്റം ഒന്നര പതിറ്റാണ്ടിലേറെയായി പ്രസ്ക്ലബ് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം വിവരിച്ചു. പ്രളയമുണ്ടായപ്പോഴും നാട്ടിലെ മാധ്യമ പ്രവർത്തകർ വിഷമാവസ്ഥയിൽപ്പെടുമ്പോഴും സഹായഹസ്തവുമായി എത്താൻ പ്രസ്ക്ലബ് മുന്നിലുണ്ടായിരുന്നു. എന്നാൽ അവയൊക്കെ ജനശ്രദ്ധയിൽ കൊണ്ടുവരാനോ എന്തെങ്കിലും നേട്ടത്തിനോ പ്രസ്ക്ലബോ, ഭാരവാഹികളോ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നതാണ് മറ്റു സംഘടനകളിൽ നിന്നു തങ്ങളെ വ്യത്യസ്തരാക്കുന്നത്. പബ്ലിസിറ്റി തങ്ങളുടെ ലക്ഷ്യമല്ല.
അഡൈ്വസറി ബോർഡ് ചെയർ ബിജു കിഴക്കേക്കുറ്റ് ആശംസകൾ നേർന്നു.
എംപി ആയിരിക്കെ പ്രസ്ക്ലബ് സമ്മേളനത്തിൽ താൻ മുമ്പ് വന്നത് മാധ്യമ അവാർഡ് നൽകാനായിരുന്നുവെന്ന് സ്പീക്കർ രാജേഷ് ചൂണ്ടിക്കാട്ടി. അന്ന് അവാർഡ് സ്വീകരിച്ച വീണ ജോർജ് ഇന്ന് മന്ത്രിയാണ്. താൻ സ്പീക്കറും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, നിയമസഭയിലെ മറ്റ് സഹപ്രവർത്തകർ തുടങ്ങി പലരും പ്രസ്ക്ലബ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. മാധ്യമ പ്രവർത്തകനും ഇപ്പോൾ എംപിയുമായ ജോൺ ബ്രിട്ടാസ് മുഖേനയാണ് താൻ പ്രസ്ക്ലബിനെപ്പറ്റി അറിഞ്ഞത്.
കേരളത്തിലെ മാധ്യമ പ്രവർത്തനത്തിന് ഇത്രയധികം തുണയാകുന്ന മറ്റൊരു സംഘടനയുമില്ല. മാധ്യമ അവാർഡിനേക്കാൾ മാധ്യമ പ്രവർത്തകർക്കായുള്ള സ്റ്റെപ് പദ്ധതിയും സ്കോളർഷിപ്പുമൊക്കെയാണ് താൻ കൂടുതൽ വിലമതിക്കുന്നത്.
പ്രസ്ക്ലബിന്റെ ഉയർന്ന സാമൂഹിക പ്രതിബദ്ധത പ്രളയകാലത്ത് കണ്ടതാണ്. ഒരു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായിയേയും പ്രതിപക്ഷത്തുനിന്നുള്ള ഉമ്മൻ ചാണ്ടിയേയും പങ്കെടുപ്പിച്ചത് കണ്ടു. കക്ഷി രാഷ്ട്രീയത്തിനതീതമായ സംഘടനയാണിതെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്.
ഡൽഹിയിലെ പത്രപ്രവർത്തകരിൽ നല്ലൊരു പങ്ക് മലയാളികളാണ്. അതു കഴിഞ്ഞ് ബംഗാളികളും. മലയാളികൾക്ക് പത്രവായന രക്തത്തിൽ അലിഞ്ഞതാണ്. റോബിൻ ജഫ്രി ഇതിനെ 'പത്രവിശപ്പ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യയിൽ നാലു ശതമാനം മാത്രമുള്ള കേരളത്തിൽ 6471 പ്രസിദ്ധീകരണങ്ങളുണ്ട്. അതായത് മാധ്യമ സാന്ദ്രത ഏറ്റവും കൂടുതൽ കേരളത്തിൽ. സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവുകൂടിയാണിത്.
1956-നു മുമ്പ് മൂന്നായി കിടന്നിരുന്ന ഭൂവിഭാഗത്തെ ഏകീകൃത കേരളമായി കണക്കിലെടുത്താണ് അന്നത്തെ മാധ്യമങ്ങൾ പ്രവർത്തിച്ചിരുന്നത്. കേരളം, മലയാളി എന്നൊക്കെ പേര് കൊടുക്കാനുള്ള ദീർഘദൃഷ്ടി അന്നു മാധ്യമങ്ങൾക്കുണ്ടായിരുന്നു. പിന്നീടാണ് കേരളം ഒന്നാകുന്നത്.
സ്പീക്കർ എന്നതാണ് തന്റെ സ്ഥാനമെങ്കിലും നിയമസഭയിൽ സംസാരിക്കാനേ പറ്റില്ല. സംസാരിക്കുന്നവരെ നിയന്ത്രിക്കുകയാണ് തന്റെ ജോലി. കോവിഡ് കാലത്ത് പ്രസംഗിക്കാൻ അവസരവും ഇല്ലാതായി. ചുരുക്കത്തിൽ താൻ അടക്കമുള്ള രാഷ്ട്രീയക്കാർക്ക് 'പ്രസംഗ വിശപ്പ്' അനുഭവവേദ്യമായി.
അടിയന്തരാവസ്ഥയിലെ പ്രശസ്തമായ ചൊല്ല് എല്ലാ കാലത്തും പ്രസക്തമാണ്. കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴയാനാണ് മാധ്യമങ്ങൾ തയാറായതെന്നത് ഇന്നും കളങ്കംതന്നെ.
തൊണ്ണൂറുകളിൽ സ്ഥിതി മാറി. മൂലധനത്തിന്റേയും വർഗീയതയുടേയും പിടിയിലായി മാധ്യമ രംഗം. എൻ.എസ് മാധവന്റെ തിരുത്ത് എന്ന കഥ പ്രസക്തമാണ്. ബാബറി മസ്ജിദ് തകർത്തപ്പോൾ എഡിറ്റർ പനി പിടിച്ചു കിടക്കുകയാണ്. പകരം ചുമതലയുള്ള സുഹ്റ എന്ന സബ് എഡിറ്റർ മന്ദിരം തകർത്തു എന്നു തലക്കെട്ട് കൊടുത്തു. രോഗക്കിടക്ക വിട്ട് വന്ന എഡിറ്റർ തലക്കെട്ട് തിരുത്തി ബാബ്റി മസ്ജിദ് തകർത്തു എന്നു തന്നെയാക്കി. അത്തരം നിലപാടുകളാണ് ഇപ്പോൾ കൈമോശം വരുന്നത്.
ജനാധിപത്യമുള്ളിടത്തേ സ്വതന്ത്ര മാധ്യമ പ്രവർത്തനം സാധ്യമാകൂ. അതുപോലെ സ്വതന്ത്ര മാധ്യമ പ്രവർത്തനം സാധിക്കുന്നില്ലെങ്കിൽ അവിടെ ജനാധിപത്യമില്ല.
വിട്ടുവീഴ്ചയില്ലാത്ത മാധ്യമ പ്രവർത്തനത്തിന്റെ പതാകവാഹകരാകട്ടെ ഇന്ത്യാ പ്രസ്ക്ലബിന്റെ പ്രവർത്തകർ. നിർഭയമായ മാധ്യമ പ്രവർത്തനം നമുക്ക് തുടരാം - സ്പീക്കർ രാജേഷ് പറഞ്ഞു. ഭദ്രദീപം കൊളുത്തി അദ്ദേഹം ചടങ്ങുകൾക്ക് തുടക്കംകുറിച്ചു.
എം.ബി രാജേഷ് സ്പീക്കറാകുന്നതിനു മുമ്പ് ഏറ്റവും പ്രായംകുറഞ്ഞ സ്പീക്കർ 1961-ൽ സി.എച്ച് മുഹമ്മദ് കോയ ആയിരുന്നെന്ന് ഗൂഗിൾ സേർച്ചിൽ കണ്ടെന്ന് മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു. മലയാള മനോരമയുടെ കണ്ടന്റ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് വർഷങ്ങൾക്ക് മുമ്പ് ഒരു സമ്മേളനത്തിൽ പറഞ്ഞത് താൻ അനുസ്മരിക്കുന്നു. പത്തു വർഷത്തിനിടയിൽ ഇവിടെ രാഷ്ട്രീയരംഗത്ത് നേതൃനിരയിലേക്ക് നിങ്ങളുടെ മക്കൾ മുന്നോട്ടുവരണമെന്നാണ് അദ്ദേഹം ആഹ്വാനം ചേയ്തത്.
വിവിധ മാധ്യമങ്ങൾ തനിക്ക് നൽകിയ പിന്തുണ വിവരിച്ച അദ്ദേഹം മാധ്യമ പ്രവർത്തകർ ഏകീകൃത ശക്തിയായി മാറണമെന്ന് നിർദേശിച്ചു. പ്രസിഡന്റ് സുനിൽ തൈമറ്റത്തിന് നൽകുന്ന ഒരു ചലഞ്ച് ആണിത്.
സ്ഥിതിഗതികൾ പെട്ടെന്ന് മാറുകയാണെന്ന് ജഡ്ജ് കെ.പി ജോർജ് പറഞ്ഞു. തന്റെ പ്രൈമറി ഇലക്ഷനിൽ ഏഴോ എട്ടോ ശതമാനം മലയാളികൾ മാത്രമാണ് വോട്ട് ചെയ്തത്. അത് ഖേദകരമാണ്. ഇക്കാര്യത്തെപ്പറ്റി ബോധവത്കരണം നടത്താൻ മാധ്യമങ്ങൾക്കാണ് കഴിയുക.
ടെക്സസ് സ്റ്റേറ്റിൽ പത്താമത്തെ വലിയ കൗണ്ടിയാണ് ഫോർട്ട് ബെൻഡ്. എന്നാൽ സാമ്പത്തികാടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്താണ് കൗണ്ടി-അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ പ്രാധാന്യം അമേരിക്കൻ ഭരണഘടനാ ശില്പികൾക്ക് വ്യക്തമായി അറിയാമായിരുന്നെന്ന് ജഡ്ജി ജൂലി മാത്യു ചുണ്ടാക്കാട്ടി. ഇന്ത്യയിലെ പത്രപ്രവർത്തനത്തിന്റെ തുടക്കവും അവർ വിവരിച്ചു. 2018-ൽ തന്റെ ഇലക്ഷന് മാധ്യമങ്ങൾ നൽകിയ പിന്തുണ ചൂണ്ടിക്കാട്ടിയ അവർ ഈവർഷത്തെ റീ ഇലക്ഷനും ഈ പിന്തുണ അഭ്യർത്ഥിച്ചു.
മനോരമ ഏജന്റായിരുന്ന അങ്കിളിനൊപ്പം പത്രവിതണത്തിന് പോയത് കെൻ മാത്യു വിവരിച്ചു. തന്റെ പത്രബന്ധം അക്കാലത്താണ് തുടങ്ങിയത്. മാധ്യമങ്ങൾ ചെയ്യുന്ന വലിയ സേവനങ്ങൾക്ക് അദ്ദേഹം നന്ദിപറഞ്ഞു.
ട്രഷറർ ഷിജോ പൗലോസ്, പ്രസിഡന്റ്-ഇലക്ട് സുനിൽ ട്രൈസ്റ്റാർ, ജോയിന്റ് സെക്രട്ടറി സുധ ജോൺ
ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ, ഓഡിറ്റർ ജോർജ് ചെറായിൽ, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല, ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു, ഹൂസ്റ്റൺ ട്രഷറർ മോട്ടി മാത്യു എന്നിവരും വേദിയിൽ ഉപവിഷ്ടരായിരുന്നു.
ഹ്യൂസ്റ്റൺ ചാപ്റ്റർ അധികാര കൈമാറ്റത്തിന്റെ സൂചനയായി മുൻ പ്രസിഡന്റ് ശങ്കരൻ കുട്ടിയിൽ നിന്ന് ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല ഭദ്രദീപം ഏറ്റുവാങ്ങി.
സ്പോണ്സര്മാരായ ഡബിൾ ഹോഴ്സ്, ഗ്രേസ് സപ്ലൈ, ജോൺ ഡബ്ല്യു വർഗീസ്, ജി കെ പിള്ള, ശശിധരൻ നായർ, ഡോ. ഫ്രീമു വർഗീസ്, ഉമ്മൻ തോമസ് റോയൽ ട്രാവൽ എന്നിവർ ചടങ്ങിൽ ആദരിച്ചു.
ഫാ. ജിക്കു സക്കറിയ, രാജേഷ് വർഗീസ് (മാഗ്), എബ്രഹാം ഈപ്പൻ (ഫൊക്കാന), മാത്യു മുണ്ടക്കൻ (ഫോമാ),
എസ് കെ ചെറിയാൻ (വേൾഡ് മലയാളി കൗൺസിൽ), ജിൻസ് മാത്യു (വേൾഡ് മലയാളി കൗൺസിൽ) എന്നിവർ ആശംസകൾ നേർന്നു.ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു നന്ദി രേഖപ്പെടുത്തി
റിവ മേരി വർഗീസ്, സൊനാലി പ്രകാശ്, സജി പുല്ലാട് എന്നിവർ സംഗീതം ആലപിച്ചു. പൂർണിമ, വിദ്യ, സ്വാതി, ശരൺ മോഹൻ (അസി ഡയറക്ടർ, സ്പാർക്ക്) എന്നിവർ നർത്തങ്ങൾ അവതരിപ്പിച്ചു
ഫോർട്ട് ബൻഡിൽ ജഡ്ജ് സ്ഥാനാർത്ഥി മലയാളിയായ സുരേന്ദ്രൻ പട്ടേൽ, ഡാൻ മാത്യു, ജിജു കുളങ്ങര, എ.സി. ജോർജ്, എഴുത്തുകാരനായ കുര്യൻ മ്യാലിൽ, നേർകാഴ്ച എഡിറ്റർ സൈമൺ വാളാച്ചേരിൽ, ആഴ്ചവട്ടം എഡിറ്റർ ഡോ. ജോർജ് കാക്കനാട്ട്, ജോർജ് ജോസഫ് മെറ്റ്ലൈഫ്, തുടങ്ങി ഒട്ടേറെ പേര് പങ്കെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്