ഭൂമി അതിക്രമത്തിന് ആംബുലൻസ് ബുദ്ധി; സാധാരണ ചെക്കപ്പിനെ ഡയാലിസിസ് ആക്കി എസിയും എസ് ഐയും; കിണറ്റിലെ ബാക്ടീരിയയെ മറച്ചുവച്ച് വെള്ളം കുടിച്ച് മരിക്കാൻ ഉപദേശിക്കുന്ന പിണറായിയിലെ പൊലീസ്; പ്രതി ബ്രാഞ്ച് സെക്രട്ടറിയായാൽ കണ്ണൂരിൽ പരാതിക്കാരൻ പെട്ടതു തന്നെ; സി ആൻഡ് എജി ഉദ്യോഗസ്ഥന് പറയാനുള്ളത് കണ്ണീരിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേരളത്തിലെ അക്കൗണ്ട് ജനറൽ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥനാണ് മമ്പറം സ്വദേശി ടികെ ഹരിദാസ്. കേരളത്തിലെ സീനിയർ ഓഡിറ്റ് ഓഫീസർ. നാഗാലാന്റിൽ നിന്ന് അസുഖം തിരിച്ചറിഞ്ഞ് കേരളത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയെത്തിയ കണ്ണൂരുകാരൻ. ഏത് ഓഫീസിലേക്കും കത്തെഴുതി വിശദീകരണം ചോദിക്കാൻ തക്ക അധികാരമുള്ള ഉദ്യോഗസ്ഥൻ. പക്ഷേ സിപിഎം ബ്രാഞ്ച് സെക്രട്ടറിയോട് കളിച്ചാൽ എത്ര വലിയ ഉദ്യോഗസ്ഥനായാലും രക്ഷയില്ല. കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന് പൊലീസ് കുടപിടിക്കുമ്പോൾ ഈ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻ പോരാട്ടത്തിന്റെ വഴിയിലാണ്. സ്വന്തം വീട്ടിൽ ഭയരഹിതമായി താമസിക്കാനുള്ള പ്രതിരോധമൊരുക്കൽ.
ഔദ്യോഗിക ആവശ്യത്തിന് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം വന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ഹരിദാസനെ കാത്തിരുന്നതും ക്രൂരമായ കൈയേറ്റവും കണറ്റിലെ വെള്ളം നശിപ്പിക്കലുമാണ്. സ്വന്തം വീട്ടിൽ ഹരിദാസിനെ കഴിയാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ എടുത്തതു പോലെയാണ് പ്രദേശത്തെ സിപിഎം നേതൃത്വം. ജില്ലയിലെ പ്രധാന സിപിഎം നേതാക്കളുടെ പിന്തുണയിലാണ് ഇതെല്ലാം നടക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസും ഹരിദാസിന് എതിരാണ്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ഹരിദാസിന്റെ വീട്ടിന് പിന്നിൽ താമസിക്കുന്നത്. അയാൾക്ക് ഹരിദാസന്റെ വസ്തുവിലൂടെ റോഡ് വെട്ടണം. അതിന് വേണ്ടി ഏത് തലത്തിലേക്കും പാർട്ടി നീങ്ങും. ഹരിദാസിനെ വീട്ടിൽ നിന്ന് ഓടിച്ചു വിടാൻ ബ്രാഞ്ച് സെക്രട്ടറി നടത്തുന്ന ഗൂഢാലോചനയ്ക്ക ്‌തെളിവ് പോലുമുണ്ട്. പക്ഷേ പൊലീസ് ഇതൊന്നും ഗൗരവത്തിലെടുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്ന് ഒന്നര കിലോ മീറ്റർ പോയാൽ ഈ സ്ഥലമായി. പിണറായി പൊലീസ് സ്‌റ്റേഷനാണ് പരിധി. ഇവിടുത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ പോലും ഈ കേന്ദ്ര ഏജൻസി ജീവനക്കാരനെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വേണ്ടി ഗൂഢാലോചന നടത്തുന്നുവെന്നതാണ് വസ്തുത.
രണ്ടാഴ്ച മുമ്പ് ഞെട്ടിക്കുന്ന ചില സംഭവങ്ങൾ ഹരിദാസിന്റെ വീട്ടിന് സമീപം നടന്നു. രണ്ടു ഗുണ്ടകൾ ഓട്ടോയിൽ എത്തുന്നു. ഹരിദാസിനേയും ഭാര്യയേയും ആക്രമിക്കുന്നു. ഭാര്യയുടെ വസ്ത്രം പോലും കീറുന്ന തരത്തിൽ ഗുരുതരമായ ആക്രമണം. ഈ രണ്ട് ഗുണ്ടകളിൽ ഒരാളെ ഇനിയും പൊലീസ് പിടികൂടിയിട്ടില്ല. അറസ്റ്റിലായ ആൾക്ക് ജാമ്യവും നൽകി. ഇയാൾ പുറത്തിറങ്ങിയ ശേഷവും അക്രമണ ലക്ഷ്യത്തോടെ വീടിന് അടുത്ത് കറങ്ങി നടക്കുന്നു. ഈ അക്രമത്തിന് പിന്നിലെ ഗൂഢാലോചന തെളിവ് പോലും പൊലീസ് കമ്മീഷണർക്ക് ഹരിദാസ് കൈമാറി. എന്നാൽ ആരും അത് ഗൗരവത്തോടെ എടുക്കുന്നില്ല.
മുത്രസഞ്ചി മാറ്റി കൃത്രിമ മൂത്ര സഞ്ചി വച്ച വ്യക്തിയാണ് ഹരിദാസ്. നഗാലാന്റിലെ ഉത്തരവാദിത്തങ്ങൾ ആരോഗ്യ കാരണങ്ങളാൽ നിറവേറ്റാൻ കഴിയാത്തതുകൊണ്ട് കേരളത്തിലേക്ക് സ്ഥലം മാറ്റം നൽകുകയായിരുന്നു അക്കൗണ്ട് ആൻഡ് ഓഡിറ്റ് വകുപ്പ്. അങ്ങനെ നാട്ടിലെത്തിയ ഹരിദാസ് കണ്ണൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. 2013മുതൽ ഹരിദാസിനെ നിരന്തരം വേട്ടയാടുകയാണ് പുറകിൽ താമസിക്കുന്ന ബ്രാഞ്ച് സെക്രട്ടറി. ഈ നേതാവിന്റെ ഇഷ്ടത്തിനാണ് പൊലീസിന്റെ തുള്ളലും. ഇതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത പലതും ഇവിടെ പൊലീസ് ചെയ്തു കൂട്ടിയിട്ടുണ്ട്.
കിണർ വെള്ളം കുടിക്കാമെന്ന് സർട്ടിഫിക്കറ്റ് നൽകുന്ന എസ് ഐ
ഹരിദാസിനെ ദ്രോഹിക്കാൻ പിണറായി പൊലീസ് നടത്തുന്ന ഇടപെടലുകൾ കുപ്രസിദ്ധമാണ്. പുറകിലെ ബ്രാഞ്ച് സെക്രട്ടറി ഒരു ദിവസം ആംബുലൻസിനെ ഹരിദാസിന്റെ പറമ്പിലൂടെ ഓടിച്ചു കൊണ്ടു പോകുന്നു. ഈ കടന്നു കയറ്റത്തിനെതിരെ പൊലീസിൽ ഹരിദാസ് പരാതി നൽകി.
ഇങ്ങനെ ആംബുലൻസ് പോകുമ്പോൾ വസ്തുവിനോട് ചേർന്നുള്ള തോട് പൊളിഞ്ഞു. ഇവിടെ കെട്ടിക്കിടന്ന മലിന ജലം കിണറ്റിലേക്കും എത്തി. ഇതും പരാതിയായി നൽകി. എന്നാൽ പിണറായി പൊലീസും തലശ്ശേരി എസിയും കുറ്റവാളിക്ക് കുടപിടിക്കുകയാണ് ചെയ്തത്. സീനയർ ഓഡിറ്റ് ഓഫീസറായ ഹരിദാസനും സർക്കാരിന്റെ കണക്കിലെ കള്ളത്തരങ്ങൾ കണ്ടെത്തുന്ന ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ പൊലീസിന്റെ കണറ്റിലെ കള്ളം പൊളിക്കാനുമായി.
കണറ്റിൽ ശുദ്ധജലമാണെന്നും കുടിക്കാമെന്നും പൊലീസ് മറുപടി നൽകി. ഇതിന് ആധാരമായി നൽകിയ റിപ്പോർട്ടിലെ വസ്തുതകൾ പരിശോധിച്ചാൽ അനുവദനീയമായ അളവിൽ കോളിഫോം ബാക്ടീരിയ കിണറ്റിലെ വെള്ളത്തിലുണ്ടെന്ന് വ്യക്തമാണ്. ഇതിനൊപ്പം ഹരിദാസൻ സ്വന്തം നിലയിലും വെള്ളം പരിശോധിച്ചു. അതും കിണറ്റിലെ മോശം അവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. പക്ഷേ ബ്രഞ്ചാ സെക്രട്ടറിയെ രക്ഷിക്കാൻ പൊലീസ് കള്ളക്കളികൾ നടത്തുന്നു. കുടിവെള്ളം പോലും നൽകാതെ ഹരിദാസിനെ കുടിയിറക്കാനുള്ള ശ്രമം.
ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്നതും. നടന്നു പോകാനുള്ള വഴി ബ്രാഞ്ച് സെക്രട്ടറിക്ക് ഹരിദാസൻ നൽകിയിട്ടുണ്ട്. ഈ വഴിയിലൂടെ വലിയ വാഹനങ്ങൾ കയറ്റുന്നു. കൊടുത്ത വഴിക്ക് അടുത്താണ് കിണറുള്ളത്. അതുകൊണ്ട് തന്നെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കിണറിലേക്ക് മാലിന്യം ഒഴുകിയെത്തും. തീർത്തും ഹരിദാസിനെ ഒറ്റപ്പെടുത്തുകയാണ് സിപിഎം. സിസിടിവി പോലും നശിപ്പിച്ചു കളഞ്ഞു. തെളിവുകൾ കോടതിക്ക് മുമ്പിൽ എത്താതിരിക്കാനാണ് ഇത്.
ഡയാലിസിസ് എന്ന് എഎസ്‌പി, കിടപ്പു രോഗിയെന്ന് എസ് ഐ, വെറും ചെക്കപ്പെന്ന് ആശുപത്രിയും
ഹരിദാസിന്റെ കണിർ ഇടിക്കുകയെന്ന ലക്ഷ്യത്തോടെ ആംബുലൻസ് എത്തിയതിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഭൂമി കൈയേറ്റത്തിന് കേസെടുക്കണമായിരുന്നു. ഇതിനെ പിണറായി പൊലീസും സമർത്ഥമായി നേരിട്ടു. തലശ്ശേരി എസിയും നീതിക്കു വേണ്ടി നിലകൊണ്ടില്ല. അതിക്രമിച്ച് കയറലിനെതിരെ ഹരിദാസൻ നൽകിയ പരാതിയിൽ പൊലീസ് വിചിത്ര ന്യായം നിരത്തി. കിടപ്പു രോഗിയെ ആശുപത്രിയിലെത്തിക്കേണ്ട അടിയന്തര സാഹചര്യത്തിലായിരുന്നു ആംബുലൻസിന്റെ അതിക്രമിച്ചു കയറലെന്ന് എസി പോലും പറഞ്ഞു. അങ്ങനെ സിസിടിവിയിലെ ദൃശ്യങ്ങളിൽ അന്വേഷണത്തിനോ കേസെടുക്കാനോ പൊലീസ് തയ്യാറായില്ല.
ഡയാലിസിസ് ചെയ്തില്ലെങ്കിൽ മരിച്ചു പോകുമായിരുന്ന രോഗിയുമായി പായാനാണ് ആംബുലൻസ് എത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. പിണറായി പൊലീസ് കിടപ്പരോഗിയെ കൊണ്ടു പോകാനെന്ന് പറഞ്ഞപ്പോൾ എസി അത് അൽപ്പം കൂടി കൂട്ടി. ഡയാലിസിന് എന്ന് രേഖപ്പെടുത്തി. എന്നാൽ വെറും ചെക്കപ്പിനായിരുന്നു ഈ കോലാഹലമെന്ന് ഹരിദാസ് തെളിയിക്കുകയും ചെയ്തു. ആസ്റ്റർ ആശുപത്രിയിലേക്കാണ് രോഗിയെ കൊണ്ടു പോയത്. ഈ രോഗിയുടെ ആസ്റ്ററിലേക്കുള്ള പ്രവേശനവും രോഗത്തിന്റെ അവസ്ഥയും സീനിയർ ഓഡിറ്റ് ഓഫീസറായ ഹരിദാസൻ ചോദിച്ചാൽ പറയേണ്ട ബാധ്യത ആശുപത്രിക്കുണ്ടായിരുന്നു. അങ്ങനെ ഹരിദാസൻ നൽകിയ കത്തിന് അവർ മറുപടി നൽകി.
വെറും വൈറ്റൽ ചെക്കപ്പിനായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ അച്ഛനെ ആശുപത്രിയിൽ കൊണ്ടു വന്നത്. പിന്നീട് വന്നിട്ടുമില്ല. അതു മാത്രമല്ല ഡയാലിസോ കിടത്തി ചികിൽസയോ ആശുപത്രിയിൽ നടത്തിയുമില്ല. ഈ മറുപടിയിൽ നിന്നു തന്നെ സിപിഎമ്മുകാരന് വേണ്ടി പൊലീസ് നടത്തിയ ഗൂഢാലോചന വ്യക്തമാണ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷൈലേഷിന് വേണ്ടിയാണ് ഇതെല്ലാം പൊലീസ് ചെയ്യുന്നത്.
2014ലാണ് ഹരിദാസിന്റെ വസ്തു മോഹിച്ചുള്ള കളികൾ സിപിഎം നേതാവ് തുടങ്ങുന്നത്. ഹരിദാസിനെതിരെ കള്ളകേസ് കൊടുത്ത് സമ്മർദ്ദത്തിലാക്കാനായിരുന്നു ശ്രമം. ഈ കേസിൽ കോടതി വിചാരണ പോലും നടന്നു. ഹരിദാസിനെതിരെ നിൽക്കുന്നത് വസ്തു സമ്മർദ്ദത്തിലൂടെ നേടാനാണെന്ന തരത്തിൽ കോടതി വിധിയും പുറപ്പെടുവിച്ചു. ഈ വിധിയിൽ നിന്ന് തന്നെ നടക്കുന്നതെല്ലാം വസ്തുവിന് വേണ്ടിയുള്ള കളികളാണെന്ന് വ്യക്തം. എന്നിട്ടും പൊലീസ് ഹരിദാസിനെ സംരക്ഷിക്കുന്നില്ല. മറിച്ച് ഗുണ്ടകളായ പ്രതികൾക്കൊപ്പമാണ് നിൽപ്പ്.
കള്ള പട്ടിക ജാതി കേസു പോലും ഹരിദാസിനും കുടുംബത്തിനുമെതിരെ കൊടുത്തു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ നടപടിയൊന്നും എടുത്തതുമില്ല. ഇതോടെ പരാതിക്കാരൻ കോടതിയിലുമെത്തി. ഇതും നിയമ നടപടികളിൽ കിടക്കുകയാണ്. ഹരിദാസിനെതിരെ കൊടുത്ത കള്ളക്കേസുകൾ ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ പരിശോധനയും നടക്കുന്നു. ഇതിനിടെയാണ് ഹരിദാസിനേയും ഭാര്യയേയും അതിക്രമിക്കാനുള്ള ശ്രമങ്ങൾ. ഓട്ടോയിവെക്കി വിജേഷും രാഗേഷും ഹരിദാസിനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു. അതിക്രൂരമായ മർദ്ദനം നടന്നു. അതിന് ശേഷം സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് തകർക്കാനും ശ്രമിച്ചു.
ഹരിദാസിന്റെ ഫോണിൽ സ്ഥലം എസ് ഐ അടക്കമുള്ളവർക്കെതിരെ തെളിവുകൾ ഉണ്ടായിരുന്നു. ഈ തെളിവുകൾ കൈക്കലാക്കാൻ മൊബൈൽ ഫോൺ നശിപ്പിക്കാനും ശ്രമിച്ചു. ഭാര്യയെ അപായപ്പെടുത്തി മൊബൈൽ നശിപ്പിക്കുകയായിരുന്നു. ഈ കേസിലും പൊലീസ് ഒന്നും ചെയ്തില്ല. ഇങ്ങനെ ഈ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻ വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും പൊലീസ് പിന്തുണയിൽ അതിക്രമം തുടരുന്നു.
ഗൂഢാലോചനയിൽ സിപിഎം ഉന്നതനും
ഷൈലേഷും രാഗേഷും ചേർന്നുള്ള അതിക്രമ ഗൂഢാലോചനയുടെ തെളിവുകളും പൊലീസ് കമ്മീഷണർക്ക് ഹരിദാസ് കൈമാറിയിട്ടുണ്ട്. എന്നാൽ അതിലൊന്നും നടപടികൾ എടുക്കുന്നില്ല. ഹരിദാസിനെ കൊന്നു തള്ളാനുള്ള ഗൂഢാലോചനയാണ് സിപിഎം സ്വാധീനമുള്ള മേഖയിൽ നടക്കുന്നത്. സിപിഎമ്മിലെ കണ്ണൂരിലെ ഉന്നത നേതാവ് തന്നെ ഇക്കാര്യം പലരോടും തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഹരിദാസൻ പറയുന്നു. അതുകൊണ്ടാണ് പൊലീസിനും നീതി നടപ്പാക്കാൻ കഴിയാത്തത്.
പീഡനക്കേസിലും പ്രതിയാക്കാൻ ശ്രമം
വ്യക്തിവൈരാഗ്യം തീർക്കാൻ കേന്ദ്രസർക്കാർ ജീവനക്കാരനെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നതായുള്ള പരാതി സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനും നൽകിയിരുന്നു. വിരമിച്ച പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ, ചൈത്ര തെരേസ ജോൺ ഐപിഎസ് എന്നിവർ പൊലീസ് പീഡനത്തിന് കൂട്ടുനിന്നതായും ആരോപിച്ച് ഹരിദാസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ഹരിദാസ് ഡെപ്യൂട്ടേഷനിൽ കേരളത്തിലുണ്ടായിരുന്ന 2016 നവംബർ മുതൽ 2018 നവംബർ വരെയുള്ള കാലഘട്ടത്തിൽ സിപിഎം പ്രവർത്തകർ പൊലീസിനെ കൊണ്ട് തുടർച്ചയായി ഉപദ്രവിപ്പിക്കുകയും കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ വ്യാജകേസ് എടുപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയത്.
കേരള പൊലീസ് തയ്യാറാക്കിയ വ്യാജ എഫ്ഐആറുകളെ കുറിച്ച് താൻ 26 ഇ-മെയിലുകളിലൂടെ അന്നത്തെ പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയെന്നും അതിനെ തുടർന്ന് ബെഹ്‌റ അന്വേഷണത്തിനായി ചൈത്ര തരേസാ ജോണിനെ ചുമതലപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ ചൈത്ര തന്റെ കീഴുദ്യോഗസ്ഥർക്ക് അനുകൂലമായും സിപിഎം പ്രവർത്തകരെ സംരക്ഷിക്കുന്നതിനായും വസ്തുതകൾ വളച്ചൊടിച്ചതായി അന്വേഷണ റിപ്പോർട്ടിൽ നിന്നും മനസിലായതായി ഹരിദാസ് പരാതിയിൽ ആരോപിക്കുന്നു.
ഹരിദാസിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കട ചില കാരണങ്ങളാൽ വേങ്ങാട് പഞ്ചായത്ത് പൂട്ടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെതിരെ കടയുടെ ഉടമസ്ഥയായ ഹരിദാസിന്റെ ഭാര്യ എൽഎസ്ജി ട്രിബ്യൂണലിൽ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട ഒരു രേഖ ലഭിക്കുന്നതിന് അവർ പഞ്ചായത്ത് പ്രസിഡന്റിനെ പലതവണ ഫോണിൽ ബന്ധപ്പെട്ടതായി ഹരിദാസ് പറയുന്നു. ഹരിദാസിന്റെ പേരിലുള്ളതായിരുന്നു ആ സിം കാർഡ്. ഇതിന്റെ പേരിൽ ഹരിദാസ് ഫോണിൽ വിളിച്ച് ലൈംഗികചുവയോടെ സംസാരിച്ചെന്ന് ആരോപിച്ച് വനിതാ പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകി. പൊലീസ് ഹരിദാസിനെതിരെ 354 ഡി, 509, 294 ബി അടക്കമുള്ള മാരകമായ വകുപ്പുകൾ ചേർത്ത് കേസെടുത്തു. ഇതിനെതിരെയാണ് ഹരിദാസ് ബെഹ്‌റയ്ക്ക് പരാതി നൽകിയത്.
തുടർന്നാണ് ബെഹ്‌റ എസ്‌പി ചൈത്ര തെരേസ ജോണിനെ അന്വേഷണം ഏൽപ്പിച്ചതും ചൈത്ര പൊലീസുകാർക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതും. ഈ രണ്ട് ഐപിഎസുകാരുൾപ്പെടെയുള്ള കേരളാ പൊലീസ് നീതി നിഷേധിച്ചപ്പോൾ പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന അപേക്ഷയുമായി ഹരിദാസ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കുറ്റപത്രം റദ്ദാക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്‌തെന്ന് ഹരിദാസ് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പറയുന്നു.
ഹൈക്കോടതി കണ്ടെത്തലിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഔദ്യോഗികനടപടികൾ കൈകൊള്ളുന്നതിന് ചീഫ് സെക്രട്ടറിയായിരുന്ന ബിശ്വാസ് മേത്തയ്ക്ക് പരാതി അയച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും ഹരിദാസ് പറയുന്നു. സൂപ്പർവൈസറി ഓഫീസർ എന്ന നിലയിൽ കേസ് അന്വേഷിച്ച ചൈത്ര സത്യസന്ധമായി കേസ് അന്വേഷിച്ചില്ല, പകരം രാഷ്ട്രീയ നേതാക്കളെ തൃപ്തിപ്പെടുത്താൻ കേസ് ദുരുപയോഗം ചെയ്തു. തെറ്റ് ബോധ്യപ്പെട്ടിട്ടും ബെഹ്റ, ചൈത്രയെ സംരക്ഷിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.
Stories you may Like
- സുകുമാരൻ നായരുടെ അടിയന്തിര നടപടി; ഈ അപൂർവത എൻഎസ്എസിന്റെ ചരിത്രത്തിലാദ്യം
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- കലഞ്ഞൂർ മധുവുമായി ദീർഘ നേരം സംഭാഷണം നടത്തിയത് പുറത്താക്കലിന് കാരണമോ?
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍