ഐപിഎൽ 2022 സീസണിലെ പോരാട്ടത്തോട് അനുബന്ധമായി തയ്യാറാക്കിയ വിഡിയോ ഐപിഎൽ സീസണിന്റെ ആദ്യ ദിവസംതന്നെ കണ്ടു; അതിൽ ഒരു പിങ്ക് ജഴ്സി പോലും കണ്ടില്ലല്ലോ എന്നു ആശ്ചര്യപ്പെട്ടു; കലാശപോരിൽ തോറ്റെങ്കിലും ചാരുലതയ്ക്ക് സഞ്ജു നൽകിയത് ചരിത്രം; രാജസ്ഥാൻ റോയൽസ് തല ഉയർത്തി മടങ്ങുമ്പോൾ; ഐപിഎല്ലിലെ 'കൂൾ ക്യാപ്ടനായി' സഞ്ജു
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: ഫൈനലിൽ ടോസ് നേടിയിട്ടും സഞ്ജു വി സാംസൺ ജയിച്ചില്ല. ഐപിഎല്ലിന്റെ ഫൈനലിൽ അവർ വീണു. ഗുജറാത്ത് ടൈറ്റൻസ് കപ്പുയർത്തി. അപ്പോഴും മലയാളിയുടെ ടീം ഈ ഐപിഎല്ലിൽ നടത്തിയ സ്വപ്ന തുല്യമായ മുന്നേറ്റമാണ്. സഞ്ജുവായിരുന്നു മധ്യനിരയിൽ ടീമിന്റെ കരുത്ത്. ആ മികവിന് ശോഭിക്കാനായില്ല. ഇതാണ് രാജസ്ഥാനെ തളർത്തിയത്. അപ്പോഴും സ്ഥിരതയ്യാർന്ന പ്രകടനത്തിലൂട വിമർശകർക്ക് മറുപടി നൽകി സഞ്ജു. ഇതിനൊപ്പം സഞ്ജുവിന്റെ ഭാര്യയുടെ ഇൻസ്റ്റാഗ്രാം ട്രോളും ചർച്ചയാവുകയാണ്.
അതേ സമയം സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായതിന് ശേഷമുള്ള രണ്ടാം ഐപിഎൽ സീസണായിരുന്നു ഇത്തവണത്തേത്. ക്യാപ്റ്റൻസിയിലും, ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ച വെച്ച് ഈ സീസൺ അവിസ്മരണീയമാക്കാൻ മലയാളി താരത്തിന് കഴിഞ്ഞു. ഇക്കുറി ആകെ 17 മത്സരങ്ങളിൽ കളിച്ച സഞ്ജു 146.79 പ്രഹരശേഷിയിൽ 458 റൺസാണ് സ്കോർ ചെയ്തത്. സീസണിലെ ഉയർന്ന റൺ വേട്ടക്കാരിൽ ഒൻപതാം സ്ഥാനത്തും റോയൽസ് നായകനുണ്ട്.
2022 ഐപിഎൽ മെഗാ താരലേലത്തിൽ സൂപ്പർ താരങ്ങളെ കൂട്ടത്തോടെ സ്വന്തമാക്കിയതോടെ രാജസ്ഥാൻ റോയൽസിനെ കടലാസിലെ കരുത്തരായി ക്രിക്കറ്റ് വിദഗ്ദ്ധർ വിധിയെഴുതിയിരുന്നു. എന്നാൽ ഐപിഎല്ലിലെ മോശം റെക്കോർഡ് കാരണം, ടൂർണമെന്റിലെ ഫേവറിറ്റുകളായി രാജസ്ഥാനെ ഔദ്യോഗിക പ്രക്ഷേപകർ അപ്പോഴും കണക്കിലെടുത്തിരുന്നില്ല. ഈ ഐപിഎൽ സീസൺ തുടങ്ങുന്നതിനു മുൻപ് ടൂർണമെന്റിന്റെ ഔദ്യോഗിക പ്രക്ഷേപകർ തയാറാക്കിയ ആനിമേറ്റഡ് പ്രമോഷനൽ സീരിസിൽ രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിക്കു പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഇത്തരത്തിലൊരു ടീമാണ് കലാശപോരാട്ടം വരെ കുതിപ്പ് തുടർന്നത്.
അതും താരതമ്യേനെ ശക്തരല്ലെന്ന് തോന്നുന്ന ലൈനപ്പുമായി. ഇവിടെ മികച്ച് നിന്നത് സഞ്ജുവിന്റെ ക്യാപടൻ മികവാണ്. ടീമിനെ ഫൈനൽ വരെ നന്നായി തന്നെ നയിച്ചു. എന്നാൽ കലാശപോരാട്ടത്തിൽ അഹമ്മദാബാദ് കാണികളുടെ ആവേശത്തിൽ ഗുജറാത്ത് കപ്പുയർത്തി. രോഹിത് ശർമ, മഹേന്ദ്ര സിങ് ധോണി എന്നിവർക്കു കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിൽ ചിത്രീകരിച്ചിരുന്ന പ്രെമോഷൻ വിഡിയോയിൽ രാജസ്ഥാൻ ഒഴികെയുള്ള മറ്റെല്ലാ ഫ്രാഞ്ചൈസികൾക്കും പ്രാതിനിധ്യം ഉണ്ടായിരുന്നു താനും!
എന്നാൽ ഇത്തവണ ഗുജറാത്ത് ടൈറ്റൻസിനൊപ്പം രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിൽ ഇടംപിടിതിനു പിന്നാലെ പഴയ പ്രമോഷനൽ വിഡിയോയിൽനിന്നു രാജസ്ഥാനെ ഒഴിവാക്കിയതിതിരെ സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത ഇൻസ്റ്റഗ്രാമിൽ കുറിപ്പുമായെത്തി. ആനിമേഷൻ വിഡിയോയുടെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു. 'ഐപിഎൽ 2022 സീസണിലെ പോരാട്ടത്തോട് അനുബന്ധമായി തയ്യാറാക്കിയ ഈ വിഡിയോ ഐപിഎൽ സീസണിന്റെ ആദ്യ ദിവസംതന്നെ കണ്ടു. എന്നാൽ അതിൽ ഒരു പിങ്ക് ജഴ്സി പോലും കണ്ടില്ലല്ലോ എന്നു ഞാൻ ആശ്ചര്യപ്പെടുകയും ചെയ്തു.'
തൊട്ടടുത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ചിത്രം പങ്കുവച്ച ചാരുലത ഇങ്ങനെയും കുറിച്ചു. 'ഒടുവിൽ ഫൈനലിലെത്തി. കടപ്പെട്ടിരിക്കുന്നു'. ഐപിഎൽ ഫൈനലിനു തൊട്ടുമുൻപായി ചാരുപങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായി. എന്നാൽ ചാരുലതയ്ക്കും ഫൈനൽ നിരാശയാണ് നൽകിയത്. പക്ഷേ ആ തോൽവി കൊണ്ടൊന്നും ഏവരും എഴുതി തള്ളിയ രാജസ്ഥന്റെ മുന്നേറ്റ ചരിത്രം അപ്രസക്തമാകില്ല. ഇതു തന്നെയാണ് ചാരുലതയുടെ സ്റ്റോറിയെ കലാശപോരിന് ശേഷവും ശ്രദ്ധേയമാക്കുന്നത്.
ചരിത്രം കുറിക്കാൻ തന്നെയാണ് സഞ്ജു ഐപിഎല്ലിന്റെ കലാശപ്പോരിൽ കളിക്കാനിറങ്ങിയത്. ഐപിഎൽ ടീമിന്റെ നായകനായ ഒരേയോരു കേരളതാരമാണ് സഞ്ജു. അതിനാൽ ഐപിഎല്ലിൽ കിരീടം നേടുന്ന മലയാളി ക്യാപ്റ്റൻ എന്ന അപൂർവബഹുമതി സ്വന്തമാകുമായിരുന്നു സഞ്ജുവിന്. പക്ഷേ അഹമ്മദാബാദിൽ രാജസ്ഥാൻ സമ്പൂർണമായി തകർന്നടിഞ്ഞു. ഒന്നു പൊരുതാൻ പോലുമാകാതെ അവർ കീഴടങ്ങി. മക്കോയിയുടെ പന്തിനെ ശുഭ്മാൻ ഗിൽ അതിർത്തികടത്തുമ്പോൾ രണ്ടാം കിരീടമെന്ന മോഹവും പൊലീഞ്ഞു.
രാജകീയമായിരുന്നു ഐപിഎല്ലിലെ രാജസ്ഥാന്റെ വരവ്. 2008-ലെ പ്രഥമ ഐപിഎല്ലിൽ തന്നെ ചാമ്പ്യന്മാരായി. അന്ന് മുംബൈയിൽ നടന്ന ഫൈനലിൽ ചെന്നൈയെ മൂന്ന് വിക്കറ്റിനാണ് തോൽപ്പിച്ചത്. 164 റൺസ് പിന്തുടർന്ന് വിജയിക്കുമ്പോൾ ക്യാപ്റ്റൻ ഷെയ്ൻ വോണും സൊഹൈൽ തൻവീറുമാണ് ക്രീസിലുണ്ടായിരുന്നത്. 14 വർഷത്തിന് ശേഷമാണ് രാജസ്ഥാൻ വീണ്ടും ഐപിഎല്ലിന്റെ ഫൈനലിലെത്തുന്നത്.
സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് വീഴ്ത്തിയാണ് ഐപിഎല്ലിലെ അരങ്ങേറ്റ സീസണിൽത്തന്നെ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ് കിരീടം ചൂടിയത്. ഫൈനലിൽ കാലിടറിയെങ്കിലും തല ഉയർത്തിത്തന്നെ രാജസ്ഥാൻ റോയൽസിനും സഞ്ജു സാംസണും മടങ്ങാം. 2008 ലെ ആദ്യ ഐപിഎല്ലിന് ശേഷം ഇതാദ്യമായി ഫൈനലിലെത്തിയ റോയൽസ്, ആരാധകരുടെ ഓർമ്മയിൽ തങ്ങി നിൽക്കാൻ പോകുന്ന ഒരുപറ്റം മികച്ച പ്രകടനങ്ങൾ ഈ സീസണിൽ കാഴ്ച വെച്ചു.
ഫൈനൽ മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ ഏറെ കൂളായാണ് സഞ്ജു സാംസൺ സംസാരിച്ചത്. രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷമായ സീസണായിരുന്നു ഇത്തവണത്തേതെന്ന് പറഞ്ഞ സഞ്ജു ഈ ടീമിനെ ഓർത്ത് ഒത്തിരി അഭിമാനം കൊള്ളുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വ്യക്തിപരമായ തനിക്ക് മോശമല്ലാത്ത ഒരു സീസണായിരുന്നു 2022 ലേതെന്നും പറഞ്ഞ സഞ്ജു അല്പം വ്യത്യസ്തമായ റോളായിരുന്നു ഇക്കുറി തനിക്ക് വഹിക്കാനുണ്ടായിരുന്നതെന്നും വ്യക്തമാക്കി.
'ഈ സീസൺ ഞങ്ങൾക്ക് വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. നല്ല ക്രിക്കറ്റ് കളിക്കാനും, ആരാധകർക്ക് ചില സന്തോഷ നിമിഷങ്ങൾ സമ്മാനിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. എല്ലാ യുവ താരങ്ങളും സീനിയർ താരങ്ങളും ഒരു ടീമെന്ന നിലയിൽ വളരെ നന്നായി കളിച്ചു. ഞാൻ എന്റെ ടീമിനെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. ക്വാളിറ്റി ബോളർമാർ ടൂർണമെന്റ് വിജയിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ ഞങ്ങൾ അവരിൽ ഇൻവെസ്റ്റ് ചെയ്തു.'
' ജോസ് 20 ഓവറുകൾ ഉടനീളം കളിച്ചതിനാൽ എന്റെ റോൾ ഇക്കുറി അല്പം വ്യത്യസ്തമായിരുന്നു. എന്നെ സംബന്ധിച്ച് മോശമല്ലാത്ത ഒരു സീസണായിരുന്നു ഇത്. മികച്ച ചില 30 കളും, 40 കളും, 20 കളും സംഭവിച്ചു. എന്നാൽ ഒരുപാട് കാര്യങ്ങൾ ഇനിയും പഠിക്കാനുണ്ട്. ഗുജറാത്ത് ടൈറ്റൻസിന് വലിയ അഭിനന്ദനങ്ങൾ.' സഞ്ജു പറഞ്ഞു നിർത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍