റൺവേട്ടയിൽ ഒന്നാമൻ ബട്ലർ; വിക്കറ്റ് വേട്ടയിൽ ചാഹൽ; ഓറഞ്ച്- പർപ്പിൾ ക്യാപ്പുകൾ ഒന്നിച്ചിട്ടും ഫൈനലിൽ കാലിടറി രാജസ്ഥാൻ; ടോസ് ലഭിച്ചിട്ടും സഞ്ജുവിന് പിഴച്ചത് ബാറ്റിങ് നിരയിലെ അമിത പ്രതീക്ഷ; 'ശരാശരിക്കാരെ' ചാമ്പ്യന്മാരാക്കിയത് മുന്നിൽ നിന്ന് നയിച്ച ഹാർദ്ദിക് പാണ്ഡ്യ
സ്പോർട്സ് ഡെസ്ക്
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമിട്ട 2008ൽ 'ശരാശരിക്കാരായ' താരങ്ങളെ ചാമ്പ്യന്മാരാക്കിയ ഷെയ്ൻ വോൺ മാജിക്കിന്റെ തനിയാവർത്തനമാണ് ഐപിഎൽ പതിനഞ്ചാം സീസണിൽ ഹാർദ്ദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് കാഴ്ചവച്ചത്. അന്ന് രാജ്യാന്തര ക്രിക്കറ്റിൽ അറങ്ങേറ്റം കുറിച്ച ഏതാനും താരങ്ങളും ഒരുപിടി യുവതാരങ്ങളുമായി എത്തി കന്നി കിരീടം ചൂടിയ ഷെയ്ൻ വോണിന്റെ വിസ്മയക്കുതിപ്പിന് സമാനമായി ശരാശരിക്കാരായ താരങ്ങളെ ഒന്നിപ്പിച്ച് കിരീടത്തിലേക്ക് കുതിക്കാൻ ഗുജറാത്തിന് എഞ്ചിനായത് നായകൻ ഹാർദ്ദിക് പാണ്ഡ്യ തന്നെ.
റൺവേട്ടയിൽ മുന്നിലെത്തിയ ജോസ് ബട്ലറും വിക്കറ്റ് വേട്ടയിൽ ഒന്നാമനായ യുസ്വേന്ദ്ര ചെഹലും ഒന്നിച്ച രാജസ്ഥാൻ റോയൽസിൽ ഇരുവരുടെയും മികവായിരുന്നു ടീമിനെ ഫൈനൽ വരെ എത്തിച്ചത്. നാല് സെഞ്ചുറികൾ അടക്കം 863 റൺസാണ് ബട്ലർ സീസണിൽ അടിച്ചു കൂട്ടിയത്. 17 ഇന്നിങ്സിൽ 27 വിക്കറ്റ് എറിഞ്ഞിട്ട ചാഹൽ ബൗളിംഗിന്റെ ചുക്കാൻ ഏറ്റെടുത്തപ്പോൾ രാജസ്ഥാൻ കുതിച്ചു. എന്നാൽ ഫൈനലിൽ വീണ്ടും ഗുജറാത്തിന് മുന്നിൽ കീഴങ്ങേണ്ടി വന്നു.
രാജസ്ഥാന് ആദ്യ കിരിടം സമ്മാനിച്ച ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനുവേണ്ടി ഐപിഎൽ കിരീടം ഉയർത്താനുള്ള മോഹവുമായാണ് സഞ്ജു സാംസണും സംഘവും ഫൈനലിന് ഇറങ്ങിയത്. എന്നാൽ ബോളിങ് കരുത്തിൽ രാജസ്ഥാനെ തളച്ച ഗുജറാത്ത് ടൈറ്റൻസ് 7 വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ആദ്യ സീസണിൽത്തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കി.
റൺവേട്ടയിൽ നാലാം സ്ഥാനത്ത് എത്തിയ ഹാർദിക് പാണ്ഡ്യ (487), അഞ്ചാം സ്ഥാനത്തെത്തിയ ശുഭ്മാൻ ഗിൽ (483) ആറാം സ്ഥാനത്തെത്തിയ ഡേവിഡ് മില്ലർ (481) എന്നിവരെ മാത്രമല്ല ഗുജറാത്ത് വിജയക്കുതിപ്പിൽ ആശ്രയിച്ചത്. നിർണായക ഘട്ടത്തിൽ മികച്ച ഇന്നിങ്സുകൾ പടുത്തുയർത്തിയ വൃദ്ധിമാൻ സാഹ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ എന്നിവർ അടക്കം ബാറ്റിംഗിൽ ഗുജറാത്തിന്റെ കുതിപ്പിന് കരുത്തേകി.
ബൗളിംഗിലും സമാനമാണ് കണക്കുകൾ. ബൗളിംഗിൽ ആദ്യ അഞ്ച് സ്ഥാനത്ത് ഗുജറാത്തിന്റെ ഒരു താരം പോലുമില്ല.പതിനാറ് മത്സരങ്ങളിൽ നിന്നും പത്തൊൻപത് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. എന്നാൽ നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാനും മുഹമ്മദ് ഷമിയും യാഷ് ദയാലും ലോക്കി ഫെർഗൂസനും നായകൻ ഹാർദ്ദിക് പാണ്ഡ്യയുമൊക്കെ വിജയശിൽപികളായി മാറി.
കലാശപ്പോരിന്റെ കണക്കുകളിലേക്ക് തിരിച്ചുവന്നാൽ ഡ്രൈ വിക്കറ്റ് ആയതിനാലാണു ബാറ്റിങ് തിരഞ്ഞെടുത്തതെന്നും 2ാം ഇന്നിങ്സിൽ സ്പിന്നർമാർക്ക് വിക്കറ്റിലെ പിന്തുണ ലഭിച്ചേക്കുമെന്നാണു പ്രതീക്ഷയെന്നുമാണ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ടോസ് നേടിയ ശേഷം പറഞ്ഞത്. അതേ സമയം ടോസ് ലഭിച്ചിരുന്നെങ്കിൽ ബോളിങ് തിരഞ്ഞെടുത്തേനെ എന്നാണു ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞത്.
ടീമിലെ ബാറ്റിങ് കരുത്തിൽ പ്രതീക്ഷ അർപ്പിച്ചാണു ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞടുത്തതെങ്കിലും രാജസ്ഥാൻ ടോട്ടൽ 130ൽ അവസാനിച്ചതോടെതന്നെ മത്സരത്തിന്റെ ഗതി എങ്ങോട്ടെന്ന് ആരാധകർക്കു വ്യക്തമായ സൂചന കിട്ടിയിരുന്നു. 23 റൺസിനിടെ 2 വിക്കറ്റെടുത്ത രാജസ്ഥാൻ ബോളർമാർ പൊരുതി നോക്കിയെങ്കിലും 3ാം വിക്കറ്റിൽ 63 റൺസ് ചേർത്ത ശുഭ്മാൻ ഗിൽ ഹാർദിക് പാണ്ഡ്യ സഖ്യത്തിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ വിധിയെഴുതി. ഗിൽ 43 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 45 റൺസ് നേടി. 30 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 34 റൺസ് അടങ്ങുന്നതാണു ഹാർദിക്കിന്റെ ഇന്നിങ്സ്. പിന്നാലെ ഡേവിഡ് മില്ലറുടെ വെടിക്കെട്ട് (19 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 32 നോട്ടൗട്ട്) രാജസ്ഥാന്റെ കഥയും തീർത്തു.
ട്രെന്റ് ബോൾട്ടിന്റെ ആദ്യ ഓവറിൽത്തന്നെ, റൺ എടുക്കും മുൻപു ഗില്ലിനെ പുറത്താക്കാനുള്ള അവസരം നഷ്ടമാക്കിയതും രാജസ്ഥാനു വിനയായി. അനായാസ ക്യാച്ച് യുസ്വേന്ദ്ര ചെഹൽ നിലത്തിടുകയായിരുന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ ഉജ്വല ഇൻ സ്വിങ്ങറിലൂടെ വൃദ്ധിമാൻ സാഹയെ (7 പന്തിൽ ഒരു ഫോർ അടക്കം 5) പ്രസിദ്ധ് കൃഷ്ണ ബോൾഡാക്കി. 5ാം ഓവറിൽ മാത്യു വെയ്ഡിനെ (10 പന്തിൽ ഒരു സിക്സ് അടക്കം 8) റിയാൻ പരാഗിന്റെ കൈകളിലെത്തിച്ച ട്രെന്റ് ബോൾട്ട് രാജസ്ഥാനു 2ാം ബ്രേക്കും നൽകി.
എന്നാൽ പവർപ്ലേ ഓവറുകൾ അവസാനിച്ചതോടെ ഗില്ലും പാണ്ഡ്യയും ചേർന്ന് ഗുജറാത്ത് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇതോടെ രാജസ്ഥാൻ ബോളർമാർ നേടിയ നേരിയ മേൽക്കൈ നഷ്ടമാകുകയും ചെയ്തു. ഹാർദിക് പാണ്ഡ്യയെ പുറത്താക്കിയ യുസ്വേന്ദ്ര ചെഹൽ പർപ്പിൾ ക്യാപ്പ് വീണ്ടെടുത്തത് രാജസ്ഥാൻ ആരാധകർക്ക് തോൽവിയിലും നേരിയ ആശ്വാസമായി. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചെഹൽ എന്നിവരാണു രാജസ്ഥാന്റെ വിക്കറ്റ് നേട്ടക്കാർ.
നേരത്തെ, പവർ പ്ലേ ഓവറുകളിൽ പ്രതീക്ഷിച്ചതുപോലെ റൺസ് നേടാനാകാതെ പോയതും മുൻനിര ബാറ്റർമാർക്കു വലിയ ഇന്നിങ്സുകൾ കളിക്കാനാകാതെ പോയതുമാണു രാജസ്ഥാനു തിരിച്ചടിയായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് ബോളർമാർ ഇന്നിങ്സിൽ ഉടനീളം രാജസ്ഥാനു മേൽക്കെ നൽകിയില്ല.
യശസ്വി ജെയ്സ്വാൾ (16 പന്തിൽ ഒരു ഫോറും 2 സിക്സും അടക്കം 22), ക്യാപ്റ്റൻ സഞ്ജു സാംസൺ (11 പന്തിൽ 2 ഫോർ അടക്കം 14), ദേവ്ദത്ത് പടിക്കൽ (10 പന്തിൽ 2), ജോസ് ബട്ലർ (35 പന്തിൽ 5 ഫോർ അടക്കം 39), ഷിമ്രോൺ ഹെറ്റ്മയർ (12 പന്തിൽ 2 ഫോർ അടക്കം 11) എന്നിങ്ങനെയാണു മുൻനിര താരങ്ങളുടെ പ്രകടനം.
4 ഓവറിൽ 17 റൺസ് മാത്രം വിട്ടുനൽകി സഞ്ജു, ബട്ലർ, ഹെറ്റ്മയർ എന്നീ 3 നിർണായക ബാറ്റർമാരുടെ വിക്കറ്റുകൾ വീഴ്ത്തി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണു റണ്ണൊഴുക്കിനു കടിഞ്ഞാണിട്ടത്. ആർ. സായ് കിഷോർ 2 ഓവറിൽ 20 വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. 4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാനും ബോളിങ്ങിൽ തിളങ്ങി.
കിരീടം നേടിയില്ലെങ്കിലും ഒട്ടേറെ റെക്കോർഡുമായാണ് രാജസ്ഥാൻ റോയൽസ് മടങ്ങുന്നത്. ഓപ്പണർ ജോസ് ബട്ലർ. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഓവർസീസ് താരമായിരിക്കുകയാണ് ബട്ലർ. 863 റൺസാണ് ബട്ലറുടെ സമ്പാദ്യം. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 39 റൺസാണ്. ഇന്നും രാജസ്ഥാന്റെ ടോപ് സ്കോറർ ബ്ടലറായിരുന്നു. സീസണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും ബട്ലറുടെ തലയിലാണ്.
2016ൽ 848 റൺസ് നേടിയിരുന്ന അന്നത്തെ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറെയാണ് ബട്ലർ മറികടന്നത്. 2018ൽ 735 റൺസ് നേടിയ ഹൈദരാബാദിന്റെ തന്നെ കെയ്ൻ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. 733 റൺസ് നേടിയിട്ടുള്ള ക്രിസ് ഗെയ്ൽ നാലാം സ്ഥാനത്തേക്ക് വീണു. 2012ൽ ആർസിബിക്ക് വേണ്ടി കളിക്കുമ്പോഴാണ് ഗെയ്ൽ റൺവേട്ട നടത്തിയത്. 2013ൽ 733 റൺസ് നേടിയ മൈക്കൽ ഹസി അഞ്ചാമതായി. അന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു ഹസി.
17 ഇന്നിങ്സിൽ നിന്നാണ് ബട്ലർ 863 റൺസെടുത്തത്. 57.53 റൺസാണ് ശരാശരി. സ്ട്രൈക്ക് റൈറ്റ് 149.05. നാല്് സെഞ്ചുറികളും ഇതിൽ ഉൾപ്പെടും. 116 റൺസാണ് ഇംഗ്ലീഷ് താരത്തന്റെ ഉയർന്ന സ്കോർ. 45 സിക്സുകൾ താരം സ്വന്തം പേരിലാക്കി. എന്നാൽ വിരാട് കോലി 2016ൽ നേടിയ സ്കോർ മറികടക്കാൻ ബട്ലർക്കായില്ല. അന്ന് 973 റൺസാണ് കോലി അടിച്ചെടുത്തത്. 16 ഇന്നിങ്സിൽ നിന്നായിരുന്നു കോലിയുടെ നേട്ടം.
അതേസമയം പർപ്പിൾ ക്യാപ്പ് ചാഹൽ സ്വന്തമാക്കി. 17 ഇന്നിങ്സിൽ 27 വിക്കറ്റാണ് ചാഹൽ വീഴ്ത്തിയത്. 19.41-ാണ് താരത്തിന്റെ ശരാശരി. ഇന്ന് വിക്കറ്റ് നേടാനായിരുന്നില്ലെങ്കിൽ ആർസിബി താരം വാനിന്ദു ഹസരങ്ക പർപ്പിൾ ക്യാപ്പിന് അർഹനാവുമായിരുന്നു. എന്നാൽ തന്റെ അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയെ പുറത്താക്കി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി. ഒരു തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ മറ്റൊരു തവണ നാല് വിക്കറ്റ് പ്രകടനവും നടത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്