ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് രാജാക്കന്മാർ; അരങ്ങേറ്റ സീസണിൽ കിരീടം ചൂടി ഹാർദ്ദിക് പാണ്ഡ്യയും സംഘവും; ഫൈനലിൽ രാജസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; നായകന്റെ ഇന്നിങ്സുമായി പാണ്ഡ്യ; മികച്ച കൂട്ടുകെട്ടുകൾ ഒരുക്കി സിക്സറോടെ വിജയറൺ കുറിച്ച് ഗിൽ; ഫിനിഷറായി മില്ലറും
സ്പോർട്സ് ഡെസ്ക്
അഹമ്മദാബാദ്: ഓൾറൗണ്ട് മികവോടെ മുന്നിൽ നിന്ന് നയിച്ച ഹാർദ്ദിക് പാണ്ഡ്യയുടെ മികവിൽ ഗുജറാത്ത് ടൈറ്റൻസിന് ഐപിഎൽ കിരീടം. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്താണ് അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് കിരീടത്തിൽ മുത്തമിട്ടത്. 131 റൺസ് വിജയലക്ഷ്യം ഗുജറാത്ത് 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽസ മറികടന്നു. സ്കോർ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 130-9, ഗുജറാത്ത് ടൈറ്റൻസ് 18.1 ഓവറിൽ 133-3.
ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ ടീം ഐപിഎല്ലിൽ കിരീടം നേടുന്നത് 2017നുശേഷം ഇതാദ്യമായാണ്. 2017ൽ മുംബൈ ഇന്ത്യൻസായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയശേഷം ഇതിന് മുമ്പ് കിരീടം നേടിയ ടീം.
മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിന് ടോസിലെ ഭാഗ്യം ബാറ്റിംഗിൽ തുണച്ചില്ല. രാജസ്ഥാന് നിശ്ചിത ഇരുപത് ഓവറിൽ 131 റൺസ് വിജയലക്ഷ്യം മാത്രമാണ് കുറിക്കാനായത്. ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാൻ ബൗളർമാർക്ക് തുടക്കത്തിൽ സാധിച്ചെങ്കിലും ഹാർദ്ദിക് പാണ്ഡ്യയും ശുഭ്മാൻ ഗില്ലും ക്രീസിൽ നിലയുറപ്പിച്ചതോടെ കളി കൈവിട്ടു.
തുടക്കം മുതൽ രാജസ്ഥാൻ ബൗളർമാർ വരിഞ്ഞു മുറുക്കിയെങ്കിലും അക്ഷോഭ്യനായി ക്രീസിൽ നിന്ന ഗുജറാത്ത് നായകൻ ഹാർദ്ദിക് പാണ്ഡ്യ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇടക്കിടെ ബൗണ്ടറികൾ നേടിയും സ്കോർ മുന്നോട്ട് നീക്കി. പത്താം ഓവറിലാണ് ഗുജറാത്ത് 50 റൺസ് പിന്നിട്ടത്. മറുവശത്ത് ശുഭ്മാൻ ഗിൽ പതിവ് ഫോമിലായിരുന്നില്ലെങ്കിലും ഹാർദ്ദിക് പാണ്ഡ്യക്ക് മികച്ച കൂട്ടായി.
മൂന്ന് വിക്കറ്റെടുക്കുകയും 34 റൺസ് നേടുകയും ചെയ്ത നായകൻ ഹാർദിക് പാണ്ഡ്യയുടെ നിർണായക പ്രകടനം ഗുജറാത്തിന് തുണയായി. ഷെയ്ൻ വോണിന് ശേഷം രാജസ്ഥാൻ റോയൽസിന് കിരീടം സമ്മാനിക്കാമെന്ന സഞ്ജുവിന്റെ മോഹത്തിന് തിരിച്ചടി നേരിട്ടു.
43 പന്തിൽ 45 റൺസെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. സിക്സറിലൂടെയാണ് ഗിൽ ഗുജറാത്തിന്റെ വിജയറൺ നേടിയത്. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ 30 പന്തിൽ 34 റൺസെടുത്ത് നിർണായക സംഭാവന നൽകി.
ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം പാളുന്ന കാഴ്ചയ്ക്കാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായത്. ബാറ്റർമാർ താളം കണ്ടെത്താതെപോയതാണ് ടീമിന് തിരിച്ചടിയായത്. ഈ സീസണിൽ മൂന്ന് തവണ ഗുജറാത്തുമായി ഏറ്റുമുട്ടിയിട്ടും ഒരിക്കൽപ്പോലും വിജയം നേടാൻ രാജസ്ഥാന് കഴിഞ്ഞില്ല.
131 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിനായി വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പൺ ചെയ്തത്. ആദ്യ ഓവറിൽ തന്നെ ഗില്ലിനെ പുറത്താക്കാനുള്ള സുവർണാവസരം യൂസ്വേന്ദ്ര ചാഹൽ പാഴാക്കി. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ലഭിച്ച അനായാസ ക്യാച്ച് ചാഹൽ നിലത്തിട്ടു. എന്നാൽ തൊട്ടടുത്ത ഓവറിൽ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് പിഴുതു. അഞ്ചുറൺസെടുത്ത സാഹയെ തകർപ്പൻ പന്തിലൂടെ പ്രസിദ്ധ് ക്ലീൻ ബൗൾഡാക്കി.
സാഹയ്ക്ക് പകരം മാത്യു വെയ്ഡാണ് ക്രീസിലെത്തിയത്. എന്നാൽ 10 പന്തിൽ നിന്ന് എട്ട് റൺസ് മാത്രമെടുത്ത വെയ്ഡിനെ ട്രെന്റ് ബോൾട്ട് റിയാൻ പരാഗിന്റെ കൈയിലെത്തിച്ചു. ഇതോടെ രാജസ്ഥാൻ ഗുജറാത്തിന് മേൽ സമ്മർദം ചെലുത്തി. വെയ്ഡിന് പകരം നായകൻ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 31 റൺസാണ് നേടിയത്. പാണ്ഡ്യയും ഗില്ലും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ഗുജറാത്തിനെ രക്ഷിച്ചു. ആദ്യ പത്തോവറിൽ ടീം 54 റൺസാണ് നേടിയത്. പിന്നാലെ അർധസെഞ്ചുറി കൂട്ടുകെട്ടും ഇവർ പടുത്തുയർത്തി.
ഗുജറാത്ത് അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ചാഹൽ രാജസ്ഥാന് പ്രതീക്ഷ സമ്മാനിച്ചു. മികച്ച രീതിയിൽ ബാറ്റേന്തുകയായിരുന്ന ഹാർദിക്കിനെ പുറത്താക്കി ചാഹൽ രാജസ്ഥാന് ആശ്വാസം പകർന്നു. 30 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 34 റൺസ് നേടി നിർണായക ഇന്നിങ്സ് കാഴ്ചവച്ചാണ് ഗുജറാത്ത് നായകൻ ക്രീസ് വിട്ടത്.
പാണ്ഡ്യയ്ക്ക് പകരം അപകടകാരിയായ ഡേവിഡ് മില്ലർ ക്രീസിലെത്തി. മില്ലർ അനായാസം ബാറ്റ് ചെയ്യാൻ ആരംഭിച്ചതോടെ രാജസ്ഥാന്റെ വിജയ പ്രതീക്ഷകൾ അസ്തമിച്ചു. മില്ലർ തകർപ്പൻ ബാറ്റിങ്ങിലൂടെ ഗില്ലിനൊപ്പം ചേർന്ന് ടീമിന് വിജയം സമ്മാനിച്ചു. 18-ാം ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ചുകൊണ്ട് ഗിൽ ഗുജറാത്തിന് കന്നി ഐ.പി.എൽ കിരീടം നേടിക്കൊടുത്തു. ഗിൽ 43 പന്തുകളിൽ നിന്ന് 45 റൺസെടുത്തും മില്ലർ 19 പന്തുകളിൽ നിന്ന് 32 റൺസ് നേടിയും പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി ബോൾട്ട്, പ്രസിദ്ധ്, ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ബൗളർമാരാണ് പേരുകേട്ട രാജസ്ഥാൻ ബാറ്റിങ് നിരയെ തകർത്തത്. 39 റൺസെടുത്ത ജോസ് ബട്ലർ മാത്രമാണ് രാജസ്ഥാൻ നിരയിൽ പിടിച്ചുനിന്നത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ദോസ് ബട്ലറും ചേർന്ന് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 31 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അഞ്ചാം ഓവറിൽ ജയ്സ്വാളിനെ മടക്കി യാഷ് ദയാൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 16 പന്തുകളിൽ നിന്ന് 22 റൺസെടുത്ത ജയ്സ്വാൾ സായ് കിഷോറിന് ക്യാച്ച് നൽകി മടങ്ങി.
ജയ്സ്വാളിന് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി. സഞ്ജുവിനെ കൂട്ടുപിടിച്ച് ബട്ലർ ടീമിനെ മുന്നോട്ട് നയിച്ചു. 6.5 ഓവറിൽ ടീം സ്കോർ 50 കടന്നു. പക്ഷേ സഞ്ജുവിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജു ഹാർദിക് പാണ്ഡ്യയുടെ പന്തിൽ സായ് കിഷോറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 11 പന്തുകളിൽ നിന്ന് 14 റൺസാണ് താരത്തിന്റെ സമ്പാദ്യം.സഞ്ജുവിന് പകരം ദേവ്ദത്ത് പടിക്കലാണ് ക്രീസിലെത്തിയത്.
ഗുജറാത്ത് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ രാജസ്ഥാന്റെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. സഞ്ജുവിന് പകരം വന്ന ദേവ്ദത്ത് റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി. ഒടുവിൽ 10 പന്തുകളിൽ നിന്ന് വെറും രണ്ട് റൺസ് മാത്രമെടുത്ത ദേവ്ദത്തിനെ റാഷിദ് ഖാൻ മുഹമ്മദ് ഷമിയുടെ കൈയിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ രാജസ്ഥാന്റെ പ്രതീക്ഷയായ ജോസ് ബട്ലറും പുറത്തായി.
ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് നൽകി ബട്ലർ മടങ്ങി. 35 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയുടെ സഹായത്തോടെ 39 റൺസാണ് ബട്ലർ നേടിയത്. ബട്ലർ പുറത്തായ ശേഷം ഷിംറോൺ ഹെറ്റ്മെയറും അശ്വിനും ക്രീസിലൊന്നിച്ചു. രണ്ട് ബൗണ്ടറി നേടിക്കൊണ്ട് ഹെറ്റ്മെയർ തുടങ്ങിയെങ്കിലും താരത്തെ ഹാർദിക് പുറത്താക്കി. സ്വന്തം പന്തിൽ തന്നെ ക്യാച്ചെടുത്താണ് ഹാർദിക് 11 റൺസെടുത്ത ഹെറ്റ്മെയറെ പറഞ്ഞുവിട്ടത്. ഇതോടെ രാജസ്ഥാൻ 94 ന് അഞ്ച് വിക്കറ്റ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.
പിന്നാലെ അശ്വിനും പുറത്തായി. സായ് കിഷോറിന്റെ പന്തിൽ സിക്സ് നേടാനുള്ള അശ്വിന്റെ ശ്രമം ഡേവിഡ് മില്ലറുടെ കൈയിലൊതുങ്ങി. ആറ് റൺസാണ് താരത്തിന്റെ സമ്പാദ്യം. 16.2 ഓവറിലാണ് ടീം സ്കോർ 100 കടന്നത്. റിയാൻ പരാഗും ട്രെന്റ് ബോൾട്ടുമാണ് അവസാന ഓവറുകളിൽ രക്ഷാപ്രവർത്തനം നടത്തിയത്. പക്ഷേ ടീം സ്കോർ 112-ൽ നിൽക്കേ ട്രെന്റ് ബോൾട്ട് പുറത്തായി. 11 റൺസെടുത്ത ബോൾട്ടിനെ സായ് കിഷോർ തെവാത്തിയയുടെ കൈയിലെത്തിച്ചു.
ബോൾട്ടിന് പകരം ഒബെഡ് മക്കോയിയാണ് ക്രീസിലെത്തിയത്. ഒരു സിക്സടിച്ചുകൊണ്ട് മക്കോയ് ടീം സ്കോർ 120 കടത്തി. റിയാൻ പരാഗ് അവസാന ഓവറുകളിൽ പരാജയമായി. സ്കോറുയർത്താൻ ബാറ്ററായ പരാഗിന് സാധിച്ചില്ല. അവസാന ഓവറിൽ മക്കോയ് റൺ ഔട്ടായി. പരാഗ് 15 റൺസെടുത്ത് പുറത്തായി. ഗുജറാത്തിന് വേണ്ടി നായകൻ ഹാർദിക് പാണ്ഡ്യ നാലോവറിൽ വെറും 17 റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റെടുത്തു. സായ് കിഷോർ രണ്ട് വിക്കറ്റ് വീഴ്ത്തി.
Stories you may Like
- ആർസിബി വനിതകൾക്ക് ആശംസ, ആ കടം കൂടി ഇത്തവണ വീട്ടണമെന്ന് വിജയ് മല്യ
- ഐപിഎൽ അടുത്ത അഞ്ചുവർഷത്തേക്ക് ടാറ്റ തന്നെ സ്പോൺസർ ചെയ്യും
- 'അതിവേഗ' ക്രിക്കറ്റിലേക്ക് വീണ്ടും ബിസിസിഐ; ടി10 ക്രിക്കറ്റ് ലീഗിനെ പരീക്ഷിച്ചേക്കും
- ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ
- 'കിരീടം സമർപ്പിച്ചത് എന്റെ ആചാരപ്രകാരം, അത് മാതാവ് സ്വീകരിക്കും': സുരേഷ് ഗോപി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്