കവർച്ച നടത്തിയത് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ; ആർ സി ബുക്കിലെ ഉടമയെ കണ്ടെത്തിയത് ഫാസ്റ്റ് ടാഗ് പരിശോധനയിൽ; മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ കാറെന്ന തിരിച്ചറിവ് അന്വേഷകരെ ഞെട്ടിച്ചു; മലയാളി സിനിമാക്കാരൻ നൽകിയത് നിർണ്ണായക വിവരങ്ങൾ; 'കോടാലി'യെ പൊക്കാൻ രണ്ടും കൽപ്പിച്ച് മാണ്ഡ്യാ പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നമ്പർപ്ലേറ്റില്ലാത്ത കാറിൽ കവർച്ചയ്ക്കെത്തുമ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ് മോഷണസംഘം സ്വപനത്തിൽ പോലും ചിന്തിച്ചുകാണില്ല.നമ്പർ പ്ലേറ്റില്ലാത്ത കാറ് തെരഞ്ഞെടുത്തത് തന്നെ എളുപ്പത്തിൽ രക്ഷപ്പെടാമെന്ന ചിന്തയിൽ നിന്നുമായിരുന്നു.ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഫാസ്റ്റ്ടാഗ് കഥയിലെ നിർണ്ണായക തെളിവാകുന്നത്.ഫാസ്റ്റ് ടാഗിൽ നിന്നാണ് കാറിന്റെ ഉടമയായ മോഹൻലാൽ ചിത്രത്തിന്റെ സംവിധായകനിലേക്ക് അന്വേഷണ സംഘമെത്തുന്നത്.സംവിധായകനെ ചോദ്യം ചെയ്തപ്പോഴാകട്ടെ അന്വേഷണസംഘത്തിന് ലഭിച്ചത് നിർണ്ണായക വിവരങ്ങളും.
അങ്ങിനെയാണ് കോടാലി ശ്രീധരനിലേക്കും സംഘത്തിലേക്കും അന്വേഷണം നീളുന്നത്.എന്ത് തന്നെ സംഭവിച്ചാലും കോടാലി ശ്രീധരനെ പൂട്ടാനുറച്ച് തന്നെയാണ് അന്വേഷണസംഘത്തിന്റെ മുന്നോട്ട്പോക്ക്.കർണാടകയിലെ മാണ്ഡ്യയിൽ നടന്ന കവർച്ചയ്ക്ക് പിന്നിൽ കൊച്ചിയിലെ സംഘമാണെന്ന് ബംഗളുരു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കവർച്ചയിൽ കോടാലി ശ്രീധരന്റെ പങ്കും വെളിച്ചത്തു വരുന്നത്.
മാണ്ഡ്യയിൽ വച്ച് പ്രമുഖ താഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽ നിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തുവെന്നാണ് കേസ്. കാറിലെത്തിയ കൊച്ചിയിലെ സംഘം കവർച്ച നടത്തുകയായിരുന്നുവെന്നാണ് ബാംഗ്ലൂർ പൊലീസിന്റെ കണ്ടെത്തൽ . അതിനിടെ മലയാളത്തിലെ പ്രമുഖ സംവിധായകനെയും ബാംഗ്ലൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രമുഖനായ സംവിധായകൻ ഉപയോഗിച്ചിരുന്ന കാറിലായിരുന്നു കൊച്ചി സംഘം കവർച്ചയ്ക്കെത്തിയത്. ഇതിനെത്തുടർന്ന് സംവിധായകനെ നാലു ദിവസത്തോളം ചോദ്യം ചെയ്തെങ്കിലും കേസെടുത്തില്ല.
കവർച്ചയ്ക്ക് ഉപയോഗിച്ച ആഡംബര കാർ രണ്ട് വർഷം മുൻപ് തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം കാർ എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നും സംവിധായകൻ മൊഴി നൽകി. കാർ കൈമമാറിയതാണെന്നും രേഖകളിൽ സംവിധായകന്റെ പേര് മാറ്റാത്തത്ത് ബോധപൂർവ്വമല്ലെന്നുമുള്ള പൊലീസിന്റെ കണ്ടെത്തലാണ് സംവിധായകനെ വിട്ടത്. ഇതും ഗൗരവമേറിയ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ബാങ്ക് മാഫിയ ലോണടച്ചില്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് കാർ തട്ടിക്കൊണ്ടു പോയെന്ന സംശയമാണ് ഉയരുന്നത്.
കൊച്ചിയിലെ കവർച്ചാ സംഘങ്ങളുടെ പേരിൽ നേരത്തെയും സമാന കേസുകൾ ഉണ്ട്. ഈ സംഘങ്ങളുടെ തലവനാണ് കോടാലി ശ്രീധരൻ എന്നു വിളിപ്പേരുള്ള ശ്രീധരൻ. കുറച്ചു നാൾ മുൻപ് ബംഗളുരുവിലെ ഹൈവേയിൽ നടന്ന കവർച്ചാ കേസിൽ കോടാലി ശ്രീധരനുൾപ്പെട്ട പത്തംഗ സംഘമാണെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. മാർച്ച് 11 നായിരുന്നു ഈ കവർച്ച നടന്നത്. ബംഗളുരു നഗര പരിധിക്ക് പുറത്തായി നൈസ് റോഡിൽ മാദനായക ഹള്ളിയിലാണ് കവർച്ച നടന്നത്. ഹുബ്ബള്ളിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് നിന്ന് പണവുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ധനകാര്യ സ്ഥാപനത്തിന്റെ കാറാണ് കവർച്ച ചെയ്തത്. ധനകാര്യ സ്ഥാപനത്തിന്റെ കാറിലേക്ക് കോടാലി ശ്രീധരനും സംഘവും കാർ കൊണ്ട് ഇടിക്കുകയായിരുന്നു. അതിനു ശേഷം അവരെ ആക്രമിച്ചാണ് പണം ആ സംഘം കൈക്കലാക്കിയത്.
ഒരു കോടിയലധികം രൂപയാണ് കവർച്ചനടത്തിയത്. അഞ്ച് ജീവനക്കാരുണ്ടായിട്ടുപോലും ഈ സംഘത്തിനെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കേസിൽ ശ്രീധരന്റെ സംഘത്തിലെ പലരേയും കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ശ്രീധരനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ടോൾ പ്ളാസകളിൽ നിന്നും ശേഖരിച്ച പ്രതികളുടെ കാറിന്റെ ദൃശ്യങ്ങളിൽ നിന്നുമാണ് ഈ കേസിൽ പൊലീസ് കോടാലി ശ്രീധരനിലേക്കെത്തിയത്. അറസ്റ്റിലായവരിൽ പത്തു പേർ മലയാളികളായിരുന്നു. അറസ്റ്റിലായവരിൽ ഏറെയും എറണാകുളം തൃശ്ശൂർ സ്വദേശികളായിരുന്നു.
സമാനമായ രീതിയിലാണ് മാണ്ഡ്യ കവർച്ചയും നടത്തിയിരിക്കുന്നത്. കൊച്ചി സംഘത്തിന്റെ ഇടപെടൽ പൊലീസ് കണ്ടെത്തിയതോടെ ശ്രീധരന്റെ പങ്കും ഇതിൽ വ്യക്തമായിട്ടുണ്ട്്. സംഘാംഗങ്ങളിൽ പലരും ഹൈവേ കവർച്ചാ കേസിൽ അറസ്റ്റിലായെങ്കിലും ശ്രീധരനെ പിടികൂടാൻ കർണാടക പൊലീസിന് കഴിഞ്ഞിരുന്നില്ല. നിലവിലെ അന്വേഷണങ്ങൾ വീണ്ടും ശ്രീധരനിലേക്ക് തന്നെയാണ് വിരൾ ചൂണ്ടുന്നത്. ബംഗളുരുവിന്റെ ഹൈവേകളിലെ കവർച്ച തുടർക്കഥയാകുന്നത് കർണാട പൊലീസിനും തലവേദനയാണ്.
കുഴൽപ്പണമാഫിയയെ സംബന്ധിച്ചിടത്തോളം കടുവയെപ്പിടിച്ച കിടുവയാണ് കോടാലി ശ്രീധരൻ. നിയമവിരുദ്ധമാർഗങ്ങളിലൂടെ കുഴൽപണമിടപാടു നടത്തിവരുന്ന വൻ മാഫിയകളെ തട്ടിച്ചു പണവുമായി കടക്കുന്ന കോടാലി അവരുടെ വർഗശത്രുവാണ്. തൃശ്ശൂരിലെ മലയോരഗ്രാമമായ കോടലിയിലെ ഐഎൻടിയുസി ചുമട്ടുതൊഴിലാളിയായിരുന്നു ശ്രീധരൻ. കുഴൽപ്പണ തട്ടിപ്പിൽ വിദഗ്ധനായ ഇയാൾക്ക് അന്തർസംസ്ഥാന ബന്ധങ്ങളും ധാരാളമായുണ്ട്. കുറച്ചു കാലമായി കേരളത്തിന് പുറത്താണ് കോടാലി ശ്രീധരന്റെ പ്രവർത്തന മണ്ഡലം.
നിറയെ കൂട്ടാളികളുമായി അഞ്ചോ ആറോ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. മുന്തിയ ഹോട്ടലുകളിൽ കയറി ആർഭാടജീവിതം നയിച്ചിരുന്ന ശ്രീധരൻ വലിയ വിലയുള്ള വസ്ത്രങ്ങളും ഷൂവുമെല്ലാമാണ് ഉപയോഗിച്ചിരുന്നത്.
കർണാടകയിൽ കോടികൾ തട്ടിയ ഹൈവേ കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘം. സംഭവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ സംവിധായകനെ കർണാടക മാണ്ഡ്യ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേരളത്തിലെത്തി ചോദ്യം ചെയ്തു. നാലുദിവസം ചോദ്യം ചെയ്യൽ നീണ്ടു.
മോഹൻലാലിനെ നായകനാക്കി സിനിമയെടുത്ത സംവിധായകനെയാണ് ചോദ്യം ചെയ്തത്. പിന്നീട് മോഷണത്തിൽ നിരപരാധിത്വം തെളിഞ്ഞു. മംഗളം പത്രത്തിൽ എസ് നാരായണനാണ് കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘമെന്ന വാർത്ത പുറത്തു വിട്ടത്. ഇതിന് പിന്നാലെ മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് സംവിധായകൻ ആരെന്ന് വ്യക്തമായത്. സംവിധായകനെതിരെ കേസെടുത്തിട്ടുമില്ല.
ഹൈവേയിൽ കവർച്ചയ്ക്കെത്തിയ സംഘം ഉപയോഗിച്ചത് സംവിധായകന്റെ പേരിലുള്ള കാറായിരുന്നു. രണ്ടു വർഷം മുമ്പ് കാർ കൈമാറിയാതാണെന്നും രേഖകളിൽ പേര് മാറ്റാത്തത് ബോധപൂർവമല്ലെന്നുമുള്ള സംവിധായകന്റെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചു. ഇത് വസ്തുതാപരമായി ശരിയുമാണ്.
സംവിധായകന്റെ പേരിലെ ആഡംബക്കാറാണ് മോഷണത്തിന് ഉപയോഗിച്ചത്. ഈ കാറിൽ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം കാർ എടുത്തുകൊണ്ടു പോവുകയായിരുന്നു. ഈ കാറാണ് മോഷണ സംഘം ഉപയോഗിച്ചത്. കർണ്ണാടക പൊലീസിന്റെ പരിശോധനയിൽ സംവിധായകന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞു. ഇതോടെയാണ് അറസ്റ്റ് ഒഴിവായത്.
കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽനിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് പട്ടാപ്പകൽ മൈസൂർ-ബംഗളൂരു ഹൈവേയിൽ വച്ച് കവർച്ച നടന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകൻ ഉപയോഗിച്ചിരുന്ന കാറിലാണ് കവർച്ച സംഘം എത്തിയതെന്നു വിവരം ലഭിച്ചതോടെ സംഭവത്തിന്റെ ഗൗരവം ഏറി.
മാണ്ഡ്യ ഭാഗത്ത് തുടർച്ചയായി ഹൈവേ കവർച്ച പതിവായതോടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത കാറിൽ ആയുധങ്ങളുമായി എത്തിയ സംഘത്തെക്കുറിച്ച് പാലക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കവർച്ചക്കേസിൽ സംവിധായകന്റെ കാറിനെ കുറിച്ചുള്ള സൂചന കിട്ടിയത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്