Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ 'പേരിലെ' കാറിൽ സിനിമാ സ്റ്റൈലിൽ ഹൈവേ റോബറി നടത്തിയത് കോടാലി ശ്രീധരൻ; പാലക്കാട്ടെ സിനിമാക്കാരന്റെ കാർ എങ്ങനെ ഗുണ്ടാ തലവന് കിട്ടിയെന്നത് ഉയർത്തുന്നത് നിരവധി ചോദ്യങ്ങൾ; കള്ളനെ പിടിക്കാൻ കർണ്ണാടക പൊലീസ് തൃശൂരിൽ കറങ്ങുന്നു; പഴയ ചുമട്ടുതൊഴിലാളി തെക്കേ ഇന്ത്യയിലെ മോഷണ രാജാവാകുമ്പോൾ

മോഹൻലാൽ ചിത്രത്തിന്റെ സംവിധായകന്റെ 'പേരിലെ' കാറിൽ സിനിമാ സ്റ്റൈലിൽ ഹൈവേ റോബറി നടത്തിയത് കോടാലി ശ്രീധരൻ; പാലക്കാട്ടെ സിനിമാക്കാരന്റെ കാർ എങ്ങനെ ഗുണ്ടാ തലവന് കിട്ടിയെന്നത് ഉയർത്തുന്നത് നിരവധി ചോദ്യങ്ങൾ; കള്ളനെ പിടിക്കാൻ കർണ്ണാടക പൊലീസ് തൃശൂരിൽ കറങ്ങുന്നു; പഴയ ചുമട്ടുതൊഴിലാളി തെക്കേ ഇന്ത്യയിലെ മോഷണ രാജാവാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ സംവിധായകന്റെ കാറിൽ സിനിമാ സ്‌റ്റൈലിൽ ഹൈവേ കവർച്ച നടത്തിയത് കോടാലി ശ്രീധരനും സംഘവുമെന്ന് സൂചന. കർണാടകയിലെ മാണ്ഡ്യയിൽ കോടികൾ തട്ടിയ ഹൈവേ കവർച്ചാ കേസിൽ കോടാലി ശ്രീധരന്റെ പങ്കിൽ നിർണ്ണായക തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിക്കഴിഞ്ഞു. കർണാടകയിലെ മാണ്ഡ്യയിൽ നടന്ന കവർച്ചയ്ക്ക് പിന്നിൽ കൊച്ചിയിലെ സംഘമാണെന്ന് ബംഗളുരു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കവർച്ചയിൽ കോടാലി ശ്രീധരന്റെ പങ്കും വെളിച്ചത്തു വരുന്നത്.

മാണ്ഡ്യയിൽ വച്ച് പ്രമുഖ താഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽ നിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തുവെന്നാണ് കേസ്. കാറിലെത്തിയ കൊച്ചിയിലെ സംഘം കവർച്ച നടത്തുകയായിരുന്നുവെന്നാണ് ബാംഗ്ലൂർ പൊലീസിന്റെ കണ്ടെത്തൽ . അതിനിടെ മലയാളത്തിലെ പ്രമുഖ സംവിധായകനെയും ബാംഗ്ലൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രമുഖനായ സംവിധായകൻ ഉപയോഗിച്ചിരുന്ന കാറിലായിരുന്നു കൊച്ചി സംഘം കവർച്ചയ്‌ക്കെത്തിയത്. ഇതിനെത്തുടർന്ന് സംവിധായകനെ നാലു ദിവസത്തോളം ചോദ്യം ചെയ്‌തെങ്കിലും കേസെടുത്തില്ല.

കവർച്ചയ്ക്ക് ഉപയോഗിച്ച ആഡംബര കാർ രണ്ട് വർഷം മുൻപ് തിരിച്ചടവ് മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം കാർ എടുത്തുകൊണ്ട് പോകുകയായിരുന്നുവെന്നും സംവിധായകൻ മൊഴി നൽകി. കാർ കൈമമാറിയതാണെന്നും രേഖകളിൽ സംവിധായകന്റെ പേര് മാറ്റാത്തത്ത് ബോധപൂർവ്വമല്ലെന്നുമുള്ള പൊലീസിന്റെ കണ്ടെത്തലാണ് സംവിധായകനെ വിട്ടത്. ഇതും ഗൗരവമേറിയ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ബാങ്ക് മാഫിയ ലോണടച്ചില്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് കാർ തട്ടിക്കൊണ്ടു പോയെന്ന സംശയമാണ് ഉയരുന്നത്.

കൊച്ചിയിലെ കവർച്ചാ സംഘങ്ങളുടെ പേരിൽ നേരത്തെയും സമാന കേസുകൾ ഉണ്ട്. ഈ സംഘങ്ങളുടെ തലവനാണ് കോടാലി ശ്രീധരൻ എന്നു വിളിപ്പേരുള്ള ശ്രീധരൻ. കുറച്ചു നാൾ മുൻപ് ബംഗളുരുവിലെ ഹൈവേയിൽ നടന്ന കവർച്ചാ കേസിൽ കോടാലി ശ്രീധരനുൾപ്പെട്ട പത്തംഗ സംഘമാണെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. മാർച്ച് 11 നായിരുന്നു ഈ കവർച്ച നടന്നത്. ബംഗളുരു നഗര പരിധിക്ക് പുറത്തായി നൈസ് റോഡിൽ മാദനായക ഹള്ളിയിലാണ് കവർച്ച നടന്നത്. ഹുബ്ബള്ളിയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് നിന്ന് പണവുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ധനകാര്യ സ്ഥാപനത്തിന്റെ കാറാണ് കവർച്ച ചെയ്തത്. ധനകാര്യ സ്ഥാപനത്തിന്റെ കാറിലേക്ക് കോടാലി ശ്രീധരനും സംഘവും കാർ കൊണ്ട് ഇടിക്കുകയായിരുന്നു. അതിനു ശേഷം അവരെ ആക്രമിച്ചാണ് പണം ആ സംഘം കൈക്കലാക്കിയത്.

ഒരു കോടിയലധികം രൂപയാണ് കവർച്ചനടത്തിയത്. അഞ്ച് ജീവനക്കാരുണ്ടായിട്ടുപോലും ഈ സംഘത്തിനെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കേസിൽ ശ്രീധരന്റെ സംഘത്തിലെ പലരേയും കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ശ്രീധരനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ടോൾ പ്‌ളാസകളിൽ നിന്നും ശേഖരിച്ച പ്രതികളുടെ കാറിന്റെ ദൃശ്യങ്ങളിൽ നിന്നുമാണ് ഈ കേസിൽ പൊലീസ് കോടാലി ശ്രീധരനിലേക്കെത്തിയത്. അറസ്റ്റിലായവരിൽ പത്തു പേർ മലയാളികളായിരുന്നു. അറസ്റ്റിലായവരിൽ ഏറെയും എറണാകുളം തൃശ്ശൂർ സ്വദേശികളായിരുന്നു.

സമാനമായ രീതിയിലാണ് മാണ്ഡ്യ കവർച്ചയും നടത്തിയിരിക്കുന്നത്. കൊച്ചി സംഘത്തിന്റെ ഇടപെടൽ പൊലീസ് കണ്ടെത്തിയതോടെ ശ്രീധരന്റെ പങ്കും ഇതിൽ വ്യക്തമായിട്ടുണ്ട്്. സംഘാംഗങ്ങളിൽ പലരും ഹൈവേ കവർച്ചാ കേസിൽ അറസ്റ്റിലായെങ്കിലും ശ്രീധരനെ പിടികൂടാൻ കർണാടക പൊലീസിന് കഴിഞ്ഞിരുന്നില്ല. നിലവിലെ അന്വേഷണങ്ങൾ വീണ്ടും ശ്രീധരനിലേക്ക് തന്നെയാണ് വിരൾ ചൂണ്ടുന്നത്. ബംഗളുരുവിന്റെ ഹൈവേകളിലെ കവർച്ച തുടർക്കഥയാകുന്നത് കർണാട പൊലീസിനും തലവേദനയാണ്.

കുഴൽപ്പണമാഫിയയെ സംബന്ധിച്ചിടത്തോളം കടുവയെപ്പിടിച്ച കിടുവയാണ് കോടാലി ശ്രീധരൻ. നിയമവിരുദ്ധമാർഗങ്ങളിലൂടെ കുഴൽപണമിടപാടു നടത്തിവരുന്ന വൻ മാഫിയകളെ തട്ടിച്ചു പണവുമായി കടക്കുന്ന കോടാലി അവരുടെ വർഗശത്രുവാണ്. തൃശ്ശൂരിലെ മലയോരഗ്രാമമായ കോടലിയിലെ ഐഎൻടിയുസി ചുമട്ടുതൊഴിലാളിയായിരുന്നു ശ്രീധരൻ. കുഴൽപ്പണ തട്ടിപ്പിൽ വിദഗ്ധനായ ഇയാൾക്ക് അന്തർസംസ്ഥാന ബന്ധങ്ങളും ധാരാളമായുണ്ട്. കുറച്ചു കാലമായി കേരളത്തിന് പുറത്താണ് കോടാലി ശ്രീധരന്റെ പ്രവർത്തന മണ്ഡലം.

നിറയെ കൂട്ടാളികളുമായി അഞ്ചോ ആറോ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. മുന്തിയ ഹോട്ടലുകളിൽ കയറി ആർഭാടജീവിതം നയിച്ചിരുന്ന ശ്രീധരൻ വലിയ വിലയുള്ള വസ്ത്രങ്ങളും ഷൂവുമെല്ലാമാണ് ഉപയോഗിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP