ലക്ഷണമില്ലാത്ത കോവിഡ് രോഗികൾ അപകടമേയല്ല; പോസിറ്റീവ് ആയാലും പകരുകയില്ല; ലോക്ക്ഡൗൺ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല; കോവിഡ് കാല മണ്ടത്തരങ്ങൾ ഓരോന്നായി തെളിവ് സഹിതം പുറത്തുവരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ലോകമാകമാനമൂള്ള മനുഷ്യർ ഏറെ ഭയപ്പാടോടെയായിരുന്നു നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകാത്ത കൊറോണ എന്ന കുഞ്ഞൻ വൈറസിനെ കുറിച്ച് ചിന്തിച്ചിരുന്നത്. ഭയം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നിരവധി സിദ്ധാന്തങ്ങളും ഈ വൈറസിനെ കുറിച്ച് പുറത്തുവന്നു. ഓരോ പുതിയ കണ്ടുപിടുത്തങ്ങളും ഭീതി നിറഞ്ഞ മനസ്സോടെയായിരുന്നു നമ്മൾ വായിച്ചതും ശ്രവിച്ചതും. കോവിഡിന്റെ ഭീതിയൊഴിഞ്ഞ നാളുകളിൽ, ഈ മഹാമാരിയെ കുറിച്ചുള്ള കൂടുതൽ സത്യങ്ങൾ പുറത്തുവരികയാണ്.
ലക്ഷണം പ്രകടിപ്പിക്കാത്ത കോവിഡ് രോഗികൾ രോഗം പടർത്തും എന്ന സിദ്ധാന്തം ഊതിപ്പെരുപ്പിച്ച ഒന്നായിരുന്നു എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത്. 30,000 ൽ അധികം പേരിൽ നടത്തിയ പഠനത്തിലായിരുന്നു, ലക്ഷണമ്പ്രകടിപ്പിക്കാത്ത രോഗികൾ രോഗം പടർത്താനുള്ള സാഹചര്യം, 68 ശതമാനം കുറവാണെന്ന് കണ്ടെത്തിയത്. ജനങ്ങളെ നിർബന്ധപൂർവ്വം മാസ്ക് ധരിപ്പിക്കുവാനും അതുപോലെ ലോക്ക്ഡൗൺ നടപ്പിലാക്കുവാനുമായി ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ പറഞ്ഞിരുന്ന ഒരു കാര്യം ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികളും രോഗം പരത്തും എന്നതായിരുന്നു.
മൊത്തം രോഗവ്യാപനത്തിന്റെ മൂന്നിലൊന്ന്, ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികൾ വഴിയാണെന്നും അന്ന് പറഞ്ഞിരുന്നു. ചില ശാസ്ത്രജ്ഞർ പറഞ്ഞിരുന്നത്, ലക്ഷണം പ്രകടിപ്പിക്കാത്തവർ ലക്ഷണം പ്രകടിപ്പിക്കുന്നവരെ പോലെ തന്നെ രോഗം പടരുന്നതിനു കാരണമാകും എന്നായിരുന്നു. എന്നാൽ, ഇപ്പോൾ അമേരിക്കയും ബ്രിട്ടനും ഉൾപ്പടെ 42 രാജ്യങ്ങളിലായി നടത്തിയ പഠനത്തിൽ തെളിഞ്ഞത് ലക്ഷണം പ്രകടിപ്പിക്കാത്ത രോഗികളിൽ നിന്നുള്ള വ്യാപനംമൊത്തം രോഗവ്യാപനത്തിന്റെ 14 ശതമാനം മാത്രമായിരുന്നു എന്നാണ്.
42 രാജ്യങ്ങളിലായി 2020 ഏപ്രിലിനും 2021 ജൂലായ്ക്കും ഇടയിലായി കോവിഡ് ബാധിച്ച 28,426 വ്യക്തികളിൽ നടത്തിയ 130 പഠനങ്ങളുടെ ഫലങ്ങൾ ക്രോഡീകരിച്ച് വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഇക്കാര്യംകണ്ടെത്തിയത്. ഇവരിൽ 12,000 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചെങ്കിലും അവർ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല.
മൊത്തം കോവിഡ് രോഗികളിൽ തന്നെ 14 മുതൽ 50 ശതമാനം വരെ ലക്ഷണം പ്രകടിപ്പിക്കാത്തവർ ആയിരുന്നു എന്നും പഠന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രോഗം പരത്തുന്നതിൽ അവർ കാര്യമായ പങ്കൊന്നു വഹിച്ചിട്ടില്ലെന്നും സ്വിറ്റ്സർലാൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ബേണിലെ പ്രൊഫസർ ഡയാന ഗാർസിയ പറയുന്നു. 130 പഠനങ്ങളിലും സ്വീകരിച്ച മെത്തഡോളജി വ്യത്യസ്തമായിരുന്നു എന്ന്സഹ ഗവേഷകനായ പ്രൊഫസർ നിക്കോള ലോ പറഞ്ഞു. ഏതെങ്കിലും ഒരു പഠനരീതിയെ മാത്രം ആശ്രയിച്ചാൽ വസ്തുതകൾക്ക് കൃത്യത കുറയും എന്നതിനാലാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്ലോസ് മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് അടിസ്ഥാനമായ പഠനങ്ങൾ ഏറെയും അമേരിക്കയും യൂറോപ്പും കേന്ദ്രീകരിച്ചാണ് നടത്തിയിട്ടുള്ളത്. 130 പഠനങ്ങളിൽ 45 എണ്ണം വീതം ഈ രണ്ടു ഭൂഖണ്ഡങ്ങളിലായിരുന്നു നടത്തിയത്. ലക്ഷണം പ്രദർശിപ്പിക്കാത്ത കോവിഡിനെ കുറിച്ചുള്ള അനാവശ്യമായ ആശങ്ക പല രാജ്യങ്ങളിലും ജനങ്ങൾ ആഴ്ച്ചയിൽ രണ്ടു തവണ വീതം കോവിഡ് പരിശോധനക്ക് വിധേയരാകണം എന്ന നയം കൊണ്ടുവരാനും ഇടയാക്കി എന്ന് റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ ഇടവേളകളിലുള്ള രോഗ പരിശോധന രോഗവ്യാപനം തടയുവാൻ ഏറ്റവും അനുയോജ്യം എന്നായിരുന്നു അക്കാലത്ത് പ്രചരിപ്പിച്ചിരുന്നത്.
വെളുക്കാൻ തേച്ചത് പാണ്ടായിലോക്ക്ഡൗൺ
അതിനിടയിലെ ഇറ്റലിയിൽ നടന്ന മറ്റൊരു പഠനത്തിന്റെ റിപ്പോർട്ടിൽ പറയുന്നത് മഹാവ്യാധിയുടെ ആഘാതം ലോക്ക്ഡൗൺ മൂലം മൂന്നിരട്ടിയായി വർദ്ധിച്ചു എന്നാണ്. രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ ബ്രിട്ടനിലെ ശാസ്ത്രോപദേശക സമിതി മുൻപോട്ടു വച്ച, ഏറെ വിവാദമായ നിർദ്ദേശങ്ങളോട് ഏതാണ്ട് സമാനമായ രീതിയിൽ ഉള്ളതാണ് ഈ റിപ്പോർട്ടും. 2020-21 കാലഘട്ടത്തിലെ ഏഴുമാസക്കാലയളവിൽ എത്രമാത്രം ആളുകൾ അവരുടെ വീടുകൾ വിട്ട് പുറത്തിറങ്ങി എന്ന വിവരം ഫേസ്ബുക്കിലൂടെയും ഗൂഗിളിലൂടെയും ശേഖരിച്ചായിരുന്നു ഇറ്റാലിയൻ ശാസ്ത്രജ്ഞർ ഈ പഠനം നടത്തിയത്.
അക്കാലത്ത് ഇറ്റലിയിൽ ട്രാഫിക് സിഗ്നൽ സമ്പ്രദായത്തിലുള്ള ലോക്ക്ഡൗൺ ആയിരുന്നു നിലനിന്നിരുന്നത്. ഏറ്റവും കടുത്ത നിയന്ത്രണങ്ങളോടു കൂടിയ റെഡ് സോൺ, കുറച്ച് നിയന്ത്രണങ്ങൾ മാത്രമുള്ള ഗ്രീൻ സോൺ, ഇവയ്ക്കിടയിൽ ആംബർ സോണും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ കാഠിന്യത്തെഅവഗണിച്ചുകൊണ്ട്, ലോക്ക്ഡൗൺ കാലത്ത് തന്നെ ആളുകളുടെ സഞ്ചാരം ക്രമമായി സാവധാനം വർദ്ധിച്ചു വന്നു എന്നാണ് ഈ പഠന റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, ഏറ്റവും കർക്കശമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന റെഡ് സോണുകളിൽ യാത്രകൾ ഏതാണ്ട് പൂർണ്ണമായി തന്നെ മുടങ്ങിയതായും, വീടുകളിൽ ഇരുന്നവർ അനുഭവിച്ച മാനസികാഘാതം വളരെ വലുതായിരുന്നതായും അവർ കണ്ടെത്തി. കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളേക്കാൾ നല്ലത് ചെറിയ ചെറിയ നിയന്ത്രണങ്ങളാണ് എന്നാണ് ഈ പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത്.
മാത്രമല്ല, കർക്കശമായ നിയന്ത്രണങ്ങൾ ദീർഘകാലത്തേക്ക് നടപ്പാക്കുക എന്നത് തികച്ചും അപ്രയോഗികമാണെന്ന ഒരു അഭിപ്രായംലോക്ഡൗണിന്റെ ആരംഭകാലത്തു തന്നെ ഉയർന്നിരുന്നു. എന്നാൽ, അത് സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ അന്ന് ലഭ്യമായിരുന്നില്ല. ഏതാണ്ട് സമാനമായ രീതിയിലുള്ള നിർദ്ദേശം നൽകിയ ബ്രിട്ടനിലെ ശാസ്ത്രോപദേശക സമിതി പിന്നീട് രോഗവ്യാപനം കടുത്തപ്പോൾ നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു.
പ്ലോസ് ഡിജിറ്റൽ ഹെൽത്ത് ജേർണലിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിന് അടിസ്ഥാനമായ പഠനം ഇറ്റലിയിലെ 20 മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു നടത്തിയിരുന്നത്. 2020 നവംബറിനും 2021 മെയ് മാസത്തിനും ഇടയിലായി ഫേസ്ബുക്കിൽ നിന്നും ഗൂഗിളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം നടത്തിയത്. ഫേസ്ബുക്കിലെ അനോനിമൈസ്ഡ് ലൊക്കേഷൻ ഡാറ്റാ ഉപയോഗിച്ച് ആളുകളുടെ ഫോണുകൾ ട്രാക്ക് ചെയ്തായിരുന്നു അവരുടെ നീക്കങ്ങളുടെ വിവരം ശേഖരിച്ചത്. അവർ വീടുകളീൽ ഉള്ളപ്പോൾ, സ്വന്തം വൈ ഫൈയിൽ ലോഗ് ഇൻ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ഗൂഗിളിനെ ആശ്രയിച്ച് വീടിനുള്ളിൽ ചെലവഴിച്ച സമയകാലയളവും ശേഖരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍