ശമ്പളം മുഴുവൻ സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിനായി ചെലവഴിച്ച അദ്ധ്യാപകൻ; പ്രകൃതിസ്നേഹവും വേറിട്ട ചിന്തകളുമായി ചെന്നിടം സ്വർഗ്ഗമാക്കി; രഞ്ചിത്ത് മാസ്റ്റർ വിടവാങ്ങി
അനീഷ് കുമാർ
പിണറായി: സന്യാസതുല്യമായ ത്യാഗനിർഭരമായ ജീവിതത്തിലൂടെ അദ്ധ്യാപന രംഗത്ത് പുതുമാറ്റങ്ങൾ സൃഷ്ടിച്ച ജനകീയ അദ്ധ്യാപകൻ രഞ്ചിത്ത് മാസ്റ്റർ വിടവാങ്ങി. കുട്ടികളിൽ മാത്രമല്ല പ്രകൃതിസ്നേഹവും വേറിട്ട ചിന്തകളുമായി ജോലി ചെയ്ത നാടുകളിൽപ്പോലും മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞ അദ്ധ്യാപകനെയാണ് നാടിന് നഷ്ടമായത്. സ്വന്തമായി വനമുണ്ടാക്കുകയും കുളങ്ങളെയും ജന്തുജാലങ്ങളെയും അതിനിടെയിൽ വളർത്തുകയും ചെയ്ത രഞ്ചിത്ത്മാസ്റ്റർ തന്റെ ജീവിതത്തിലൂടെ പുതുതലമുറയെ പ്രകൃതി പാഠങ്ങൾ പഠിപ്പിച്ച നിസ്വാർത്ഥനായ അദ്ധ്യാപകനാണ്.
തനിക്ക് കിട്ടുന്ന ശമ്പളം മുഴുവൻ സ്കൂളുകളുടെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിനായി ചെലവഴിച്ച അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. പഠനം നിർത്തിപ്പോയ വിദ്യാർത്ഥികളെ അവരുടെ വീടുകളിലും തൊഴിലിടങ്ങളിലും തേടിചെന്നു വീണ്ടും അറിവിന്റെ വെളിച്ചത്തിലേക്ക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം വരുമാനത്തിലെ മുഴുവൻ തുകയും ഇതിനു വേണ്ടി മാത്രമാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്.
കണ്ണൂർ ജില്ലയിൽ പ്രൈമറി അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച മാസ്റ്റർഹയർ സെക്കന്ററി പ്രിൻസിപ്പാളായാണ് വിരമിച്ചത്. പ്രൈമറി അദ്ധ്യാപകനായി എടയാർ, മുരിങ്ങോടി, നരിക്കോട്ടുമല തുടങ്ങിയ സർക്കാർ എൽ .പി.സ്കൂളുകളിലാണ് ജോലി ചെയ്തത്. ഡി.പി. ഇ.പിയടക്കമുള്ള പുതിയ പാഠ്യപദ്ധതിയൊക്കെ നടപ്പിലാവുന്നതിന് മുന്നേ തന്നെ ഈ വിദ്യാലയങ്ങളിൽ ശിശു സൗഹൃദമായ ക്ലാസുമുറികൾ സൃഷ്ടിച്ചിരുന്നു. സ്കൂൾ ചുമരുകളിലും ക്ലാസ് മുറികളിലും മഹാന്മാരുടെ ചിത്രങ്ങൾ വരച്ചും അവരുടെ മഹദ്വചനങ്ങൾ എഴുതിവെച്ചും അദ്ദേഹം അറിവിന്റെ തീപ്പൊരി കുട്ടികളുടെ മനസിലേക്ക് കടത്തിവിട്ടു.
കുട്ടികൾ ബസ് കാത്തുനിൽക്കുന്ന ബസ് കാത്തിരുപ്പുകേന്ദ്രങ്ങളിൽ പോലും പൂന്തോട്ടങ്ങൾ സൃഷ്ടിക്കുകയും അറിവിന്റെ വാചകങ്ങൾ എഴുതിവെച്ചും പഠനം ജീവിതത്തിന്റെ നൈരന്തര്യമാണെന്നു ഓർമിപ്പിക്കുകയും കൂടി അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നു. നിരക്ഷരയായ രക്ഷിതാക്കളും അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ തന്നെയായിരുന്നു. ഒരുനാടിനെ മുഴുവൻ ജനകീയ വിദ്യാഭ്യാസത്തിലൂടെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പലപ്പോഴും മലയോര മേഖലയിലെ ജീർണാവസ്ഥയിൽ നിലംപൊത്താറായ സ്കൂൾ കെട്ടിടങ്ങളിൽ താമസിച്ചാണ് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നത്. പാമ്പുകൾ ഇഴയുന്ന ക്ലാസ്മുറികളിൽ പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളിൽ കറന്റില്ലാതെ മെഴുകുതിരി വെളിച്ചത്തിൽ കിട്ടിയതു കൊണ്ടു വിശപ്പടക്കിയാണ് അദ്ദേഹം തന്റെ അദ്ധ്യാപന ജീവിതം നടത്തിയിരുന്നത്. വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന അദ്ധ്യാപകന്റെ ജീവിത പ്രഭയിൽ അദ്ദേഹമെത്തി ചേർന്ന നാടുകളിലെ നാട്ടുകാരും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും ഉണരുകയും അവർ കൈക്കോർത്ത് അവിടങ്ങളിൽ കെട്ടിടങ്ങളും മറ്റുസൗകര്യങ്ങളും കാലക്രമേണ ഒരുക്കുകയുമായിരുന്നു.
നിരക്ഷരയായ ഗ്രാമീണ രക്ഷിതാക്കളെ അക്ഷരം പഠിപ്പിക്കാനും അറിവിന്റെ ലോകത്തേക്ക് കുട്ടികളെപ്പോലെ തന്നെ അവരെ കൈപിടിച്ചുയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ ഏറ്റവും പിന്നോക്കവസ്ഥയിലുള്ള കുട്ടികൾ പഠിക്കുന്ന പാനൂരിലെ
നരിക്കോട്ടുമലയിലേക്ക് അങ്ങോട്ടേക്ക് ആവശ്യപ്പെട്ടാണ് മാഷ് പോകുന്നത്. അക്കാലത്ത് അതു വലിയ സാഹസികതയായിരുന്നു. സ്കൂൾ കെട്ടിടമോ, ശൗചാലയമോ സൗകര്യങ്ങളോ ഇല്ലെന്ന് അറിഞ്ഞ് പാനൂരിൽ നിന്ന് ഒരു ജീപ്പിൽ ഇത്തരം സാധനങ്ങളുമായി മല കയറി വന്ന മാഷിനെ അന്നാട്ടുകാർ ഇന്നും ഓർക്കുന്നു.
പഴഞ്ചൻ സ്കൂൾകെട്ടിടത്തിൽ താമസിച്ചാണ് സന്യാസി തുല്യനായ രഞ്ചിത്ത് മാസ്റ്റർ അവിടെ പഠിപ്പിച്ചത്. പിന്നീട് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ പിന്നോക്ക വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് ഒരു പുത്തൻ കെട്ടിടസമുച്ചയം പണിയാനും വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കാനും രഞ്ചിത്ത് മാസ്റ്ററുടെ ഔദ്യോഗിക ജീവിതത്തിന് കഴിഞ്ഞു. വിദ്യാഭ്യാസ വിചക്ഷണനും നൂതനചിന്തകളുടെ ഉറവിടവുമായിരുന്ന രഞ്ചിത്ത് മാസ്റ്റർ താൻ ജോലി ചെയ്യുന്ന സ്കൂളിലെല്ലാം മിയാവാക്കി വനങ്ങൾ സൃഷ്ടിക്കാനും അതിമനോഹരമായ പൂന്തോട്ടങ്ങളുണ്ടാക്കാനും പ്രയത്നിച്ചു.
കുട്ടികൾക്ക് പ്രീയങ്കരമായ ജീവജാലങ്ങളൊക്കെ ഇത്തരം സ്കൂളിൽ വളർത്തുകയും അവയോടും പ്രകൃതിയോടും കുട്ടികൾക്ക് സഹജീവി സ്നേഹമുണ്ടാക്കാനും രഞ്ചിത്ത് മാസ്റ്റർക്ക് കഴിഞ്ഞു. നാടിന്റെ മുഴുവൻ അദ്ധ്യാപകനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വേറിട്ട ചിന്തകൾ വഴി വിപ്ളവകരമായ മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് വരുത്തിയ രഞ്ചിത്ത് മാസ്റ്റർക്ക് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നുവെങ്കിലും ഒടുവിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ കാലക്രമേണെ പലയിടങ്ങളിലും നടപ്പിലാക്കി തുടങ്ങി.
മികച്ച വിദ്യാഭ്യാസ പ്രവർത്തകനായ രഞ്ചിത്ത് മാസ്റ്ററെ തേടി ഒട്ടേറെ പുരസ്കാരങ്ങളുമെത്തിയിരുന്നു. സന്യാസ തുല്യമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം യോഗയും ചിത്രകലയും സംഗീതവും പുസ്തകമെഴുത്തും പ്രകൃതിസ്നേഹവും നാടിനെയും കുട്ടികളെയും പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായിരുന്നു. അപൂർവ്വമരങ്ങളുടെ സങ്കേതമായ ഒരു ചെറുവനംതന്നെ അദ്ദേഹം തന്റെ പിണറായിയിലെ വീട്ടിലുണ്ടാക്കിയിരുന്നു.
വിരമിച്ച ശേഷം ശാസ്ത്രകൗതുകമുള്ള വിദ്യാർത്ഥികൾക്കും പ്രകൃതിസ്നേഹികൾക്കും അത്താണിയായിരുന്നു അദ്ദേഹം ഏകനായി കഴിഞ്ഞിരുന്ന വീട്. ചിന്തകളുടെ തെളിമയും നവീന ആശയങ്ങളുടെ തീപ്പൊരിയുമായി തനിച്ചു ജീവിച്ച രഞ്ചിത്ത് മാസ്റ്റർ സ്വന്തമായി സംഗീതശിൽപ്പങ്ങൾ ചെയ്യുകയും അതുഅവതരിപ്പിക്കുകയും ചെയ്ത കലാകാരനും അപൂർവ്വ പ്രതിഭയുമായിരുന്നു.സംസ്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പിണറായിയിലെ വീട്ടുവളപ്പിൽ നടക്കും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍