സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുക; വിദ്യാഭ്യാസ വകുപ്പിന്റേത് വിവാദ നിർദ്ദേശമെന്ന് 'സുപ്രഭാതം'; ധാർമികതയെ തന്നെ ചോദ്യം ചെയ്യുന്ന നിർദ്ദേശത്തിന് എതിരെ വ്യാപക പ്രതിഷേധമെന്നും പത്രം; സംവാദവുമായി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'ക്ലാസ് സെമിനാറിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അദ്ധ്യാപകനെ പ്രിൻസിപ്പൽ പുറത്താക്കി'. 'കലോത്സവ വിജയത്തിൽ സഹപാഠിയെ അഭിനന്ദിക്കാൻ ആലിംഗനം ചെയ്തതിന്റെ പേരിൽ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കി'. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നടന്ന സംഭവങ്ങളാണ്. രണ്ടു സംഭവങ്ങളിലും സോഷ്യൽ മീഡിയയിൽ രണ്ടുപക്ഷമായി തിരിഞ്ഞ് ചൂടേറിയ സംവാദം നടന്നിരുന്നു. കോഴിക്കോട് ചേളന്നൂർ ശ്രീ നാരായണഗുരു കോളേജിൽ (എസ് എൻ കോളേജ്) അദ്ധ്യാപകനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ ഓഫീസിൽ പൂട്ടിയിടുക പോലും ചെയ്തിരുന്നു.
സമൂഹത്തിൽ ലിംഗ വിവേചനമില്ലാത്ത മാനസികാരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാൻ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തുന്നത് ഗുണം ചെയ്യുമെന്നാണ് ആധുനിക വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. എന്നാൽ, വലിയൊരു വിഭാഗം ഇപ്പോഴും ഇത് തെറ്റായ കീഴ് വഴ്ക്കമെന്ന് വിശ്വസിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. അതിന് മികച്ച ഉദാഹരണമാണ് സുപ്രഭാതം പത്രത്തിൽ വന്ന വാർത്ത. 'പെൺകുട്ടികളെയും, ആൺകുട്ടികളെയും ഇടകലർത്തിയിരുത്തുക, വിവാദ നിർദ്ദേശങ്ങളുമായി വീണ്ടും വിദ്യാഭ്യാസ വകുപ്പ്' എന്ന തലക്കെട്ടിലാണ് വാർത്ത.
2022-23 അധ്യയന വർഷം ഒന്നു മുതൽ പത്തുവരെ ക്ലാസൂകളിൽ നടപ്പാക്കാൻ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവാദ പരാമർശങ്ങൾ ഉള്ളതെന്ന് സുപ്രഭാതം വാർത്തയിൽ പറയുന്നു. ലിംഗസമത്വം ഉറപ്പുവരുത്തുന്ന വിദ്യാലയ അന്തരീക്ഷം ഉറപ്പുവരുത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും അസംബ്ലിയിൽ പ്രത്യേക വരി ഒഴിവാക്കുക, കലാമത്സരങ്ങൾ, നൃത്തം, നാടകം തുടങ്ങിയവ ഒരുമിച്ച് നടത്തുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ആലോചിക്കാമെന്നും, നിർദ്ദേശത്തിലുണ്ട്.
മദർ പിടിഎകൾ ലിംഗഭേദങ്ങൾ ഇല്ലാതാക്കുന്നതിൽ വിദ്യാലയങ്ങളുടെ പങ്കിനെ കുറിച്ച് ധാരണയില്ലാത്തവരായതിനാൽ ഇടപെടാൻ കഴിയുന്നില്ലെന്നും ഇത്തരം ഭിന്നതകൾ അവസാനിപ്പിക്കാൻ വിദ്യാഭ്യാസ രംഗത്ത് ലിംഗപദവിപരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും, നിർദ്ദേശിക്കുന്നുണ്ട്. വിദ്യാലയങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളിൽ ലിംഗവിവേചനപരമായ ചട്ടങ്ങൾ ഒഴിവാക്കണമെന്നും, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒപ്പം ആവിഷ്കാര സ്വാതന്ത്ര്യം നൽകണമെന്നും നിർദ്ദേശമുണ്ട്.
സമൂഹത്തിന്റെ ധാർമികതയെ തന്നെ ചോദ്യം ചെയ്യുന്ന നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നതെന്ന് സുപ്രഭാതം റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടം എന്നതാണ് എൽപി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ രാജ്യത്താകമാനം അനുവർത്തിച്ചുവരുന്നത്. ഇത്തരം രീതികൾ പൊളിച്ചെഴുതണമെന്നാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലുള്ളത്. രക്ഷിതാക്കളുടെ ആശങ്കകളും, ഉത്കണ്ഠകളും, അദ്ധ്യാപകരുടെ സാമൂഹ്യ ഉപബോധവും, ബോധനരീതികളിൽ വിദ്യാലയങ്ങളിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് വിമർശിക്കുന്ന നിർദ്ദേശത്തിൽ, പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഓർമിപ്പിക്കുന്നു. നേരത്തെയും സമാന നിർദ്ദശങ്ങൾ വന്നത് വിവാദമായിരുന്നു എന്നും സുപ്രഭാതം പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഈ വിഷയത്തിൽ പ്രമോദ പുഴങ്കരയുടെ കുറിപ്പ് വായിക്കാം:
പെൺകുട്ടികളെയും ആൺകുട്ടികളെയും സ്കൂളുകളിൽ ഇടകലർത്തിരുത്തുക, കലാമത്സരങ്ങളിൽ ഒരുമിച്ചു പങ്കെടുപ്പിക്കുക, സ്കൂൾ അസംബ്ലിയിൽ വെവ്വേറെ വരി ഒഴിവാക്കുക എന്നിങ്ങനെ ലിംഗവിവേചനം ഒഴിവാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശമാണ് 'സുപ്രഭാതം' പത്രത്തിനു വിവാദനിർദ്ദേശങ്ങളായി തോന്നുന്നത്. നേരത്തെ ലിംഗഭേദമില്ലാത്ത യൂണിഫോം ചില സ്കൂളുകളിൽ നടപ്പാക്കിയപ്പോഴും യാഥാസ്ഥിതികരും മതമൗലികവാദികളും സമാനമായ വിവാദമുണ്ടാക്കിയിരുന്നു.
സമൂഹത്തിന്റെ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന നിർദ്ദേശമാണിത് എന്ന് പത്രം പ്രഖ്യാപിക്കുകയാണ്. ആരാണ് സമൂഹം? സ്ത്രീകളെ കാതും കവിളും കൈത്തണ്ടയും മൂടിപ്പൊതിഞ്ഞു നടത്തണമെന്ന് പറയുന്ന മതനിയമങ്ങൾക്ക് എന്നു മുതലാണ് സമൂഹത്തിന്റെ ആധികാരികത കിട്ടിയത്? വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിൽ കൃസ്ത്യൻ സഭ ഉണ്ടാക്കിവെച്ച വികൃത ധാരണകൾക്ക് എന്നുമുതലാണ് സമൂഹത്തിന്റെ മൊത്തമായ അവകാശമുണ്ടായത്? പുരുഷാധിപത്യ അധികാരഘടനയും സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള വികൃത ധാരണകളും എങ്ങനെയാണ് ഒരു സമൂഹത്തെ ലൈംഗിക വൈകൃതങ്ങളും സ്ത്രീവിരുദ്ധതയും പേറുന്ന മനോരോഗികളുടെ സമൂഹമാക്കി മാറ്റുന്നത് എന്നു നാം ദിനേന കണ്ടുകൊണ്ടിരിക്കുകയാണ്. 'ജാക്കി വെച്ചതിന്റെ ' വീരസ്യം പരസ്യമായി പറയാൻ മധ്യവയ്സ്കനായൊരു മലയാളി പുരുഷന് ഇപ്പോഴും അതിനാർപ്പുവിളിക്കുന്ന ആണാൾക്കൂട്ടത്തിന്റെ അകമ്പടിയുണ്ടാകുന്നത് ഇങ്ങനെ ആണും പെണ്ണും തട്ടാതെയും മുട്ടാതെയും സൂക്ഷിച്ച വിദ്യാലയങ്ങളിൽ നിന്നും പുറത്തുവന്നവരിലാണ്.
എൽ പി മുതൽ യൂണിവേഴ്സിറ്റി വരെ ആണിനും പെണ്ണിനും വേറെ ഇരിപ്പിടമാണ് എന്ന് ആധികാരികതയോടെ പറയുന്ന ലേഖകന്റെ അതേ അജ്ഞതയാണ് കേരളത്തിലെ വിദ്യാലയ നടത്തിപ്പുകാർക്കും അദ്ധ്യാപകർക്കുമൊക്കെ ഉള്ളത് എന്നതാണ് വാസ്തവം. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് പഠിക്കുന്ന നിരവധി വിദ്യാലയങ്ങൾ ഈ രാജ്യത്തുണ്ട്. അതിന്റെയൊരു ഗുണം തുല്യാവകാശങ്ങളും ശരീരത്തിന്റെ മേൽ സ്വാധികാരവുമുള്ള മറ്റൊരു പൂർണ്ണ മനുഷ്യനാണ് സ്ത്രീയെന്ന ജനാധിപത്യബോധമുണ്ടാകാൻ അത് സഹായിക്കും എന്നതാണ്.
ആദ്യരാത്രിയിൽ ഞണ്ടുകൾ ഓടുന്നതും പൂവിൽ വണ്ട് വന്നിരിക്കുന്നതും കണ്ട് ശീലിച്ച ദാരിദ്ര്യമില്ലാത്ത ഒരു സമൂഹം ഉണ്ടാകാനും അത് സഹായിക്കും. മനുഷ്യർ വളരുന്നതിനൊപ്പം ശാരീരികമായ സമ്പർക്കങ്ങൾ ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ വേണമെന്നും വിദ്യാലയങ്ങൾ അത്തരം സമ്പർക്കങ്ങൾ ഏറ്റവും ജനാധിപത്യപരമായി മനസിലാക്കാൻ പറ്റുന്ന പൊതുവിടങ്ങളാണെന്നും അംഗീകരിക്കാൻ യാഥാസ്ഥിതികർക്കുള്ള ബുദ്ധിമുട്ടിനെ ഇനിയും വകവെക്കേണ്ടതില്ല.
മുല വിടവുകളും കാൽവണ്ണയും തുടകളുമൊക്കെ മലയാളി പുരുഷന്റെ തുറിച്ചുനോട്ടത്തിൽ നിന്നും വിമുക്തമാവുകയും കാമവും രതിയും ഒരു സ്വാഭാവിക പരസ്പരസമ്മത പ്രക്രിയയാവുകയും ചെയ്യുന്നൊരു കാലത്തിന്റെ സാധ്യതകൾ ലിംഗവിവേചനത്തിന്റെ പാഠശാലകളായി മാറിയ വിദ്യാലയങ്ങളെ മാറ്റിത്തീർക്കുന്നതിൽ നിന്നും തുടങ്ങാവുന്നതാണ്.
രണ്ടുവർഷം മുമ്പ് കലോത്സവ വിജയത്തിൽ സഹപാഠിയെ അഭിനന്ദിക്കാൻ ആലിംഗനം ചെയ്തതിന്റെ പേരിൽ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയപ്പോൾ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശാരദക്കുട്ടി ഭാരതികുട്ടി എഴുതിയ കുറിപ്പ് കൂടി ഇതിനോട് ചോർത്ത് വായിക്കാം. സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തണമെന്നും വിദ്യാർത്ഥികൾ ലിംഗ വിവേചനത്തിന്റെ ആദ്യ പാഠങ്ങൾ സ്കൂളുകളിൽ നിന്ന് പഠിക്കണമെന്നും അവർ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:
സർക്കാർ അംഗീകാരമുള്ള സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചിരുത്താതെ, അവരെ ഇടകലർത്തിയിരുത്തണമെന്ന ഒരു തീരുമാനം സർക്കാർ അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട്. ചെറുപ്പം മുതൽ ശീലിച്ചാൽ പത്തുകൊല്ലം കഴിയുമ്പോഴേക്കെങ്കിലും ലിംഗ വിവേചനമില്ലാത്ത മാനസികാരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാനായേക്കും. വെറും ലൈംഗിക ശരീരങ്ങൾ മാത്രമായി കുട്ടികളെ വേർതിരിക്കാതിരിക്കുക. വേർതിരിച്ചിരുത്തുന്ന അധ്യയന രീതി അപരിഷ്കൃതമാണ് ജാതീയമായ വേർതിരിവു പോലെ തന്നെ അശ്ലീലമാണ്.
ഇടതുപക്ഷ സർക്കാർ അധികാരമേറ്റ അന്നു മുതൽ പലവട്ടം ആവശ്യപ്പെട്ടതും നടപ്പാകുമെന്നു പ്രതീക്ഷിക്കുന്നതുമായ ഒരു ആശയമാണിത്. കേട്ടാൽ ചെറിയ കാര്യമെന്നു തോന്നാം. പക്ഷേ സാമൂഹികാരോഗ്യത്തിലേക്കുള്ള ആദ്യ പരിഷ്കരണ നടപടി ഇതു തന്നെയാണ്. ഇടതു സർക്കാരിനാണിതു കഴിയേണ്ടത്. സമൂഹ ശരീരത്തിലെ ഇത്തരം അശ്ലീലങ്ങൾ നീക്കം ചെയ്യാതെ എങ്ങനെയാണ് കുട്ടികളിൽ പൗരബോധവും സാമൂഹികബോധവും ഉത്തരവാദിത്വബോധവുമുണ്ടാവുക?
സർക്കാർ ലിംഗവിവേചനത്തിനെതിരായുള്ള പ്രാഥമിക പാഠങ്ങൾ പരിശീലിപ്പിച്ചു തുടങ്ങുക. ലൈംഗിക വൈകൃതങ്ങളിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള ആദ്യ നിർബന്ധ നടപടി ഇതാകണം. തൊട്ടാൽ പൊട്ടുന്ന ലിംഗശരീരമാണ് തന്റെയടുത്തിരിക്കുന്നതെന്ന വൃത്തികെട്ട ബോധത്തിൽ നിന്നു രക്ഷ നേടുവാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്