ബ്രിട്ടൻ അടക്കം സകല യൂറോപ്യൻ രാജ്യങ്ങളേയും പിടിച്ചു കുലുക്കി മങ്കിപോക്സ് മുന്നേറുമ്പോൾ നമ്മൾ കരുതൽ എടുക്കേണ്ടതുണ്ടോ ? കുരങ്ങു പനി പിടികൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം.? ലക്ഷണങ്ങൾ എന്തൊക്കെ ?
മറുനാടൻ മലയാളി ബ്യൂറോ
മദ്ധ്യ ആഫ്രിക്കയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും മാത്രം ഒതുങ്ങിനിന്നിരുന്ന മങ്കിപോക്സ് അഥവാ കുരങ്ങുപനി അസാധാരണമാം വിധം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പടർന്നു പിടിക്കുകയാണ്. ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് ബ്രിട്ടനിലെ രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. ഇവരിൽ പലരും പരസ്പരം ബന്ധമുള്ളവരല്ല എന്നത്, ഈ രോഗം കൂടുതൽ പേരിലേക്ക് പകർന്നിരിക്കാം എന്ന ആശങ്കയ്ക്ക് വഴി തെളിച്ചിട്ടുണ്ട്. ലോകത്താകമാനം മനുഷ്യ ജീവിതം സ്തംഭിപ്പിച്ച കോവിഡ് പോലെ ഒരു മഹാമാരിയായി ഇത് വളരില്ല എന്ന് ശാസ്ത്രലൊകം ഉറപ്പിച്ചു പറയുമ്പോഴും, ഇതിന്റെ വ്യാപനത്തെ കുറിച്ച് ആശങ്കപ്പെടേണ്ടിയിരിക്കുന്നു എന്നും അവർ പറഞ്ഞു വയ്ക്കുന്നുണ്ട്.
ജർമ്മനിയും ബെൽജിയവും രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ 12 രാജ്യങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. സ്വവർഗ്ഗ രതിയിൽ താത്പര്യമുള്ള പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടെത്തുന്നത് എന്നത് ശാസ്ത്രലോകത്തെ കുഴയ്ക്കുന്ന ഒരു സമസ്യയായി മാറിയിരിക്കുന്നു. ലൈംഗിക ബന്ധത്തിലൂടെ ഈ രോഗം പകർന്നേക്കാം എന്ന് പറയുമ്പോഴും ഇതിനെ ഒരു ലൈംഗിക രോഗമായി കണക്കാക്കാൻ ആകില്ല എന്നും അവർ പറയുന്നുണ്ട്.
കുരങ്ങുപനി ബാധിക്കുന്നതെങ്ങനെ ?
ഇപ്പോഴുള്ള ഈ വ്യാപനം ഉണ്ടാകുന്നതിന് മുൻപ് വരെ മദ്ധ്യ ആഫ്രിക്കയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന ഈ രോഗം സാധാരണയായി രോഗബാധയുള്ള മൃഗങ്ങളിൽ നിന്നായിരുന്നു പടർന്നിരുന്നത്. എലി, ചുണ്ടെലി, അണ്ണാൻ തുടങ്ങിയ മൃഗങ്ങളാണ് ഈ വൈറസിന്റെ പ്രധാന വാഹകർ. രോഗബാധിതരായ ജന്തുക്കൾ കടിക്കുകയോ അല്ലെങ്കിൽ അവയുടെ രക്തം, ശരീരസ്രവം, മലം എന്നിവയുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യുമ്പോഴായിരുന്നു, വസൂരിയുടെ കുലത്തിൽ പെട്ട ഈ രോഗം ബാധിച്ചിരുന്നത്.
മലിനമായ മാംസാഹാരങ്ങളിലൂടെയും ഇത് പടർന്നിരുന്നു. കണ്ണുകൾ, മൂക്ക്, വയ എന്നിവയ്ക്കൊപ്പം ചർമ്മത്തിൽ ഉണ്ടായേക്കാവുന്ന ദൃശ്യമല്ലാത്തത്ര സൂക്ഷ്മമായ വിടവുകളിലൂടെയും ഈ രോഗത്തിന് കാരണമായ ഓർത്തോപൊക്സോ വൈറസിന് ശരീരത്തിൽ പ്രവേശിക്കാൻ കഴിയും. വ്യപകമായി ഈ രോഗം പടർന്നിരുന്നത് മൃഗങ്ങളിൽ കൂടിയാണെങ്കിലും വളരെ വിരളമായെങ്കിലും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പകരാറുണ്ടായിരുന്നു. രോഗബാധിതനായ മനുഷ്യന്റെ കിടക്ക,വസ്ത്രങ്ങൾ എന്നിവയുമായോ അല്ലെങ്കിൽ രോഗബാധിതനുമായൊ ഉള്ള നേരിട്ടുള്ള സമ്പർക്കം വഴിയായിരുന്നു ഇത് പടർന്നിരുന്നത്.
ചുമ, തുമ്മൽ എന്നിവയിലൂടെ ശരീരത്തിലെ സ്രവ കണങ്ങൾ പുറത്തുവരുമ്പോൾ അതിലൂടെയും വൈറസ് പകരുമായിരുന്നു. എന്നാൽ, നിലവിലെ വ്യാപനത്തിനു പ്രധാന കാരണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ചർമ്മ സമ്പർക്കമാണെന്നാണ് പൊതുവെ കരുതിപ്പോരുന്നത്. എന്നാൽ, ഇത് സംശയരഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതും ഒരു വസ്തുതയാണ്.
ഈ രോഗം എത്രമാത്രം മാരകമാണ് ?
സാധാരണയായി കുരങ്ങുപനി അത്ര ഭയപ്പെടേണ്ട ഒരു രോഗമല്ല, മിക്കവരും ചികിത്സയില്ലാതെ തന്നെ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ സുഖം പ്രാപിക്കാറുണ്ട്. എന്നിരുന്നാലും, രോഗം ബാധിക്കപ്പെടുന്നവരിൽ 10 ശതമാനം പേർ വരെ മരണപ്പെടാറുണ്ട്. എന്നാൽ, പരിശോധനയുടേ അഭാവത്താൽ, വളരെ കുറച്ച് രോഗികളിൽ മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നതിനാലാണ് മരണ നിരക്ക് ഇത്രയും ഉയർന്നിരിക്കുന്നത് എന്നൊരു വാദവും ഉയരുന്നുണ്ട്. യഥാർത്ഥ മരണനിരക്ക് ഇതിന്റെ പത്തിലൊന്ന് മാത്രമേ വരികയുള്ളും എന്നും പറയപ്പെടുന്നു.
അത് വിശ്വസിച്ചാൽ പോലും, മരണനിരക്ക്, കോവിഡിന്റെ ആദ്യ തരംഗത്തിൽ ഉണ്ടായതുപോലെ 100-ൽ ഒരാൾ മരിക്കുന്ന സാഹചര്യമുണ്ടാകും. നിലവിൽ ബ്രിട്ടനിൽ കണ്ടെത്തിയിരിക്കുന്നത് പശ്ചിമ ആഫ്രിക്കൻ വകഭേദത്തേയാണ്. മദ്ധ്യ ആഫ്രിക്കൻ വകഭേദത്തേക്കാൾ ദുർബലമാണിത്. പോർച്ചുഗലിലും സ്പെയിനിലും കണ്ടെത്തിയിരിക്കുന്നതും ഈ ദുർബലമായ വകഭേദത്തെ തന്നെയാണെന്ന് കരുതപ്പെടുന്നു. അവിടങ്ങളിൽ ഇതുസംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുന്നതേയുള്ളു.
രോഗം എങ്ങനെ തിരിച്ചറിയാം ?
കുരങ്ങുപനി, ചിക്കൻപോക്സ് പോലുള്ള മറ്റ് പല രോഗങ്ങൾക്കും സമാനമായ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനാൽ രോഗം തിരിച്ചറിയുന്നത് ഏറെ വിഷമകരമാണ്. ഒരു ക്ലിനിക്കൽ പരിശോധന വഴി മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ. ശരീര സ്രവങ്ങൾ പരിശോധനക്ക് വിധേയമാക്കിയാണ് ഈ രോഗത്തെ കണ്ടെത്തുക.
കുരങ്ങുപനിയുടെ ലക്ഷണങ്ങൾ എന്തെല്ലാം ?
സാധാരണ ഗതിയിൽ വൈറസ് ബാധയുണ്ടായാൽ ലക്ഷണങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങാൻ ചുരുങ്ങിയത് മൂന്നാഴ്ച്ചക്കാലമെങ്കിലും പിടിക്കും. ഇതിന്റെ ആദ്യ ലക്ഷണങ്ങൾ പനി, തലവേദന, പേശീ വേദന, പുറം വേദന, ലിംഫ്നോഡുകളിൽ വീക്കം, ക്ഷീണം, കുളിര് തുടങ്ങിയവയാണ്. അതായത്, ലക്ഷണങ്ങൾ കണ്ടാൽ ഇത് മറ്റു പല സാധാരണ രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
എന്നാൽ, ഇതിന്റെ അസാധാരണമായ ഒരു ലക്ഷണം മുഖത്ത് തൊലിയിൽ ചുവന്ന നിറത്തിലുള്ള തണിർപ്പുകൾ ഉന്റാവുക എന്നതാണ്. ആദ്യം മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഈ തടിപ്പുകൾ പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. പ്രധാനമായും കൈപ്പത്തി, കാൽപാദം എന്നിവിടങ്ങളിലായിരിക്കും ഇത് കണാനാവുക. ഈ തണിർപ്പിന് പല രൂപഭേദങ്ങൾ സംഭവിക്കുകയും അവസാനം ഒരു കുമിളയായി മാറുകയും ചെയ്യും. പിന്നീട് ഇത് പൊട്ടി യൊലിക്കും..
കുരങ്ങുപനിയുടെ ചരിത്രം
ഗവേഷണത്തിനായി കൂട്ടിലടച്ച് സൂക്ഷിച്ചിരുന്ന ഒരു കൂട്ടം കുരങ്ങുകളിലായിരുന്നു വസൂരിയുടെ വിഭാഗത്തിൽ പെടുന്ന ഈ രോഗം ആദ്യമായി കണ്ടെത്തിയത്. 1958-ൽ ആയിരുന്നു ഇത്. 1970-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലായിരുന്നു ഇത് ആദ്യമായി മനുഷ്യനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം മദ്ധ്യ ആഫ്രിക്കയിലേയും പശ്ചിമ ആഫ്രിക്കയിലേയും മറ്റു ചില രാജ്യങ്ങളിലും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടു.
അതിനുശേഷം ആഫ്രിക്കയ്ക്ക് വെളിയിൽ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമേ ഈ രോഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നുള്ളു. അവയെല്ലാം തന്നെ കണ്ടെത്തിയത് ആഫ്രിക്ക സന്ദർശിച്ച് മടങ്ങിയെത്തിയവരിലുമായിരുന്നു. 2022 മെയ് മാസത്തിനു മുൻപ് ഈ രോഗം സ്ഥിരീകരിച്ചിരുന്നത് ബ്രിട്ടൻ, അമേരിക്ക, സിംഗപൂർ, ഇസ്രയേൽ എന്നീ നാല് രാജ്യങ്ങളിൽ മാത്രമായിരുന്നു.
ഇതിന് ചിക്കൻപോക്സുമായി ബന്ധമുണ്ടോ ?
ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് കുരങ്ങുപനിക്ക് ഉള്ളതെങ്കിലും ഇതിന് ചിക്കൻപോക്സുമായി ബന്ധമില്ല. വരിസെല്ല-സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സിന് കാരണമാകുന്നത്. അതേസമയം, വസൂരിക്ക് കാരണമാകുന്ന ഓർത്തോപോക്സ്വൈറസ് വിഭാഗത്തിൽ പെടുന്ന ഒരു വൈറസാണ് കുരങ്ങുപനിക്ക് കാരണമാകുന്നത്. ഈ ബന്ധമുള്ളതുകൊണ്ടുതന്നെ വസൂരിക്ക് നൽകുന്ന വാക്സിനുകളും മരുന്നുകളുമാണ് ഇപ്പോൾ ഈ രോഗത്തിനും നിർദ്ദേശിക്കുന്നത്.
കുരങ്ങുപനിയുടെ വ്യാപനം
ബ്രിട്ടനിലും സ്പെയിനിലും ഈ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്വവർഗ്ഗരതിയിൽ താത്പര്യമുള്ളവരായതിനാൽ, ലൈംഗിക ബന്ധത്തിലൂടെ ഇത് പടരുന്നു എന്ന ഒരു അനുമാനം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം ശാസ്ത്രലോകം സ്ഥിരീകരിച്ചിട്ടില്ല. രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുക വഴി ശരീരസ്രവങ്ങളിലൂടെയും ഇത് പടരാം.
അതേസമയം, കോവിഡ് പോലെ ഇത് വ്യാപകമായി പടരില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നിരുന്നാലും അവഗണിക്കാൻ കഴിയുന്നതല്ല കുരങ്ങുപനിയുടെ വ്യാപനം എന്നും അവർ പറയുന്നു. രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം രോഗ നിർണ്ണയം നടത്താതെ ഡോക്ടർമാരെ സമീപിക്കുവാനാണ് ആരോഗ്യ രംഗത്തെ പ്രമുഖർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്