ചൈനയുടെ വഴിയെ ആണോ കേരളവും? സിൽവർ ലൈൻ ഒരു സുപ്രഭാതത്തിൽ വന്ന പദ്ധതി ആണെന്നു നിഷ്‌കളങ്കമായി പറയുന്നതെങ്ങനെ ? ബുദ്ധിജീവി കേന്ദ്രങ്ങൾ പണിത കെണിയിൽ പിണറായി വീണോ? ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം വിരൽ ചൂണ്ടുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയുടെ കാണാച്ചരടുകൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി : കമ്യൂണിസ്റ്റ്ചൈനയുടെ വഴിയേ പോകാനുള്ള അമിതാവേശമാണോ കമ്യൂണിസ്റ്റ്കേരളത്തിൽ സിൽവർ ലൈൻ എന്ന അതിവേഗ ചിന്തയ്ക്കു കാരണം ? റിയൽ എസ്റ്റേറ്റ് ലോബി പിടി മുറുക്കിയ ചൈനീസ് കമ്യൂണിസ്റ്റ്പാർട്ടിയുടെയും സർക്കാരിന്റെയും ചുവട് പിടിച്ചാണ് കേരളത്തിൽ സിൽവർ ലൈൻ ചിന്ത വേരുപിടിക്കുന്നത് എന്ന് ഇടതു വശം ചേർന്നു തന്നെ നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് അടക്കം പറയുമ്പോൾ അതിനെ വെറും രാഷ്ട്രീയ ആരോപണവുമായി എഴുതി തള്ളാനും കഴിയില്ല. ഇതിനൊപ്പം മുൻ പിണറായി സർക്കാരിൽ മുമ്പനായിരുന്ന ഇടതു ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നയാൾ അടക്കം ചേർന്ന ഒരു ഗൂഢപദ്ധതിയായും സിൽവർ ലൈനിനെ കാണുന്നവരും കുറവല്ല .
കാരണം തീർത്തും വിനാശകരമായ പദ്ധതി കേരളത്തിൽ ഒരിക്കലും നടപ്പാക്കാനാവില്ലെന്നു ഉറപ്പുള്ള കേന്ദ്രങ്ങൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിപ്പിച്ചു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതും സർക്കാർ അധികാരത്തിൽ വന്നതോടെ മാസ്റ്റർ പീസ് പദ്ധതിയാക്കി അവതരിപ്പിച്ചതും. ഒരർത്ഥത്തിൽ ബുദ്ധികേന്ദ്രങ്ങൾ പണിത കെണിയിൽ പിണറായി വിജയൻ വീഴുക ആയിരുന്നെന്നും അണിയറ സംസാരം സജീവമാണ്.
നടക്കാത്ത പദ്ധതി അവതരിപ്പിച്ചും അഴിമതി ആരോപണം ഉയരുമ്പോൾ ലാവ്ലിൻ അഴിമതിയുടെ മറ പിടിച്ചു അതും മുഖ്യമന്ത്രിയിൽ തന്നെ എത്തിക്കോളും എന്ന തല്പര കക്ഷികളുടെ ചിന്തയും അടക്കമുള്ള രാഷ്ട്രീയ അടിയൊഴുക്കുകളും സിൽവർ ലൈനിൽ വേണ്ടുവോളം കാണാം എന്നതിനു ഉൾപ്രേരകമായി മാറുകയാണ് ഇപ്പോൾ പുറത്തു വന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ട്. തുടക്കം മുതൽ ശാസ്ത്ര സാഹിത്യ പരിഷത് പദ്ധതിയെ എതിർക്കുക ആണെങ്കിലും പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എതിർപ്പുയരുമ്പോൾ അതിനു ആധികാരികത കൂടുകയാണ് .
സിൽവർ ലൈൻ വെറും രാഷ്ട്രീയ ആയുധമോ ?
ശാസ്ത്ര സാഹിത്യ പരിഷത്തിൽ ഇടതു ബുദ്ധികേന്ദ്രങ്ങൾക്കുള്ള മേൽക്കൈ കൂടി ചേർത്ത് വായിക്കുമ്പോളാണ് സിൽവർ ലൈൻ ഒരു പദ്ധതി എന്നതിനപ്പുറം രാഷ്ട്രീയ ആയുധം മാത്രമായിരുന്നു എന്ന് വക്തമാകുന്നത്. മുതലാളിത്ത, കമ്പോള ചേരുവകൾ നന്നായി പാർട്ടിയിൽ ചേരുന്നത് വഴി പലപ്പോഴും ഉത്തരം മുട്ടിപോകുന്ന സാഹചര്യം ഉണ്ടാകുമെന്ന തിരിച്ചറിവും സിൽവർ ലൈനിൽ തെളിഞ്ഞു നിൽപ്പുണ്ട്. ചൈനയിലെ പോലെ സ്വേച്ഛാധിപത്യവും അധികാരവും കേരളത്തിൽ ഇല്ലെന്നതിനാൽ, കമ്യുണിസ്റ്റ് ആചാരങ്ങളോട് തീർത്തും എതിരെ പായുന്ന സിൽവർ ലൈൻ ഒരടി മുന്നോട്ടു നീങ്ങില്ലെന്നും ഉറപ്പുള്ളവർ തന്നെയാണ് പദ്ധതിയെ രണ്ടാം പിണറായി സർക്കാരിന്റെ മാസ്റ്റർ പീസാക്കാൻ ചരട് വലികൾ നടത്തിയതെന്നും പരിഷത് പഠനത്തിന്റെ പിന്നാമ്പുറത്തിൽ തെളിഞ്ഞു നിൽപ്പുണ്ട് . ഗൂഢാലോചന എന്നതിനേക്കാളുപരി പാർട്ടിയിലും സർക്കാരിലും സർവ്വാധികാര്യക്കാരൻ ആയി മാറിയ പിണറായി വിജയനുള്ള ഉഗ്രൻ രാഷ്ട്രീയ പാര എന്ന നിലയിലും സിൽവർ ലൈനിനെ കാണാതിരിക്കാനാകില്ല എന്നുകൂടിയാണ് ശാസ്ത്ര സാഹിത്യ പരിഷത് പഠനം ഓർമ്മിപ്പിക്കുന്നത് .
പരിഷത് പറയുന്നത് മൂന്നു പ്രധാന കാരണങ്ങൾ
പരിഷത് നടത്തിയ പഠനത്തിൽ മൂന്നു പ്രധാന കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. പദ്ധതിക്ക് വേണ്ടി വീട് നഷ്ടമാകുന്നവരുടെ കാര്യത്തിലാണ് പരിഷത് പഠനം പ്രധാനമായും ആശങ്ക കണ്ടെത്തിയതും ഊന്നൽ നൽകിയതും. ഇത് ശരി വയ്ക്കുന്ന തരത്തിലാണ് പദ്ധതിയുടെ സാമൂഹ്യ ആഘാത പഠന വേളയിൽ നടന്ന അതിരടയാളക്കല്ല് വിവാദവും സംഘർഷവും തെളിയിക്കുന്നത്. പുരുഷന്മാരേക്കാൾ വീറോടെ പൊരുതാൻ സ്ത്രീകൾ അണിനിരന്നത് ബംഗാളിൽ നടന്ന നന്ദിഗ്രാം പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കും വിധത്തിലാണ്. ബംഗാളിൽ സിപിഎം അടിത്തറ തകർന്നു തുടങ്ങിയതും നന്ദിഗ്രാം പ്രക്ഷഭത്തോടെ ആയിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ളവർ സിൽവർ ലൈനിനു വേണ്ടി സംസാരിക്കാൻ പരസ്യമായി രംഗത്ത് വരാതിരുന്നതിനുള്ള കാരണവും. പാർട്ടി കോൺഗ്രസിന് മുന്നോടിയായി യെച്ചൂരിയെക്കൊണ്ട് പരസ്യ പിന്തുണ ഉറപ്പിക്കാൻ കേരളത്തിലെ സിപിഎം രാജ്യസഭാ എംപിമാർ നടത്തിയ സമ്മർദ്ദമൊക്കെ വെറുതെയായതു യെച്ചൂരിയുടെ രാഷ്ട്രീയ തന്ത്രജ്ഞത കൊണ്ടുകൂടിയാണ്. യെച്ചൂരി പരസ്യ പിന്തുണ നൽകുമെന്ന കേരള ഘടകത്തിന്റെ അമിത പ്രതീക്ഷ പോലും അദ്ദേഹത്തിൽ സ്വാധീനവും ആയില്ല .
പരിഷത് പഠനത്തിലെ രണ്ടാമത്തെ കാര്യം പദ്ധതി വരേണ്യ വർഗത്തിന് വേണ്ടിയുള്ളതു എന്നായിരുന്നു . ഉയർന്ന യാത്ര നിരക്കിൽ സഞ്ചരിക്കാൻ പ്രാപ്തിയുള്ളവരും കേവലം 700 പേർക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്നതുമായ ഒരു യാത്ര മാർഗത്തിനായി ഇത്രയും വലിയ പരിസ്ഥിതി കയ്യേറ്റം അനുവദിക്കാനാകില്ല എന്നാണ് പരിഷത് പഠനം ഊന്നൽ നൽകിയത്. കേരളം മധ്യ വർഗ സമ്പന്നരുടെ നാടാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർ പറയുന്ന നവ ലിബറൽ സിദ്ധാന്തത്തിന്റെ ചാപിള്ള ആയി മാത്രമേ സിൽവർ ലൈൻ പോലുള്ള പരിഷ്‌കാര പദ്ധതികളെ കാണാനാകൂ എന്നതാണ് പരിഷത് പറയാതെ പറഞ്ഞു വയ്ക്കുന്ന രണ്ടാമത്തെ കാര്യം .
പഠനത്തിൽ ശ്രദ്ധ നൽകിയ മൂന്നാമത്തെ കാര്യമാണ് ചൈനീസ് പാർട്ടിയിലും സർക്കാരിലും പിടിമുറുക്കിയ റിയൽ എസ്റ്റേറ്റ് ലോബി മറ്റൊരു വിധത്തിൽ കേരളത്തിലും ചേക്കേറുകയാണ് എന്ന ഭയം പങ്കു വയ്ക്കുന്നതിലൂടെ വക്തമാക്കുന്നത്. ചൈനയിലെ ഉന്നത പാർട്ടി നേതാക്കൾ തന്നെ പങ്കാളികളായ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് നൽകിയ വൻ തുകയുടെ ലോണുകൾ തിരിച്ചു കിട്ടാതായതോടെ വായ്പ നൽകിയ ബാങ്കുകൾ നിലയില്ലാക്കയത്തിൽ ആയിരിക്കുകയാണെന്ന റിപോർട്ടുകൾ ഞെട്ടലോടെയാണ് ലോകം കേട്ടത്. ചൈനയുടെ മുന്നോട്ടുള്ള കുതിപ്പിന് കിതപ്പ് നല്കാൻ ഈ സംഭവ വികാസങ്ങൾ കാരണമായിരിക്കുകയാണ് എന്ന റിപ്പോർട്ടുകളും ചൈനീസ് ഉരുക്കു മറ ഭേദിച്ചു പുറത്തു വരുകയാണ്. ചൈനീസ് വളർച്ചയിൽ ഭ്രമിച്ചു പോയ കേരളത്തിലെ ഏതെങ്കിലും ഇടതു ബുദ്ധി കേന്ദ്രത്തിന്റെ കൈവിട്ടുപോയ തീരുമാനമാണോ സിൽവർ ലൈനിൽ എത്തി നിൽക്കുന്നത് എന്ന് പോലും പരിഷത് പങ്കുവയ്ക്കുന്ന ആശങ്കയോടൊപ്പം കൂട്ടിവായിക്കപ്പെടണം .
ഇനിയെന്ത് ? ചൈനീസ് വസന്തം കേരളത്തിലേക്കോ ?
ഈ ചോദ്യമാണ് ഇനിയും കേരളം കാത്തിരിക്കുന്നത്. അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നത് നിർത്തി വച്ചത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുൻ നിർത്തിയാണെങ്കിലും പദ്ധതിയിൽ നിന്നും സർക്കാരിന്റെ പിന്നോട്ടിറക്കമായി ഇതിനെ വ്യാഖ്യാനിക്കുവാനും കാരണം ഏറെയാണ്. ഇതുവരെ പദ്ധതിക്ക് എതിരെ ഉണ്ടായ എതിർപ്പ് പ്രതിപക്ഷ വിജയമായി സിപിഎം പോലും കരുതുന്നില്ല. സോഷ്യൽ മീഡിയയിലും മറ്റും പാർട്ടി അനുഭാവികൾ ശക്തമായ ചെറുത്ത് നില്പിനു ശ്രമിക്കുന്നുണ്ടെങ്കിലും പദ്ധതി അവതരിപ്പിച്ചത് വഴി പാർട്ടിക്ക് ഉണ്ടായ നഷ്ടം നേട്ടത്തേക്കാൾ ഏറെ മുന്നിലായിരിക്കുകയാണ് എന്നും തിരിച്ചറിയുന്നവരാണ് യഥാർത്ഥ പാർട്ടി അനുഭാവികൾ. എന്നാൽ പരസ്യമായ എതിർപ്പ് ഉയർത്തിയാൽ കുലംകുത്തി ആയി മാറുമോ എന്ന ഭീതിയിൽ അനുഭാവം പ്രകടിപ്പിക്കുന്നവരും ഏറെയാണ്.
പദ്ധതിയെ കുറിച്ച് വിശദീകരിക്കുവാൻ വീട് കയറിയ പ്രവർത്തകർ നേരിട്ട ചോദ്യങ്ങൾ അത്തരത്തിൽ കടുപ്പമുള്ളവ ആയിരുന്നു എന്നതും താത്കാലികമായി പിന്നോക്കം നില്ക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുകയാകാം. മാത്രമല്ല ഒരു പടി കൂടി കടന്നു പരിഷത് തീവ്ര നിലപാടുകാരുടെ കേന്ദ്രമായി മാറിയെന്നും സംഘടനക്ക് ശാസ്ത്രീയ ബോധം ഇല്ലെന്നും വരെയാണ് സിപിഎം ജില്ലാ സെക്രട്ടറി നാസറിനെപ്പോലുള്ളവരുടെ നിലപാട്. മുൻ മന്ത്രി തോമസ് ഐസക്കിന്റെ നാട്ടിൽ നിന്നും ഇത്രയും കനത്ത ശബ്ദത്തിൽ സിൽവർ ലൈൻ അനുകൂല നിലപാട് വരുന്നതിന്റെ രാഷ്ട്രീയ കാണാച്ചരടുകൾ കൗതുകം ഉണർത്തുന്നതാണ് .
പരിഷത് പറയുന്നത് പോലെ സിൽവർ ലൈൻ വ്യവസായ വാണിജ്യ റിയൽ എസ്റ്റേറ്റ് പദ്ധതി ആണെങ്കിൽ സിപിഎമ്മിന്റെ പുതുകാല ചിന്തക്ക് നന്നേ ഇണങ്ങുന്നതാണ് പദ്ധതി എന്നതും തർക്കമില്ലാത്ത കാര്യം. കാരണം കോർപറേറ്റ് പ്രസ്ഥാനം എന്ന് എതിരാളികൾ പറയുമ്പോൾ അതിനെ അപ്പാടെ എതിർക്കാനൊന്നും ഇപ്പോൾ സിപിഎം സമയം കളയുന്നില്ല എന്നതും ശ്രദ്ധേയം. ഊരാളുങ്കൽ സൊസൈറ്റിയെ പോലും ഹൈടെക് ആക്കി മാറ്റാൻ സാധിച്ചെങ്കിൽ അതിൽ സിപിഎമ്മിന്റെ കോർപറേറ്റ് പാടവം തന്നെയാണ് തെളിയുന്നതും. ഇതിൽ എതിരാളികൾ കുശുമ്പാണ് കാണുന്നതെങ്കിൽ പരിഷത്തിനെ പോലുള്ളവർ അപകടമാണ് മണക്കുന്നത്. സിൽവർ ലൈൻ നാടിനു വേണ്ടിയാണു എന്ന് പറയുമ്പോൾ അനുബന്ധമായി വരുന്ന വാണിജ്യ - റിയൽ എസ്റ്റേറ്റ് ലോബികൾ ഓരോ സിൽവർ ലൈൻ സ്‌റേഷനുകളുമായി ബന്ധപ്പെട്ട ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് TOD ആയി കെ റെയിലിനെ മാറ്റും എന്നാണ് തൃശൂർ ജില്ലാ സമ്മേളനത്തിൽ പരിഷത് അവതരിപ്പിച്ച റിപ്പോർട്ട് പറയുന്നത്. ആയിരം പേരെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിന്റെ പൂർണ റിപ്പോർട്ട് എറണാകുളത്തു അടുത്ത മാസം നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ചർച്ച ചെയ്യുക .
പരിഷത് ഭയപ്പെടുന്നത് പോലെയുള്ള പദ്ധതിയായി സിൽവർ ലൈൻ മാറിയാൽ അതിനെ കേരളത്തിലെത്തുന്ന ചൈനീസ് വസന്തം എന്നും പറയേണ്ടി വരും. രാജ്യത്തിന്റെ സമ്പത്ത് നല്ല നിലയിൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് വഴി തിരിച്ചു വിട്ടാണ് ചൈന വളർന്നത്. അതിവേഗ റെയിലുകളും ഹൈവേ കോറിഡോറുകളും കൂറ്റൻ മലയിടുക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വമ്പൻ പാലങ്ങളും ഒക്കെയായി രണ്ടു പതിറ്റാണ്ടു കൊണ്ട് സമ്പത്തിന്റെ നല്ല പങ്കും അടിസ്ഥാന വികസന മേഖലയിൽ എത്തിച്ച ചൈനയെ കണ്ടു ലോകം അന്തം വിട്ടെങ്കിലും ഈ പ്രോജക്ടുകൾക്കു വായ്പ നൽകിയ ബാങ്കുകൾ കണ്ണും തള്ളി നിൽക്കുകയാണ് .
പാർട്ടിയും റിയൽ എസ്റ്റേറ്റ് ലോബിയും ഒന്നായി മാറുമ്പോൾ
കൂറ്റൻ റിയൽ എസ്റ്റേറ്റ് കമ്പനികളിലും കേന്ദ്ര ബാങ്ക് തലപ്പത്തും ഒക്കെ ചൈനീസ് കമ്യുണിസ്‌റ് പാർട്ടിയുടെയും സർക്കാരിന്റെയും ഉന്നത നേതാക്കളും ബന്ധുക്കളും ആണ് ഉണ്ടായിരുന്നത് എന്ന വിവരം പുറത്താകുന്നത് ചൈനയിലെ ഏറ്റവും വലിയ പ്രോപ്പർട്ടീസ് കമ്പനിയായ എവർ ഗ്രാൻഡെ തകരുന്നു എന്ന വാർത്ത വന്നപ്പോൾ മാത്രമാണ്. കമ്പനി 30000 കോടി ഡോളറിന്റെ ( 21 ലക്ഷം കോടി രൂപ ) ബാധ്യതയുമായി പാപ്പരാകാൻ കാത്തുനിൽക്കുകയാണ് എന്നത് ലോകം കേൾക്കുന്നത് അമ്പരപ്പോടെയാണ്. കമ്പനി ചെയർമാനും ചൈനയിലെ സൂപ്പർ മുതലാളിയുമായ ഷൂ ജിയാൻ രാജി വച്ച് കഴിഞ്ഞു. എവർ ഗ്രാൻഡെയുടെ പദ്ധതികളിൽ പണം നിക്ഷേപിച്ച 12 ലക്ഷം പേരുടെ കാര്യവും ഇതോടെ ഏകദേശം തീരുമാനമായിക്കഴിഞ്ഞു.
എന്നാൽ പാർട്ടിയിലെ ഉന്നത നേതാക്കളുടെ അനുഗ്രഹം വേണ്ടുവോളം നേടിയെടുത്താണ് എവർ ഗ്രാൻഡെ വളർന്നതെന്നു അറിയാവുന്നവർ ഈ തകർച്ച പോലും പാർട്ടി നെതൃത്വം ആസൂത്രണം ചെയ്തത് ആണെന്ന് വിശ്വസിക്കാനും മടിക്കുന്നില്ല. ചൈനീസ് മുൻ പ്രധാനമന്ത്രി വെൻ ജിയാബോയുടെ അടുത്ത ബന്ധുവും ചൈനീസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസാസിലെ അംഗത്വവും എല്ലാം പരിധിയില്ലാത്ത വായ്പക്കായി എവർ ഗ്രാൻഡ് തലവൻ ഷൂ ജിയാണെ സഹായിച്ചു എന്നാണ് ആരോപണം. അതിനാൽ തന്നെ എവർ ഗ്രാൻഡെ ചോദ്യം ചെയ്യപ്പെടും എന്നും ആരും നൂറു ശതമാനം കരുതുന്നുമില്ല. കാര്യങ്ങൾ ഇങ്ങനെ ബിസിനസും പാർട്ടിയുമായി അവിയൽ പരുവത്തിൽ കൂടിക്കുഴഞ്ഞു കിടക്കുമ്പോൾ എന്തുകൊണ്ട് അതിനൊരു കേരള മോഡൽ ആയിക്കൂടാ എന്ന ചിന്തയും സിൽവർ ലൈൻ എന്ന ഒരിക്കലും നടക്കാത്ത പദ്ധതിയുടെ പിന്നാമ്പുറങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരിക്കാം. പണമുള്ള പാർട്ടിയെ തൊടാൻ ആർക്കും കഴിയില്ല എന്ന ലളിത ചിന്തയിൽ ഉയർന്നതാണ് സിൽവർ ലൈനെങ്കിൽ അതിനെ കുറ്റം പറയാൻ പാർട്ടി കൂറുള്ളവർക്കു പ്രയാസമാകും .
അഥവാ മുഖ്യമന്ത്രിക്കൊരു കിടിലൻ പണിയിരിക്കട്ടെ എന്നാരുടെയെങ്കിലും കോർണർ കിക്കാണെങ്കിൽ അത് കറങ്ങി തിരിഞ്ഞു പാർട്ടി ഗോൾ വലയിൽ തന്നെ സെൽഫ് ഗോൾ അടിച്ചു കയറുമോ എന്നും കാത്തിരുന്നു കാണാം. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിനും തൃക്കാക്കരയിൽ വോട്ടെണ്ണുന്നതിനും ഇടയിൽ വെറും ഏഴു ദിവസത്തെ ഇടവേള മാത്രമാണുള്ളത്. തൃക്കാക്കര ഫലം എന്തായാലും പരിഷത് സമ്മേളനത്തിൽ സിൽവർ ലൈനിനെ വലിച്ചു കെട്ടുന്ന പഠന റിപ്പോർട്ട് ആകും അവതരിപ്പിക്കപ്പെടുക എന്നും സംശയം കൂടാതെ ഉറപ്പിക്കാം .
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍