ആത്മകഥാ എഴുത്ത് നിർത്തണമെന്ന് മുതിർന്ന നേതാവിനോട് ജില്ലാ കമ്മറ്റി; എന്തു വന്നാലും പിന്മാറില്ലെന്ന് മറുപടിയും; കോലിയക്കോടിനെ പ്രതിക്കൂട്ടിലാക്കിയ 'കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ' ക്ലിഫ് ഹൗസിൽ എത്തിച്ച് പി ആർ ഡി ഉദ്യോഗസ്ഥർ;പ്രസാദകൻ വായിച്ച പിണറായി കോപിഷ്ടൻ; പിരപ്പൻകോട് മുരളിക്കെതിരെ സിപിഎം നടപടി ഉറപ്പായി
എം എസ് സനിൽ കുമാർ
തിരുവനന്തപുരം : പിരപ്പൻകോട് മുരളിയെ സിപിഎം പുറത്താക്കും. മുഖ്യമന്ത്രി പിണറായി വിജയനും കോലിയക്കോട് കൃഷ്ണൻനായർക്കുമെതിരെ അതിനിശിതമായ വിമർശനവും ഗുരുതര വെളിപ്പെടുത്തലുമാണ് തന്റെ ആത്മകഥയിൽ പിരപ്പൻകോട് മുരളി എഴുതിയിരിക്കുന്നത്. ആത്മകഥ പ്രസിദ്ധികരിച്ചിരിക്കുന്ന പ്രസാധകൻ മാസിക പിണറായിയുടെ നിർദ്ദേശത്തെ തുടർന്ന് പി.ആർ.ഡി ഉദ്യോഗസ്ഥർ ക്ലിഫ് ഹൗസിലെത്തിച്ചു. ആത്മകഥയുടെ പേര് എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങൾ എന്നാണ്. നാല്പത് പതിപ്പ് കഴിഞ്ഞ ആത്മകഥയിൽ സിപിഎം. ജീർണതയിൽ പിണറായിയും കോലിയക്കോട് കൃഷ്ണൻനായരും വഹിച്ച പങ്കിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പ്രസാധകൻ മാസികയിലെ പിരപ്പൻകോടിന്റെ വെളിപ്പെടുത്തൽ പ്രമുഖ മാധ്യമങ്ങൾ ചർച്ചയാക്കിയതോടെ സിപിഎം പ്രതിരോധത്തിലായി. ഇതോടെ ആത്മകഥ എഴുത്ത് നിറുത്തണമെന്നാവശ്യവുമായി പിരപ്പൻകോട് മുരളിയെ സമീപിച്ചിരിക്കുകയാണ് സിപിഎം ജില്ലാ കമ്മറ്റി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സിപിഎം ജില്ലാ കമ്മറ്റി പിരപ്പൻകോട് മുരളിയെ സമീപിച്ചത്. ആത്മകഥ എഴുത്ത് തുടരുമെന്നും ഒരു കാരണവശാലും എഴുത്ത് നിറുത്തില്ലെന്നും ജില്ലാ കമ്മറ്റിക്ക് പിരപ്പൻകോട് മുരളി മറുപടി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പനാണ് ഈ നിർദ്ദേശത്തിന് പിന്നിലെ നേതാവ്. എന്നാൽ പിരപ്പൻകോട് ഇത് അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് പിരപ്പൻകോട് മുരളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സി.പിഎം തീരുമാനിച്ചത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം പിരപ്പൻകോട് മുരളിക്കെതിരെ നടപടിയുണ്ടാകും. ആത്മകഥ തുടരാനുള്ള പിരപ്പൻകോട് മുരളിയുടെ തീരുമാനത്തോടെ എൽ.ആർ. ഷാജിയുടെ പ്രസാധകൻ മാസിക പിണറായിയുടെ നിരിക്ഷണത്തിലായി. പിണറായി - വി എസ് പോരിനിടയിൽ തെറിച്ചു പോയതാണ് പിരപ്പൻകോടിന്റെ രാഷ്ട്രീയ ഭാവി. പണ്ട് നടന്ന കാര്യങ്ങളെല്ലാം പിരപ്പൻകോട് തുറന്ന് എഴുതുന്നു.കോലിയക്കോട് കൃഷ്ണൻ നായരുടെ പാരകളും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളേയും കുറിച്ച് തുറന്നെഴുതുകയാണ് പിരപ്പൻകോട് മുരളി. ഇതെല്ലാം ചെന്ന് കൊള്ളുന്നത് പിണറായിയുടെ നേർക്കും.
പ്രസാധകന്റെ പുതിയ ലക്കത്തിൽ വന്ന വിവരങ്ങളാണ് വിവാദമായത്. പിരപ്പൻകാട് മുരളിയുടെ ആത്മകഥയിൽ കണ്ണൂർ കുഴലൂത്ത് സംഘത്തിന്റെ രാഷ്ട്രീയ ചരിത്രമല്ല. അടി കൊണ്ടവന്റെ മറക്കാത്ത ചൂരൽപ്പാടാണ് തെളിയുന്നത്. വെള്ളം ചുമ്മുന്നവന്റെയും വിറകുവെട്ടുന്നവന്റെയും അന്ത്യം ഇങ്ങനെയാവുമെന്ന് ആത്മകഥ വിവരിക്കുന്നു. ആത്മകഥയുടെ വരാനിരിക്കുന്ന ഭാഗങ്ങൾ പിണറായിയുടെ ഉറക്കം കെടുത്തും എന്നാണ് റിപ്പോർട്ട്. പ്രസാധകന്റെ അടുത്ത ലക്കത്തിലെ പിരപ്പൻകോട് മുരളിയുടെ ആത്മകഥയുടെ ഭാഗം പുറത്ത് വരുന്നതിന് മുമ്പ് പിരപ്പൻ കോടിനെ പുറത്താക്കണം എന്നാണ് പിണറായി ഭക്തരുടെ ആവശ്യം .
വി എസ് അച്യുതാനന്ദന് ഏറ്റവും വേരോട്ടമുള്ള എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയം അതിന് അനുയോജ്യമല്ല എന്ന് മറ്റാരേയും കാൾ നന്നായി പിണറായിക്കറിയാം. പ്രസാധകന്റെ അടുത്ത ലക്കത്തിനായി കാത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ . മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത അനുയായിയായ കോലിയക്കോട് കൃഷ്ണൻനായർക്കെതിരെ അതിഗുരുതര ആരോപണമാണ് പിരപ്പൻകോട് മുരളി ഉയർത്തുന്നത്. സിപിഎം സംസ്ഥാന നേതൃത്വത്തിന് കോലിയക്കോട് പരാതി നൽകിയിട്ടുണ്ട്. പിരപ്പിൻകോടിനെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
സിപിഎമ്മിൽ ആത്മകഥാ വിവാദം കത്തുന്നു സാഹചര്യത്തിൽ ഒരു നേതാവിനോടും പ്രതികരണം അരുതെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണ പ്രത്യാരോപണങ്ങളുമായി തലസ്ഥാനത്തെ മുതിർന്ന നേതാക്കൾ തമ്മിലുള്ള കുടിപ്പക പുറത്തുവന്നത് സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. കടുത്ത വി എസ് അനുകൂലി കൂടിയാണ് പിരപ്പൻകോട് മുരളി. വികസനം തടസപ്പെടുത്താനും തന്നെ തോൽപ്പിക്കാനും കോലിയക്കോട് കൃഷ്ണൻ നായർ ശ്രമിച്ചതിന്റെ പാർട്ടി രേഖകൾ തെളിവുകളായി ഉണ്ടെന്നും നിയമനടപടി ഉണ്ടായാൽ നേരിടാൻ തയാറാണെന്നും പിരപ്പൻകോട് മുരളി പറഞ്ഞു.
മുമ്പ് സ്ഥാനാർത്ഥി നിർണയ സമയത്ത് തന്നെ വെട്ടാൻ കരുനീക്കങ്ങൾ നടത്തിയതിന് പുറമേ പ്രചാരണ സമയത്ത് തോൽപ്പിക്കാൻ ലക്ഷ്യമിട്ട് യോഗങ്ങൾ വിളിച്ചെന്നും പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ മുരളി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കോലിയക്കോട് കൃഷ്ണൻനായരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കി. അതേസമയം, മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാനകമ്മിറ്റി അംഗവുമായ പിരപ്പൻകോട് മുരളിയെ പാർട്ടി ഉൾപ്പെടുത്തിയത് വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലാണ്.
കവിയും നാടകകൃത്തുമായ പിരപ്പൻകോടിനെ 2018 ലെ തൃശൂർ സമ്മേളനത്തിൽ വച്ചാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. പ്രായക്കൂടുതൽ കാരണമായി ചൂണ്ടിക്കാട്ടിയപ്പോൾ തന്നെക്കാൾ പ്രായമുള്ള കോലിയക്കോടിനെ എന്തുകൊണ്ട് സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തുന്നുവെന്ന് പിരപ്പൻകോട് ചോദിച്ചിരുന്നു. അന്നു മുതൽ പിരപ്പൻകോട് പാർട്ടി വേദികളിൽ നിന്നു പിൻവാങ്ങി.
കുതികാൽ വെട്ടികളും കമ്യൂണിസ്റ്റുകാരും എന്റെ സ്ഥാനാർത്ഥിത്വവും; എന്ന അധ്യായത്തിലാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ സിപിഎമ്മിലെ വിഭാഗീയ പ്രവർത്തനങ്ങൾ പിരപ്പൻകോട് തുറന്നുപറയുന്നത്. പാർട്ടി ഔദ്യോഗിക സംവിധാനം തനിക്കെതിരെ നന്നായി പ്രവർത്തിച്ചു. വോട്ടെടുപ്പ് ദിവസം ബൂത്ത് സന്ദർശന ചുമതലയുണ്ടായിരുന്ന വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ആലിയാട് മാധവൻപിള്ളയെ കോലിയക്കോട് കൃഷ്ണൻനായർ നിർബന്ധിച്ച് ആശുപത്രിയിൽ അഡ്മിറ്റാക്കിയെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ഇതെല്ലാം നേതൃത്വത്തേയും ഞെട്ടിച്ചു.
1996 ലെ വാമനപുരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎമ്മിലെ മുതിർന്ന നേതാക്കളായ കോലിയക്കോട് കൃഷ്ണൻ നായരും പിരപ്പൻകോട് മുരളിയും ഏറ്റുമുട്ടുമ്പോൾ പിരപ്പൻകോടിന്റെ ആരോപണങ്ങൾ പാർട്ടി രേഖകൾ ശരിവയ്ക്കുന്നു. പച്ചക്കള്ളമെന്ന് കോലിയക്കോട് തള്ളിക്കളഞ്ഞ ആക്ഷേപങ്ങൾ പക്ഷേ, 26 വർഷങ്ങൾ മുൻപുള്ള സിപിഎം രേഖകളിൽ ഇടം പിടിച്ചതാണ്. കോലിയക്കോടിനു പകരം വാമനപുരത്ത് സിപിഎം സ്ഥാനാർത്ഥി ആക്കിയതോടെ തന്നെ പരാജയപ്പെടുത്താൻ എല്ലാ അടവും കോലിയക്കോട് പയറ്റിയെന്ന പിരപ്പൻകോടിന്റെ ആരോപണവും അതിന്റെ പേരിൽ ഇരു നേതാക്കളും തമ്മിലെ വാക്പോരും വാർത്തകളിൽ നിറയുമ്പോഴാണു പാർട്ടി രേഖകൾ വീണ്ടും പ്രസക്തമാകുന്നത്.
അന്ന് പാർട്ടിക്കുള്ളിലാണ് പിരപ്പൻകോട് ആക്ഷേപം ഉന്നയിച്ചത്. തുടർന്ന് സി.ജയൻ ബാബു, ആനാവൂർ നാഗപ്പൻ, എസ്.കെ.ആശാരി എന്നിവർ ഇക്കാര്യം അന്വേഷിച്ചു. മാപ്പർഹിക്കാത്ത കുറ്റമാണ് കൃഷ്ണൻനായർ ചെയ്തതെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. എൽഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ച് അസംതൃപ്തി ഉളവാക്കുന്ന വിധത്തിൽ പ്രചാരണം ഇളക്കി വിട്ടതിൽ പാർട്ടി നേതാക്കൾക്കുള്ള പങ്ക്, കോലിയക്കോട് കൃഷ്ണൻനായർ പാർട്ടി ധാരണയ്ക്ക് വിരുദ്ധമായ പ്രവർത്തനം നടത്തി എന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി എന്നിവയാണ് കമ്മിഷൻ അന്വേഷിച്ചത്.
സിപിഎം ജില്ലാക്കമ്മിറ്റിയുടെ അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ 147-ാം പേജിൽ കമ്മിഷന്റെ നിഗമനം ഇങ്ങനെ വ്യക്തമാക്കുന്നു: 'അസംബ്ലി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ കോലിയക്കോട് കൃഷ്ണൻനായർ ഗൂഢമായി പ്രവർത്തിച്ചെന്ന് സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ സംശയരഹിതമായി തെളിഞ്ഞിരിക്കുകയാണ്. പരസ്യമായി കൃഷ്ണൻനായർ പാർട്ടിക്കൊപ്പമാണെന്നു വരുത്തിത്തീർക്കുകയും രഹസ്യമായി മണ്ഡലത്തിൽ തനിക്ക് സ്വാധീനിക്കാൻ കഴിയുന്ന മേഖലകളിൽ ഒറ്റയ്ക്കും തന്നോടു വിധേയത്വമുള്ളവരെ ഉപയോഗപ്പെടുത്തിയും പിരപ്പൻകോട് മുരളിക്കെതിരെ പ്രവർത്തിക്കുകയുമാണു ചെയ്തത്. പാർട്ടി സഖാവിന് ഒരിക്കലും യോജിക്കാത്ത നടപടി വഴി മാപ്പർഹിക്കാത്ത കുറ്റമാണ് അദ്ദേഹം ചെയ്തത്.'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്