വിവരം പുറത്തു വിട്ട മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; പുറത്തായവരിൽ ബ്രാഞ്ച് സെക്രട്ടറിയും; കേരളാ കോൺഗ്രസ് പാർട്ടികളിലെല്ലാം പ്രവർത്തിച്ച് കുറുമാറി ഏരിയാ കമ്മറ്റി അംഗമായ ബാങ്ക് പ്രസിഡന്റിന്റെ വീടിന് മുന്നിൽ സിപിഎമ്മിന്റെ പ്രകടനം: മൈലപ്ര സഹകരണ ബാങ്ക് കൊള്ളയിൽ ട്വിസ്റ്റ്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിനെ കോടികളുടെ വെട്ടിപ്പിൽ പങ്കാളിയായ പ്രസിഡന്റ് കുറ്റം മുഴുവൻ ജീവനക്കാരുടെ തലയിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു. മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സസ്പെൻഷനിലായവരിൽ ഒരാൾ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി. കേരളാ കോൺഗ്രസിന്റെ സകല ബ്രാക്കറ്റുകളിലും പ്രവർത്തിച്ചതിന് ശേഷം ബാങ്ക് തട്ടിപ്പിൽ പിടിക്കപ്പെടാതിരിക്കാൻ സിപിഎമ്മിലെത്തുകയും ജില്ലാ സെക്രട്ടറിയുടെ ആശീർവാദത്തോടെ ഏരിയാ കമ്മറ്റിയംഗമാവുകയും ചെയ്ത ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ വീടിന് മുന്നിൽ സിപിഎം പന്തം കൊളുത്തി പ്രകടനം നടത്തി.
കേരളത്തിൽ നടന്ന അത്യപൂർവമായ സഹകരണ ബാങ്ക് തട്ടിപ്പാണ് മൈലപ്രയിലേത്. സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി ഒരു ഗോതമ്പ് സംസ്കരണ ഫാക്ടറി സ്ഥാപിക്കുകയും അതിലേക്ക് വകമാറ്റി 40 കോടിയോളം രൂപ തട്ടിയെടുക്കുകയുമാണ് ചെയ്ത്. മുൻ സെക്രട്ടറി ജോഷ്വ മാത്യു, പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ ജെറി ഈശോ ഉമ്മൻ എന്നിവരാണ് തട്ടിപ്പിന് പിന്നിൽ. മറുനാടൻ മലയാളിയാണ് ഈ വാർത്ത പുറത്തു വിട്ടത്. പിന്നാലെ മറ്റു മാധ്യമങ്ങൾ ഏറ്റെടുത്തതോടെ നിക്ഷേപകർ കൂട്ടത്തോടെ ബാങ്കിലെത്തി. അവർക്ക് പണം നൽകാൻ കഴിയാതെ വന്നതോടെ ജീവനക്കാർ ബാങ്കിനെതിരേ സമരം തുടങ്ങി. തട്ടിപ്പിന്റെ സകലനാൾ വഴികളും ജനങ്ങൾ അറിഞ്ഞു.
എന്നാൽ, ബാങ്കിന് ഒരു പ്രതിസന്ധിയുമില്ലെന്ന് വരുത്തി തീർക്കാനായിരുന്നു പ്രസിഡന്റിന്റെ ശ്രമം. ജനരോഷവും മാധ്യമവാർത്തകളുമായതോടെ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ജോയിന്റ് രജിസ്ട്രാർക്കും നിൽക്കക്കള്ളിയില്ലാതെയായി. പൂഴ്ത്തി വച്ചിരുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തു വിടേണ്ടി വന്നു. ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടിയുടെ ക്രമക്കേട് നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയെ പ്രതിയാക്കി കേസെടുത്തു. ഇവിടെയും സെക്രട്ടറിയുടെ രക്ഷയ്ക്ക് ഉതകും വിധമാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങിയത്. 3.94 കോടിയുടെ ക്രമക്കേട് പറഞ്ഞ ഓഡിറ്റ് റിപ്പോർട്ടിന് പിന്നാലെ എആർ നിയോഗിച്ച ഓഡിറ്ററും വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടും ക്രമക്കേടിലെ തുക വ്യത്യസ്തമായി കാണിച്ചു.
ഇതോടെ ബാങ്ക് സെക്രട്ടറിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോാടതി തടഞ്ഞു. സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റവുമാദ്യം വന്നു ചേരുന്നത് പ്രസിഡന്റിന്റെ പേരിലാണ്. ഇവിടെ സിപിഎം നിർദ്ദേശ പ്രകാരം പ്രസിഡന്റിനെ ഒഴിവാക്കി കോൺഗ്രസുകാരനായ മുൻ സെക്രട്ടറിയുടെ പേരിൽ മാത്രമാണ് കേസ് എടുത്തത്. തട്ടിയെടുത്ത പണം പ്രസിഡന്റും ജോഷ്വാ മാത്യുവും മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളും ചേർന്ന് തിരികെ അടയ്ക്കണമെന്ന ഓഡിറ്റ് നിർദ്ദേശം ചവറ്റു കൊട്ടയിൽ എറിഞ്ഞിട്ടാണ് പ്രസിഡന്റ് ബാങ്കിൽ പ്രതിസന്ധിയില്ലെന്ന് തട്ടി വിടുന്നത്. കേരളാ കോൺഗ്രസുകളുടെ വിവിധ ബ്രാക്കറ്റ് പാർട്ടികളിൽ നിന്ന് സിപിഎമ്മിൽ പ്രസിഡന്റ് രാഷ്ട്രീയ അഭയം പ്രാപിക്കാൻ തന്നെ കാരണമായത് ബാങ്ക് തട്ടിപ്പായിരുന്നു. ഇയാളെ തട്ടിപ്പിൽ രക്ഷിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി സഹിതം ഇടപെടുന്നതായി ആരോപണമുണ്ട്. സിപിഎമ്മിലെ ജില്ലയിലെ പ്രമുഖന്റെ ബിനാമി നിക്ഷേപവും മൈലപ്ര ബാങ്കിലുണ്ട്.
സുപ്രധാന രേഖകൾ കടത്തിക്കൊണ്ടു പോകാൻ വന്ന പ്രസിഡന്റിനെയും ഭരണ സമിതി അംഗങ്ങളെയും തടഞ്ഞു വച്ചതിനാണ് ജീവനക്കാരെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ, ഇക്കാര്യം മറച്ചു വച്ച് മറ്റു കാര്യങ്ങൾ സൂചിപ്പിച്ചാണ് സസ്പെൻഷൻ ഉത്തരവ്. മൈലപ്ര ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള മൂന്നു ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി സിപിഎം പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തിയത്. ബാങ്ക് പ്രസിഡന്റും ഏരിയാ കമ്മറ്റി അംഗവുമായ ജെറി ഈശോ ഉമ്മൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. സസ്പെൻഷൻ പിൻവലിക്കുക, കുറ്റക്കാർ നിയമനടപടി നേരിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മൈലപ്ര ടൗൺ ബ്രാഞ്ച് കമ്മറ്റിയാണ് ജെറി ഈശോ ഉമ്മന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയത്.
രാഷ്ട്രീയ അഭയം തേടി സിപിഎമ്മിലെത്തിയ ജെറിയെ ചില ജില്ലാ നേതാക്കൾ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. പ്രകടനത്തിന് മൈലപ്ര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി റോബിൻ തോമസ്, ലോക്കൽ കമ്മറ്റിയംഗം ജോഷ്വ കെ. മാത്യു എന്നിവർ നേതൃത്വം നൽകി. ജെറി ഈശോ ഉമ്മന്റെ വീടിന് ഗേറ്റിന് മുന്നിൽ പ്ലാക്കാർഡുകൾ തൂക്കി. പന്തം കൂട്ടിയിട്ട് കത്തിച്ചു. പ്രസിഡന്റിനെതിരേ പരസ്യ പ്രതിഷേധം നടത്തുമെന്ന് കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മറ്റികൾ ലോക്കൽ സെക്രട്ടറിയെ അറിയിച്ചിരുന്നു.
ജെറി ഈശോ ഉമ്മനെ സഹായിക്കുന്ന ജില്ലാ നേതൃത്വം സമരം ചെയ്തവർക്കെതിരേ നടപടിയെടുക്കുമെന്നാണ് അറിയുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരെ അടക്കം സസ്പെൻഡ് ചെയ്യാനാണ് സാധ്യത.
മൈലപ്ര സഹകരണ ബാങ്ക് തകർക്കാൻ ജീവനക്കാരുടെ നേതൃത്വത്തിൽ ശ്രമമെന്ന് ബാങ്ക് പ്രസിഡന്റ്
മൈലപ്ര: സഹകരണ ബാങ്ക് തകർക്കാൻ ജീവനക്കാരുടെ നേതൃത്വത്തിൽ ചില ആളുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അറിയിച്ചു. ജീവനക്കാരിൽ ചിലർ മനഃപൂർവം ബാങ്കിനെ കരിവാരി തേക്കുന്നു. ബാങ്കിന്റെ രേഖകൾ പുറത്തു വിടുകയും ചെയ്യുന്നുണ്ട്. നിക്ഷേപകരിൽ ഭീതി ഉയർത്തി 18 കോടി രൂപ പിൻവലിപ്പിച്ചു.
പെട്ടെന്ന് അത്രയും തുക പിൻവലിച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ഈ സമയത്ത് ബാങ്കിന്റെ ശാഖകൾ ഭരണസമിതിയുടെ അറിവോ സമ്മതമോ അനുവാദമോ ഇല്ലാതെ ജീവനക്കാരിൽ ചിലർ ഏകപക്ഷീയമായി ഏപ്രിൽ 18 മുതൽ അടച്ചിട്ടു. ഹെഡ് ഓഫീസിൽ എത്തി അവിടെ ശാഖകളുടെ പണമിടപാട് ഉൾപ്പെടെ ഇവർ നടത്തി. ശാഖകൾ അടച്ചിട്ടപ്പോൾ ലോൺ അടയ്ക്കുവാനും സ്വർണം പണയം വയ്ക്കുവാനും വന്നവർ ബുദ്ധിമുട്ട് അനുഭവിച്ചു. ബാങ്കിൽ അരാജകത്വമാണെന്ന് വരുത്തി തീർക്കാൻ ബാങ്കിന്റെ ഹെഡ് ഓഫീസിനു മുന്നിൽ സമരം നടത്തി.
ബാങ്ക് ഭരണസമിതി ചേർന്ന് ശാഖകൾ തുറക്കാൻ മാനേജർമാർക്ക് കർശന നിർദ്ദേശം നൽകി. അച്ചടക്ക നടപടിയുടെ ഭാഗമായി അക്കൗണ്ടന്റ് കെ.വി. അർച്ചന, ജൂനിയർ ക്ലാർക്കുമാരായ തോമസ് ഡാനിയേൽ, പ്രിനു ടി. മാത്യൂസ് എന്നിവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തുവെന്നും പ്രസിഡന്റ് അറിയിച്ചു.
ഇപ്പോൾ നിക്ഷേപകരിൽ ചിലരെ തെറ്റിദ്ധരിപ്പിച്ചു ബാങ്കിനെതിരെ പ്രചാരണം നടത്തുവാനുമാണ് ഇവർ ശ്രമിക്കുന്നത്. കോവിഡ് കാലത്തു ലോൺ കുടിശിക ഇനത്തിൽ വൻ തുകയാണ് ബാങ്കിന് കിട്ടാനുള്ളത്. ഭരണസമിതി നേതൃത്വത്തിൽ ജീവനക്കാരുടെ സഹകരണത്തോടെ ഊർജിത കുടിിക നിവാരണം ശക്തമാക്കിയിരിക്കുകയാണെന്നും അതോടൊപ്പം ബാങ്കിന് ലഭിക്കുവാനുള്ള പണം ലഭ്യമാക്കുന്നതിനും ശ്രമിച്ചു വരികയാണെന്നും പ്രസിഡന്റ് അറിയിച്ചു.
സസ്പെൻഡ് ചെയ്ത ജീവനക്കാരുടെ വിവരങ്ങൾ സഹകരണ ജോയിന്റ് രജിസ്ട്രാർക്കും ബാങ്ക് രേഖമൂലം അറിയിച്ചിട്ടുള്ളതായും പ്രസിഡന്റ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്