ഡയാനയ്ക്ക് വട്ടാണ് വട്ടാണ് വട്ടാണ്... എന്തേ അമ്മയ്ക്കത് മനസ്സിലാകാത്തത്? വിവാഹമോചനത്തെ എതിർത്തപ്പോൾ എലിസബത്ത് രാജ്ഞിയോട് പൊട്ടിത്തെറിച്ച് ചാൾസ്; എലിസബത്ത് രാജ്ഞി കടന്നുപോയ മാനസിക സംഘർഷങ്ങളുടെ കഥ പറഞ്ഞ് ജീവചരിത്രകാരൻ
മറുനാടൻ ഡെസ്ക്
ലണ്ടൻ: തന്റെ മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി, ഏതൊരു സമ്മർദ്ദത്തിലും ശാന്തത കൈവിടാതെ നിൽക്കാനുള്ള എലിസബത്ത് രാജ്ഞിയുടെ കഴിവ് എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ, 1990 കളിൽ പുറത്ത് അറിയുന്നതിനേക്കാൾ വലിയ രീതിയിൽ തന്നെ സമ്മർദ്ദങ്ങളിൽ രാജ്ഞി പ്രതികരിച്ചതായി പുതിയ വെളിപ്പെടുത്തലുകൾ വരുന്നു. മക്കളായ ചാൾസിന്റെയും ആൻഡ്രുവിന്റെയും ദാമ്പത്യബന്ധങ്ങൾ തകർന്നപ്പോൾ രാജ്ഞി ക്ഷമയുടെ നെല്ലിപ്പലകയിൽ എത്തി എന്ന് അവരുടെ ഒരു സുഹൃത്ത് പറഞ്ഞതായി വെളിപ്പെടുത്തുകയാണ് ഡയാന രാജകുമാരിയുടെ ജീവിത ചരിത്രമെഴുതി ശ്രദ്ധേയനായ ആൻഡ്രൂ മോർട്ടൺ.
തന്റെ മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി, ഏതൊരു സമ്മർദ്ദത്തിലും ശാന്തത കൈവിടാതെ നിൽക്കാനുള്ള എലിസബത്ത് രാജ്ഞിയുടെ കഴിവ് എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ, 1990 കളിൽ പുറത്ത് അറിയുന്നതിനേക്കാൾ വലിയ രീതിയിൽ തന്നെ സമ്മർദ്ദങ്ങളിൽ രാജ്ഞി പ്രതികരിച്ചതായി പുതിയ വെളിപ്പെടുത്തലുകൾ വരുന്നു. മക്കളായ ചാൾസിന്റെയും ആൻഡ്രുവിന്റെയും ദാമ്പത്യബന്ധങ്ങൾ തകർന്നപ്പോൾ രാജ്ഞി ക്ഷമയുടെ നെല്ലിപ്പലകയിൽ എത്തി എന്ന് അവരുടെ ഒരു സുഹൃത്ത് പറഞ്ഞതായി വെളിപ്പെടുത്തുകയാണ് ഡയാന രാജകുമാരിയുടെ ജീവിത ചരിത്രമെഴുതി ശ്രദ്ധേയനായ ആൻഡ്രൂ മോർട്ടൺ.
പ്രത്യേകുച്ചും, ചാൾസും ഡയാനയും വിവാഹബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചതായിരുന്നു രാജ്ഞിയെ ഏറെ പ്രകൊപിപ്പിച്ചത്. തന്റെ ജീവിതത്തിൽ അന്നുവരെ കാത്തു സൂക്ഷിച്ച ശാന്തത രാജ്ഞിക്ക് നഷ്ടപ്പെട്ട നാളുകളായിരുന്നു എന്ന് മോർട്ടൺ പറയുന്നു. പതിവായി കഴിച്ചിരുന്ന പരിമിതമായ അളവ് മദ്യത്തിന്റെ അളവ് പോലും വർദ്ധിച്ചു എന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. എന്നും മിതമായ പെരുമാറ്റത്തിനും സ്വന്തം വികാരങ്ങളെ കടിഞ്ഞാണിടുന്നതിനുള്ള സാമൃത്ഥ്യത്തിനും അറിയപ്പെട്ടിരുന്ന രാജ്ഞിക്ക് എല്ലാം കൈവിട്ടു പോവുകയായിരുന്നു.
1992-ൽ ഡയാനയുടേ ജീവചരിത്രം രചിച്ച ആൻഡ്രൂ മോർട്ടൺ ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ ജീവചരിത്രം തയ്യാറാക്കുകയാണ്. ഏകദേശം 40 വർഷക്കാലത്തോളം കൊട്ടാരം വിശേഷങ്ങൾ റിപ്പോർട്ട് ചെയ്യുകയും പല കൊട്ടാരം ജീവനക്കാരോടും രാജകുടുംബാംഗങ്ങളോടും പല അവസരങ്ങളിലായി അനൗപചാരിക അഭിമുഖങ്ങൾ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മോർട്ടന്റെ പുതിയ ഗ്രന്ഥം രചിക്കപ്പെടുന്നത്. 1990-കളിൽ ശരിക്കും ഒരു വൈകാരിക വിസ്ഫോടനത്തിനു തന്നെ രാജ്ഞി വിധേയയായിരുന്നു എന്നാണ് മോർട്ടൺ പറയുന്നത്.
മരുമക്കൾ രണ്ടുപേരും ആദ്യ കാഴ്ച്ചയിൽ തന്നെ രാജ്ഞിക്ക് പ്രിയങ്കരികളായി മാറിയിരുന്നു എന്ന് മോർട്ടൻ പറയുന്നു. ആൻഡ്രൂ രാജകുമാരനുമായി ഡേറ്റിംഗിൽ ആയിരുന്ന അവസരത്തിലായിരുന്നു സാറാ ഫെർഗുസനെ രാജ്ഞി കാണുന്നത്. ഒരു യഥാർത്ഥ ഇംഗ്ലീഷുകാരി എന്നായിരുന്നുവത്രെ രാജ്ഞി അന്നു പറഞ്ഞത്. അതുപോലെ 1980-ൽ ചാൾസ് രാജകുമാരന്റെ അതിഥിയായി എത്തിയ ഡയാന സ്പെൻസറെയും രാജ്ഞിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഞങ്ങളിൽ ഒരാളായി തോന്നുന്നു എന്നായിരുന്നു അന്ന് രാജ്ഞി, ഡയാനയെ കുറിച്ച് പറഞ്ഞത്.
ഡയാനയുടെ സ്വന്തം മുത്തശ്ശിമാത്രമായിരുന്നത്രെ അന്ന് ഡയാനയ്ക്ക് മുന്നറിയിപ്പ് നൽകിയത്. അവരുടെ ജീവിത ശൈലിയും പെരുമാറ്റവും എല്ലാം തികച്ചും വ്യത്യസ്തമാണ് നിനക്ക് അവരുമായി പൊരുത്തപ്പെടാൻ കഴിയുമെന്ന് ഞാൻ ചിന്തിക്കുന്നില്ല എന്നായിരുന്നു അന്ന് അവർ ഡയാനയോട് പറഞ്ഞതെന്ന് മോർട്ടൺ പറയുന്നു. ചാൾസുമായുള്ള ബന്ധം വിവാഹത്തിൽ എത്തുന്നതിനു മുൻപ് തന്നെ മുൻ കാമുകി കാമില പാർക്കർ ബോവെൽസിന്റെ സാന്നിദ്ധ്യം ഡയാന മനസ്സിലാക്കിയിരുന്നത്രെ! എന്നിട്ടും 1981-ൽ ചാൾസ് വിവാഹക്കാര്യം മുൻപോട്ട് വെച്ചപ്പോൾ ഡയാന അതിനു സമ്മതിക്കുകയായിരുന്നു.
രാജ്ഞിയും ഈ ബന്ധത്തിൽ ഏറെ സന്തുഷ്ടയായിരുന്നു. എന്നും എപ്പഴും വിഷാദഭാവവും പേറി, തീർത്തും ഉല്ലാസരഹിതനായി നടക്കുന്ന തന്റെ മകനെ , ഡയാനയുടെ ഉല്ലാസഭരിതവും ചടുലവുമായ പെരുമാറ്റം മാറ്റിമറിക്കുമെന്ന് ആ അമ്മ പ്രതീക്ഷിച്ചു. തന്റെ ഏറെ അടുത്തവരോടേല്ലാം അക്കാലത്ത് രാജ്ഞി ഡയാനയെ കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നത്രേ
എന്നാൽ, മധുവിധു കാലത്ത് തന്നെ ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴാൻ തുടങ്ങി എന്ന് മോർട്ടൺ പറയുന്നു. ചാൾസിന്റെ മുൻ കാമുകിയെ കുറിച്ചുള്ള ചിന്തകൾ ഡയാനയെ അലട്ടാൻ തുടങ്ങി. ഇതോടെ അവർ തീർത്തും ഒറ്റപ്പെട്ട ഒരു ജീവിതത്തിലേക്ക് കടന്നു. ഇത് രാജ്ഞിയെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്നിട്ടും, പുതിയ സാഹചര്യവുമായി ഒത്തിണങ്ങി പോകാൻ മരുമകൾക്ക് സാവകാശം നൽകുകയായിരുന്നു രാജ്ഞി.
പിന്നീട് ഗർഭിണിയായിരിക്കുന്ന സമയത്ത് ഡയാനയും ചാൾസും തമ്മിൽ നിരന്തരം കലഹങ്ങൾ ഉണ്ടാകുമായിരുന്നു. ഒരിക്കൽ കൈയാങ്കളിയിൽ വരെ എത്തിയ വഴക്ക് അവസാനം രാജ്ഞി ഇടപെട്ടായിരുന്നു തീർത്തത്.19886 ആയപ്പോഴേക്കും ഇരുവരും തമ്മിൽ തീർത്തും അകന്നിരുന്നു. കുടുംബത്തിലെ അസ്വസ്ഥതകളിൽ നിന്നും രക്ഷനേടാൻ ഡയാന കൂട്ടുകാരുമൊത്ത് നഗരവീഥി കറങ്ങി നിശാക്ലബ്ബുകളിലും മറ്റുമായി ജീവിതം ആസ്വദിക്കാൻ തുടങ്ങി. ഇതറിഞ്ഞ രാജ്ഞി അങ്ങേയറ്റം പ്രകോപിതയായി. ഡയാനയോട് ഇക്കാര്യം ചോദിച്ചപ്പോൾ തീർത്തും നിഷേധാത്മകമായ മറുപടിയായിരുന്നു അവർ നൽകിയതെന്നും മോർട്ടൺ പറയുന്നു.
ഇതിനിടയിൽ സാറയുടെയും ആൻഡ്രുവിന്റെയും ബന്ധവും തകർച്ചയുടെ വക്കിലായിരുന്നു. മരുമക്കൾ രണ്ടു പേരും അവരവരുടെ വഴിക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ രാജ്ഞി ചോദ്യം ചെയ്തെങ്കിലും അത് അവർ ചെവികൊണ്ടില്ല. കൊട്ടാരത്തിനകത്ത് ആദ്യമായി തന്റെ വാക്കുകൾക്ക് വിലയില്ലാതാകുന്നത് അന്നാണ് രാജ്ഞി മനസ്സിലാക്കിയതെന്ന് മോർട്ടൺ എഴുതുന്നു. വേർപിരിയാൻ ഒരുങ്ങിയ ആൻഡ്രുവിനോടും സാറയോടും എല്ലാം മറന്ന് ജീവിക്കാൻ രാജ്ഞി ആവശ്യപ്പെട്ടു. എന്നാൽ അത് ഏറെനാൾ നീണ്ടു നിന്നില്ല. രാജകുടുംബത്തിലെ കാര്യങ്ങൾ വിവാഹമോചന കോടതിയിലേക്ക് വലിച്ചിഴക്കരുത് എന്നതായിരുന്നു രാജ്ഞിയുടെ ആഗ്രഹം.
സമാനമായ രീതിയിൽ തന്നെയാണ് വിവാഹമോചിതരാകുവാനുള്ള തീരുമാനമെടുത്ത് ചാൾസും ഡയാനയും എത്തിയപ്പോൾ രാജ്ഞി പ്രതികരിച്ചത്. എന്നാൽ, ബ്രിട്ടീഷ് സിംഹാസനത്തിന്റെ അധികാരത്തിന് സ്വന്തം മക്കളെ നിലയ്ക്ക് നിർത്തുവാനുള്ള ശക്തിയില്ലെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടു. ഈ നിസ്സഹായതയായിരുന്നു ഏത് സമ്മർദ്ദത്തിലും മനസ്സ് തളരാതെ പിടിച്ചു നിന്ന രാജ്ഞിയുടേ നിയന്ത്രണങ്ങൾ എല്ലാതെയാക്കിയതെന്നും മോർട്ടൺ എഴുതുന്നു. പ്ലാറ്റിനം ജൂബിൽ ആഘോഷിക്കുന്ന വേളയിൽ, രാജ്ഞിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളുമായാണ് ഈ പുസ്തകം എത്തുക.
Stories you may Like
- ബ്രിട്ടണിലെ അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കാൻ മറ്റൊരു ഡോക്യൂമെന്ററി
- ഡയാനയുടെ ആത്മാവിന്റെ കണ്ണീരായിരിക്കുമോ കിരീടധാരണ സമയത്തു നാടെങ്ങും പെയ്ത മഴ
- കൃപാസനത്തിൽ സാക്ഷ്യം പറഞ്ഞ് എലിസബത്ത് ആന്റണി
- എലിസബത്ത് രാജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്
- ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേൽക്കുന്ന ചടങ്ങുകൾ തുടങ്ങി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്