മാർത്തോമ സഭ ഡൽഹി ഭദ്രാസനാധിപനായിരിക്കുമ്പോൾ സ്കൂൾ വാങ്ങിയതിൽ അടക്കം സാമ്പത്തിക ക്രമക്കേട്; ഏകാധിപത്യമായ പെരുമാറ്റം; ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പയ്ക്ക് ഇനി മാരാമൺ ഹെർമിറ്റേജിൽ വിശ്രമ ജീവിതം; സഭാധ്യക്ഷന്റെ അനുമതിയോടെ കുർബാന മാത്രം നടത്താം; മറ്റ് ശുശ്രൂഷകൾക്ക് വിലക്ക്
ശ്രീലാൽ വാസുദേവൻ
തിരുവല്ല: ഡൽഹി ഭദ്രാസനാധിപൻ ആയിരുന്ന ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പയ്ക്ക് വിലക്കേർപ്പെടുത്തി മാർത്തോമ്മ സഭ. മാർ സ്തേഫാനോസ് ഇനി മാരാമൺ ഹെർമിറ്റേജിൽ കഴിയണമെന്നും മെത്രാപ്പൊലീത്ത ചുമതലപ്പെടുത്തുന്ന ശുശ്രൂഷകൾ മാത്രം നിർവഹിച്ചാൽ മതിയെന്ന് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ശെമ്മാശന്മാരെയും കശീശമാരെയും പട്ടം കെട്ടുന്നതിനും പള്ളികളും മദ്ബഹകളും കൂദാശ ചെയ്യുന്നതിനും മെത്രാപ്പൊലീത്ത അനുവദിക്കുന്നത് വരെ പറ്റില്ല. നിലവിൽ നിരണം ഭദ്രാസനത്തിൽ സഹായ മെത്രാൻ ആയിരുന്ന എപ്പിസ്കോപ്പ കഴിഞ്ഞ സഭാ സിനഡിൽ ഹാജരായി തന്റെ വീഴ്ചകൾ ഏറ്റു പറഞ്ഞ് ഖേദം പ്രകടിപ്പിച്ചിരുന്നു. അതിന് ശേഷം തന്റെ അപാകതകളും വീഴ്ചകളും പരിഹരിക്കുന്നതിന് സഹകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് നടപടിയെടുത്തു കൊണ്ട് മാർത്തോമ്മ മെത്രാപ്പൊലീത്ത സർക്കുലർ പുറപ്പെടുവിച്ചത്.
2016 ഏപ്രിൽ ഒന്നിനാണ് ഡൽഹി ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പയായി മാർ സ്തേഫാനോസ് ചുമതലയേറ്റത്. 2021 ന് ജനുവരി 27 ന് കൂടിയ എപ്പിസ്കോപ്പൽ സിനഡിന്റെ തീരുമാന പ്രകാരം നിരണം-ഭദ്രാസന സഹായ എപ്പിസ്കോപ്പയായി സ്തേഫാനോസിനെ നിയമിച്ചു. ഡൽഹി ഭദ്രാസനത്തിന്റെ ചുമതല മെത്രാപ്പൊലീത്ത നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. സ്തേഫാനോസ് ഡൽഹി ഭദ്രാസന എപ്പിസ്കോപ്പയായിരിക്കുമ്പോൾ സഭയുടെ നടത്തിപ്പിലും നിർമ്മാണ പ്രവർത്തനങ്ങളിലും ആസ്തി ബാധ്യതകളുടെ ക്രയവിക്രയത്തിലും സുതാര്യതക്കുറവുണ്ടായി.
ഭദ്രാസനത്തിനും നോർത്തേൺ ഇന്ത്യാ സോണൽ അസംബ്ലിക്കും (നിസ) സാമ്പത്തിക നഷ്ടം വരുത്തി വച്ചു. പൊതുതീരുമാനങ്ങൾ എടുക്കുന്നതിൽ ഭദ്രാസനാധ്യക്ഷൻ എന്ന നിലയിൽ ഏകാധിപത്യ പ്രവണതകൾ കാട്ടി. ഭദ്രാസന ചുമതലക്കാരുമായി കൂടിയാലോചനകൾ നടത്താതിരുന്നത് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. കോവിഡ് കാലയളവിൽ ഓൺലൈൻ സൗകര്യം ഉണ്ടായിരുന്നിട്ടും ഒരു വർഷത്തോളം ഭദ്രാസന കൗൺസിൽ വിളിച്ചു ചേർക്കാതെ കൃത്യവിലോപം കാണിച്ചു. ഇത് ഭരണ ഘടനാപരമായ കൃത്യവിലോപമാണെന്ന് മെത്രാപ്പൊലീത്ത സർക്കുലറിൽ പറയുന്നു.
ഭദ്രാസന കൗൺസിലിന്റെയോ നിസ കൗൺസിലിന്റെയോ അനുമതിയോ ആലോചനയോ ഇല്ലാതെ രാജസ്ഥാനിൽ ഭരത്പൂരിലെ സ്കൂൾ വാങ്ങുന്നതിന് അഡ്വാൻസ് നൽകി. നാലു വർഷത്തോളം ഇടപാടുകൾ നടത്തിയിട്ടും സ്കൂളും അതിന്റെ ഭരണ നിർവഹണവും പൂർണമായി നിസ സൊസൈറ്റിയുടെ നിയന്ത്രണത്തിലാക്കാൻ സാധിക്കാതിരുന്നത് വളരെ ഗൗരവകരമായ അപാകതകളാണ്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി ഭദ്രാസനത്തിലെ വിശ്വാസികളിൽ നിന്നും പരാതികൾ ഉയരുകയും കോടതി കേസുകൾ ഉണ്ടാവുകയും ചെയ്തു. ഏതാനും ചില പട്ടക്കാർക്കും അത്മായർക്കും ഭദ്രാസനാധ്യക്ഷൻ കൂടുതൽ ആനുകൂല്യങ്ങളും അവസരങ്ങളും നൽകി. പട്ടക്കാർക്കിടയിൽ ധ്രുവീകരണത്തിന് ഇതു കാരണമായി.
സഭയോടും അതിന്റെ മെത്രാപ്പൊലീത്തയോടും വിശ്വസ്തതയും ഭക്തിയും അനുസരണയും കാണിക്കേണ്ട എപ്പിസ്കോപ്പ 2021 ജനുവരി 27 ന് അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള നിർദേശങ്ങൾ നിരസിച്ചു കൊണ്ട് നിസയുടെ പൊതുയോഗം വിളിച്ചു ചേർത്തു. നിസയുടെ ഭരണ ഘടന നിർദേശിക്കുന്ന തരത്തിൽ ആവശ്യത്തിന് നോട്ടീസ് സമയം നൽകാതെയാണ് പൊതുയോഗം വിളിച്ചത്. നിയമാനുസരണമല്ലാതെ ചേർന്ന യോഗത്തിന്റെ മിനുട്സ് അന്നേ ദിവസം തന്നെ സൊസൈറ്റി രജിസ്ട്രാറുടെ ഓഫീസിൽ നൽകി നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഭദ്രാസനാധ്യക്ഷനും ചുമതലക്കാരും കാണിച്ച തിടുക്കം ആശാസ്യമായില്ലെന്ന് മെത്രാപ്പൊലീത്ത പറയുന്നു. ഇതേ തുടർന്നാണ് എപ്പിസ്കോപ്പൽ സിനഡ് ചേർന്ന് മാർ സ്തേഫാനോസ് എപ്പിസ്കോപ്പയെ തിരികെ വിളിക്കാൻ തീരുമാനിച്ചത്.
2018 സെപ്റ്റംബർ 14 ന് നടന്ന ഡൽഹി ഭദ്രാസന കൗൺസിലിൽ അന്നത്തെ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർത്തോമ്മ അധ്യക്ഷത വഹിക്കുകയും സ്കൂൾ വാങ്ങുന്ന വിഷയത്തിൽ വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. അത് പാലിക്കപ്പെടാതിരുന്നപ്പോൾ ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഏകാംഗ കമ്മിഷനെ നിയോഗിച്ചു. അതിന്റെ റിപ്പോർട്ട് ലഭിച്ചുവെങ്കിലും സമഗ്രാന്വേഷണം ആവശ്യമാകയാൽ സീനിയർ സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷനായുള്ള ഒരു അഞ്ചംഗ കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി മാർ സ്തേഫാനോസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എപ്പിസ്കോപ്പ നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. അതിനാൽ ഒരു മൂന്നംഗ കമ്മിഷനെ കൂടി അന്വേഷണത്തിന് നിയോഗിച്ചു. ഇവരെല്ലാം ഭദ്രാസനത്തിൽ വന്നിട്ടുള്ള അപാകതകൾ രേഖാമൂലം റിപ്പോർട്ട് ചെയ്തു.
2021 ജനുവരി 27 ന് ശേഷം 15 പ്രാവശ്യം സിനഡ് ചേരുകയും പല പ്രാവശ്യം ഡൽഹി വിഷയം ചർച്ച ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 21 മുതൽ 23 വരെ ചേർന്ന എപ്പിസ്കോപ്പൽ സിനഡിൽ സ്തേഫാനോസ് എപ്പിസ്കോപ്പ പരിഹാരം തേടേണ്ടതായ 10 കാര്യങ്ങൾ ചൂണ്ടിക്കാട്ടി. ഏപ്രിൽ 19 ന് ചേർന്ന സിനഡിൽ മാർ സ്തേഫാനോസ് എപ്പിസ്കോപ്പ, മെത്രാപ്പൊലീത്തയോട് അനുസരണക്കേട് കാട്ടിയെന്നും ഭരണ പരവും സാമ്പത്തികവുമായ ഇടപാടുകളിൽ പോരായ്മ വന്നിട്ടുണ്ടെന്നും കൂട്ടായ പ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചെന്നും സിനഡ് തീരുമാനങ്ങൾ പാലിക്കുന്നതിൽ അശ്രദ്ധയുണ്ടായെന്നും സമ്മതിച്ച് ഖേദം അറിയിച്ചു. അവ ഇനി മേലിൽ ആവർത്തിക്കുകയില്ലെന്നും നിസാ സൊസൈറ്റിയുടെ കീഴിലുള്ള കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിൽ ഇപ്പോഴത്തെ ഭദ്രാസന എപ്പിസ്കോപ്പയെ സഹായിക്കാമെന്നും ഫെബ്രുവരിയിലെ സിനഡിൽ നൽകിയ 10 കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കാമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് നൽകിയ കത്തുകളിലൂടെ എപ്പിസ്കോപ്പ തന്റെ നിലപാടുകൾ മാറ്റി. വാക്കുകളിലും പ്രവർത്തിയിലും പൊരുത്തക്കേടുണ്ടായി. സിനഡിന്റെ നിർദേശപ്രകാരം അപാകതകൾ പരിഹരിക്കുന്നതിന് പരമാവധി സമയം നൽകിയിട്ടും എപ്പിസ്കോപ്പ സഹകരിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് സർക്കുലർ പ്രസിദ്ധീകരിക്കേണ്ടി വന്നതെന്ന് മെത്രാപ്പൊലീത്ത പറയുന്നു. മെത്രാപ്പൊലീത്തയെ അനുസരിച്ചും സിനഡ് തീരുമാനങ്ങൾ പാലിച്ചും സഭയുടെയും ഡൽഹ ഭദ്രാസനത്തിന്റെയും നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും അത് സിനഡിന് ബോധ്യമാവുകയും ചെയ്യുന്നത് വരെ മാർ സ്തേഫാനോസ് എപ്പിസ്കോപ്പയെ സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കുലറിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍