നഴ്സിങ് ദിനത്തിൽ നഴ്സിങ് കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി അവാർഡ്; നോമിനേഷൻ വഴിയെത്തുന്ന ഡെയ്സി അവാർഡ് നേടിയത് കരിയറിന്റെ 23 വർഷം പിന്നിടുന്ന യുകെയിലെ സ്റ്റാഫോഡിലെ മഞ്ജു മാത്യു; ഭാര്യയും ഭർത്താവും ഒന്നിച്ചു ജോലി ചെയ്യുന്ന ദിവസം തന്നെ അവാർഡും കൈകളിലെത്തുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കോവിഡിനെ കീഴടക്കി എന്ന് ലോകം സ്വയം ആശ്വസിക്കുന്ന സമയത്ത് എത്തിച്ചേർന്ന അന്താരാഷ്ട്ര നഴ്സിങ് ദിനത്തെ ഏറെ ഹൃദയ വാത്സല്യത്തോടെയാണ് ലോക ജനത ഏറ്റെടുത്തിരിക്കുന്നത്. വർഷത്തിലെ എല്ലാ ദിവസവും തന്നെ എന്തെങ്കിലും പ്രത്യേകതയുമായാണ് പിറക്കുന്നതെങ്കിലും കോവിഡിന് ശേഷം മെയ് 12 നഴ്സിങ് ഡേ ആയി ലോകത്തിനു മുന്നിലെത്തുമ്പോൾ അതിനു അതിജീവനത്തിന്റെ പുതുമ കൂടിയുണ്ട്. മുൻപൊക്കെ നഴ്സിങ് ഡേ നഴ്സുമാരെ മാത്രം ബാധിക്കുന്ന കാര്യമായി ലോകം പരിഗണിച്ചിരുന്ന സ്ഥാനത്താണ് ഇന്ന് ഓരോ ദിവസവും ജോലി സ്ഥലത്തു വെല്ലുവിളികൾ ഏറ്റെടുത്തു കഠിന പരിശ്രമം നടത്തുന്ന നഴ്സുമാരെ ഹൃദയത്തോട് ചേർത്ത് പിടിക്കാൻ ഈ പ്രത്യേക ദിനത്തിൽലോകം തയ്യാറാകുന്നതും.
അങ്ങനെയൊരു ദിവസത്തിൽ തികച്ചും അപ്രതീക്ഷിതവുമായി അന്താരാഷ്ട്ര ബഹുമതിയോടെ ഒരു പുരസ്കാരം ഒരു നഴ്സിന്റെ കൈകളിൽ എത്തിയാൽ എന്തായിരിക്കും പ്രതികരണം? തീർച്ചയായും ഞെട്ടും. അത്തരം ഒരു ഞെട്ടൽ നൽകിയ ഷോക്ക് ഇപ്പോഴും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് നോർത്ത് മിഡ്ലാൻഡ്സിലെ തിയറ്റർ സിസ്റ്റർ നഴ്സായ മഞ്ജു മാത്യുവിന് മാറിയിട്ടില്ല.
ഏറ്റവും ആഗ്രഹിക്കുന്ന ദിനത്തിൽ തന്നെ പുരസ്കാരം
ലോകത്തെ ഏതൊരു നഴ്സും ഏറ്റവും ആഗ്രഹിക്കുന്ന ദിവസം തന്നെ ഡെയ്സി അവാർഡ് കൈകളിൽ എത്തിയതിന്റെ സന്തോഷമാണ് മഞ്ജുവിന്റെ വാക്കുകളിൽ നിറയുന്നത്. ജോലിക്കിടയിൽ ലഭിച്ച അവാർഡിനെ അപൂർവ ഭാഗ്യം എന്നാണ് മഞ്ജു സ്വന്തം വാക്കുകളിൽ വിശേഷിപ്പിക്കുന്നത്. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളുടെ ചൂടണയും മുൻപേ അതറിയാൻ ഏറ്റവും യോഗ്യനായ ആൾ ജോലി സ്ഥലത്തു തൊട്ടരികിൽ ഉണ്ടായിരുന്നു എന്നത് സന്തോഷത്തിന്റെ മാറ്റിരട്ടിക്കാൻ കാരണമായി.
മഞ്ജുവിന്റെ ഭർത്താവ് അനീഷ് മാത്യുവും ഇതേ ഹോസ്പിറ്റലിൽ തന്നെ അനസ്തെറ്റിക് പ്രക്ടീഷണർ നഴ്സാണ്. അവാർഡ് മഞ്ജുവിന്റെ കൈകളിൽ എത്തുമ്പോൾ ആ സന്തോഷ നിമിഷത്തിനു സാക്ഷിയാകാൻ ട്രസ്റ്റ് അധികൃതർ അനീഷിനെയും ജോലിക്കിടയിൽ നിന്നും വിളിച്ചു വരുത്തുക ആയിരുന്നു. ഇത്തരം ഒരു ഭാഗ്യം ദമ്പതികൾ നഴ്സുമാരായ യുകെ മലയാളികൾകൾക്കിടയിൽ ആദ്യമാണ്. നൂറു കണക്കിന് നഴ്സിങ് ദമ്പതിമാർ യുകെ മലയാളികൾക്കിടയിൽ ഉണ്ടെങ്കിലും ഒരേ ഷിഫ്റ്റിൽ ജോലി ചെയ്യുന്നതൊക്കെ അപൂർവമായ കാര്യങ്ങളാണ്.
സ്റ്റാഫോർഡ് മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കേരളൈറ്റ് അസോസിയേഷൻ പ്രസിഡന്റ കൂടിയാണ് അനീഷ്. ഇയ്യിടെ നാട്ടിൽ നിന്നെത്തിയ ബിജു സ്റ്റീഫൻ എന്ന യുവാവ് മരിച്ചപ്പോൾ മുന്നിൽ നിൽക്കാൻ ആദ്യം തുനിഞ്ഞിറങ്ങിയത് അനീഷ് ഉൾപ്പെടെ ഉള്ളവരായിരുന്നു. പ്രാദേശികമായി ജീവകാരുണ്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് കൂടുതൽ സ്വീകാര്യത നൽകാനുമായി പ്രവർത്തിക്കുന്ന റീജിയണൽ ബ്രാൻഡ് അംബാസിഡർ ഗ്രൂപ്പിലെ പ്രതിനിധി കൂടിയാണ് അനീഷ്. വിദ്യാർത്ഥികളായ ആൽഫിയും അമ്മുവുമാണ് ഇവരുടെ മക്കൾ.
23 വർഷത്തെ കരിയറിൽ 20 വർഷവും സ്റ്റാഫോർഡ് ഹോസ്പിറ്റലിൽ തന്നെ
ജോലി ചെയ്യാൻ ലഭിച്ചതിൽ സിംഹഭാഗവും ഒരേയിടത്തു തന്നെ ചെലവിടാൻ ഉള്ള അപൂർവ അവസരവും കോട്ടയം പുതുപ്പള്ളിക്കാരിയായ മഞ്ജുവിന് നേട്ടമായി. തികഞ്ഞ അർപ്പണ ബോധവും കൃത്യനിഷ്ഠയുമാണ് മഞ്ജുവിനെ അവാർഡ് നോമിനേഷനിൽ ഒന്നാമത് എത്തിച്ചത് എന്ന് വ്യക്തം. ഡെയ്സി അവാർഡ് ഫോർ എക്സ്ട്രാ ഓർഡിനറി എന്ന വിഭാഗത്തിലാണ് മഞ്ജുവിന് ലഭിച്ച അവാർഡ് അറിയപ്പെടുന്നത്. ഏറ്റവും സൗഹാർദ്ദപരമായി രോഗികളോടും പ്രിയപ്പെട്ടവരോടും പെരുമാറുന്ന നഴ്സിനെ തേടിയാണ് ഈ പുരസ്കാരം എത്തുക. ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ സംവിധാനത്തിലെ ഒഴിച്ച് നിർത്താൻ ആകാത്ത മുന്നണി പോരാളിയാണ് മഞ്ജു എന്നാണ് ഹോസ്പിറ്റലിലെ ഹെഡ് ഓഫ് നേഴ്സിങ് ക്ലെയർ ഹഗ് അഭിപ്രായപ്പെട്ടത്.
പുതുതായി എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റ നേഴ്സുമാരെ ജോലിയിൽ ഇണക്കിയെടുക്കുക എന്ന ദൗത്യവും മനോഹരമായി നിറവേറ്റുകയാണ് മഞ്ജു. ജോലിയോടുള്ള മഞ്ജുവിന്റെ ആത്മാർത്ഥത പ്രതീക്ഷക്ക് അപ്പുറമാണ് എന്നാണ് ക്ലെയർ പറയുന്നത്. ആർക്കും ചോദ്യം ചെയ്യാനാകാത്ത വിധം കുറ്റമറ്റ പെരുമാറ്റവും മഞ്ജുവിനെ വ്യത്യസ്തയാക്കുന്നു. പുതുതായി ജോലിക്ക് എത്തുന്ന ഏതൊരു നഴ്സിനും അപരിചിതത്വം ഇല്ലാതെ ജോലി തുടങ്ങാൻ സാധിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മഞ്ജുവാണെന്നാണ് തിയേറ്റർ കോ ഓഡിനേറ്ററായ ഗെയ്നോർ ഹാൻകോക്ക് അഭിപ്രായപ്പെടുന്നത്.
ഹോസ്പിറ്റലിൽ ചിരിയോടെയല്ലാതെ മഞ്ജുവിനെ കാണാനാകില്ലെന്നും ആർക്കെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ മഞ്ജുവിനെ പോയി കാണുക എന്ന് പറയാൻ മാനേജ്മെന്റിന് സാധിക്കുന്നതും ഈ നഴ്സിന്റെ നേട്ടപ്പട്ടികയിൽ അവർ നിരത്തി വയ്ക്കുന്ന ഘടകങ്ങളാണ്. ഹോസ്പിറ്റൽ ചീഫ് നഴ്സ് ആനി മാരി റിലേയും വിവരണാതീതമായ വാക്കുകളിലാണ് മഞ്ജുവിനെ വിശേഷിപ്പിക്കാൻ തയ്യാറായത്.
സേവന മികവിന് രോഗികളുടെ നിർദ്ദേശം വഴിയാണ് അമേരിക്കയിൽ നിന്നും ഡേയ്സി ഫൗണ്ടേഷൻ അവാർഡ് യുകെയിൽ എത്തിയത്. രോഗികൾ നൽകുന്ന നോമിനേഷനുകൾ അടിസ്ഥാനമാക്കി എൻഎച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെയാണ് ഡെയ്സി അവാർഡ് തേടി എത്തുന്നത്. ആയിരക്കണക്കിന് നഴ്സുമാർ ജോലി ചെയ്യുന്ന ട്രസ്റ്റിൽ നഴ്സുമാരുടെ മനോവീര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ പാട്രിക് ബാർനെസിന്റെ ആകസ്മിക മരണത്തിൽ മനം നൊന്ത ബാർനസ് കുടുംബം, തങ്ങളുടെ ദുരിത സമയത്ത് ആശ്വാസവുമായി കൂടെ നിന്ന നഴ്സുമാരോടുള്ള കടപ്പാട് സൂചിപ്പിക്കുന്നതിനാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
ശരീരത്തിലെ പ്രതിരോധ സംവിധാനം തകർന്നാണ് 1999ൽ പാട്രിക് ബരാനസ് മരണപ്പെടുന്നത്. തുടർന്ന് ഡിസീസ് അറ്റാക്കിങ് ദി ഇമ്മ്യൂൺ സിസ്റ്റം എന്ന വാക്കിൽ നിന്നും ഡെയ്സി എന്ന പേര് സ്വീകരിച്ചു നഴ്സുമാർക്കായി ആദരവ് ഒരുക്കുകയാണ് ഡെയ്സി ഫൗണ്ടേഷൻ. ജോലിയിലെ ആത്മാർത്ഥതയും രോഗിയോടുള്ള സ്നേഹമസൃണമായ പെരുമാറ്റവുമാണ് അവാർഡിന്റെ പ്രധാന മാനദണ്ഡം.
അവാർഡിന് അർഹയാകുന്ന നഴ്സിന് അവർ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ പൊതു ചടങ്ങു സംഘടിപ്പിച്ചു സർട്ടിഫിക്കറ്റും എ ഹീൽസ് ടച്ച് എന്ന് ആലേഖനം ചെയ്ത പുരസ്ക്കാരവും അവാർഡ് ബാഡ്ജും നൽകുകയാണ് പതിവ്. ഈ അവാർഡ് ലഭിക്കുന്ന ആദ്യ മലയാളി നോട്ടിങ്ഹാമിലെ നിഷ തോമസ് ആയിരുന്നു. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് വാർഡിലാണ് നിഷ ജോലി ചെയ്യുന്നത്. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നേഴ്സുമാരെ ആദരിക്കുന്നതിനും ബർനാസ് കുടുംബം ഡെയ്സി അവാർഡ് നൽകുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍