അടങ്ങാത്ത പകയോടെ വേട്ടയാടുന്ന വൈസ് പ്രിൻസിപ്പളിന്റേത് റാഗിംഗിന് സമാന പീഡനം; പെൺകുട്ടികളെ മാനസകിമായി തകർക്കാൻ ഉപയോഗിക്കുന്നത് ലൈംഗികത കലർന്ന സംസാരം; പരാതി പൊലീസിന് കൈമാറേണ്ടത് അന്വേഷിച്ചവരുടെ ബാധ്യത; പരാതിക്കാർ കടുപ്പിച്ചാൽ സിസ്റ്റർ കുടുങ്ങും; ചേർത്തല എസ് എച്ച് നേഴ്സിങ് കോളേജിൽ തിരുത്തൽ വൈകുമ്പോൾ
സായ് കിരൺ
ആലപ്പുഴ : പെൺകുട്ടികളോട് ലൈംഗികത ചുവയോടെ സംസാരിച്ചും മാനസികമായി പീഡിപ്പിച്ചും അടിമപ്പണിയെടുപ്പിച്ചും വിനോദം കണ്ടെത്തിയിരുന്ന ചേർത്തല എസ്.എച്ച് നഴ്സിങ് കോളേജിലെ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീത മേരിക്ക് കുരുക്ക് മുറുകുന്നു. സംഭവം പുറത്ത് വന്നതിന് പിന്നാലെ നഴ്സിങ് കൗൺസിലും ആരോഗ്യ സർവകലാശാലയും ഇടപെട്ടെങ്കിലും വൈസ് പ്രിൻസിപ്പലിനെ രക്ഷിക്കാനുള്ള നീക്കം ഫലം കാണില്ലെന്ന് ഇന്നലെ നടന്ന കോളേജിൽ കനത്ത പൊലീസ് വലയത്തിൽ നടന്ന പി.ടി.എ യോഗത്തോടെ മാനേജ്മെന്റിന് ബോധ്യമായി.
ഇതോടെ 15 ദിവസത്തെ സാവകാശം തേടിയിരിക്കുകയാണ് കോളേജ് അധികൃതർ. ഈമാസം 21ന് അടുത്ത പി.ടി.എ യോഗം ചേരുന്നതിന് മുമ്പ് വൈസ് പ്രിൻസിപ്പലിനെ മാറ്റാനുള്ള തിരക്കിട ശ്രമങ്ങളും മാനേജ്മെന്റ് തുടങ്ങി. നഴ്സിങ് കോളേജ് അധികൃതരും ആരോഗ്യസർവകാശാല അധികൃതരും പങ്കെടുത്ത യോഗത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എല്ലാം ചർച്ചയായി. മിക്ക വീടുകളിലെയും അമ്മമാരോട് കുട്ടികൾ വൈസ് പ്രിൻസിപ്പലിന്റെ പീഡനത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ഇന്നലെ രക്ഷിതാക്കൾ വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും വീഴ്ചകളും പരിഹരിക്കാമെന്ന നിലപാടെടുത്തിരുന്ന മാനേജ്മെന്റിനെ വെട്ടിലാക്കി ഒരു കുട്ടിയുടെ രക്ഷിതാവ് എഴുന്നേറ്റു. അടുത്തിടെ വൈസ് പ്രിൻസിപ്പലിനെ കുറിച്ച് നൽകിയ പരാതിയിൽ എന്ത് നടപടിയെടുത്തു എന്ന ചോദ്യവും ഉയർത്തി.
ഇതോടെ മാനേജ്മെന്റും വെട്ടിലായി ഇനിയും വൈസ് പ്രിൻസിപ്പലിനെതിരെ സംരക്ഷിച്ചാൽ കൂടുതൽ കുരുക്കാകുമെന്ന തിരിച്ചറിവിലാണ് അധികൃതർ. 13ന് നഴ്സിങ് കൗൺസിൽ യോഗം ചേർന്ന് വിഷയം വിശദമായി ചർച്ചചെയ്യും. വൈസ് പ്രിൻസിപ്പലിനെ ഏതെങ്കിലും സാഹചര്യത്തിൽ മാറ്റാതെ മാനേജ്മെന്റ് ഒളിച്ചുകളിച്ചാൽ തുടർ നടപടി എന്ത് വേണമെന്നതിനെ കുറിച്ചും യോഗം തീരുമാനിക്കും. അതേസമയം 21ന് അടുത്ത പി.ടി.എ യോഗം ചേരുന്നതിന് മുമ്പ് വൈസ് പ്രിൻസിപ്പലിനെ മാറ്റിയില്ലെങ്കിൽ കോളേജ് പ്രതിസന്ധിയിലാകുമെന്ന് മാനേജ്മെന്റിന് ബോധ്യമായി. പരാതിയുമായി കുട്ടികൾ പൊലീസിനേയും സമീപിക്കും. അങ്ങനെ വന്നാൽ സിസ്റ്ററിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടാകും. ഇത് മനസ്സിലാക്കി ഒത്തുതീർപ്പിന് മാനേജ്മെന്റ് തയ്യാറാകുമെന്നാണ് സൂചന.
ലൈംഗികാതിക്ഷേപം അടക്കം വിദ്യാർത്ഥിനികൾക്കെതിരെ നടന്നിട്ടുണ്ട്. ഇത് പരാതിയായി പൊലീസിന് മുമ്പിലെത്തിയാൽ ജാമ്യമില്ലാ കേസ് എടുക്കേണ്ടി വരും. അങ്ങനെ വന്നാൽ വിഷയം കോടതിക്ക് മുമ്പിലുമെത്തും. ഇതെല്ലാം ഒഴിവാക്കാനാണ് നീക്കം. അതിനിടെ വൈസ് പ്രിൻസിപ്പലിന്റേത് റാഗിംഗിന് സമാന പീഡനമാണെന്നും അത് പൊലീസിനെ അറിയിക്കേണ്ട ബാധ്യത മാനേജ്മെന്റിനുണ്ടെന്ന വിലയിരുത്തലും സജീവമാണ്.
രണ്ടാഴ്ച മുമ്പ് സേക്രട്ട് ഹാർട്ട് ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതിയാണ് വിദ്യാർത്ഥിനികളുടെ ദുരിതം കണ്ടത്. ആലപ്പുഴ സ്വ്ദേശിയായ യുവതി ആസ്ട്രേലിയയിൽ നഴ്സാണ്. പ്രവസവേദയോടെ ലേബർ റൂമിലേക്ക് കയറാൻ സമീപത്തെ മുറിയിൽ കിടക്കുന്നതിനിടെയാണ് തന്റെ മുന്നിലിരുന്ന് യൂണിഫോമിട്ട് നഴ്സിങ് വിദ്യാർത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. സാഹചര്യം മോശമായതിനാൽ യുവതി കൂടുതൽ ശ്രദ്ധിച്ചില്ല. ലേബർ റൂമിൽ പ്രവസ ശേഷം കിടിത്തിയിരുന്നപ്പോഴും തുടർന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കിടത്തിയന്പ്പോഴും സമാനമായ കാഴ്ചകൾ കണ്ടു. രണ്ട് ദിവസത്തിന് ശേഷം വാർഡിലെത്തിയപ്പോഴും വിദ്യാർത്ഥികൾ അടിമകളെ പോലെ അടിച്ചുവാരുന്നു. തുടർന്ന് യുവതി ഇതെല്ലാം ഫോണിൽ വീഡിയോ എടുത്തു. ടോയ്ലറ്റ് വൃത്തുയാക്കുന്നത് വരെ മാറി നിന്ന് പകർത്തി, തുടർന്ന് നഴ്സിങ് കൗൺസിൽ അംഗങ്ങൾ കൈമാറുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നഴ്സിങ് കൗൺസിൽ നിയോഗിച്ച് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വൈസ് പ്രിൻസിപ്പലിനെതിരായ പരാതികൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ ഉൾപ്പെട പഠിക്കുന്ന കോളേജിലാണ് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്. വൈസ് പ്രിൻസിപ്പൽ എല്ലാ കാര്യത്തെയും ലൈംഗിക ചുവയോടെയാണ് സമീപിക്കാറുള്ളതെന്നാണ് കുട്ടികളുടെ പ്രധാന പരാതി. പെൺകുട്ടികൾ മാത്രമുള്ള കോളേജിൽ ഒരുമിച്ച് ഇരിക്കാനോ,നടക്കാനോ പാടില്ല. അങ്ങനെ കാണുന്നവരെ സ്വർഗാനുരാഗികളായി മുദ്രകുത്തും. അഞ്ചു മിനിട്ടിൽ കൂടുതൽ ടോയ്ലറ്റിൽ ഇരുന്നാൽ പുറത്തേക്ക് വരുന്ന കുട്ടിയോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ചോദ്യം. യൂണിഫോമിൽ ചുളിവ് കണ്ടാൽ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാ, എന്നും മുഖത്ത് നോക്കി ചോദിക്കും. മിക്ക കുട്ടികളും പൊട്ടികരയാറുണ്ടെങ്കിലും ഇപ്പോൾ ഭൂരിഭാഗം പേർക്കും ഇത് ശീലമായ മട്ടാണ്. പരാതി പറഞ്ഞാൽ വൈസ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറിയാലും മറ്റുള്ളവരെ ഉപയോഗിച്ച് ഇന്റേണൽ മാർക്ക് ഉൾപ്പെടെ കുറച്ച് തോൽപ്പിക്കുമെന്നാണ് എല്ലാവരുടെയും പരാതി.
അടങ്ങാത്ത പകയോടെ വേട്ടയാടുന്ന സ്വഭാവമാണ് വൈസ് പ്രിൻസിപ്പലിനെന്നും വിദ്യർത്ഥിനികൾ ആരോപിക്കുന്നു. എങ്ങനെയെങ്കിലും പഠിച്ചു കഴിഞ്ഞ് ജീവനും കൊണ്ട് രക്ഷപ്പെടണം എന്ന മട്ടാണ് എല്ലാവർക്കുമുള്ളത്. സ്വകാര്യ കോളേജ് ആയതിനാൽ സെമസ്റ്ററിന് പണം നൽകിയാണ് പഠിക്കുന്നത് കോഴ് പാസായില്ലെങ്കിൽ ജീവിതം ഇല്ലാതാകുമെന്ന് എല്ലാവരും ഭയക്കുന്നതാണ് വൈസ് പ്രിൻസിപ്പലും കൂട്ടരും മുതലെടുത്ത്. ലൈംഗികാധിക്ഷേപങ്ങൾക്ക് പുറമേയാണ് കുട്ടികളെ കൊണ്ട് ചെരുപ്പ് കഴുകിക്കലും കോളേജിന്റെയും സേക്രട്ട് ഹാർട്ട് ആശുപത്രിയുടെയും തറയും വാഷ് ബേസിനും ഉൾപ്പെടെ കഴുകിക്കലും. പതിവ് പോലെ വിദ്യർത്ഥികളുടെ ക്ഷമവും തിരക്കി. ആർക്കും പരാതിയില്ല. വിഷയങ്ങൾ എടുത്ത് ചോദിച്ചപ്പോഴും ആരും ഒന്നും പറഞ്ഞില്ല.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു വിദ്യാർ്ത്ഥിനി പറഞ്ഞു. ഇവിടെയെല്ലാം ക്യാമറയാണ് മാറി നിന്നാൽ സംസാരിക്കാം. ഇതോടെ പരിശോധനാ സംഘം മാറി നിന്നു. പിന്നാലെ ബി.എസ്.സി നഴ്സിങ് മൂന്നും നാലും വർഷ വിദ്യാർത്ഥിനികൾ കൂട്ടത്തോടെയെത്തി വളഞ്ഞു നിന്നു. ഇത് ക്യാമറയിൽ കണ്ടാലും ആരാണ് സംസാരിക്കുന്നതെന്ന് വ്യക്തമാകരുത് എന്നായിരുന്നു വിദ്യാർത്ഥിനികളുടെ ആവശ്യം. തുടർന്ന് വൈസ് പ്രിൻസിപ്പലിനെ കുറിച്ചുള്ള പരാതി കെട്ടഴിച്ചത്.മോശപ്പെട്ട ഭക്ഷണമാണ് നൽകുന്നത്.ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥിനികളും പള്ളിയിൽ പോകണമെന്ന് നിർബന്ധിക്കും. ലൈറ്റിട്ടാൽ പോലും ഫൈൻ അടിക്കും. മുറികളിൽ തിങ്ങിനിറഞ്ഞാണ് കഴിയുന്നത്. ഒരിക്കൽ ഇതേ കുറിച്ച് പരാതി നൽകിയപ്പോൾ ഇരുട്ട് മുറിയിലേക്ക് മാറ്റി.
കോളേജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനികളെ പുറത്തേക്കോ വീട്ടലേക്കോ വിടില്ല. വീട്ടുകാർക്ക് ഹോസ്റ്റലിലേക്ക് വരാനോ കുട്ടികളെ കാണാനോ അനുവാദമില്ല, ഇതേ തുടർന്ന് ചില വീട്ടുകാർ പ്രശ്നുമണ്ടാക്കാൻ ശ്രമിച്ചെങ്കിലും പ്രതികാര നടപടി ഭയന്ന് വിദ്യാർത്ഥിനികൾ തന്നെ അത് വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നഴ്സിങ് കൗൺസിലിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്