Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിലത്ത് കിടന്ന് ഉറക്കം ഇപ്പോൾ ശീലമായി; ജയിൽ ഭക്ഷണം കഴിക്കാനുള്ള മുൻപത്തെ ബുദ്ധിമുട്ടും കൈരളി റ്റിഎംറ്റി മുതലാളിക്ക് ഇപ്പോഴില്ല; അഡ്വ. പി രാമൻപിള്ള നേരിട്ടെത്തി ജാമ്യത്തിനായി വാദിച്ചിട്ടും ഹുമയൂൺ കള്ളിയത്തിന് ജാമ്യം കിട്ടിയില്ല; ബലമുള്ള കമ്പി നിർമ്മിച്ച ശതകോടീശ്വരൻ ജയിലഴി എണ്ണുന്നത് തുടരും

നിലത്ത് കിടന്ന് ഉറക്കം ഇപ്പോൾ ശീലമായി; ജയിൽ ഭക്ഷണം കഴിക്കാനുള്ള മുൻപത്തെ ബുദ്ധിമുട്ടും കൈരളി റ്റിഎംറ്റി മുതലാളിക്ക് ഇപ്പോഴില്ല; അഡ്വ. പി രാമൻപിള്ള നേരിട്ടെത്തി ജാമ്യത്തിനായി വാദിച്ചിട്ടും ഹുമയൂൺ കള്ളിയത്തിന് ജാമ്യം കിട്ടിയില്ല; ബലമുള്ള കമ്പി നിർമ്മിച്ച ശതകോടീശ്വരൻ ജയിലഴി എണ്ണുന്നത് തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 400 കോടിയുടെ ജിഎസ്ടി വെട്ടിപ്പു കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കൈരളി റ്റി.എം.റ്റി സ്റ്റീൽ ബാർസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്തിന് ജാമ്യമില്ല. ഇന്ന് ഹുമയൂണിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പരിഗണിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഹുമയൂണിന് വേണ്ടി പ്രമുഖ ക്രിമിനൽ കേസ് അഭിഭാഷകൻ അഡ്വ. രാമൻ പിള്ളയാണ് ഇന്ന് കോടതിയിൽ ഹാജരായത്. നിരവധി പ്രമുഖരെ രക്ഷിച്ചു ശീലമുള്ള അ്ഡ്വ രാമൻ പിള്ളയുടെ വാദങ്ങളും ഹുമയൂൺ കള്ളിയത്തിന്റെ കാര്യത്തിൽ വിലപ്പോയില്ല.

സംസ്ഥാന സമ്പദ് വ്യവസ്ഥയെ തകർക്കുന്നുവെന്ന ആരോപണം നേരിടുന്ന കേസിനാസ്പദമായ കുറ്റകൃത്യം ഗൗരവമേറിയതാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹച്ചര്യം നിലനിൽക്കുന്നു എന്നു കാണിച്ചാണ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഇനി ജില്ലാ കോടതിയിൽ ഹുമയൂൺ ജാമ്യത്തിനായി സമീപിക്കും. കൃത്യത്തിൽ ആഴത്തിലുള്ള അന്വേഷണം അനിവാര്യമായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന കേസിൽ ഉന്നത സ്വാധീനമുള്ള പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്തുമെന്നും തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി കൈരളി റ്റി.എം.റ്റി സ്റ്റീൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയക്ടർ ഹുമയൂൺ കള്ളിയത്ത് സമർപ്പിച്ച ജാമ്യഹർജിയാണ് തള്ളിയത്. നേരത്തെയും ഹുമയൂൺ കള്ളിയത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

നൂറുകോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് മുൻനിര സ്റ്റീൽ കമ്പനിയായ കൈരളി ടി.എം ടി സ്റ്റീൽ ബാർസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ കള്ളിയത്തിനെ ഡയറക്ടറെറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. ഒന്നര വർഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂൺ കള്ളിയത്തിനെ അറസ്റ്റു ചെയതിരുന്നത്. മോഹൻലാൽ ബ്രാൻഡ് അംബാസഡർ ആയ സ്റ്റീൽ കമ്പനിയാണ് കൈരളി ടിഎംടി സ്റ്റീൽ കമ്പനി. ഇവരുടെ പരസ്യ ചിത്രങ്ങളിൽ തുടരെ പ്രത്യക്ഷപ്പെടുന്നതും ഈ മെഗാ താരം തന്നെയാണ്. ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീൽ ബാറുകളുടെ മുൻനിര നിർമ്മാതാക്കളും ഒന്നാം സ്ഥാനക്കാരുമാണ് ഈ കമ്പനി.

ജയിൽ സാഹചര്യവുമായി പൊരുത്തപ്പെട്ടു ഹുമയൂൺ

തിരുവനന്തപുരം ജില്ലാ ജയിലിലെ ബി ബ്ളോക്കിലെ രണ്ടാം നിലയിലെ സെല്ലിലാണ് ഹുമയൂൺ കള്ളിയത്ത് കഴിയുന്നത്. ജയിലിൽ എല്ലാരുമായി വേഗത്തിൽ അടുത്ത ഹുമയൂണിന് രാത്രി ഉറക്കം തടസപ്പെടുന്നുണ്ടായിരുന്നു. നിലത്തു കിടന്നു ശീലമില്ലാത്ത അദ്ദേഹം ഇപ്പോൾ ജയിൽ ഉറക്കം ശീലമാക്കിയട്ടുണട്. ജയിലിലെ ഭക്ഷണവും ഹുമയൂണിന് തുടക്കത്തിൽ പിടിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൽ അക്കാര്യത്തിലും താതാത്മ്യം പാലിച്ചു. ഊൺ കഴിക്കാൻ തുടക്കത്തിലുണ്ടായിരുന്ന മടിയും മാറിയിട്ടുണ്ട്.

പത്രം വായിച്ചും മാസികകൾ നോക്കിയും സമയം കൊല്ലുന്ന ഹുമയൂൺ പലപ്പോഴും വാർഡന്മാരോടു ചോദിക്കുന്നുണ്ട്. തന്നെ കാണാൻ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന്. ഇടയ്ക്ക് അഭിഭാഷകനും അടുത്ത ബന്ധുക്കളും സന്ദർശനം നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ വക്കീലന്മാരും എത്തിയിട്ടണ്ട്. ശതകോടീശ്വരനാണ് ജയിലിൽ കഴിയുന്നത് എന്നതിനാൽ തന്നെ സൂപ്രണ്ടിന്റെ പ്രത്യേക ശ്രദ്ധയും ഹുമയൂണിന്റെ കാര്യത്തിലുണ്ട്.

റിമാന്റ് തടവുകാരനായതിനാൽ മറ്റു ജോലികൾക്ക് ഒന്നും പുറത്തിറക്കാറില്ല. കുളിക്കാനും പ്രഭാത കൃത്യത്തിനും ഭക്ഷണം വാങ്ങാനും മാത്രം കൈരളി റ്റി എം റ്റി കമ്പി ഉടമയ്ക്ക് അഴിക്ക് പുറത്തേക്ക് വരാം. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയുടെ ജാമ്യ ഹർജിയും തള്ളിയതോടെ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഹുമയൂൺ.

ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീൽ ബാറുകളുടെ മുൻനിര നിർമ്മാതാക്കളും ഒന്നാം സ്ഥാനക്കാരുമാണ് ഈ കമ്പനി. കേരളത്തിലെ ബിസിനസ് ലോകത്തെ മൊത്തം ഞെട്ടിച്ചാണ് കേന്ദ്ര ഡയറക്ടറെറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് പൊടുന്നനെയുള്ള അറസ്റ്റ് നീക്കം നടത്തിയത്. 85 കോടി രൂപയുടെ ടാക്‌സ് വെട്ടിപ്പ് ആണ് നടത്തിയതെങ്കിലും വെട്ടിപ്പ് നൂറു കോടിയും കടക്കുമെന്നാണ് കേന്ദ്ര ജിഎസ്ടി അധികൃതരുടെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP