26 വർഷം മുമ്പുള്ള പാർട്ടി രേഖ പുറത്തു വന്നത് ഗുരുതര അച്ചടക്ക ലംഘനം; പിരപ്പൻകോട് മുരളിയെ പുറത്താക്കാൻ സിപിഎമ്മിൽ പടയൊരുക്കം; തുറന്നെഴുത്തിനെതിരെ എകെജി സെന്ററിന് പരാതി നൽകി കോലിയക്കോട്; വിഎസിന്റെ വിശ്വസ്തന്റെ ആത്മകഥയെ പിണറായി എടുക്കുന്നത് ഗൗരവത്തിൽ; പിരപ്പൻകോടിന് പാർട്ടി മെമ്പർഷിപ്പ് നഷ്ടമാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് പിരപ്പൻകോട് മുരളിയ്ക്കെതിരെ പാർട്ടി അച്ചടക്ക നടപടി എടുക്കും. പിരപ്പൻകോട് മുരളിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയേക്കും. സിപിഎമ്മിന്റെ ഉൾപാർട്ടി രഹസ്യങ്ങൾ പുറത്തു പറഞ്ഞതാണ് പാർട്ടിയെ പ്രകോപിപ്പിക്കുന്നത്. സിപിഎം സംസ്ഥാന കമ്മറ്റി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത അനുയായിയുമായ കോലിയക്കോട് കൃഷ്ണൻനായർക്കെതിരെ അതിഗുരുതര ആരോപണമാണ് പിരപ്പൻകോട് മുരളി ഉയർത്തുന്നത്. സിപിഎം സംസ്ഥാന നേതൃത്വത്തിന് കോലിയക്കോട് പരാതി നൽകിയിട്ടുണ്ട്. പിരപ്പിൻകോടിനെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
സിപിഎമ്മിൽ ആത്മകഥാ വിവാദം കത്തുന്നു സാഹചര്യത്തിൽ ഒരു നേതാവിനോടും പ്രതികരണം അരുതെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ വികസനം തടസപ്പെടുത്താൻ കോലിയക്കോട് കൃഷ്ണൻനായർ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി പിരപ്പൻകോട് മുരളി രംഗത്തുവന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി തലസ്ഥാനത്തെ മുതിർന്ന നേതാക്കൾ തമ്മിലുള്ള കുടിപ്പക പുറത്തുവന്നത് സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. കടുത്ത വി എസ് അനുകൂലി കൂടിയായ പിരപ്പൻകോട് മുരളിയുടെ ആത്മകഥയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
വികസനം തടസപ്പെടുത്താനും തന്നെ തോൽപ്പിക്കാനും കോലിയക്കോട് കൃഷ്ണൻ നായർ ശ്രമിച്ചതിന്റെ പാർട്ടി രേഖകൾ തെളിവുകളായി ഉണ്ടെന്നും നിയമനടപടി ഉണ്ടായാൽ നേരിടാൻ തയാറാണെന്നും പിരപ്പൻകോട് മുരളി പറഞ്ഞു. താൻ എംഎൽഎയായിരുന്ന കാലത്ത് വികസനം തടസപ്പെടുത്താൻ കോലിയക്കോട് കൃഷ്ണൻനായർ ശ്രമിച്ചെന്ന് പിരപ്പൻകോട് മുരളി തുറന്നടിച്ചു. ആത്മകഥയിലെ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കോലിയക്കോട് കൃഷ്ണൻ നായർ പിരപ്പൻകോട് മുരളിക്കെതിരെയും രംഗത്തെത്തി. പിരപ്പൻകോടിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് കോലിയക്കോട് കൃഷ്ണൻ നായർ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് പി്രപ്പൻകോടിനെതിരെ കോലിയക്കോട് സിപിഎം നേതൃത്വത്തിന് പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി നിർദ്ദേശ പ്രകാരമാണ് ഇതെന്നാണ് സൂചന. കടുത്ത അച്ചടക്കലംഘനമാണ് പിരപ്പിൻകോട് നടത്തിയതെന്നാണ് പിണറായിയുടേയും വിലയിരുത്തൽ. അതുകൊണ്ട് തന്നെ പിരപ്പൻകോടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും സാധ്യത ഏറെയാണ്. മുമ്പ് സ്ഥാനാർത്ഥി നിർണയ സമയത്ത് തന്നെ വെട്ടാൻ കരുനീക്കങ്ങൾ നടത്തിയതിന് പുറമേ പ്രചാരണ സമയത്ത് തോൽപ്പിക്കാൻ ലക്ഷ്യമിട്ട് യോഗങ്ങൾ വിളിച്ചെന്നും പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിൽ നേരത്തെ മുരളി പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കോലിയക്കോട് കൃഷ്ണൻനായരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കി. അതേസമയം, മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാനകമ്മിറ്റി അംഗവുമായ പിരപ്പൻകോട് മുരളിയെ പാർട്ടി ഉൾപ്പെടുത്തിയത് വഞ്ചിയൂർ ഏരിയ കമ്മിറ്റിയിലാണ്. അഞ്ചു വട്ടം എംഎൽഎ ആയിരുന്ന കോലിയക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്. രണ്ടു തവണ എംഎൽഎ ആയിട്ടുള്ള പിരപ്പൻകോട് മുന്‍മുഖ്യമന്ത്രി വിഎസിന്റെ ഉറ്റ അനുയായിയും. കവിയും നാടകകൃത്തുമായ പിരപ്പൻകോടിനെ 2018 ലെ തൃശൂർ സമ്മേളനത്തിൽ വച്ചാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. പ്രായക്കൂടുതൽ കാരണമായി ചൂണ്ടിക്കാട്ടിയപ്പോൾ തന്നെക്കാൾ പ്രായമുള്ള കോലിയക്കോടിനെ എന്തുകൊണ്ട് സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തുന്നുവെന്ന് പിരപ്പൻകോട് ചോദിച്ചിരുന്നു. അന്നു മുതൽ പിരപ്പൻകോട് പാർട്ടി വേദികളിൽ നിന്നു പിൻവാങ്ങി. 84ാം വയസ്സിലും കോലിയക്കോട് സജീവം.
കുതികാൽ വെട്ടികളും കമ്യൂണിസ്റ്റുകാരും എന്റെ സ്ഥാനാർത്ഥിത്വവും; എന്ന അധ്യായത്തിലാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ സിപിഎമ്മിലെ വിഭാഗീയ പ്രവർത്തനങ്ങൾ തുറന്നുപറയുന്നത്. പാർട്ടി ഔദ്യോഗിക സംവിധാനം തനിക്കെതിരെ നന്നായി പ്രവർത്തിച്ചു. വോട്ടെടുപ്പ് ദിവസം ബൂത്ത് സന്ദർശന ചുമതലയുണ്ടായിരുന്ന വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ആലിയാട് മാധവൻപിള്ളയെ കോലിയക്കോട് കൃഷ്ണൻനായർ നിർബന്ധിച്ച് ആശുപത്രിയിൽ അഡ്മിറ്റാക്കിയെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ഇതെല്ലാം നേതൃത്വത്തേയും ഞെട്ടിച്ചു.
1996 ലെ വാമനപുരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎമ്മിലെ മുതിർന്ന നേതാക്കളായ കോലിയക്കോട് കൃഷ്ണൻ നായരും പിരപ്പൻകോട് മുരളിയും ഏറ്റുമുട്ടുമ്പോൾ പിരപ്പൻകോടിന്റെ ആരോപണങ്ങൾ പാർട്ടി രേഖകൾ ശരിവയ്ക്കുന്നു. പച്ചക്കള്ളമെന്ന് കോലിയക്കോട് തള്ളിക്കളഞ്ഞ ആക്ഷേപങ്ങൾ പക്ഷേ, 26 വർഷങ്ങൾ മുൻപുള്ള സിപിഎം രേഖകളിൽ ഇടം പിടിച്ചതാണ്. കോലിയക്കോടിനു പകരം വാമനപുരത്ത് സിപിഎം സ്ഥാനാർത്ഥി ആക്കിയതോടെ തന്നെ പരാജയപ്പെടുത്താൻ എല്ലാ അടവും കോലിയക്കോട് പയറ്റിയെന്ന പിരപ്പൻകോടിന്റെ ആരോപണവും അതിന്റെ പേരിൽ ഇരു നേതാക്കളും തമ്മിലെ വാക്പോരും വാർത്തകളിൽ നിറയുമ്പോഴാണു പാർട്ടി രേഖകൾ വീണ്ടും പ്രസക്തമാകുന്നത്.
അന്ന് പാർട്ടിക്കുള്ളിലാണ് പിരപ്പൻകോട് ആക്ഷേപം ഉന്നയിച്ചത്. തുടർന്ന് സി.ജയൻ ബാബു, ആനാവൂർ നാഗപ്പൻ, എസ്.കെ.ആശാരി എന്നിവർ ഇക്കാര്യം അന്വേഷിച്ചു. മാപ്പർഹിക്കാത്ത കുറ്റമാണ് കൃഷ്ണൻനായർ ചെയ്തതെന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തൽ. എൽഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ച് അസംതൃപ്തി ഉളവാക്കുന്ന വിധത്തിൽ പ്രചാരണം ഇളക്കി വിട്ടതിൽ പാർട്ടി നേതാക്കൾക്കുള്ള പങ്ക്, കോലിയക്കോട് കൃഷ്ണൻനായർ പാർട്ടി ധാരണയ്ക്ക് വിരുദ്ധമായ പ്രവർത്തനം നടത്തി എന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി എന്നിവയാണ് കമ്മിഷൻ അന്വേഷിച്ചത്.
സിപിഎം ജില്ലാക്കമ്മിറ്റിയുടെ അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ 147-ാം പേജിൽ കമ്മിഷന്റെ നിഗമനം ഇങ്ങനെ വ്യക്തമാക്കുന്നു: 'അസംബ്ലി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ കോലിയക്കോട് കൃഷ്ണൻനായർ ഗൂഢമായി പ്രവർത്തിച്ചെന്ന് സാഹചര്യത്തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ സംശയരഹിതമായി തെളിഞ്ഞിരിക്കുകയാണ്. പരസ്യമായി കൃഷ്ണൻനായർ പാർട്ടിക്കൊപ്പമാണെന്നു വരുത്തിത്തീർക്കുകയും രഹസ്യമായി മണ്ഡലത്തിൽ തനിക്ക് സ്വാധീനിക്കാൻ കഴിയുന്ന മേഖലകളിൽ ഒറ്റയ്ക്കും തന്നോടു വിധേയത്വമുള്ളവരെ ഉപയോഗപ്പെടുത്തിയും പിരപ്പൻകോട് മുരളിക്കെതിരെ പ്രവർത്തിക്കുകയുമാണു ചെയ്തത്. പാർട്ടി സഖാവിന് ഒരിക്കലും യോജിക്കാത്ത നടപടി വഴി മാപ്പർഹിക്കാത്ത കുറ്റമാണ് അദ്ദേഹം ചെയ്തത്.'
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍