ഓഫീസർമാരുടെ അഴിമതികൾ പുറത്തേക്കു വന്നതോടെ വെടിനിർത്തൽ! പിടിവാശിയും വെല്ലുവിളിയുമില്ലാതെ ബോർഡിന് സമ്പൂർണമായി കീഴടങ്ങി ഓഫിസേഴ്സ് അസോസിയേഷൻ; സ്ഥലംമാറ്റിയ എം.ജി.സുരേഷ് കുമാറിന് ബോർഡ് ആസ്ഥാനത്ത് കസേര ലഭിക്കില്ല; വൈദ്യുതി ബോർഡിലെ സമരം ഒത്തുതീരുമ്പോൾ ചിരിക്കുന്നത് ചെയർമാൻ ബി അശോക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ നടത്തി വന്ന സമരം ഒത്തുതീർപ്പായതോടെ ചിരിക്കുന്നത് ബോർഡ് ചെയർമാൻ ബി അശോക്. ഓഫീസർമാരുടെ വെല്ലുവിളികൾക്കും പിടിവാശിക്കും വഴങ്ങാതിരുന്ന ചെയർമാനാണ് പ്രശ്ന പരിഹാരം ഉണ്ടാകുമ്പോൾ വിജയിക്കുന്നത്. ഊർജ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ വിളിച്ചു ചേർത്ത യോഗത്തിലാണ് അസോസിയേഷനും ബോർഡ് ചെയർമാനുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ തീരുമാനിച്ചത്.
ബോർഡിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിലുള്ള വിമർശനങ്ങളിൽ നിന്നു മാറിനിൽക്കണമെന്ന മാനേജ്മെന്റിന്റെ നിർദ്ദേശം അസോസിയേഷൻ അംഗീകരിച്ചു. വാർത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രസ്താവന നടത്താതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും ധാരണയായി. പ്രശ്നങ്ങൾ മാനേജ്മെന്റിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടു വന്ന ശേഷവും എല്ലാ സാധ്യതകളും പരാജയപ്പെട്ടപ്പോഴാണു പരസ്യ വിമർശനത്തിലേക്കു പോയതെന്ന് അസോസിയേഷൻ വിശദീകരിച്ചു.
ബോർഡും ജീവനക്കാരുടെ സംഘടനകളും തമ്മിലുള്ള ആശയവിനിമയത്തിനു സ്ഥിരം സംവിധാനം വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഫിനാൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ ഇതിനു സംവിധാനം ഉണ്ടാക്കും. സസ്പെൻഷനു ശേഷം സ്ഥലംമാറ്റിയ സംഘടനാ നേതാക്കളായ ജാസ്മിൻ ബാനു, എം.ജി.സുരേഷ് കുമാർ എന്നീ എക്സിക്യൂട്ടീവ് എൻജിനീയർമാരും അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബി.ഹരികുമാറും കുറ്റപത്രങ്ങൾക്കു നൽകിയ മറുപടി പരിഗണിച്ചു പ്രശ്നം തീർപ്പാക്കും എന്ന വാഗ്ദാനം മാത്രമാണ് നൽകിയത്. അതേസമയം ബോർഡ് കൈക്കൈണ്ട നടപടികൾക്ക് ഇവർ വിധേയരാകേണ്ടി വരും.
ജൂണിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ഇവർക്ക് അപേക്ഷിക്കുന്ന ജില്ലയിലേക്കു സ്ഥലംമാറ്റം നൽകുന്നതും പരിഗണിക്കുമെന്നു ബോർഡ് അറിയിച്ചു. ജില്ലയിലെ നിയമനം സംബന്ധിച്ച കാര്യങ്ങൾ മാനേജ്മെന്റ് തീരുമാനിക്കും. നടപടി തീരുന്ന മുറയ്ക്കു ഹരികുമാറിന്റെ തടഞ്ഞു വച്ച പ്രമോഷൻ നൽകും. ഏപ്രിൽ 5 ന് ബോർഡ് റൂമിൽ തള്ളിക്കയറിയവർക്കെതിരായുള്ള അച്ചടക്ക നടപടി പരസ്പര ധാരണയോടെ നിയമാനുസൃതം പരിഹരിക്കും. ഈ 19 പേർക്ക് ഉടൻ കുറ്റപത്രം നൽകും.
മറുപടി തൃപ്തികരമെങ്കിൽ അനുഭാവത്തോടെ പരിഗണിക്കുമെന്നു ബോർഡ് അറിയിച്ചു. സത്യഗ്രഹമടക്കമുള്ള പ്രക്ഷോഭങ്ങളിൽ പ്രഖ്യാപിച്ച ഡയസ്നോൺ പിൻവലിക്കുന്നതു കോടതിവിധിയുടെ അടിസ്ഥാനത്തിൽ നിയമപരിശോധന നടത്തിയിട്ടാകും. അതേസമയം അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ അടുത്തകാലത്തെങ്ങും വൈദ്യുതി ബോർഡ് ആസ്ഥാനത്ത് തിരികെ എത്തുമെന്ന് സൂചനയില്ല. അദ്ദേഹത്തെ ബോർഡ് ആസ്ഥാനത്ത് നിയമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് ബോർഡ് ചെയർമാൻ ആശോക്.
ചർച്ചയിൽ പ്രിൻസിപ്പൽ സെക്രട്ടറിക്കു പുറമേ ബോർഡ് ചെയർമാൻ ബി.അശോക്, ഫിനാൻസ് ഡയറക്ടർ വി.ആർ.ഹരി, അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി.ഹരികുമാർ, സോണൽ സെക്രട്ടറി ഷൈൻരാജ് എന്നിവർ പങ്കെടുത്തു. അതേസമയം കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ നടത്തുന്ന അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥ സംഘടന കീഴടങ്ങൽ പ്രഖ്യാപിച്ചത്.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സമഗ്രാധിപത്യത്തിലാണ് മുൻകാലങ്ങളിൽ വൈദ്യുതി ബോർഡിലെ ഒരു ഇല പോലും അനങ്ങിയിരുന്നത്. എന്നാൽ ഈ ആധിപത്യ സ്വഭാവത്തിന് അന്ത്യം വന്നത് ബി അശോക് ബോർഡ് ചെയർമാനായി എത്തിയതോടെയാണ്. കെഎസ്ഇബിയെ കറവപ്പശു ആക്കിയ ഓഫീസർമാർക്ക് തിരിച്ചടിയായി മാറി അദ്ദേഹത്തിന്റെ ഇടപെടലുകൾ. ഈ ഇടപെടലുകളാണ് ഇപ്പോൾ ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് എം ജി സുരേഷ് കുമാറിന്റെ സ്ഥലം മാറ്റത്തിലേക്ക് അടക്കം എത്തിച്ചേർന്നിരിക്കുന്നത്.
അതിനിടെ വൈദ്യുതി ബോർഡ് ആസ്ഥാനത്തെ ഓഫീസർമാർ സർവീസ് പെരുമാറ്റച്ചട്ടവും സഹകരണ നിയമങ്ങളും കാറ്റിൽപ്പറത്തി ഫ്ളാറ്റ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കയാണ്. കെഎസ്ഇബി ഓഫീസേഴ്സ് ഹൗസ് കൺസ്ട്രക്ഷൻ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ 4426ന്റെ ഭാഗമായാണ് ഫ്ളാറ്റ് നിർമ്മാണത്തിന്റെ വിവരങ്ങളും പുരത്തുവന്നിരുന്നു. ഇത്തരമൊരു ബിസിനസ് സംരംഭത്തിലേക്ക് കെഎസ്ഇബി ആസ്ഥാനത്തെ ഓഫീസർമാർ ചുവടു വെക്കുന്നതിൽ സർവീസ് പെരുമാറ്റച്ചട്ടം കാറ്റിൽപ്പറത്തുകയാണ് ചെയ്യുന്നത്.
കെ എസ് ഇ ബിയുടെ അറിവോ അനുമതിയോ കൂടാതെ രജിസ്റ്റർ ചെയ്ത ഈ സഹകരണ സംഘത്തിന്റെ മറവിലെ കച്ചവടം ഇതിനോടകം വിവാദമായി കഴിഞ്ഞു. ഉദ്യോഗസ്ഥർ മാത്രം അംഗങ്ങളായ സഹകരണ സംഘത്തിൽ അംഗത്വമെടുക്കാമെങ്കിലും ബോർഡിന്റെ കമ്പനി ചട്ടമനുസരിച്ച മുൻകൂർ അനുമതിയില്ലാതെ ബാഹ്യവ്യക്തികളുമായി ചേർന്ന് സംഭാവന സ്വരൂപിച്ച് ഇത്തരം സംരംഭം പാടില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇക്കാര്യം പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാണ് താനും. എന്നാൽ, ഈ ചട്ടം പരസ്യമായി ലംഘിച്ച് 40 കോടിയിലധികം മതിക്കുന്ന ഫ്ളാറ്റ് നിർമ്മാണമാണ് നടക്കുന്നത്.
കഴക്കൂട്ടം - കരോട് എൻഎച്ച് ബൈപ്പാസിൽ നിന്നും രണ്ട് കിലോമീറ്റർ മാറിയും, ലുലു മാളിന് രണ്ട് കിലോമീറ്റർ അടുത്തുമായാണ് ഫ്ളാറ്റ് നിർമ്മാണത്തിനുള്ള പദ്ധതി. ഇതിനായി 50 സെന്റ് സ്ഥലം വാങ്ങിയിട്ടുമുണ്ട്. പി റ്റി പ്രകാശ് കുമാർ എന്ന അസിസ്റ്റന്റ് എഞ്ചിനീയറാണ് സ്ഥലം വാങ്ങിക്കുകയും ഫ്ളാറ്റ് നിർമ്മാണത്തിന്റെ ചുമതലക്കാരനും. ഇദ്ദേഹമാണ് സഹകരണ സൊസൈറ്റിയുടെ സെക്രട്ടറിയും. പ്രസിഡന്റായി എ എസ് ജലേഷ് കുമാറുമാണുള്ളത്. അതേസമയം പദ്ധതിയിൽ പണം മുടക്കുന്നത് ആരെന്നതാണ് ഇതിൽ വിവാദമാകുന്നതും. വൈദ്യുതി ബോർഡുമായി ചേർന്നു നിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് കെഎസ്ഇബി ഓഫീസർമാരുടെ ബിസിനസ് പ്ലാൻ.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഓഫീസേഴ്സ് അസോസിയേഷനിലേക്ക് ഇഡിയോ ക്രൈംബ്രാഞ്ചോ പരിശോധിക്കുമെന്ന സാഹചര്യം അടക്കം മുന്നിൽ കണ്ടാണ് എം ജി സുരേഷ് കുമാർ അടക്കമുള്ള അസോസിയേഷൻ നേതാക്കൾ വൈദ്യുതി ബോർഡ് ചെയർമാന് മുന്നിൽ മുട്ടു മടക്കിയിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍