ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷാപോറ്റിയെയും എംഎം മോനായിയെയും ശാസിച്ചത് പഴയ കഥ; വൈദികരെ ഒപ്പം ഇരുത്തി വാർത്താസമ്മേളനം നടത്തിയ ജോ ജോസഫ് കൃത്യമായ സൂചകം; പള്ളിക്ക് ദശാംശവും പാർട്ടിക്ക് ലെവിയും നൽകുന്ന സ്ഥാനാർത്ഥി; സിപിഎമ്മിന്റേത് വിവാദ പരീക്ഷണം
എം റിജു
കൊച്ചി: തീർത്തും ഭൗതികവാദികളാണ് ക്ലാസിക്കൽ മാർക്സിസ്റ്റുകൾ. അവിടെ ആത്മീയതക്കും മതാധിഷ്ഠതമായ യുക്തിക്കും യാതൊരു പ്രസക്തിയുമില്ല. എന്നാൽ കേരളത്തിലെ സിപിഎമ്മും, സിപിഐയും അടങ്ങുന്ന ഇടതുപക്ഷം ഇതിൽ വെള്ളം ചേർത്തിട്ട് നാളുകൾ ഒരുപാടായി. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാർക്സിന്റെ ഉദ്ധരണിയൊന്നും ഇപ്പോൾ പാർട്ടി വേദികളിൽ പോലും കേൾക്കാറില്ല. മറിച്ച് പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞതിന്റെ ഉദ്ധരണിയാണ് എവിടെയും. അതായത് ഭൗതികവാദത്തെ കൈയൊഴിഞ്ഞ് വിശ്വാസ രാഷ്ട്രീയത്തെ കൈപിടക്കുക എന്നാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, കഴിഞ്ഞ ദിവസം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കണ്ടത്. തീർത്തും മതം നോക്കി തന്നെയാണ്, ഡോ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയത് എന്ന വിമർശനം, പാർട്ടി നേതാക്കളും രഹസ്യമായി ശരിവെക്കുന്നു. ന്യുനപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാനുള്ള അടവ് നയമാണത്രേ ഇത്. സിപിഎം പാർട്ടി അംഗമാണെന്ന് വ്യക്തമാക്കിയ ജോ ജോസഫ് തന്റെ കന്നി വാർത്താ സമ്മേളനം നടത്തിയ രീതി രാഷ്ട്രീയമായി പിശകാണെന്ന്, സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത വിമർശനം ഉയർന്നു കഴിഞ്ഞു.
ഒരു സ്വകാര്യ ആശുപത്രിയുടെ പരസ്യ മുഖമായി എന്നതിനപ്പുറം ആശുപത്രി മാനെജ്മെന്റിലെ രണ്ട് വൈദികരെ ഒപ്പം ഇരുത്തിയായിരുന്നു ജോ ജോസഫിന്റെ വാർത്താ സമ്മേളനം. അവർക്ക് മൈക്ക് കൈമാറി സംസാരിപ്പിക്കുന്നതിലുടെ എന്ത് സന്ദേശമാകും തൃക്കാക്കരയിലെ വോട്ടർമാർക്ക് നൽകുക എന്ന ചോദ്യം ഉയരുന്നുണ്ട്. 'ഇന്ത്യയിൽ മറ്റേതെങ്കിലും കമ്യുണിസ്റ്റ് സ്ഥാനാർത്ഥി ഇങ്ങനെ ചെയ്തിട്ടുണ്ടാകുമോ? ആ പ്ലാറ്റ്ഫോമിൽ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയും ഇരുന്നത് തെറ്റല്ലേ?- സോഷ്യൽ മീഡിയയിൽ ഉയരുന്ന ഇത്തരം ചോദ്യങ്ങളോട്, സിപിഎം നേതാക്കൾക്കും കൃത്യമായ മറുപടിയില്ല.
എന്തിന് മോനായിയെയും ഐഷാ പോറ്റിയെയും ശാസിച്ചു?
ഒന്നര പതിറ്റാണ്ട് മുമ്പത്തെ സംഭവമാണ്. 2006ൽ കൊട്ടാരക്കരയിൽ ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് ഐഷാ പോറ്റി ജയിന്റ് കില്ലറായ കാലം. പി പി തങ്കച്ചനെ തോൽപിച്ച് എം എം മോനായി സ്റ്റാറായി നിൽക്കുന്ന കാലം. നിയമസഭയിൽ ഇരുവരും ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തതോടെ സിപിഎം നയം മാറി. കൊട്ടാരക്കര കടന്ന് എത്തിയ ഐഷാ പോറ്റിയും കുന്നത്ത് നാട് ചുവപ്പിച്ച എംഎം മോനായിയും പ്രത്യയശാസ്ത്ര ബോധമില്ലായ്മയുടെ ചൂടറിഞ്ഞു. 2006യെ പാർട്ടി കത്തിൽ ഇങ്ങനെ പറയുന്നു. -'പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ: എം.എം മോനായി, ഐഷാ പോറ്റി എന്നിവർ എം.എൽ. എമാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പാർട്ടിക്കാകെ വരുത്തിവച്ച അപമാനം ആയിരുന്നു.
വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിൽ ഉറച്ചു നിൽക്കുന്ന ഒരാളാണു പാർട്ടി അംഗത്വത്തിലേക്കുവരുന്നത്. ദീർഘകാലമായി പാർട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കൾക്ക് തങ്ങളുടെ രഹസ്യമാക്കി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവുമുണ്ടായില്ല. ഇത്തരത്തിൽ പരസ്യമായി പാർട്ടിയുടെ നിലപാടുകൾ ധിക്കരിക്കുന്ന പാർട്ടി പ്രവർത്തകരുടെ ചെയ്തികൾ പാർട്ടി ഘടകങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. പാർട്ടി നിലപാടുകളിൽ പാർട്ടി അംഗങ്ങളെയാകെ ഉറച്ചുനിൽക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകൾ പാർട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം'- ഇങ്ങനെയാണ് പാർട്ടി കത്ത് അവസാനിക്കുന്നത്.
2006ലെ നിലപാട് 2022ൽ എത്തിയപ്പോൾ എങ്ങനെയാണ് അട്ടിമറിയുന്നത് എന്നാണ് ചോദ്യം. ഈ ആന്റണി ജോൺ, വീണ ജോർജ്, ദലീമ എന്നീ മൂന്ന് സിപിഎം എംഎൽമാർ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത്. വീണാ ജോർജ് മന്ത്രയായി സത്യപ്രതിജ്ഞ ചെയ്തതും ദൈവനാമത്തിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇവർക്കു നേരെ വിമർശനം ഉയരാത്തത് എന്നയാണ് ചോദ്യം. നേരത്തെ സിപിഎം സ്വതന്ത്രന്മാരായി ജയിച്ച കെ ടി ജലീലും, ഇപ്പോൾ വി അബ്ദുറഹിമാനും സത്യപ്രതിജ്ഞ ചെയ്തത് അള്ളാഹുവിന്റെ നാമത്തിലാണ്. ഇപ്പോൾ തൃക്കാക്കരയിൽ എത്തിയതോടെ മതം പരസ്യമായി സിപിഎമ്മിൽ ഇടകലരുകയാണ്.
ആന്റണി ജോൺ, വീണ ജോർജ്, ദലീമ എന്നിവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അന്നത്തെ സിപിഎം ആക്റ്റിങ്ങ് സെക്രട്ടറി എ വിജയരാഘവന്റെ മറുപടി ഇങ്ങനെയായിരുന്നു. 'മൂന്ന് എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ മതിയായ പാർട്ടി വിദ്യാഭ്യാസം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അംഗങ്ങളിൽ യുക്തിബോധവും ശാസ്ത്ര ബോധവും വളർത്തുന്നതിനായാണ് പാർട്ടി വിദ്യാഭ്യാസം നൽകുന്നത്. പാർട്ടി വിദ്യാഭ്യാസ പരിപാടികൾ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ചേർന്നവർ ഉടൻ പാർട്ടി ബോധത്തിലേക്ക് എത്തണമെന്നില്ല. പാർട്ടി വിദ്യാഭ്യാസത്തിലൂടെയാണ് അത് നേടിയെടുക്കുകയെന്നും അദ്ദേഹം വിശദമാക്കി. 'സംസ്ഥാന കമ്മിറ്റി മുതൽ പ്രാദേശിക കമ്മിറ്റി വരെയുള്ള അംഗങ്ങൾക്ക് വിദ്യാഭ്യാസം നൽകും. കമ്മ്യൂണിസ്റ്റുകാരന് ശാസ്ത്രയുക്തി ബോധമുണ്ടാകുന്നത് പ്രധാനമാണ്. അതുകൊണ്ടാണ് പാർട്ടി വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുന്നതെന്നും'- എ വിജയരാഘവർ അന്ന് പറഞ്ഞ് ഇങ്ങനെയാണ്.
വിശ്വാസിക്കും കമ്യൂണിസ്റ്റാവാമെന്ന് കോടിയേരി
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്, ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ് തൊപ്പിയിട്ടശേഷമാണ് സിപിഎമ്മിന് വിശ്വാസ വിഷയത്തിൽ കാര്യമായ മാറ്റം ഉണ്ടാവുന്നത്. ഏതൊരു വിശ്വാസിക്കും കമ്യുണിസ്റ്റാകാം എന്നായിരുന്നു ഇക്കഴിഞ്ഞ മാസം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. സോവിയറ്റ് യൂണിയനിൽ പാതിരിമാരെ പാർട്ടിയിലേക്ക് ക്ഷണിച്ച ലെനിനെയാണ് അന്ന് സിപിഎം സെക്രട്ടറി ഉയർത്തിക്കാട്ടിയത്.
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനോദ്ഘാടന പ്രസംഗത്തിലാണ് ലെനിനെ ഉദ്ധരിച്ച് കോടിയേരി വിശ്വാസം സംബന്ധിച്ച് പാർട്ടി ലൈനിൽ വ്യാഖ്യാനം നടത്തിയത്. കമ്മ്യൂണിസത്തിലേക്ക് പോകുന്നവർ മതനിരാസത്തിലേക്ക് എത്തിപ്പെടുന്നുവെന്ന ചർച്ച സജീവമായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രസംഗം. അതേസമയം, കോടിയേരിയുടെ നിലപാടിനെതിരേ പാർട്ടി സൈദ്ധാന്തികരുൾപ്പെടെ കടുത്ത അതൃപ്തിയിലാണ്. മാർക്സിയൻ സിദ്ധാന്തത്തിന് തടയിട്ട് മതവിശ്വാസികളെ ആകർഷിക്കാൻ സംസ്ഥാന സെക്രട്ടറി നടത്തുന്ന ശ്രമം താൽക്കാലിക നേട്ടം ഉണ്ടാക്കുമെങ്കിലും അടിസ്ഥാനപരമായി പാർട്ടി നയത്തെ വെല്ലുവിളിക്കുന്നതാണെന്നതാണ് പ്രധാന വിമർശനം.
അതേസമയം, മതവിശ്വാസികളെ പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കുന്നതാണ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശമെന്നും ഇതു പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ഒരുവിഭാഗം വാദിക്കുന്നു. പുതിയ സാഹചര്യത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നടക്കം ധാരാളംപേർ പാർട്ടിയിലേക്ക് വരാൻ തയാറായി നിൽക്കുന്നുണ്ട്. എന്നാൽ മതവിശ്വാസം സംബന്ധിച്ച് പാർട്ടി പുലർത്തിപ്പോരുന്ന നയമാണ് പലരെയും അകറ്റുന്നത്. ഈ സാഹചര്യത്തിൽ വിശ്വാസികൾക്ക് പാർട്ടി അംഗത്വം നൽകാമെന്നത് പാർട്ടിയുടെ മാറ്റത്തെ സൂചിപ്പിക്കുന്നതാണെന്നും വാദമുയർന്നിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് കാടാമ്പുഴ ക്ഷേത്രത്തിൽ കോടിയേരിക്കു വേണ്ടി പൂമൂടൽ വഴിപാട് നടത്തിയ വാർത്ത ഏറെ വിവാദമായിരുന്നു. ക്ഷേത്രദർശനത്തിന്റെ പേരിൽ സിപിഎം നേതാക്കൾ കടുത്ത വിമർശനവും താക്കീതും നേരിട്ടിട്ടുമുണ്ട്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാരോട് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. ഇ.കെ നായനാർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തതും വിമർശനത്തിന് ഇടയാക്കിയതാണ്.
തൃക്കാക്കരയിൽ പുതിയ പരീക്ഷണം
പണ്ടൊക്കെ പാർട്ടിയിൽ മതം കലരുകയാണ് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ മതത്തിൽ പാർട്ടി കലരുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അതിന്റെ കൃത്യമായ സൂചനയാണ്. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ തൃക്കാക്കരയിൽ ഒരു സ്ഥാനാർത്ഥി കൃത്യമായി ഒരു മതത്തിന്റെ പ്രതിനിധിയാവുകയാണ്. സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമാണിത്. പള്ളിക്ക് ദശാംശവും പാർട്ടിക്ക് ലെവിയും നൽകുന്ന കമ്യൂണിസ്റ്റും കത്തോലിക്കനുമായ സഖാവ്. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളും കത്തോലിക്കാ സഭയുടെ വിന്യാസ പദ്ധതികളെക്കുറിച്ചും ജോ ജോസഫ് എഴുതിയ ലേഖനത്തിൽ ഡോക്ടർ വിപ്ലവത്തെയും വിശ്വാസത്തെയും ഒരേ നൂലിൽ കോർക്കാൻ പരിശ്രമിക്കുന്നുണ്ട്.
ഒരു കാര്യം വ്യക്തമാണ്. 2021 ൽ തൃക്കാക്കരയിൽ മത്സരിച്ച ഡോ. ജെ ജേക്കബല്ല 2022 ലെ ഡോ.ജോ ജോസഫ്. ഇടതു കൈയിൽ ദാസ് ക്യാപിറ്റലും വലത് കൈയിൽ ബൈബിളും പിടിക്കുന്ന സ്ഥാനാർത്ഥി ഒരു രാഷ്ട്രീയ അദ്ഭുതം തന്നെയാണ്. സിപിഎമ്മിന്റെ പുതിയ പരീക്ഷണവും. ആ രാഷ്ട്രീയത്തിന്റെ ഭാവി എന്താകും എന്നതിന്റെ ഉത്തരമായിരിക്കും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു ഫലം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്